പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ബംഗാൾ കത്തുന്നു; മുർഷിദാബാദിൽ അഗ്നിക്കിരയാക്കിയത് അഞ്ച് തീവണ്ടികൾ; ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു; നാടൻപാട്ട് കലാകാരൻ ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും പുറത്താകേണ്ടി വരുമോ എന്ന ഭയത്താൽ; ഇന്ത്യയിലേക്ക് പോകുമ്പോൾ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി കൂടുതൽ രാജ്യങ്ങൾ; മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റി; പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യം നീങ്ങുന്നത് അരാജകത്വത്തിലേക്കോ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ ബംഗാളിൽ ആരംഭിച്ച പ്രതിഷേധം രൂക്ഷമായ അക്രമത്തിലേക്ക് വഴിതിരിയുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മമത ബാനർജി തന്നെ സമാധാനത്തിന് ആഹ്വാനം ചെയ്‌തെങ്കിലും പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന മുർഷിദാബാദ് ജില്ലയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ഇന്ന് ഉച്ചയോടെ ബംഗാളിൽ റയിൽവെ സ്‌റ്റേഷന് തീയിട്ടതിന് പിന്നാലെ വൈകിട്ടോടെ മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ തീയിട്ടു. ഇതിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മുർഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂർ, ഫരാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‌രിയ, നൽപൂർ സ്റ്റേഷനുകളിലും പ്രതിഷേധക്കാർ തീവണ്ടിട്രാക്കുകൾ തടസ്സപ്പെടുത്തിയതിനാൽ തീവണ്ടിഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഹൗറയും മുർഷിദാബാദും അടക്കമുള്ള ജില്ലകളിൽ മൂന്ന് സ്റ്റേറ്റ് ബസ്സുകളടക്കം പതിനഞ്ച് ബസ്സുകൾ ആളുകളെ ഇറക്കി വിട്ട ശേഷം പ്രതിഷേധക്കാർ കത്തിച്ചു.
അക്രമാസക്തമായ സമരങ്ങളാണ് പശ്ചിമബംഗാളിന്റെ പലയിടങ്ങളിലും നടക്കുന്നത്. ഗതാഗതം പൂർണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. കൊൽക്കത്ത നഗരത്തിലെ ഹൗറയ്ക്ക് അടുത്ത് നൂറ് കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരു സംഘമാളുകൾ സംക്‌റെയിൽ റെയിൽവേ സ്റ്റേഷന്റെ ഒരു ഭാഗത്തിന് തീയിട്ടു. തൊട്ടടുത്തുള്ള ചില കടകളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. ടിക്കറ്റ് കൗണ്ടറിന് തീയിടാൻ ശ്രമിച്ച അക്രമികളെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിച്ചെങ്കിലും ഇവരെ സമരക്കാർ അടിച്ചോടിക്കുകയായിരുന്നു.
മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും സമാധാനം പാലിക്കണമെന്ന് പല കുറി ആവശ്യപ്പെട്ടിട്ടും സംഘർഷത്തിന് അയവില്ല. രാജ്യത്തെ പാർലമെന്‌റ് ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ അതിനെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എന്നാൽ സമരങ്ങൾ അക്രമത്തിലേക്ക് വഴിമാറരുതെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത് നാടൻപാട്ടുകാരൻ
ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയത്താൽനാടൻപാട്ടുകാരൻ ആത്മഹത്യ ചെയ്തു. പൗരത്വം തെളിയിക്കാനുള്ള രേഖകളെ കുറിച്ചുള്ള ആധിയെ തുടർന്ന് 69കാരനായ സഹാബുദ്ദീൻ മുഹമ്മദ് ആണ് ആത്മഹത്യ ചെയ്തത്. ബംഗാളിലെ അതിർത്തി ഗ്രാമമായ ജൽപൈഗുരിയിലാണ് സംഭവം. വ്യാഴാഴ്ച വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിക്കുക ആയിരുന്നു സഹാബുദ്ദീൻ മുഹമ്മദ്. പൗരത്വ ബിൽ പാർലമെന്റിൽ എത്തിയതു മുതൽ അസ്വസ്ഥനായിരുന്നു ഇയാൾ.
ഇത്രയും നാൾ ജീവിച്ച നാട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയമായിരുന്നു ഇയാൾക്ക്. കഴിഞ്ഞ കുറച്ച് ദിവസമായി പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കായി ആവർത്തിച്ച് തെരച്ചിൽ നടത്തുകയായിരുന്നു അദ്ദേഹമെന്ന് വീട്ടുകാർ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പരിഭ്രാന്തനായി കാണപ്പെട്ടിരുന്ന ഇയാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനായി സ്വന്തം രേഖകളെല്ലാം തെരയുകയായിരുന്നു ഇയാളെന്ന് ബന്ധുക്കൾ പറയുന്നു. ഇയാൾക്ക് മൂന്ന് മക്കളുണ്ട്.
ഒവൈസി സുപ്രീംകോടതിയിൽ
പൗരത്വ നിയമഭേദഗതിക്ക് എതിരെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ നിയമഭേദഗതിയുടെ ഭരണഘടനാപരമായ സാധുത പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അതേസമയം, ജാമിയ മിലിയ സർവകലാശാലയിൽ ഇന്നും പ്രതിഷേധം തുടരുകയാണ്.
അസമിൽ ഉദ്യോഗസ്ഥസമരം
ഡിസംബർ 18ന് ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കാട്ടി സദൗ അസം കർമചാരി പരിഷദ് എന്ന പ്രമുഖ ഉദ്യോഗസ്ഥ സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുൻദിവസങ്ങളെ അപേക്ഷിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് താരതമ്യേന സംഘർഷത്തിന് അയവുണ്ടായിരുന്നു. ആയിരക്കണക്കിന് പേർ കർഫ്യൂ ലംഘിച്ച് തെരുവിൽ പ്രതിഷേധിച്ചതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്.
മെട്രോ സ്റ്റേഷനുകൾ അടച്ചു
സംഘർഷ സാധ്യത ഉണ്ടെന്ന എന്ന ഡൽഹി പൊലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ജാമിയ മിലിയ ഇസ്ലാമിയ, ജൻപഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഈ സ്റ്റേഷനുകളിലെ എൻട്രി ഗേറ്റുകളും എക്‌സിറ്റ് ഗേറ്റുകളും അടയ്ക്കും എന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇത് വഴി പുറത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല. ട്രെയിൻ ഈ സ്റ്റോപ്പുകൾ നിർത്താതെ പോകുമെന്നും ഡിഎംആർസി അറിയിച്ചു.
സന്തോഷ് ട്രോഫി ഫൈനൽ മാറ്റി
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വ്യാപക അക്രമങ്ങളെ തുടർന്ന് ജനുവരിയിൽ മിസോറാമിൽ നടക്കാനിരുന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങളാണ് അടുത്ത മാസം മിസോറാമിൽ നടക്കേണ്ടിയിരുന്നത്. ഏപ്രിലിൽ മിസോറാമിൽ തന്നെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താനാണ് സംഘാടകരുടെ തീരുമാനം.
ജനുവരി 10 മുതൽ 23വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ കാരണം ഐഎസ്എല്ലിലെ ഏതാനും മത്സരങ്ങളും മാറ്റിവെച്ചിരുന്നു.
ജാമിയ മിലിയ സർവകലാശാല അടച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അടുത്ത മാസം അഞ്ച് വരെ അടച്ചു. നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റർ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പൊലീസും രണ്ടു മണിക്കൂറോളം ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചിന് വന്ന വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർത്ഥികൾ കല്ലെറിഞ്ഞതോടെ കാമ്പസിൽ കയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു.പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ക്യാമ്പസിൽ ബില്ലിന്റെ പകർപ്പുകൾ കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന് സമീപത്തെ പട്ടേൽചൗക്ക്, ജനപഥ് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു. ജാമിയയിൽ നിന്നു സുകേന്ദു വിഹാർ വരെയും മധുര റോഡിൽ നിന്നു സരായ് ജുലൈന വരെയുമുള്ള റോഡിലെ ഗതാഗതവും തടഞ്ഞു.
മറ്റിടങ്ങളിൽ സ്ഥിതി ശാന്തമാകുന്നു
പശ്ചിമ ബംഗാളിൽ ക്രമസമാധാന നില അതീവഗുരുതരമാകുമ്പോഴും ബംഗാൾ ഒഴികെ മേഖലയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി ശാന്തമാകുന്നു. ബില്ലിനെതിരെ അക്രമാസക്തമായ പ്രതിഷേധം രൂപപ്പെട്ട ഗുവാഹത്തിയിൽ, ഈ വാരമാദ്യം ഏർപ്പെടുത്തിയ നിശാനിയമം നീക്കി. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലു വരെ കർഫ്യു ഇളവ് ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു. എങ്കിലും സ്‌കൂളുകളും ഓഫിസുകളും അടച്ചിട്ടു.
ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനും വേണ്ടി അസമിലുടനീളമുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഡിസംബർ 16 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അടുത്തയാഴ്ച നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യ ജപ്പാൻ ചർച്ചകളുടെ വേദിയായി നിശ്ചയിച്ചിരുന്ന ഗുവാഹത്തിയിലെ ക്രമസമാധാന നില പരിഗണിച്ചാണ് ഇത്.
നാഗാലാൻഡിലെ സ്‌കൂളുകളും കോളജുകളും കടകമ്പോളങ്ങളും അടക്കം അടച്ചിട്ടിരിക്കുകയാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. ബിൽ വിവേചനപരമാണെന്നും ഭരണഘടപരമായ അവകാശം ലംഘിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.
ജാഗ്രത നിർദ്ദേശവുമായി ലോകരാജ്യങ്ങൾ
പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയതിന് പിന്നാലെ ഇന്ത്യയിൽ തങ്ങുന്നവരും വരാനിരിക്കുന്നവരുമായ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് അസമിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള സന്ദർശനത്തിന് യുഎസ് സർക്കാർ താൽകാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അക്രമ സാധ്യത നിലനിൽക്കുന്ന പ്രദേശത്തേക്ക് സന്ദർശനം നടത്തരുതെന്ന് ഡൽഹിയിലെ യുഎസ് എംബസിയും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നാണ് യുകെ, ഇസ്രയേൽ, കാനഡ, സിംഗപ്പൂർ എംബസികൾ പൗരന്മാർക്ക് യാത്രാ മാർഗനിർദ്ദേശം പുറത്തിറക്കിയത്. പൗരത്വ ഭേദഗതി ബില്ല് അംഗീകരിച്ചതിന് ശേഷം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പൗരന്മാർ അതീവ ജാഗ്രതപുലർത്തണം. ചില പ്രദേശങ്ങളിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ നിലച്ചിരിക്കുകയാണെന്നും യാത്രാ സൗകര്യങ്ങളില്ലെന്നും വിവിധരാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാർക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുകയാണ്. അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന പുതിയ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അസമിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേർ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. മുൻപ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുക്കി.
Stories you may Like
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
- പൗരത്വ ഭേദഗതി നിയമം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതെന്ന് യുഎസ് സെനറ്റർ
- തമിഴ്നാട് മാതൃകയിൽ മുഴുവൻ പൗരത്വഭേദഗതി നിയമ കേസുകളും പിൻവലിക്കണം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍