ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 'ചാവൻ ഒരുങ്ങിക്കോ'....തനിക്കൊപ്പം പൊക്കമുള്ള വാളും പരിചയുമെടുത്ത് അങ്കക്കച്ചമുറുക്കി അടരാടാനെത്തിയ ആ പയ്യൻ മുന്നോട്ടുകുതിക്കുമ്പോൾ തീയേറ്ററുകൾ ഇളകിമറിയുകയാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കത്തിന്റെ ക്ലൈമാക്സിൽ, സമൂതിരിയുടെ കാവൽക്കാരുടെ തലയരിഞ്ഞുതള്ളി, ഗോപുരത്തുണുകളൽ ഒന്നാന്നായി ചാടിക്കടന്ന്, ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർക്കുന്ന ഒരു കൊച്ചുപയ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയിലടക്കം താരം. മാമാങ്കത്തിന്റെ 'മാൻ ഓഫ് ദി മാച്ച്' ആയി ഏവരും വിലയിരുത്തുന്ന ചന്ത്രാത്ത് ചന്തുണ്ണിയെ അവതരിപ്പിച്ച ആറാം ക്ലാസുകാരൻ കോട്ടയം പുതുപ്പള്ളി സ്വദേശി മാസ്റ്റർ അച്യുതന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. നിലക്കാത്ത ഫോൺകോളുകളാണ് ഈ മിടുക്കനെ തേടിയെത്തുന്നത്. മമ്മൂട്ടിയെ കടത്തിവെട്ടുന്ന അഭിനയം കാഴ്ചവെച്ച ഈ ബാലൻ ഭാവിയുടെ വാഗ്ദാനമാണെന്ന് ഉറപ്പ്. ചന്ത്രോത്ത് ചന്തുണ്ണിയുടെ മെയ്യഴികിലും ചുരികത്തലപ്പിലും മലയാളി സിനിമ അക്ഷരാർഥത്തിൽ മയങ്ങിവീണിരിക്കയാണെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
അങ്ങനെ അഭിനയമോഹമെന്നും കാര്യമായി ഇല്ലാതിരുന്ന അച്യുതനെ തേടി സത്യത്തിൽ സിനിമ ഇങ്ങോട്ടെത്തുകയായിരുന്നു. 'അഭ്യാസിയെ തേടി സിനിമ കളരിമുറ്റത്ത് എത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവും ചിത്രകാരനുമായ ബാലഗോപാൽ പറയുന്നു. അഞ്ചാംക്ലാസ് മുതൽ അച്യുതൻ കളരി പഠിക്കാൻ തുടങ്ങി. തടിക്കൽ ജെ കെ വി കളരി പഠന കേന്ദ്രത്തിലെ, ബൈജുവർഗീസ് ഗുരുക്കളുടെ ശിക്ഷണത്തിലായിരുന്നു, പഠനം. സിനിമയുടെ അണിയറപ്രവർത്തകർ അച്യുതന്റെ കളരിയിലേക്കും ഓഡീഷനുമായി എത്തിയിരുന്നു. അങ്ങനെയാണ് താൻ ഈ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു.
സിനിമകളൊരുപാട് കാണാറുണ്ടെങ്കിലും അഭിനയമോഹമൊന്നും അച്യുതന് ഉണ്ടായിരുന്നില്ല. അച്ഛനാണ് കളരി പഠിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. മനസ്സിനും ശരീരത്തിനും നല്ലതാണ്. ചേരുമ്പോൾ വലിയ താൽപര്യമുണ്ടായിരുന്നില്ല. ശനിയും ഞായറും പോവുമല്ലോയെന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നീട് കളരിയിൽ താൽപര്യം തോന്നുകയായിരുന്നു. മാമാങ്കത്തിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം 2 വർഷം താൻ അണിയറപ്രവർത്തകർക്കൊപ്പമായിരുന്നുവെന്ന് അച്യുതൻ പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് തന്നെ തിരഞ്ഞെടുത്തുവെന്ന് ഉറപ്പിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു ലൊക്കേഷൻ കാണുന്നത്. അഭിനയിക്കുമ്പോഴും ആശങ്കയായിരുന്നു. എന്നാൽ ചെയ്ത് തുടങ്ങിയതോടെ പരിഭ്രമം മാറുകയായിരുന്നു. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോഴും ചെറിയ ഷോക്കുണ്ടായിരുന്നു. ആദ്യമായി നേരിൽ കാണുന്ന അഭിനേതാവാണ് അദ്ദേഹം. വീടെവിടെയാണ്, എത്രാം ക്ലാസിലാണ് അങ്ങനെയൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്.
ഉണ്ണിച്ചേട്ടൻ വളരെ ഫ്രണ്ട്ലിയാണ്. നല്ല സപ്പോർട്ടീവാണ്. ബോഡി മെയ്ന്റെയൻ ചെയ്യുന്നതിനായി ദിവസവും പുഷ് അപ് എടുക്കാനായി ഇരുവരും പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഡയറ്റൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ താൻ മെലിഞ്ഞായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് മുടി വളർത്തിയത്. അമ്മ ശോഭയായിരുന്നു മുടിയുടെ കാര്യം നോക്കുന്നത്.സിനിമ ഇറങ്ങിക്കഴിഞ്ഞ് അധികം വൈകാതെ മുടി വെട്ടും.സ്കൂളിൽ എല്ലാവരും നല്ല പിന്തുണയാണ്. ട്രെയിലറൊക്കെ വന്നതിന് ശേഷമാണ് താൻ അഭിനയിക്കാൻ പോവുന്ന കാര്യത്തെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കിയത്. ഇത്രയും നാൾ പറയാതിരുന്നതിനെക്കുറിച്ചായിരുന്നു അവരുടെ പരാതി. എങ്ങനെയായിരുന്നു ഷൂട്ടിങ് അനുഭവമെന്നായിരുന്നു അവർക്കറിയേണ്ടിയിരുന്നത്.
രണ്ട് വർഷക്കാലം താൻ സ്കൂളിൽ പോയിരുന്നില്ല. പരീക്ഷയ്ക്ക് വേണ്ടി മാത്രമായാണ് പോയത്. വീട്ടിലെത്തുമ്പോൾ അമ്മ പഠിപ്പിക്കാറുണ്ട്. വീട്ടിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. രണ്ടു വർഷം സ്കൂളിൽ പോവാനാവില്ലെന്നറിഞ്ഞപ്പോൾ കുഴപ്പമില്ല, അവൻ പഠിച്ചോളുമെന്നായിരുന്നു അവർ പറഞ്ഞത്. അച്യുതനൊരു അനിയത്തി കൂടിയുണ്ട് അരുന്ധതി. അനിയത്തിക്ക് ഈ പേരിട്ടതും അച്യുതനാണ്. നേരത്തെ നോക്കിയ പേരുകളൊന്നും ഇഷ്ടമായിരുന്നില്ല. ആ സമയത്താണ് അനുഷ്ക ഷെട്ടിയുടെ സിനിമ കണ്ടത്. അവൾക്ക് ഈ പേര് ചേരുമെന്ന് തോന്നി. അങ്ങനെയാണ് ആ പേരിട്ടത്. മോൻ എന്നാണ് അവൾ തന്നെ വിളിക്കാറുള്ളതെന്നും അച്യുതൻ പറയുന്നു.
കളരി പഠിച്ചതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. ബോളിവുഡ്് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലാണ് ൗശലാണ് ഫൈറ്റ് നിയന്ത്രിച്ചത്. 'എല്ലാ താരങ്ങളുടെ കൂടെ അഭിനയിക്കാനും ഇഷ്ടമാണ്. അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവാനാണ് താൽപര്യം. താനും പ്രാചി മാമും രണ്ട് വർഷം മുൻപാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഞങ്ങൾ തമ്മിൽ കട്ടക്കമ്പനിയാണെന്നും താരം പറയുന്നു. ഇടയ്ക്ക് ചിലരൊക്കെ മോളേ എന്ന് വിളിച്ച് അടുത്ത് വന്നിട്ടുണ്ട്. റസ്റ്റ് റൂമിൽ പോവുമ്പോഴും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. യാത്രകളും ചിത്രം വരക്കുന്നതും ഏറെ ഇഷ്ടമാണ്'- മാസ്റ്റർ അച്യുതൻ പറയുന്നു.
ചന്ത്രോത്ത് അപ്പുണ്ണി ശരിക്കും ജീവിച്ചിരുന്നോ?
മാമാങ്കം സിനിമ പുറത്തുവന്നതോടെ ചരിത്ര കുതുകികളുടെ ഗ്രൂപ്പിലും വലിയ ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഈ കഥാപാത്രം ചരിത്രത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ലിഖിതമായ ചരിത്രത്തിൽ ഇത്തരം ഒരു കഥാപാത്രത്തെ കാണാൻ കഴിയില്ലെങ്കിലും മാമങ്കത്തിന് നിദാനയമായ പഴമൊഴകളിലും പാണപ്പാട്ടുകളിലും ഈ കഥാപാത്രമുണ്ട്. ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയെ അടിസ്ഥാനമാക്കിയും, നാട്ടിൽ പ്രചരിച്ച വാമൊഴികളുടെയും അടിസ്ഥാനത്തിലാണ് ചാവേറുകളുടെ കഥ രൂപപ്പെട്ടത്ത്. ഇത്തരം പാട്ടുകൾ വെച്ച് ഗവേഷണം നടത്തുന്നവരാണ് 1695-ലെ മാമാങ്കത്തിലാണ് ചന്തുണ്ണി കത്തിപ്പടർന്നത് എന്ന് പറയുന്നത്.
പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇതിൽ പരാമർശമുണ്ട്. ഒട്ടേറെ സൈനികരെ വധിച്ചാണ് ചന്തുണ്ണി അവിടെവരെ യെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ ചന്തുണ്ണിയുടെ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പരാമർശമുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും പാഠഭേദമുണ്ട്. ചന്തുണ്ണിയുടെ ജീവിതം അടിസ്ഥാനമാക്കി ബാലസാഹിത്യകാരൻ മാലി ( വി.മാധവൻനായർ) എഴുതിയ നോവലാണ് പോരാട്ടം.
എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയയ്ക്കാൻ തുടങ്ങിയശേഷമുള്ള 400 വർഷങ്ങളോളം ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെട്ടിട്ടില്ല. ഈ രീതിയിൽ നോക്കുമ്പോൾ ചരിത്രത്തോട് മാമാങ്കം എന്ന ചിത്രവും, ചന്ത്രോത്ത് അപ്പുണ്ണിയെന്ന കഥാപാത്രവും ഒരു പരിധിവരെ നീതി പുലർത്തിയെന്ന് പറയാം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍