ജീവനക്കാരുടെ സഹകരണ സംഘത്തിൽ രണ്ടു ഒഴിവുകൾ വന്നപ്പോൾ പ്രൊഫഷണൽ രീതിയിൽ പരീക്ഷ നടത്തിയത് സ്വകാര്യ ഏജൻസി; അഭിമുഖം നടത്തിയത് യൂണിയൻ നേതാക്കളും; 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിൽ 29 പേർക്കും ലഭിച്ചത് മുപ്പതിന് ചുവടെയുള്ള മാർക്കുകൾ; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചും എഴുപത് മാർക്കും; റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നുവെന്ന് അറിയില്ലെന്ന് പ്രസിഡന്റ്; സിപിഎമ്മിന് നാണക്കേടായി മണ്ണുത്തി കാർഷിക സർവ്വകലാശാല സഹകരണ സംഘത്തിലെ നിയമനത്തട്ടിപ്പ്
എം മനോജ് കുമാർ
തൃശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരുടെ സഹകരണ സംഘത്തിൽ ഈയിടെ വന്നത് രണ്ടു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളാണ്. നിയമനം പ്രൊഫഷനൽ രീതിയിൽ നടത്താമെന്നാണ് സഹകരണ സംഘത്തിൽ നിന്നും വന്ന തീരുമാനം. അത് പ്രകാരം ഇടതു പാർട്ടി മുഖപത്രങ്ങളിൽ പരസ്യവും നൽകി. പുറത്ത് നിന്നുള്ള സ്വകാര്യ ഏജൻസിയാണ് പരീക്ഷ നടത്തിയത്. സഹകരണ സംഘം നേരിട്ട് അഭിമുഖവും നടത്തി. ഫലം വന്നപ്പോഴാണ് ഉദ്യോഗാർത്ഥികളുടെ കണ്ണ് തള്ളിയത്. 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും 29 പേർക്കും ലഭിച്ചത് പത്ത് മുതൽ മുപ്പത്തി രണ്ടു വരെ മാർക്കുകൾ. എന്നാൽ രണ്ടു സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചു മാർക്കും എഴുപത് മാർക്കും. റാങ്ക് ലിസ്റ്റിൽ മുന്തിയ മാർക്ക് ലഭിച്ച സിപിഎം നേതാക്കളുടെ ഭാര്യമാർ ഇതേ യൂണിയനിൽ താത്കാലിക ജീവനക്കാരാണ്. ഇവരെ സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് പ്രൊഫഷണൽ രീതിയിൽ എഴുത്ത് പരീക്ഷയും അഭിമുഖവുമെന്ന തട്ടിപ്പ് പരിപാടി സിപിഎം സഹകരണ സംഘം നടത്തിയത്. ഇതിൽ നിയമനം ലഭിച്ച ഒരാളുടെ ഭർത്താവ് ഇതേ സർവ്വകലാശാലയിലെ ജീവനക്കാരനും സിപിഎം നേതാവുമാണ്. ഇതോടെയാണ് നിയമനത്തിനുള്ള പരസ്യവും എഴുത്ത് പരീക്ഷയും അഭിമുഖവും എല്ലാം തട്ടിപ്പ് ആയിരുന്നുവെന്നു ഉദ്യോഗാർത്ഥികൾ തിരിച്ചറിയുന്നത്.
രണ്ടു സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകാൻ ഇരുപത്തിയൊൻപത് പേരുടെ ഭാവി തുലച്ച നടപടിക്കെതിരെ സഹകരണ സംഘത്തിലും പാർട്ടിയിലും അമർഷം പുകയുകയാണ്. യൂണിയൻ ഭരിക്കുന്നത് സിപിഎമ്മും സിപിഐയുമാണ്. രണ്ടു നിയമനങ്ങളും സിപിഎം അടിച്ചെടുത്തതിൽ സിപിഐ യൂണിയനും പ്രതിഷേധമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നു എന്നാണ് ഇപ്പോൾ സഹകരണ സംഘം നേതാക്കൾ പരസ്പരം ചോദിക്കുന്നത്. റാങ്ക് ലിസ്റ്റ് ഇവർ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. സംഘത്തിന്റെ തട്ടിപ്പ് മനസിലാക്കിയ ചിലർ റാങ്ക് ലിസ്റ്റ് പതുക്കെ പുറത്ത് വിടുകയായിരുന്നു. റാങ്ക് ലിസ്റ്റ് മറുനാടനും ലഭിച്ചു. റാങ്ക് ലിസ്റ്റ് എങ്ങിനെ പുറത്ത് വന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് സഹകരണ സംഘം പ്രസിഡന്റ് മധുസൂദനൻ മറുനാടനോട് പറഞ്ഞത്. പുറത്ത് നിന്നുള്ള ഏജൻസി വഴി പരീക്ഷയും അത് കഴിഞ്ഞു അഭിമുഖവും നടത്തിയുള്ള റാങ്ക് ലിസ്റ്റ് ആണ് കൈവശമുള്ളത്. ആർക്ക് ഒക്കെ മാർക്ക് കൂടുതൽ ലഭിച്ചു എന്ന് അറിയില്ല. റാങ്ക് ലിസ്റ്റ് കൈവശമുണ്ടെങ്കിലും അത് പ്രസിദ്ധപ്പെടുത്തിയില്ല. ചോർച്ച വന്നത് എങ്ങിനെ എന്ന് അറിയില്ല-മധുസൂദനൻ പറയുന്നു.
രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നത്തിൽ സംഘത്തിനുള്ളിൽ പുകയുന്നത്. വാർത്ത ചോർത്തിയത് ആരൊക്കെയാണ് എന്നാണ് സംഘം നേതാക്കൾ അന്വേഷിക്കുന്നത്. റാങ്ക് ലിസ്റ്റും മാർക്കും വെളിയിൽ വന്നത് സഹകരണ സംഘത്തിനും സർവ്വകലാശാലയ്ക്കും ക്ഷീണമായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വാർത്ത വെളിയിൽ വന്നതോടെ സർവ്വകലാശാലയ്ക്ക് സഹകരണ സംഘവുമായി ഒരു ബന്ധവുമില്ല എന്ന രീതിയിൽ വാർത്താക്കുറിപ്പ് തയ്യാറാക്കുന്ന പരിപാടിയിലാണ് സർവ്വകലാശാല എന്നാണ് അറിയാൻ കഴിഞ്ഞത്. വാർത്ത സർവ്വകലാശാലയ്ക്ക് ദോഷം ചെയ്തു എന്ന അഭിപ്രായത്തിൽ നിന്നാണ് സർവകലാശാല തന്നെ പത്രക്കുറിപ്പ് ഇറക്കാൻ തീരുമാനിക്കുന്നതും. പക്ഷെ സർവ്വകലാശാലയുടെ സ്ഥലത്ത്, സർവ്വകലാശാല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിയൻ ആണിത്. അതുകൊണ്ട് നിയമന അഴിമതിയിൽ നിന്ന് സർവ്വകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ ഈ സഹകരണ സംഘത്തിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്നു ആവശ്യമുള്ളതായും അറിയുന്നു. രണ്ടു സഹകരണ സംഘങ്ങളാണ് സർവ്വകലാശാല സ്ഥലത്ത്, സർവ്വകലാശാലയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. രണ്ടു സഹകരണ സംഘങ്ങളെക്കുറിച്ചും പരാതിയുമുണ്ട്. ഇതിൽ ഇപ്പോൾ നിയമന അഴിമതി നടത്തിയത് സർവ്വകലാശാല ജീവനക്കാരുടെ സഹകരണ സംഘമാണേങ്കിൽ പുറത്ത് നിന്നുള്ള ഒരു സഹകരണ സംഘവും സർവ്വകലാശാലയുടെ വളപ്പിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. വെള്ളാനിക്കര സഹകരണ സംഘമാണ് യൂണിവേഴ്സിറ്റിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വാടക നൽകിയാണ് ബാങ്കിന്റെ രീതിയിലുള്ള സഹകരണ സംഘം ഇവിടെ പ്രവർത്തിക്കുന്നത്.
വൻ നിക്ഷേപമുള്ള സഹകരണ സംഘം കൂടിയാണിത്. സർവകലാശാലയുടെ വളപ്പിൽ ഇവരുടെ തന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘമാണിത്. വൻ നിക്ഷേപങ്ങളാണ് ഈ സഹകരണ സംഘത്തിൽ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ളവർ നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അദ്ധ്യാപകരുടെയും യൂണിയൻ നേതാക്കളുടെയും മറ്റും അനധികൃത പണമാണ് ഈ സഹകരണ സംഘത്തിലുള്ളത് എന്നാണ് മുൻപ് തന്നെ ഉയർന്ന ആരോപണം. സർവ്വകലാശാലയുടെ വിവിധ ബോഡികളിൽ ഈ സഹകരണ സംഘത്തിന്നെതിരെ പരാതി വന്നിരുന്നു. എന്നാൽ സഹകരണ സംഘത്തിനെ കാമ്പസിൽ നിന്നും കുടിയിറക്കാൻ സർവ്വകലാശാല തയ്യാറായില്ല. സഹകരണ സംഘത്തിൽ നിക്ഷേപം നടത്തിയിരിക്കുന്ന ജീവനക്കാരുടെയും യൂണിയൻ നേതാക്കളുടെയും സമ്മർദ്ദമാണ് ഈ സഹകരണ സംഘത്തെ കുടിയിറക്കാനുള്ള വൈമനസ്യത്തിനു പിന്നിൽ എന്നാണ് സർവ്വകലാശാലയെക്കുറിച്ച് അറിയുന്നവർ വിരൽ ചൂണ്ടുന്നത്. സർവ്വകലാശാലയിലെ പ്രോജക്റ്റ് ഫണ്ടുകളും ഈ സഹകരണ സംഘത്തിലേക്ക് ഒഴുകുകയാണ് എന്നും ആരോപണമുണ്ട്. ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കേണ്ട പണമാണ് ഈ സഹകരണ സംഘത്തിൽ പ്രോജക്റ്റ് കോർഡിനെറ്റർമാർ നിക്ഷേപിക്കുന്നത്. ഇതിന്റെ പേരിലും മുൻപ് പരാതി വന്നിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍