കരുത്തു വീണ്ടെടുക്കാൻ ഡൽഹിയിൽ കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി; 'രാഹുൽ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം' എന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി; രാഹുൽ.. രാഹുൽ വിളികളുമായി അണികളും; രാം ലീല മൈതാനിയിലെ പ്രവർത്തകരുടെ ആവേശം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെ കൊണ്ടുവരാനെന്ന് സൂചന; പൗരത്വ നിയമഭേദഗതിയിൽ പ്രതിരോധത്തിലായ കേന്ദ്രത്തിനെതിരെ തുടർ സമരങ്ങളുമായി മുന്നോട്ടു നീക്കാൻ ഉറപ്പിച്ചു കോൺഗ്രസ് നേതൃത്വം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു കൊണ്ട് കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി. രാം ലീല മൈതാനിയിലെ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പി. ചിദംബരം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തു. രാഹുൽ ഗാന്ധി തിരികെ കോൺഗ്രസ് അധ്യക്ഷൻ പദവിയിലേക്ക് തിരികെ വരുമെന്ന സൂചനയാണ് റാലിയിൽ നൽകുന്നത്. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമായി.
അധികം താമസിയാതെ രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സാധ്യതകൾ ഊട്ടിയുറപ്പിക്കുന്നതാണ് 'ഭാരത് ബച്ചാവോ' റാലി. രാംലീല മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളുടെ കൈകളിൽ രാഹുലിന്റേതല്ലാത്ത ഒരു നേതാവിന്റെയും പേരോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. വേദിയിൽ പ്രസംഗിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാകട്ടെ, തന്റെ നേതാവ് രാഹുലാണെന്നും പറയുകയുണ്ടായി. തന്റെ നേതാവാണ് രാഹുലിനെന്ന് പറഞ്ഞതോടെ അണികൾക്കിടയിലെ ആവേശവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാത്രമല്ല, വേദിയിലെത്തിയ ഒരു നേതാവിനെയും പ്രസംഗിക്കാൻ അനുവദിക്കാത്ത അണികൾ, 'രാഹുൽ, രാഹുൽ' എന്ന മുദ്രാവാക്യം മുഴക്കിയതും ശ്രദ്ധേയമായി. മൈതാനത്തുണ്ടായിരുന്ന രാഹുലിന്റെ കട്ടൗട്ടും, പാർട്ടി ഉയർത്തിക്കാണിക്കാൻ ആഗ്രഹിക്കുന്ന നേതാവ് അദ്ദേഹം തന്നെയെന്നു വ്യക്തമാക്കുന്നതായിരുന്നു. ആറുമാസമായി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടെങ്കിലും, ദിവസങ്ങൾ മാത്രമേയായിട്ടുള്ളൂ രാഹുൽ വീണ്ടും സജീവമാകാൻ തുടങ്ങിയിട്ട്. ഇത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവാണെന്നാണു രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.
സാഹോദര്യവും കർഷകരുടെ അഭിമാനവും സൈനികരുടെ ജീവത്യാഗവുമാണ് നമ്മുടെ രാജ്യം. നമ്മുടെ രാജ്യത്തെ ഇന്ന് അനീതി പൊതിഞ്ഞിരിക്കുന്നു. അനീതിക്കെതിരെ ഇന്ന് പോരാടാത്തവരെ ചരിത്രം ഭീരുവെന്ന് വിളിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. ബിജെപി രാജ്യത്തിന് എന്താണ് നൽകിക്കൊണ്ടിരിക്കുന്നത്? നമ്മൾ ആലോചിക്കണം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകം നമ്മിലേക്ക് നോക്കുമായിരുന്നു എന്നാൽ ബിജെപി അധികാരത്തിലെത്തി ആറ് വർഷത്തിനിപ്പുറം എന്താണ് അവസ്ഥ?- പ്രിയങ്ക ചോദിച്ചു. ബിജെപി സർക്കാരിന്റെ 6 വർഷത്തിനുശേഷം ജി.ഡി.പി തകരുകയാണ്. ഫാക്ടറികൾ അടച്ചുപൂട്ടുന്നു. ഇന്ന് തൊഴിലില്ലായ്മ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ബസ് സ്റ്റോപ്പിലും പത്രങ്ങളിലും നമ്മൾ കാണുന്നത് മോദി വന്നാൽ എല്ലാം ശരിയാകും എന്ന വാചകമാണ്. എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. ഒരു കിലോ ഉള്ളിയുടെ വില നൂറ് രൂപയായി. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിൽ രാജ്യം എത്തി. മാത്രമല്ല നാല് കോടി തൊഴിലുകൾ ഇല്ലാതായി. ഇതാണ് മോദി വന്നതിലൂടെ സംഭവിച്ചത്.
രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ പോരാടിയില്ലെങ്കിൽ നമ്മൾ ഭീരുക്കളാണ്. ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങൾക്കെതിരെയും പോരാടേണ്ടതുണ്ട്. രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ബാബാ സാഹേബിന്റെ ഭരണഘടന ഈ സർക്കാർ തകർക്കുന്ന നാൾ വിദൂരമല്ല. ജനങ്ങളോട് ശബ്ദമുയർത്താൻ ഞാൻ ആവശ്യപ്പെടുകയാണ്. ഓരോ ഇന്ത്യക്കാരന്റേയം സ്വപ്നം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. -പ്രിയങ്ക പറഞ്ഞു. ഇന്ത്യയിലാകമാനം പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ന്യൂയോർക്ക്, ലണ്ടൻ, സിഡ്നി, ഡബ്ലിൻ തുടങ്ങിയ വിദേശ നഗരങ്ങളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
രാഹുൽ തിരികെ വരണമെന്ന ആവശ്യം കുറച്ചു കാലമായി തന്നെ സജീവമായി നിലനിൽക്കുന്നതാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽപ്പോലും അദ്ദേഹം വീണ്ടും സജീവമായിക്കഴിഞ്ഞു. അതിനിടെ അദ്ദേഹം നടത്തിയ 'റേപ്പ് കാപിറ്റൽ' പരാമർശത്തിനെതിരെ ബിജെപി ലോക്സഭ സ്തംഭിപ്പിച്ചതും അനുകൂല ഘടകമായി. താൻ മാപ്പ് പറയില്ലെന്ന രാഹുലിന്റെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടു. അടുത്തവർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പോടെയായിരിക്കും രാഹുലിന്റെ തിരിച്ചുവരവെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ സമ്മതിച്ചാൽ ഡൽഹി തെരഞ്ഞെടുപ്പിന്റെ ചുമതല നൽകുമെന്ന് ഇന്നലെ മുതിർന്ന നേതാവ് പി. ചിദംബരം പറഞ്ഞതും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്.
രാജ്യം പ്രതിസന്ധിയിൽക്കൂടിയാണു കടന്നുപോകുന്നതെന്നും പാർട്ടിക്ക് രാഹുലിന്റെ നേതൃത്വം വേണമെന്നും അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടിയായ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞതും ഇതിന്റെ സൂചനയായിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടുകഴിഞ്ഞു. രാഹുലിന്റെ തിരിച്ചുവരവിനുള്ള സാധ്യതകളിൽ തടസ്സമായി നിന്നത് പാർട്ടിയിലെ വെറ്ററന്മാരാണ്. അവർ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനൊപ്പമായിരുന്നു നിന്നത്. എന്നാൽ അതിൽ മാറ്റം വന്നെന്നാണു സൂചനകൾ.
അതാണ് മഹാരാഷ്ട്രയിൽ നടന്ന സർക്കാർ രൂപീകരണ ചർച്ചകളിൽ രാഹുലിന്റെ വിശ്വസ്തനായ വേണുഗോപാലിനു പ്രധാന റോൾ നൽകിയത്. അതിനുശേഷം മഹാരാഷ്ട്രയിലെ പുതിയ സ്പീക്കറായ നാനാ പട്ടോലെ, മന്ത്രി നിതിൻ റാവത്ത് എന്നിവരുടെ സ്ഥാനമാനങ്ങളും അതിന്റെ ബാക്കിപത്രങ്ങളാണ്. ഇരുവരും രാഹുലിന്റെ വിശ്വസ്തരിൽപ്പെട്ടവരാണ്. അതിനും മുൻപ് രാഹുലിന്റെ വിശ്വസ്തരായ സുഷ്മിത ദേവ്, പ്രവീൺ ചക്രവർത്തി, ആർ.പി.എൻ സിങ്, ജിതേന്ദ്ര സിങ് എന്നിവർക്ക് യഥാക്രമം മഹിളാ മോർച്ച, ഡാറ്റ സെൽ ഇൻ ചാർജ്, ജാർഖണ്ഡ് ഇൻ ചാർജ്, ഒഡിഷ ഇൻ ചാർജ് സ്ഥാനങ്ങളും നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍