വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്നം കണ്ടവർക്ക് നിരാശ; സകല സംസ്ഥാനങ്ങൾക്കും ഇന്നർലൈൻ പെർമിഷൻ ബാധകമാക്കി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം; പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ ഈ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും; മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് അമിത് ഷാ; രണ്ടും കൽപ്പിച്ച് പ്രതിപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഭയാർത്ഥികൾക്ക് ആർക്കും പൗരത്വം കൊടുക്കരുതെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന്റെ കാതൽ. എന്നാൽ രാജ്യമാകെ പ്രതിഷേധം ഉയർത്തുന്നത് മുസ്ലിം വിവേചനത്തിന്റെ പേരിലും. അസമിലേയും മറ്റം സംഘർഷങ്ങൾ ചർച്ചയാക്കിയാണ് രാജ്യത്തെ മറ്റ് പ്രതിഷേധങ്ങൾ എന്നതാണ് ശ്രദ്ധേയം. ഇത് മനസ്സിലാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം കുറയ്ക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന് വേണ്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ പ്രക്ഷോഭം ശമിപ്പിക്കാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി) സംവിധാനം വ്യാപിപ്പിച്ചേക്കും. മേഘാലയ സർക്കാർ ആഭ്യന്തര മന്ത്രി അമിത്ഷായോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്ന സംവിധാനമാണ് ഐഎൽപി.
നിലവിൽ അരുണാചൽ, നാഗാലാൻഡ്, മണിപ്പുർ എന്നിവയ്ക്കാണ് ഈ സംവിധാനമുള്ളത്. പുറത്തുനിന്നുള്ളവർ സംസ്ഥാനം സന്ദർശിക്കണമെങ്കിൽ പെർമിറ്റെടുക്കണം. ഇത് ബാക്കിയില്ലാ സംസ്ഥാനത്തും ഏർപ്പെടുത്തും. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തിയുള്ള ഈ സംരക്ഷണം അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾക്കും ഉണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ ഇല്ല. ഇന്നർലൈൻ പെർമിറ്റ് എല്ലായിടത്തും കൊണ്ടു വരുമ്പോൾ പൗരത്വ ഭേദഗതി നിയമം ഇവിടെ ബാധകമാകാത്ത അവസ്ഥ വരും. ഇവിടങ്ങളിൽ പൗരത്വഭേഗദതി നിയമം ബാധകമാവുകയുമില്ല. സംസ്ഥാനം മുഴുവൻ ഈ സംരക്ഷണം വ്യാപിപ്പിക്കണമെന്നാണ് മിക്ക വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും ആവശ്യം. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കും.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ സ്ഥിരതാമസത്തിനും സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമമാണ് ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി). വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ തനിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തിയുള്ള സംരക്ഷണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നുവെന്നാണ് സൂചന. ഐഎൽപി ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിലും താമസിക്കണമെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി (പെർമിറ്റ്) വാങ്ങണമെന്നതാണ് ചട്ടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്നം കണ്ടവർക്ക് നിരാശ നൽകുന്നതാണ് അമിത് ഷായുടെ ഈ നീക്കം. ബാക്കിയെല്ലായിടത്തും നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര തീരുമാനം. സംഘർഷങ്ങൾ അതിരു വിട്ടാൽ നിയന്ത്രണം കേന്ദ്ര സേനകളും ഏറ്റെടുക്കും.
പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും. ഇത് മാത്രമാണ് ഇവിടുത്തെ ആളുകളുടെ ആവശ്യവും. ബംഗ്ലാദേശിൽ നിന്നുള്ള നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും വടക്ക് കിഴക്കൻ മേഖലയിലുണ്ട്. ഇവർക്കെല്ലാം പൗരത്വം കൊടുത്താൽ ഇപ്പോഴുള്ള ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും. ഇത് സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമയെ ബാധിക്കുമെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പൊതു വികാരം. ഇത് ഉൾക്കൊണ്ട് കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഈ മേഖലയിൽ മിക്കയിടത്തും ബിജെപി ഭരണമാണ്. ബിജെപിക്ക് ഈ പ്രക്ഷോഭം തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിശക്തമായ നടപടികൾക്കാണ്. ഇതിനെ രണ്ടും കൽപ്പിച്ച് നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തുമ്പോൾ പൊലീസ് ഡൽഹിയിൽ അതിശക്തമായ നടപടികളാണ് എടുത്തത്. ജാമിയ മിലിയ സർവകലാശാലയ്ക്കു പുറകെ അലിഗഡ് സർവകലാശാലയിലും സംഘർഷം ഉണ്ടായത് ഇനി ആവർത്തിക്കാതിരിക്കാനും കേന്ദ്രം മുൻകരുതലെടുക്കും. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടത്തിയ ഡൽഹിയിൽ വൈകുന്നേരം വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജാമിയ മിലിയ സർവകലാശാലയുടെ കവാടം അടയ്ക്കുകയും കാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥികൾക്കു നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള ചിലർ സർവകലാശാലയ്ക്കുള്ളിൽ അഭയംതേടുന്നത് തടയുന്നതിനാണ് ഇതെന്നായിരുന്നു വിശദീകരണം.
ജാമിയയിലെ സംഭവത്തിൽ പ്രതിഷേധിച്ച് ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലയിലെ വിദ്യാർത്ഥികളും മറ്റു പ്രക്ഷോഭകരും ചേർന്ന് രാത്രിയിൽ ഡൽഹിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേയ്ക്ക് മാർച്ച് നടത്തി. ജാമിയ സർവകലാശാലയിൽ നൂറുകണിക്ക് പൊലീസുകാർ പ്രവേശിച്ചതായും കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. കാമ്പസിനുള്ളിൽനിന്ന് 150-ഓളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളെയാണ് പൊലീസ് പിടിച്ചതെന്നും ഒരുവിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു. അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കാമ്പസിൽ പ്രവേശിച്ചതെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊലീസ് മർദിച്ചതായും ജാമിയ മിലിയ സർവകലാശാല പ്രോക്ടർ വസീം അഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഈ വിദ്യാർത്ഥികളെ വിട്ടയച്ചു. പ്രതിഷേധത്തിനിടയിൽ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ വിദ്യാർത്ഥികളല്ലാത്ത ചിലർ കാമ്പസിനുള്ളിൽ കടക്കാൻ ശ്രമിച്ച് ഈ ദിശയിൽ നീങ്ങിയതായി പൊലീസ് പറയുന്നു. ഇവരെ തടയുന്നതിനാണ് കാമ്പസ് കവാടം അടച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
വൈകിട്ട് നാലുമണിയോടെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർത്ഥികൾ പൊലീസിനു നേരെ കല്ലെറിയുകയും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിദ്യാർത്ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മൂന്ന് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കിയതായാണ് പൊലീസ് പറയുന്നത്.
പൗരത്വ നിയമ ഭേദഗതി 1000 ശതമാനം ശരിയാണെന്നും അക്രമം നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. വിദേശത്തെ ഇന്ത്യൻ എംബസികൾക്കു മുന്നിൽ പ്രതിഷേധിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി പാക്കിസ്ഥാനെപ്പോലെ ആയെന്നും മോദി പറഞ്ഞിരുന്നു. ഝാർഖണ്ഡിലെ ധൂംകയിൽ നിയമസഭാ തെരഞ്ഞെടുപ്പു റാലിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഏറെ ക്ലേശിച്ച ന്യൂനപക്ഷങ്ങൾക്ക് ആദരവും അഭയവും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതിലൂടെ മോദിയും പാർലമെന്റും രാജ്യത്തെ രക്ഷിക്കുകയാണു ചെയ്തത്. വസ്തുത ഇതായിരിക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അസമിലും അക്രമം ആളിക്കത്തിക്കുകയാണ്. അസമിലടക്കം സമാധാന മാർഗത്തിലൂടെയാണ് ജനം പ്രതിഷേധിക്കുന്നത്. അവരെ അഭിനന്ദിക്കുന്നു.
തങ്ങളുടെ ശബ്ദം അവിടത്തെ ജനം ചെവിക്കൊള്ളാതെ വരുന്നതിൽ ഹതാശരായ കോൺഗ്രസ് അക്രമത്തിനും കൊള്ളിവയ്പ്പിനും പ്രേരിപ്പിക്കുകയാണ്. അക്രമികളെ വസ്ത്രധാരണത്തിൽനിന്നുതന്നെ തിരിച്ചറിയാമെന്നും മോദി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ എംബസികൾക്കു മുന്നിലടക്കമാണ് കോൺഗ്രസും അവരെ പിന്തുണയ്ക്കുന്നരും പ്രതിഷേധിക്കുന്നത്. ഇതുവരെ പാക്കിസ്ഥാൻ ചെയ്തതാണ് ഇന്നാദ്യമായി കോൺഗ്രസും ചെയ്യുന്നത്. എന്തൊരു നാണക്കേടാണിതെന്നും കോൺഗ്രസിന്റെ 'ഭാരത് ബചാവോ റാലി'യെ പരിഹസിച്ച് മോദി ചോദിച്ചു. ഝാർഖണ്ഡ് മുക്തിമോർച്ചയ്ക്കും (ജെ.എം.എം.) കോൺഗ്രസിനും വികസന കാഴ്ചപ്പാടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Stories you may Like
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- സിഎഎ ഒരിക്കലും പിൻവലിക്കില്ല: അമിത് ഷാ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്