ബൻവാരി ദേവി കാട്ടിയ ചെറുത്തു നിൽപ്പ് പോഷ് നിയമത്തിൽ എത്തിയപ്പോൾ..........സ്ത്രീപീഡനം ഒരു നിത്യസംഭവമാകുമ്പോൾ, ചരിത്രമായ മാറിയ ഒരു സ്ത്രീപീഡനം സ്മരിക്കുന്നു; വിൽസൺ കരിമ്പന്നൂർ എഴുതുന്നു
വിൽസൺ കരിമ്പന്നൂർ
സ്ത്രീകൾക്ക് തൊഴിൽ ഇടങ്ങളിൽ സംരക്ഷണം നൽകുവാൻ വേണ്ടി നടപ്പിലാക്കിയ പോഷ് ആക്ടിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ബൻവാരി ദേവിയെ പറ്റി കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചത്. ബൻവാരി ദേവിയുടെ നിലപാടുകൾ കാരണം അവർക്കു ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും, അത് ഇന്ത്യയിലെ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന ലൈംഗികപീഡനങ്ങൾക്ക് കുറെയെങ്കിലും അറുതി വരുത്തവാനും, കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുവാനും പര്യാപ്തമായ ഒരു നിയമം രാജ്യത്ത് ഉണ്ടാകുവാൻ കാരണമായി.അതിനാൽ ബൻവാരി ദേവിയുടെ ജീവിതം കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ട് .
രാജസ്ഥാനിലെ ജയ്പ്പൂരിനടുത്തുള്ള ഭട്ടെരി ഗ്രാമത്തിൽ കുശവ (ദളിത് ) സമുദായത്തിൽ ജനിച്ച ബൻവാരി ദേവിക്ക് യാതൊരുവിധ പ്രാഥമികവിദ്യാഭ്യാസവും ലഭിച്ചിരുന്നില്ല. 5-ആം വയസ്സിൽ എട്ടു വയസുള്ള മോഹൻലാൽ പ്രജാപതുമായിട്ടുള്ള വിവാഹം നടന്നു. ചെറുപ്പകാലം മുതലേ ബാലവിവാഹം,അയിത്തം,ജാതിവിവേചനം,ശിശു ഹത്യ.ഭ്രുണഹത്യ ഇത്യാദി സാമൂഹ്യതിന്മകൾക്കെതിരെ ബൻവാരി ദേവി പോരാടിയതിനാൽ നാട്ടിലെ പുരുഷന്മാരുടെ കണ്ണിലെ കരടായി അവർ മാറി.
ഒരിക്കൽ അവിടുത്തെ ഭൂരിപക്ഷ സമുദായമായ ഗുജ്ജാർ സമുദായത്തിലെ രാംകരണിന്റെ 9 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ വിവാഹം ബൻവാരി ദേവി ഇടപ്പെട്ടു തടഞ്ഞു. അന്ന് ആ വിവാഹം നടന്നില്ല. എന്നാൽ അതിന്റെ അടുത്ത ദിവസം ആ വിവാഹം വീട്ടുകാർ നടത്തുകതന്നെ ചെയ്തു.
കലി അടങ്ങാഞ്ഞ ഭൂരിപക്ഷസമുദായക്കാർ ബൻവാരി ദേവിയെയും ഭർത്താവിനെയും ആക്രമിക്കുക ആയിരുന്നു. അതിനു ഏതാനം ദിവസങ്ങൾക്കു ശേഷം കൃത്യമായി പറഞ്ഞാൽ 1992 സെപ്റ്റംബർ മാസം 22 നു സന്ധ്യക്ക് ഭർത്താവിനോടൊപ്പം പാടത്ത് പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ആ സംഭവം നടന്നത്. അപ്പോൾ കുപിതരായ ജനക്കൂട്ടം അവിടെ എത്തി. അഞ്ചു പേരുടെ സംഘത്തിൽ 2 പേര് മോഹൻലാലിനെ വലിയ വടികൾ ഉപയോഗിച്ച് തല്ലുന്നത് കണ്ട ബൻവാരി ദേവി അത് തടയുവാൻ ശ്രമിച്ചു. അപ്പോൾ മറ്റു മൂന്നു പേരും കൂടി ബൻവാരി ദേവിയെ തള്ളിയിട്ടു മാറി മാറി ക്രൂരമായി പീഡിപ്പിച്ചു.
ബൻവാരി ദേവിയും ഭർത്താവും തോറ്റു പിന്മാറുവാൻ തയ്യറല്ലയിരുന്നു. അവർ പൊലീസിൽ പരാതി നൽകി. ഗുജ്ജർ ഭൂരിപക്ഷപ്രദേശമായ ഭട്ടെരി ഗ്രാമത്തിലെ പൊലീസ് അവരോടു നീതി കാട്ടിയില്ല. മണിക്കൂറുകൾ അവർ അവിടെ കാത്തിരിക്കേണ്ടി വന്നു .
പൊലീസുകാർ തെളിവിനു എന്ന് പറഞ്ഞു ബൻവാരി ദേവിയുടെ ഉടുതുണി അവിടെ വെപ്പിച്ചിട്ടാണ് വിട്ടത്. രാത്രി ഒരു മണിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് ഭർത്താവിന്റെ,ചോരക്കറ പിടിച്ച തുണിയുടെ ഒരു ഭാഗം പുതച്ചു കൊണ്ടാണ് അവർ വീട്ടിലേക്കു തിരിച്ചത്. എന്നാൽ അവരുടെ ശരീരത്തെ മുറിവുകളും ക്ഷതങ്ങളും പരാതിയിൽ രേഖപ്പെടുത്തിയിരുന്നില്ല
പീഡനം നടന്നു 52 മണിക്കൂർ കഴിഞ്ഞാണ് മെഡിക്കൽ പരിശോധന പോലും നടത്തിയത്. ഔദ്യോഗിക ഭാഗത്ത് നിന്ന് പ്രതികൂലമനോഭാവം മാത്രമാണ് ലഭിച്ചത്.
ഒടുവിൽ വിചാരണക്കോടതിയുടെ വിധി വന്നപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കോടതി ജഡ്ജി പ്രതികൾക്കനുകൂലമായി വിധിക്കാൻ പറഞ്ഞ കാരണങ്ങൾ ആയിരുന്നു അതിവിചിത്രം!
1.ഗ്രാമത്തലവൻ റേപ്പ് ചെയ്യില്ല
2.വ്യത്യസ്തജാതിയിൽ പെട്ട ആണുങ്ങൾ കൂട്ട ബലാൽസംഘത്തിൽ ഏർപെടാറില്ല
3.അറുപതിനും എഴുപതിനും ഇടയിൽ പ്രായമുള്ള പുരുഷന് ബലാൽസംഘത്തിൽ ഏർപ്പെടാൻ സാധിക്കില്ല
4.ഒരു മനുഷ്യന് അവന്റെ ബന്ധുവിന്റെ സാന്നിദ്ധ്യത്തിൽ ബലാൽസംഘത്തിൽ ഏർപ്പെടുവാൻ കഴിയില്ല. (പ്രതികളിൽ ഒരു അമ്മാവനും അനിന്തരവാനും ഉണ്ടായിരുന്നു.)
5.പരിശുദ്ധി നോക്കുന്നതിനാൽ ഒരു ഉയർന്ന ജാതിക്കാരൻ താഴ്ന്ന ജാതിക്കാരിയെ ഒരിക്കലും റേപ്പ് ചെയ്യില്ല
6.ഒരു ഭർത്താവും തന്റെ ഭാര്യ പീഡിപ്പിക്കുന്നത് നോക്കി നിൽക്കുവാൻ തയ്യാറാകത്തില്ല, അതിനാൽ ഭർത്താവിന്റെ മുമ്പിൽ പീഡനം എന്ന സംഭവം നടന്നിട്ടില്ല
കേസ് തള്ളുന്നതിനു മുമ്പേ സമൂഹം മുഴുവനും എതിരായിരുന്നു.കേസ് തള്ളിയതിനു ശേഷം ബന്ധുക്കൾ പോലും എതിരായി. കുടുംബത്തിലെ ഒരു ചടങ്ങുകൾക്കും അവരെ ഭവനത്തിൽ കയറ്റില്ലായിരുന്നു. അത് വിവാഹം ആയാലും ശവസംസ്കാരമായാലും ഒരുപോലെ അകറ്റി നിർത്തപ്പെട്ടു.
രാജസ്ഥാൻ പോലുള്ള പല സംസ്ഥാനങ്ങളിലും നീതിയും ന്യായവും തെറ്റും കുറ്റവും ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കാണാറുള്ളു. ഭൂരിപക്ഷസമുദായ അംഗം കാണിക്കുന്ന തെറ്റ് ആ സമുദായാംഗങ്ങൾക്ക് ശരിയാണ്.
1985 മുതൽ ഭൻവാരി ദേവി രാജസ്ഥാൻ ഗവർമെന്റിന്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമിന്റെ ( Women's Development Programme -WDP ) ഒരു ജോലിക്കാരി കൂടി ആയിരുന്നു. *സാഥിൻ* (സുഹൃത്ത് ) എന്ന പേരിൽ അറിയപ്പെടുന്ന അവരുടെ ജോലി എല്ലാ ഭവനങ്ങളിലും കടന്നു ചെന്ന് സാമൂഹ്യതിന്മകളെപ്പറ്റി ബോധവൽക്കരിക്കുകയായിരുന്നു.
രാജ്യസ്ഥാനിലെ ഏറ്റവും വലിയ സാമൂഹ്യതിന്മയാണ് ശൈശവവിവാഹം. ഇന്നും, പിറന്ന് മാസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളെ ഇങ്ങനെ വിവാഹം ചെയ്യിക്കുന്ന പതിവ് അവിടെ നിലനിൽക്കുന്നുണ്ട്. അതിനെതിരെ ഇടപെട്ടതായിരുന്നു ബൻവാരി ദേവിക്കെതിരെ നാട്ടുകാർ തിരിയാൻ കാരണം.
സർക്കാരിന്റെ തന്നെ ഒരു സാമൂഹ്യപ്രവർത്തക കൂടിയായ ബൻവാരി ദേവിക്ക് സർക്കാരിൽ നിന്ന് പോലും നീതി ലഭിക്കാതെ വന്നപ്പോൾ അവിടുത്തെ സ്ത്രീ സംഘടനകൾ എല്ലാം പ്രതിഷേധവുമായി രംഗത്തു വന്നു. കേസ് പല കോടതികൾ വഴി സുപ്രിം കോടതിയിൽ എത്തി. രാജസ്ഥാനിലെ സ്ത്രീകളുടെ ഇടയിൽ പ്രവർത്തിക്കുന്ന *വിശാഖാ* എന്ന സംഘടനയുടെ ശ്രമഫലമായിട്ടാണ് ഈ കേസ് സുപ്രിം കോടതിയിൽ എത്തിയത്.
രാജസ്ഥാൻ ഗവർമെന്റിന്റെ ജോലിക്കാരിയായതിനാൽ ആണ് ഭൻവാരി ദേവിക്ക് ഈ ആക്രമണം നേരിടേണ്ടി വന്നത്. അവർ അവരുടെ ജോലിയുടെ ഭാഗമായിട്ടാണ്, ഭവനങ്ങളിൽ കയറിയിറങ്ങി ബാലവിവാഹത്തിനെതിരെ പോരാടിയത്.അതിനാൽ സ്ത്രീകൾക്ക് എതിരെ തൊഴിൽ രംഗത്തുണ്ടാകുന്ന ലൈംഗികഅതിക്രമമായി ഈ കേസിനെ സുപ്രിം കോടതി കാണുകയും, സുപ്രിം കോടതി *വിശാഖാ ഗൈഡ്ലൈൻ* എന്ന പേരിൽ സ്ത്രീകൾക്ക് തൊഴിൽ മേഖലകളിൽ ലഭിക്കേണ്ട പരിഗണനയുടെ ഒരു മാർഗ്ഗരേഖ നൽകി 1997 - ൽ വിധി ഉണ്ടായി (Vishaka and others v State of Rajasthan case in 1997 ) .
'വിശാഖാ ഗൈഡ്ലൈൻ' നിയമം ആണ് 2013 -ൽ പോഷ് ആക്ട് ആയി പാര്‍ലമെന്റ് പാസ്സാക്കിയതും തൊഴിൽ രംഗത്തു് സ്ത്രീകൾക്ക് നേട്ടമായി മാറിയതും.
ബൻവാരി ദേവിയുടെ പ്രവർത്തനം ഇന്നും തുടരുകയാണ്. ഇന്ന് 65 -ൽ അധികം പ്രായം വരുന്ന ബൻവാരിദേവി 2019 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലെ 24 സംസഥാനങ്ങൾ സന്ദർശിച്ച് ലൈംഗിക പീഡനത്തിന് വിധയപ്പെട്ട ഇരകൾക്ക് ആശ്വാസം നൽകുന്ന വലിയ ഒരു ഉദ്യമം നടത്തി. അവർ ഈ പ്രായത്തിലും വളരെ സജീവമായി സ്ത്രീകൾക്ക് വേണ്ടി രംഗത്തു് ഉണ്ടെന്നത് അഭ്യസ്തവിദ്യരായ നമ്മൾക്ക് ഒരു ആത്മപരിശോധനയ്ക്കു കാരണമാണ്.
ബൻവാരിദേവിക്ക് ദേശീയവും അന്താരാഷ്ട്രീയവുമായ അനേകഅവാർഡുകൾ ലഭിച്ചിട്ടുണ്ട്.അതിൽ പ്രധാനമാണ്, 1994 ൽ ലഭിച്ച ധീരതയ്കുള്ള നീരജ ഭാനോട്ട് അവാർഡ്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1995 സെപ്റ്റംബർ 4 മുതൽ 15 വരെ ചൈനയിലെ ബെയ്ജിങ്ങിൽ വച്ച് നടന്ന സ്ത്രീകളുടെ ലോകസമ്മേളനത്തിൽ (World Conference on Women, 1995 ) പങ്കെടുക്കുവാനും സാധിച്ചു.
ബൻവാരിദേവിയുടെ അനുഭവകഥ വച്ച് ഹിന്ദിയിൽ ബവാൻഡർ (ചുഴലിക്കാറ്റ് ) എന്ന പേരിൽ 2000 ൽ ഒരു സിനിമ ഇറങ്ങിയിരുന്നു. ഇന്ന് സമൂഹത്തിൽ സ്ത്രീപീഡനം ഒരു നിത്യസംഭവമായി മാറിയിരിക്കുമ്പോൾ, നാം ബൻവാരിദേവി ഉയർത്തിയ പോരാട്ടവീര്യം സ്മരിക്കണം. സാമൂഹ്യനീതിക്ക് വേണ്ടി പോരാടുവാൻ നമുക്കും കഴിയണം. നമ്മുടെ ഇച്ഛശക്തിയാണ് എല്ലാത്തിനേക്കാളും വലിയ പോരാട്ടവീര്യം.
Stories you may Like
- 'ഫഹദ് എന്റെ ക്ലാസ്മേറ്റ് ആയിരുന്നു, അന്ന് ഭയങ്കര നാണക്കാരനായിരുന്നു'
- നേതാക്കൾക്കൊപ്പം പാർട്ടി പത്രവും ഇഡി റഡാറിൽ; സിപിഎം പ്രതിരോധത്തിൽ
- പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തു നിന്നും ഫണ്ടു പോയി
- ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ
- ആഭ്യന്തര തർക്ക പരിഹാര സമിതി ഭൂരിപക്ഷം സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടില്ല: വനിത കമ്മിഷൻ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍