ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടി ആക്കുന്നതിനും തുല്യമാണ് പൗരത്വ ബില്ലിനെ എതിർക്കുന്നത്; പൗരത്വ ബില്ലിൽ എന്ത് അപകടമാണ് ഉള്ളത്? സാധാരണക്കാരായ ചില ആളുകൾ ഏറെ തെറ്റിദ്ധരിച്ചിരിക്കുന്നു; അല്ലെങ്കിൽ അവരെ ചില രാഷ്ടീയക്കാർ തെറ്റിദ്ധരിപ്പിക്കുന്നു; എതിർക്കുന്നവരാവട്ടെ കേവലം രാഷ്ടീയ താൽപര്യങ്ങൾ മാത്രം മുന്നിൽ കണ്ടും; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി
സ്വന്തം ലേഖകൻ
കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഇതോടെ എൻഡിഎയിയിൽ നിന്ന് താൻ ഉടനൊന്നും വിട്ടു പോകില്ലെന്ന സൂചനയാണ് തുഷാർ നൽകുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പൗരത്വ ബില്ലിൽ എന്ത് രഹസ്യ അജണ്ടയാണുള്ളത് എന്ന് ചോദിച്ച് തുഷാർ രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നാട്ടിലെ സാധാരണക്കാരെ ഇളക്കിവിടുന്ന പ്രതിപക്ഷ പാർട്ടികൾ ആടിനെ പട്ടിയാക്കിയും, പട്ടിയെ പേപ്പട്ടിയും ആക്കി ചിത്രീകരിക്കുവാൻ ശ്രമിക്കുകയാണ് എന്നാണ് തുഷാറിന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് തുഷാറിന്റെ പ്രതികരണം. വെള്ളാപ്പള്ളി നടേശൻ സിപിഎം അനുകൂല നിലപാടുകളാണ് ഈയിടെയായി സ്വീകരിക്കുന്നത്. ബിജെപിയുടെ കേരള നേതൃത്വവുമായി തുഷാർ തെറ്റിലുമായിരുന്നു. ഈ സാഹചര്യത്തിലും ബിജെപിയുടെ നേതൃത്വത്തിലെ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുകായണ് തുഷാർ.
തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടി ആക്കുന്നതിനും തുല്യമാണ് പൗരത്വ ബില്ലിനെ എതിർക്കുന്നത്. പൗരത്വ ബില്ലിൽ എന്ത് അപകടമാണ് ഉള്ളത്? സാധാരണക്കാരായ ചില ആളുകൾ ഏറെ തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്കിൽ അവരെ ചില രാഷ്ടീയക്കാർ തെറ്റിദ്ധരിപ്പിക്കുന്നു. എതിർക്കുന്നവരാവട്ടെ കേവലം രാഷ്ടീയ താൽപര്യങ്ങൾ മാത്രം മുന്നിൽ കണ്ടുമാണ്.
വസ്തുതകൾ നാം മനസ്സിലാക്കണം.1955 ലെ പൗരത്വ ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ. ഇന്ത്യയെ മാതൃരാജ്യമായി കണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യാ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും,അഫ്ഗാനിസ്ഥാനിലും കഴിഞ്ഞു വരുന്നു. മത രാഷ്ട്രമായ അവിടെ കഴിയുന്ന, അവിടത്തെ ന്യൂനപക്ഷമായതും എന്നാൽ അവിഭക്ത ഇന്ത്യക്കാരുമായിരുന്ന ക്രിസ്ത്യൻ, ഹിന്ദു, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങൾ അവിടെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു. ലക്ഷക്കണക്കിന് ആളുകളെ കൂട്ടക്കൊല നടത്തിയിക്കുന്നു. അവശേഷിക്കുന്നവർ ഇന്നും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു. അതിൽപ്പെടുന്ന കുറെ ആളുകൾ പ്രാണരക്ഷാർത്ഥം പല കാലങ്ങളിലായി ഇന്ത്യയിലേക്ക് എത്തപ്പെടുകയുണ്ടായി.
2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ എത്തപ്പെട്ടവരും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചവരും, സംസ്ഥാന സർക്കാരിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ശുപാർയോടെ ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ ബിൽ. ഇതിൽ എന്ത് അപാകതയാണ് ഉള്ളത്. അല്ലാത്തപക്ഷം 1946 ലെ വിദേശ നിയമം, 1920 ലെ പാസ്പോർട്ട് എൻട്രി നിയമം എന്നിവ അനുസരിച്ച് ഇവരെ അനധികൃത കുടിയേറ്റക്കാരായി കണ്ടു കൊണ്ട് ശിക്ഷ നൽകേണ്ടി വരും. ഒപ്പം തന്നെ ഇവരെ വന്ന സ്ഥലത്തേക്ക് തിരിച്ച് അയച്ച് ഐ.എസ്സ് തീവ്രവാദികളുടെ തോക്കിന് മുന്നിൽ എറിഞ്ഞു കൊടുക്കേണ്ടി വരും. പൗരത്വ ബില്ലിനെ എതിർക്കുന്ന രാഷ്ടീയക്കാർ ഇതാണോ ആഗ്രഹിക്കുന്നത്?. പിന്നെ പൗരത്വം നൽകുന്ന വിഭാഗങ്ങളുടെ പട്ടികയിൽ മുസ്ലിം എന്ന പേരുകാണുന്നില്ല എന്നു പറഞ്ഞു കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലിം സഹോദരരെ ഇളക്കിവിടുന്നത് വ്യക്തമായ വർഗ്ഗീയ അജണ്ട വെച്ചു കൊണ്ടാണ്.
പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷമാണ് ദുരിതം അനുഭവിച്ച് ഇന്ത്യയിലേക്ക് വന്നത്. അവിടത്തെ മുസ്ലിം സഹോദരൻ സുരക്ഷിതരാണ്. പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നവരാണ് അഭയാർത്ഥികൾ. അവർക്കാണ് ഇന്ത്യ സംരക്ഷണം നൽകുന്നതും. ഈ സത്യം ഇന്ത്യയിലെ മുഴുവൻ ആളുകളും വരും ദിവസങ്ങളിൽ മനസിലാക്കും. ഇന്ത്യയിൽ താമസിക്കുന്ന നിലവിലെ പൗരന്മാരായ ഒരു മുസ്ലിം സഹോദരനും ആശങ്കപ്പെടേണ്ടതില്ല. അവർ ഇന്ത്യയുടെ അഭിവാജ്യമാണ്. നിരവധി ദേശ സ്നേഹികളായ ഇസ്ലാമിക സഹോദരന്മാരുടെ ത്യാഗങ്ങളെ അഭിമാനത്തോടെ കാണുകയും ലോകത്തിന് മാതൃകയുമാണ് ഇന്ത്യയിലെ മുസ്ലിം സഹോദരന്മാർ. അതു കൊണ്ട് തന്നെ ആര് ശ്രമിച്ചാലും കൂടുതൽ കാലം അവരെ തെറ്റിദ്ധരിപ്പിച്ച് ചഉഅ സർക്കാറിന് എതിരാക്കുവാൻ കഴിയില്ല. കേന്ദ്ര സർക്കാറാവട്ടെ ചഉഅ യുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിയിൽ നടപ്പിലാക്കേണ്ട വിഷയങ്ങളിൽ പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടുത്തിയിരുന്നു.
അതിനുള്ള അംഗീകാരമായിരുന്നു ചഉഅ യ്ക്കുള്ള പാർലിമെന്റിലെ ഭൂരിപക്ഷം. അല്ലാതെ എതിരാളികൾ പ്രചരിപ്പിക്കും പോലെ ഇത് രഹസ്യ അജണ്ട അല്ല. 2015 ലും 2016 ലും കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ മേൽപറഞ്ഞ അഭയാർത്ഥികളെ ശിക്ഷാ നടപടിയിൽ നിന്നും ഒഴിവാക്കി രാജ്യത്തു തങ്ങാൻ അനുവദിച്ചു. അതോടൊപ്പം ഭരണഘടനയുടെ ആറാം ഷെഡൂളിൽ വരുന്ന ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവടങ്ങളിലെയും പ്രത്യേക പെർമിറ്റുള്ള അരുണാചൽ, മിസോറാം, നാഗാലന്റ്റ് പ്രദേശങ്ങളിലെ ഗോത്രവർഗ്ഗ മേഖലകളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വസ്തുതകൾ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ശ്രീ.നരേന്ദ്ര മോദിജിയോടും, ശ്രീ.അമിത് ഷാ ജിയോടുമുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ നാട്ടിലെ സാധാരണക്കാരെ ഇളക്കിവിടുന്ന പ്രതിപക്ഷ പാർട്ടികൾ ആടിനെ പട്ടിയാക്കിയും, പട്ടിയെ പേപ്പട്ടിയും ആക്കി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതിന് തുല്യവുമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍