ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. കനലുകൾ ഊതിപ്പെരുപ്പിക്കുന്നത് പ്രതിപക്ഷമെന്ന് ബിജെപി ആരോപിക്കുമ്പോൾ വടക്ക് കിഴക്കും, അസമിലുമായി തുടങ്ങിയ പ്രക്ഷോഭം ബംഗാളിലും ഡൽഹിയിലുമായി വ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് സമാധാനം നിലനിർത്താൻ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. ജാമിയ മിലിയ സർവകലാശാലയിൽ അക്രമവും കൊള്ളിവയ്പും അരങ്ങേറിയതിന് പിന്നാലെ അലിഗഡിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അലിഗഢിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ക്യാമ്പസിൽ നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്. ജാമിയ മിലിയ ക്യാമ്പസിൽ രണ്ടു വിദ്യാർത്ഥികൾ പൊലീസ് വെടിവയ്പ്പിൽ മരിച്ചുവെന്ന് ഊഹാപോഹങ്ങൾ പരന്നതോടെയാണ് പ്രകോപനമുണ്ടായത്. ഇതേതുടർന്ന് അലിഗഢിൽ ജനുവരി അഞ്ചുവരെ ക്ലാസുകളും പരീക്ഷയും ഉണ്ടാവില്ലെന്ന് രജിസ്ട്രാർ അബ്ദുൾ ഹമീദ് അറിയിച്ചു.
ഡൽഹി ജാമിയ നഗറിൽ വൻ സംഘർഷമാണുണ്ടായത്. അഞ്ച് ബസുകൾക്ക് തീവെച്ചു. വൈകിട്ട് 5 മണിക്കാണ് ജാമിയ നഗറിൽ കടുത്ത പ്രതിഷേധം അരങ്ങേറിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ 5 ബസുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാരാണ് ബസിന് തീവെച്ചതെന്നു പൊലീസും പൊലീസാണ് തീവെച്ചതെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരുക്ക് പറ്റി. വിദ്യാർത്ഥികൾ അക്രമം ഉണ്ടാക്കിയിട്ടില്ലെന്നു സർവകലാശാല യൂണിയൻ പ്രതികരിച്ചു.അക്രമം നടത്തിയത് നാട്ടുകാരും ജാമിയ പൂർവ വിദ്യാർത്ഥി അസോസിയേഷൻ നേതാക്കളുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിന് ശേഷം ജാമിയ സർവകലാശാലയിലും അക്രമമുണ്ടായി.
ജാമിയയിലെ മസ്ജിദിൽ നിന്ന് വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയതായി ആരോപണമുയർന്നു. എന്നാൽ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് ഡി.സി.പി ചിന്മോയ് ബിസ്വാൾ പറഞ്ഞു . പൊലീസിന്റെ മേൽനോട്ടത്തിലാണ് ബസുകൾക്ക് തീവച്ചതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആംആദ്മി പാർട്ടിയാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു ബിജെപി ആരോപണം
ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. ജെ.എൻ യു വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ പൊലീസ് മെട്രോ സ്റ്റേഷനുകൾ അടച്ചു. ജാമിയ നഗറിൽ നടന്ന അക്രമത്തിൽ വിദ്യാർത്ഥികൾക്ക് പങ്കില്ലെന്ന് ജാമിയ മിലിയ സർവകലാശാല വ്യക്തമാക്കി. പൊലീസ് അനുവാദമില്ലാതെ ക്യാംപസിൽ കടന്നത് അപലപനീയമാണെന്ന് വൈസ് ചാൻസലർ പ്രതികരിച്ചു. പൊലീസ് വിദ്യാർത്ഥികളെ മർദിച്ചെന്നും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും സർവകലാശാല അധികൃതർ ആരോപിച്ചു.
അതേസമയം, ദക്ഷിണ ഡൽഹിയിലെ അക്രമത്തിന് പിന്നിൽ ആം ആദ്മി പാർട്ടിയെന്നു ബിജെപി ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് എഎപി എംഎൽഎ ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ ആരോപണം എഎപി എംഎൽ അമാനത്തുള്ള ഖാൻ തള്ളി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ലഫ്.ഗവർണറുമായി സംസാരിച്ച് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്നു ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു.
ബസ് കത്തിച്ചത് പൊലീസോ?
ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾക്കു പിന്നിൽ പൊലീസെന്ന് പ്രചരണം. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കന്നാസുകളിൽ മണ്ണണ്ണയുമായെത്തിയ പൊലീസ് സ്റ്റേറ്റ് ബസുകൾക്കു മേൽ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.
വാഹനങ്ങളുടെ നേർക്ക് പൊലീസുകാർ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്നിക്കിരയാക്കുകയും ചെയ്തെന്ന് സ്ഥലത്തുണ്ടായിരുന്ന ചില ദൃക്സാക്ഷികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്. അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നും അക്രമരഹിതവും സമാധാനപരവുമായ സമരമാണ് വിദ്യാർത്ഥികൾ നടത്തിയതെന്നും വിദ്യാർത്ഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അക്രമ സംഭവങ്ങൾക്കു പിന്നിൽ പൊലീസിന്റെ ഇടപടൽ നടന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
പ്രക്ഷോഭങ്ങളെ തുടർന്ന് സർവകലാശാലയിൽ ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശീതകാല അവധി ഡിസംബർ 16 മുതൽ ജനുവരി അഞ്ച് വരെയാണ്. ഈ തീയതിക്ക് മുമ്പ് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതിക്കിയ തീയതികൾ പിന്നീട് അറിയിക്കും.
പ്രതിപക്ഷത്തെ പഴിച്ച് മോദിയും അമിത്ഷായും
അതേസമയം, പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭത്തിനും കൊള്ളിവയ്പിനും പിന്നിൽ കോൺഗ്രസും സഖ്യകക്ഷികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും സഖ്യകക്ഷികളും പ്രക്ഷോഭം ആളിക്കത്തിക്കാൻ നോക്കിയിട്ടും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അതുതള്ളിക്കളഞ്ഞു. പാർലമെന്റിൽ സ്വീകരിച്ച തീരുമാനങ്ങൾ ശരിയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രവർത്തികൾ തെളിയിക്കുന്നത്, മോദി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരാകാതെ, പ്രതിപക്ഷ നേതാക്കൾ തങ്ങൾക്കായി കൊട്ടാരങ്ങൾ പണിതിരിക്കുകയാണ്. തന്റെ പാർട്ടിയും സർക്കാരും സംഭാവന ചെയ്ത വികസന പ്രവർത്തനങ്ങളെ കുറിച്ചും മോദി വിശദീകരിച്ചു.
അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസിലെ ബരുയ്പൂർ, കാനിങ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് കിട്ടുന്നില്ല. പ്രതിഷേധങ്ങളുടെ ഭാഗമായി മുർഷിദാബാദിൽ യാത്രക്കാരില്ലാത്ത അഞ്ചു ട്രെയിനുകളാണു തീവെച്ചു നശിപ്പിച്ചത്. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയ്ക്കു സമീപത്തെ ഹൗറയിൽ 15 ഓളം ബസുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. പുറംനാട്ടുകാരാണ് സംസ്ഥാനത്തു പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ബംഗാൾ സർക്കാർ ആരോപിച്ചു.
തുടർച്ചയായുള്ള അപേക്ഷകൾ പരിഗണിക്കാതെ ക്രമസമാധാന നില തകർക്കുന്നതിനു ചിലർ ശ്രമം നടത്തുന്നുവെന്നാണ് മമതാ ബാനർജി ആരോപിക്കുന്നത്. പൗരത്വ നിയമത്തെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ നിലപാട് മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. പൗരത്വ നിയമത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമർശം. 'കോൺറാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധിച്ചപ്പോൾ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാൻ അവരോട് പറഞ്ഞിട്ടുണ്ട്. '-ഷാ പറഞ്ഞു.
ക്രിയാത്മകമായ ചർച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകില്ലെന്ന നിലപാട് മാറ്റാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മറിച്ച് അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ പ്രക്ഷോഭക്കാക്കാർ പ്രധാനമായും ഉന്നയിക്കുന്നത് കുടിയേറ്റക്കാരായ ആർക്കം പൗരത്വം നൽകരുതെന്ന വാദമാണ്. കുടിയേറ്റം തങ്ങളുടെ സംസ്ക്കാരത്തെ തകർക്കുമെന്നും അവർ പറയുന്നു. ഈ ആശങ്ക പരിഹരിക്കാനുള്ള ഇടപെടലാകും അമിത്ഷായുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്