മൂന്നു വർഷമായിട്ടും പരിഹാരമില്ലാത്ത ബ്രെക്സിറ്റ് ഡിവോഴ്സ്' യാഥാർഥ്യമാകുമ്പോൾ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രവും മാറ്റി വരയ്ക്കാം; കൺസർവേറ്റിവുകൾ ആധിപത്യം കാട്ടുമ്പോൾ ലേബർ നൂറ്റാണ്ടിനിടയിലെ വമ്പൻ പ്രതിസന്ധിയിൽ; ചെറുപാർട്ടികൾക്കും നിലനിൽപ്പ് പ്രധാനമാകും; ബോറിസിന്റെ വിജയം മോദി ഇന്ത്യയിൽ നേടിയ ആധിപത്യത്തിന് സമാനം; ഐക്യ ബ്രിട്ടൻ ഓർമ്മയായി മാറുമോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നാലര പതിറ്റാണ്ടു നീണ്ടു നിന്ന ഒരു ദാമ്പത്യം മുറിച്ചു മാറ്റുന്നതിന്റെ സകല വേദനയും നിറച്ചാണ് കഴിഞ്ഞ മൂന്ന് വർഷമായി ബ്രെക്സിറ്റ് ചർച്ചകൾ നടക്കുന്നത്. വീടുകളിലെ അത്താഴ മേശകളിൽ പോലും കടുത്ത വാഗ്വാദം ഉയർത്തിയാണ് ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയെ രണ്ടായി വേർതിരിച്ചത്, അനുകൂലിക്കുന്നവരും എതിർക്കുന്നവരും. ആറു രാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ യൂറോപ്യൻ യൂണിയനിൽ ആദ്യം ചേരാതെ മടിച്ചു നിന്ന ബ്രിട്ടൻ നീണ്ട 16 വർഷങ്ങൾക്കു ശേഷം യൂറോപ്പിൽ അംഗത്വം എടുത്തതിന്റെ നാലര പതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് വിമോചനം എന്ന വാദം ശക്തമാകുന്നത്. യാഥാർഥ്യത്തിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറീസും മുൻ പ്രധാനമന്ത്രിമാരായ തെരേസയും കാമറോണും ഒക്കെ ഓക്സ്ഫോർഡിൽ വിദ്യാർത്ഥി യൂണിയൻ നേതാക്കളായിരിക്കെ എൺപതുകളുടെ മധ്യത്തിൽ ഉയർന്നു വന്ന യൂറോപ്യൻ വിരോധമാണ് സമീപ കാലത്തേ ബ്രെക്സിറ്റിലേക്കു നയിച്ച ചർച്ചകളുടെയും തുടക്കം എന്നതാണ് സത്യം. അതിനാൽ യൂറോപ്പിൽ നിന്നുള്ള മോചനം ബോറിസിനെ സംബന്ധിച്ചിടത്തോളം നീണ്ട കാലത്തേ ഒരുക്കത്തിന്റെ കൂടി ഭാഗമാണ്. ഒടുവിൽ അതിന്റെ പേരിൽ ഒരു തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായപ്പോൾ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രം കൂടിയാണ് മാറ്റിവരയ്ക്കപ്പെടുന്നത്.
ഒരർത്ഥത്തിൽ ഇന്ത്യയിൽ ബിജെപി ഭരണത്തിൽ നരേന്ദ്ര മോദി ആധിപത്യം സ്ഥാപിച്ചതിനോട് ഉപമിക്കാവുന്നതാണ് ബോറിസ് ഇത്തവണ പാർട്ടിക്ക് വേണ്ടി ഉറപ്പിച്ചെടുത്ത വിജയം. ഒരിക്കലും കൺസർവേറ്റിവുകളോടെ ആഢ്യത്ത മനോഭാവത്തോടു യോജിച്ചു പോകാൻ കഴിയാത്ത കുടിയേറ്റക്കാരെ കൂടി പാർട്ടിക്കൊപ്പം നിർത്താൻ സാഹചര്യം അദ്ദേഹത്തിന് അവസരം ഒരുക്കിയപ്പോൾ തൊട്ടുകൂടായ്മ രാഷ്ട്രീയം ഇന്ത്യയിൽ ഏറെ അനുഭവിച്ച ബിജെപിയുടെ രാഷട്രീയ വിജയത്തോടു ചേർന്ന് നിൽക്കുന്നതായി ബ്രിട്ടനിൽ കൺസർവേറ്റിവുകൾ അധികമായി കണ്ടെത്തിയ ഇന്ത്യൻ വംശജരുടേതു ഉൾപ്പെടെയുള്ള വോട്ടു ബാങ്കുകൾ. യുകെ മലയാളികൾ ഉൾപ്പെടെ പലരും ജീവിതത്തിൽ ആദ്യമായി കൺസർവേറ്റീവ് പക്ഷത്തോട് ചേർന്ന് നിന്ന് വോട്ടു രേഖപ്പെടുത്തിയതും ഇതാദ്യമാണ്. ചിലരാകട്ടെ വീട് തോറും കയറിയുള്ള ഫീൽഡ് പ്രവർത്തനത്തിൽ വരെ പങ്കാളികളായി. ഒരിക്കൽ കയ്യിൽ കിട്ടിയാൽ ഇത്തരം വോട്ടുകൾ ബഹുഭൂരിഭാഗവും കൂടെ ചേർന്ന് നിന്നുകൊള്ളും എന്ന രാഷ്ട്രീയ തന്ത്രം ഭാവി ബ്രിട്ടന്റെ രാഷ്ട്രീയത്തെ തന്നെ പുതിയ നിർവചനം നല്കാൻ കരുത്തുള്ള മാറ്റമായി കാണുന്നവരാണ് അധികവും. മാത്രമല്ല എൺപതുകളിൽ പാർട്ടി അധികാരത്തിൽ ഇരിക്കെ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായ മൈനിങ്, സ്റ്റീൽ കമ്പനികളുടെ നാടായ ഉത്തര ഇംഗ്ലണ്ടിലും വെയ്ൽസിലും ഒക്കെ ആദ്യമായി കൺസർവേറ്റിവുകൾ സീറ്റ് സ്വന്തമാക്കി എന്നത് ഇപ്പോഴും ഇലക്ഷൻ രാത്രിയിലെ അത്ഭുതമായി വീക്ഷിക്കുകയാണ് മാധ്യമ ലോകം ഉൾപ്പെടെയുള്ളവർ.
കൺസർവേറ്റിവുകൾ നേടിയ വിജയത്തിന് ഒപ്പം ചേർത്ത് വയ്ക്കാവുന്നതാണ് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ അവിശ്വസനീയ തേരോട്ടവും. കഴിഞ്ഞ തവണത്തേക്കാൾ 13 സീറ്റുകൾ അധികമായി പിടിച്ചു സ്കോട്ട്ലന്റിലെ 59 ൽ 48 ഉം സ്വന്തം അക്കൗണ്ടിൽ ചേർത്ത എസ എൻ പി ഐക്യ ബ്രിട്ടന് തന്നെ ഭീക്ഷണിയാവുകയാണ്. സ്വന്തം സ്വതന്ത്ര രാജ്യം എന്ന് എസ് എൻ പി നയം കടുപ്പിക്കുമ്പോൾ രാജ്യത്തെ ഒന്നായി ചേർത്ത് നിർത്താൻ ഭരണകക്ഷിക്ക് എത്രത്തോളം താഴ്ന്നു കൊടുക്കേണ്ടി വരും എന്നതും കണ്ടറിയണം.
അതേ സമയം ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണിയാണ് അനാവശ്യ പ്രസ്താവനയിലൂടെ ലേബർ പാർട്ടി ഇത്തവണ നടത്തിയത്. ഏറെ സുരക്ഷിതമായിരുന്ന കുടിയേറ്റ വോട്ടുകളിൽ ഒരു പങ്കു ചോർന്നൊലിക്കുന്നത് കണ്ടു നിൽക്കാൻ മാത്രമേ പാർട്ടിക്ക് കഴിയുമായിരുന്നുള്ളൂ. ഇതിനെതിരെ ചെറിയൊരു പ്രതിരോധം തീർക്കാൻ പോലും ലേബർ തയാറാകാതിരുന്നത് അതിശകരമാണ്, അതും പ്രചാരണ രംഗത്ത് എല്ലാ പാർട്ടികളും നിറം കെട്ട പ്രകടനവും അടിത്തറയില്ലാത്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി എത്തി എന്ന് പ്രധാന മാധ്യമങ്ങൾ കുറ്റപ്പെടുത്തിയ സാഹചര്യത്തിലും. ഒരു ക്ഷമ പറച്ചിൽ പോലും മുറിവേൽപ്പിക്കപ്പെട്ടവരെ സ്വാന്ത്വനിപ്പിക്കും എന്ന് പാർട്ടി കേന്ദ്രങ്ങൾക്ക് പലരും ഉപദേശം നൽകിയെങ്കിലും അതിനൊന്നും മിനക്കെടാതിരുന്ന ലേബർ പാർട്ടി 85 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനവുമായി 203 സീറ്റുകളിലേക്ക് ഒതുങ്ങുക ആയിരുന്നു. തുടർച്ചയായ നാലു വട്ടം തിരസ്കരണം നേരിടേണ്ടി വന്ന പാർട്ടിയെ രക്ഷിക്കാൻ ഇനി മിശിഹായായി ആര് അവതരിക്കും എന്നതാണ് പ്രസക്തമാകുന്നത്.
അതിനേക്കാൾ പ്രധാനം പാർട്ടിക്ക് ഒരിക്കലും നഷ്ടമാകില്ലെന്നു കരുതിയ ചില പോക്കറ്റുകളിൽ കൺസർവേറ്റിവുകൾ നടത്തിയ നുഴഞ്ഞു കയറ്റമാണ്. കയ്യിലിരുന്ന 59 സീറ്റുകൾ നഷ്ടപ്പെടുത്തിയതിനു പാർട്ടിക്ക് ഒരു കാരണവും പറയാൻ ഇല്ലെങ്കിലും രാജി വയ്ക്കും എന്ന് കരുതിയിരുന്ന പാർട്ടി തലവൻ ജെറെമി കോർബിൻ ഇപ്പോൾ നിലപാട് മാറ്റിയതും കൗതുകമായി. പാർട്ടിയുടെ അടിത്തറയെ പോലും ചോദ്യം ചെയ്യുന്നതാണ് സ്കോട്ട്ലന്റിലെ പ്രകടനവും. ഒരിക്കൽ ബഹുഭൂരിഭാഗം സീറ്റുകൾ ജയിച്ചിരുന്ന ഇവിടെ ഒരൊറ്റ സീറ്റിലെ വിജയം കൊണ്ട് പാർട്ടിക്ക് ഒതുങ്ങേണ്ടി വന്നു. മിക്ക മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തു എത്താൻ പോലും ക്ലേശിക്കുക ആയിരുന്നു എന്നതാണ് വസ്തുത.
ഇതിനൊപ്പം തന്നെയാണ് ലിബറൽ ഡെമോക്രറ്റുകൾ നേരിടുന്ന രാഷ്ട്രീയ ഭീഷണിയും. പാർട്ടിയുടെ നേതാവ് ജോ സ്വിൻസൺ തന്നെ പരാജയപെട്ടിടത്തു തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ എത്രത്തോളം ജനം വിലകൽപ്പിക്കുന്നു എന്ന ചോദ്യവും കൂടിയാണ് ലിബറലുകൾ നേരിടുന്നത്. കഴിഞ്ഞ പാർലിമെന്റിൽ ഉണ്ടായിരുന്നതിൻക്കാൾ ഒരു സീറ്റ് മാത്രം കുറവാണു ഇത്തവണ എന്ന് ആശ്വസിക്കാമെങ്കിലും ഒൻപതു വർഷം മുൻപ് ഭരണത്തിൽ പങ്കാളിയായിരുന്ന പാർട്ടിയുടെ അവസ്ഥ ഇപ്പോൾ ദയനീയം എന്ന വാക്കിൽ ഒതുക്കാവുന്നതല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍