പൗരത്വ നിയമഭേദഗതി സുവർണാവസരമാക്കി സംവിധായകൻ ആഷിഖ് അബു മുതൽ ബേക്കറി ലഹളക്കാർ വരെ! പൗരത്വ ബില്ലിനെ കുറിച്ചുള്ള നുണ പ്രചരണത്തിന്റെ ഭാഗമായി ആഷിഖ് അബു; ഫേസ്ബുക്കിൽ ഷെയർ ചെയ്തത് ഇന്ത്യൻ പാസ്പോർട്ടുള്ള മുസ്ലീമിന് പോലും പൗരത്വം ലഭിക്കില്ലെന്ന പച്ചനുണ; തെറ്റെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയുരി; സൈബർ നുണപ്രചരണത്തിൽ കുടുങ്ങുന്നത് വിദ്യാസമ്പന്നനായ സംവിധായകൻ മുതൽ സാധാരണക്കാർ വരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ പേരിൽ രാജ്യത്ത് കടുത്ത പ്രക്ഷോഭം നടക്കുമ്പോഴും കേരളത്തിൽ ഇതിന്റെ പേരിൽ നടക്കുന്നത് വൻ നുണപ്രചരണങ്ങളാണ്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാൻ വേണ്ടി പാർട്ടികളും രംഗത്തെത്തിയതോടെ സൈബർ ലോകത്ത് അടക്കം നുണകളുടെ പ്രവാഹം തന്നെയാണ് നടക്കുന്നത്. കേരളത്തെ യാതൊരു വിധത്തിലും പൗരത്വ നിയമഭേദഗതി ബാധിക്കില്ല എന്നിരിക്കെയാണ് ചില കേന്ദ്രങ്ങൾ പെരുപ്പിച്ചു കാണിക്കുകയാണ്. ഈ പ്രചരണത്തിന്റെ ഭാഗമായി കുടുങ്ങിയിരിക്കുന്നത് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ മുതൽ സാധാരണക്കാരായ മുസ്ലിം യുവാക്കൾ വരെയുണ്ട്.
പ്രശസ്ത മലയാളം സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ ഈ ദുഷ്പ്രചരണത്തിൽ അറിഞ്ഞോ അറിയാതെയോ ഭാഗമായി. ഇന്നലെ ആഷിഖ് അബു ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായി പ്രചരിക്കുന്ന തെറ്റിദ്ധാരണ നിറഞ്ഞ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി. തെറ്റായ പോസ്റ്ററാണ് ഷെയർ ചെയ്തത് എന്നറിഞ്ഞതോടെ ഒടുവിൽ ഡിലീറ്റ് ചെയ്ത് തടി രക്ഷിക്കുകയായിരുന്നു അദ്ദേഹം. എന്താണ് എൻആർസി ആക്ട് എന്നു പറയുന്ന കാർഡായിരുന്നു ആഷിഖ് അബു ഷെയർ ചെയ്തത്. ഒരു മുസ്ലിം യുവാവും ഹിന്ദുവായ വ്യക്തിയെയും പുതിയ പൗരത്വബിൽ എങ്ങനെ ബാധിക്കുന്നു എന്നു വരുത്താൻ വേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കാർഡ് തയ്യാറാക്കിയത്.
പാസ്പോർട്ട് ഉണ്ടെങ്കിലും മുസ്ലിമായ കാരണത്താൽ പൗരത്വം ലഭിക്കില്ലെന്ന പച്ചക്കള്ളമാണ് ആഷിഖ് അബു ഷെയർ ചെയ്തത്. ഇത് ആഷിഖ് അബുവിനെ കൂടാതെ മറ്റു ചില ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പുതിയ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ മുഴുവൻ ഓടിക്കാനുള്ള പദ്ധതിയാണെന്ന് എന്ന വിധത്തിലാണ് തള്ളുന്നത്. ഇന്ത്യൻ മുസ്ലീങ്ങൾ ഇതോടെ രണ്ടാംതരം പൗരന്മാർ ആവുമെന്ന നട്ടാൽ മുളക്കാത്ത നുണകളും പ്രചരിപ്പിക്കുന്നു. ആഷിഖ് അബു മാത്രമല്ല, ഈ പ്രചരണത്തിൽ പെട്ടുപോയവരിൽ എം മുകുന്ദനും സാറാ ജോസഫും അടക്കമുള്ളവരുമുണ്ട. എന്നാൽ, ആഷിഖിനെ പോലെ പച്ചക്കള്ളം ഷെയർ ചെയ്തില്ലെന്ന് മാത്രം.
പൗരത്വ ബില്ലിലെ എതിർത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കൻ മേഖലിയിൽ പ്രക്ഷോഭം നടക്കുന്നത്. കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവിടുത്തുകാരുടെ നിലപാട്. എന്നിട്ടും ഈ ഗ്രൂപ്പുകളും അവരുടെ പത്രങ്ങളും പ്രചരിപ്പിക്കുന്നത് ഇതും പൗരത്വ ഭേദഗതിക്കെതിരായ സമരമാണെന്നാണ്. ഈ രീതിയിലുള്ള നുണകളുടെ കൂമ്പാരമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. മുമ്പ് വാട്സ് ആപ്പ് ഹർത്താലുമായി രംഗത്തെത്തിയ അതേ സംഘമാണ് ഇപ്പോൾ നുണപ്രചരണവുമായി രംഗത്തുള്ളതും. നിലവിലുള്ള നിയമം അസം ഒഴികെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്നത് അല്ല എന്ന് അറിയാമെങ്കിലു ഇതൊരു സുവർണാവസരം ആക്കുകയാണ് എല്ലാവരും. സുവർണ്ണാവസരമാണ്. കേരളത്തിൽ അവരുടെ അടിത്തറ വർദ്ധിപ്പിക്കാൻ നോക്കുന്നതാണ് പൗരത്വ ബിൽ എന്ന് പറയേണ്ടി വരും. പക്ഷേ അതിൽ എഴുത്തുകാരും ബുദ്ധിജീവികളും അടക്കമുള്ളവർ വീണുപോവുന്നതിലാണ് അത്ഭുദം.
വ്യാപകമായ തെറ്റിദ്ധാരണയാണ് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ മുസ്ലിങ്ങളെ ഘട്ടം ഘട്ടമായി പുറത്താക്കാനുള്ള നീക്കമാണ് ഇതെന്നാണ്. പക്ഷേ ഇത് പൂർണ്ണമായും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള പൗരന്മാരെ ഇത് യാതൊരു രീതിയിലും ബാധിക്കുന്നില്ല. ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയുടെ പൂർണ സംരക്ഷണം ഉണ്ട്. മതത്തിന്റെയോ ജാതിയുടെയോ പോലുള്ള ഒരു വിവേചനവും ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏത് കണ്ണുപൊട്ടനും അറിയാം അത്തരം ഒരു നിയമം കൊണ്ടുവന്നാൽ അത് കോടതിയിൽ നിലനിൽക്കില്ല എന്ന്. ബിജെപിയല്ല ആരും വിചാരിച്ചാലും ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം ഇന്ത്യയിലെ ഒരു പൗരനെയും മതത്തിന്റെ അടിസ്ഥാനത്തിൽ പുറന്തള്ളാൻ കഴിയില്ല. (എന്നാൽ ഇസ്ലാമിക രാജ്യങ്ങളുടെ അവസ്ഥ അങ്ങനെയല്ല. അവിടെ മറ്റ് മതക്കാർ കൃത്യമായും രണ്ടാംതരം പൗരന്മാർ തന്നെയാണ്. ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ സമ്മർദം മൂലം ഇപ്പോൾ കുറേയെറെ മാറിവരുന്നുണ്ടെങ്കിലും) ഇനി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിജെപി ഭരണഘടന ഭേദഗതി ചെയ്താലോ എന്ന ചോദ്യം ഉയരുന്നുണ്ട്. അപ്പോഴും നമ്മുടെ ഭരണഘടനയുടെ കോർ മാറ്റാൻ കഴിയില്ല. അത് അൺ അമൻഡബിളാണ്.
ഭരണഘടനാ ശിൽപ്പികളായ നെഹ്റുവും അംബേദ്ക്കറും സമത്വംപോലുള്ള ആശയങ്ങൾ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ഇന്ത്യൻ മുസ്ലിംങ്ങളെ ഇന്ത്യയിൽ നിന്ന് ആട്ടിപ്പായിപ്പിക്കും എന്നത്, സംഘപരിവാറിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമാണ്. മാത്രമല്ല 20 കോടിയോളം വരുന്ന ഒരു ജനവിഭാഗത്തെ പുറം തള്ളുകയെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഇത് ഇന്ത്യയെയും സാമ്പത്തികമായി തകർക്കയാണ് ചെയ്യുക. മാത്രമല്ല ഇന്ത്യ ഒരു തുരുത്തല്ല. യു എൻ ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനകളിലെ അംഗമാണ്. ലോകത്തെ മൂഴുവൻ വെല്ലുവിളിച്ച് രാജ്യത്തെ മുസ്ലീങ്ങളെ പുറത്താക്കി സ്വയം സാമ്പത്തികമായും സാമൂഹ്യമായും ഒറ്റപ്പെടാൻ ആരാണ് തയ്യാറാവുക.
പൗരത്വനിയമം ഭേദഗതി കുടിയേറ്റക്കാരെ സംബന്ധിച്ചുള്ളതാണ്. നിലവിൽ ഇന്ത്യൻ പൗരന്മായവർക്ക് ബിൽ ബാധകമല്ല. അപ്പോൾ പിന്നെ രാജ്യത്തെ നിലവിലുള്ള മുസ്ലിങ്ങൾ എന്തിന് അസ്വസ്ഥരാകണം. അവർ പൗരന്മാരല്ലെന്ന് ആരാണ് പറഞ്ഞത്. കഴിഞ്ഞ 14 വർഷത്തിൽ 11 വർഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതിൽ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായാരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യൻ നിയമം. അതിൽ നാച്ചുറലൈസേഷന്‍ 11 വർഷം എന്നത് 5 വർഷമായി (2014 ഡിസംമ്പർ 31 വരെയുള്ളവർ) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. ഏതാണ്ട് മുപ്പതിനായിരം പേർക്ക് ഈ നിയമത്തിന്റെ ഗുണം ലഭിക്കുമെന്ന് കരുതപ്പെടുന്നു. അഭയാർത്ഥികളെ പൗരർ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസംമ്പർ 31 ന് മുമ്പ് ഇന്ത്യയിൽ അഭയംതേടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്നവർക്ക് പൗരത്വം നൽകും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാർത്ഥികൾ മുസ്ലിം-ഇതര മതവിഭാഗഗങ്ങളിൽ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന. മേൽപ്പറഞ്ഞ മുസ്ലിംരാജ്യങ്ങളിൽ നിന്നും രക്ഷനേടുന്നവർ മുസ്ലിങ്ങൾ ആകാൻ സാധ്യമല്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. ഈ വാദം പൂർണ്ണമായും ശരിയല്ലെങ്കിലും ചില വസ്തുതകൾ കാണാതിരുന്നുകൂടാ.
ആ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ? ഒറ്റയടിക്ക് ഉത്തരം പറയാൻ കഴിയാത്ത സങ്കീർണ്ണമായ പ്രശ്നമാണിത്.
Stories you may Like
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- ഐഎസ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- ഫൗസിയയുടെ കൊലപാതകത്തിൽ കലാശിച്ചത് ഫോട്ടോയെ ചൊല്ലിയുള്ള തർക്കം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍