കോഫെപോസെ പ്രതി ഒളിവിൽ കഴിഞ്ഞത് വീട്ടിൽ അടിച്ചു പൊളിച്ച്; ഒളിവിൽ പോയെന്ന കള്ളത്തരം പൊളിച്ചത് ചോദ്യം ചെയ്യാനെത്തണമെന്ന സിബിഐ നോട്ടീസ്; കേന്ദ്ര ഏജൻസിയുടെ മൊഴിയെടുക്കൽ ബാലാഭാസ്കറിന്റെ അപകടത്തിലെ ദുരൂഹത നീക്കാനെന്ന് അറിഞ്ഞതോടെ ഓടിയെത്തിയത് പിണറായിയുടെ സ്വന്തം പൊലീസ്; വാറണ്ട് കാട്ടി കസ്റ്റംസിലെ കരടിനെ വിലങ്ങ് വച്ച് കൊണ്ടു വന്ന് അടച്ചത് പൂജപ്പുര ജയിലിലും; വയലിനിസ്റ്റിന്റെ മരണത്തിലെ നേരിന് മറച്ച് കള്ളക്കളി; അട്ടിമറിക്കെന്ന് സംശയിച്ച് സിബിഐ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബാലഭാസ്കറിന്റെ അപകടത്തിലെ ദുരൂഹത പുറത്തു വരുന്നതിൽ കേരളാ പൊലീസിന് താൽപ്പര്യമില്ലെന്ന് സംശയിച്ച് സിബിഐ. സിബിഐ ചോദ്യംചെയ്യാൻ വിളിച്ചു വരുത്തിയ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കസ്റ്റംസ് മുൻസൂപ്രണ്ട് ബി. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് കള്ളക്കളിയാണെന്നാണ് സിബിഐ സംശയിക്കുന്നത്. സ്വർണക്കടത്തു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രാധാകൃഷ്ണനെതിരെ കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) വാറന്റ് നിലവിലുണ്ടായിരുന്നു. ഇത് മറയാക്കിയാണ് അറസ്റ്റ് ചെയ്തത്. ഫലത്തിൽ ഇന്നലത്തെ ചോദ്യം ചെയ്യൽ മുടങ്ങി. ബാലഭാസ്കർ കേസിൽ എല്ലാം പറഞ്ഞു പഠിപ്പിച്ച് രാധാകൃഷ്ണനെ അവതരിപ്പിക്കാനാണ് പൊലീസിലെ ചിലർ ശ്രമിക്കുന്നതെന്നാണ് സിബിഐയുടെ സംശയം.
കള്ളക്കടത്തു സംഘത്തിലുൾപ്പെട്ട വിഷ്ണു സോമസുന്ദരവുമായി രാധാകൃഷ്ണനെ ബന്ധപ്പെടുത്തിയതു ബാലഭാസ്കറാണെന്നു കേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട് ചെയ്തിരുന്നു. വിഷ്ണുവും ഇപ്പോൾ ഒളിവിലാണ്. ബാലബാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണു രാധാകൃഷ്ണനെ സിബിഐ വിളിച്ചു വരുത്തിയത്. വിശദമായ ചോദ്യം ചെയ്യാൻ സിബിഐക്ക് അവസരം നൽകാതെയാണു രാധാകൃഷ്ണനെ തിരുവനന്തപുരത്തു നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബാലഭാസ്കറിന്റെ കാറപകടത്തെ വെറുമൊരു അപകടമാക്കി മാറ്റാനായിരുന്നു എന്നും കേരളാ പൊലീസിന് താൽപ്പര്യം. കോഫെപോസ തടങ്കലിലായ പ്രതിയെ ഇനി സിബിഐക്കു ജയിലിൽ ചോദ്യം ചെയ്യേണ്ടി വരും.
രാധാകൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്വർണക്കടത്തിൽ തലസ്ഥാനത്തെ പല ഉന്നതർക്കും പങ്കുള്ളതായി രാധാകൃഷ്ണൻ ഡിആർഐക്കു മൊഴി നൽകിയിരുന്നു. ബാലഭാസ്കർ കേസിൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ രാധാകൃഷ്ണന്റെ മൊഴികൾ സിബിഐക്കു നിർണായകമായിരുന്നു. ഇതെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഓടിയെത്തി പിടിച്ചു കൊണ്ടു പോയി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറുമായി രാധാകൃഷ്ണന് അടുത്ത പരിചയമുണ്ടായിരുന്നു. ബാലഭാസ്കറിന്റെ അപകടമരണത്തിന്റെ അന്വേഷണം സർക്കാർ സിബിഐക്കു കൈമാറിയ ഘട്ടത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ സിബിഐ ശ്രമിച്ചത്.
സ്വർണക്കടത്തു കേസിൽ ജാമ്യം ലഭിച്ച രാധാകൃഷ്ണൻ കോഫെപോസ നിയമപ്രകാരമുള്ള കരുതൽ തടങ്കലിനു കോടതി ഉത്തരവിട്ടതോടെയാണു മുങ്ങിയത്. ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത രാധാകൃഷ്ണനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സെറീന, സുനിൽ എന്നിവരുടെ മൊഴികളാണു രാധാകൃഷ്ണന്റെ പങ്കു പുറത്തു കൊണ്ടുവന്നത്. പൊതുമരാമത്ത് വകുപ്പിലെ മുൻ ചീഫ് എൻജിനിയറുടെയും കോട്ടൺഹിൽ സ്കൂളിലെ മുൻ പ്രിൻസിപ്പലിന്റെയും മകനാണ് കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളത്തിലെ 11 സൂപ്രണ്ടുമാരിൽ ഏറ്റവും മുതിർന്ന സൂപ്രണ്ട്. തിരുവനന്തപുരത്തെ വലിയ കുടുംബം. പി.ടി.പി നഗറിൽ വീടും വസ്തുക്കളും. അതിസമ്പന്ന കുടുംബം. എന്നിട്ടും സ്വർണ്ണക്കടത്തിന്റെ പിടിയിൽ എങ്ങനെ ഈ ഉന്നത ഉദ്യോഗസ്ഥൻ പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരെല്ലാം ചോദിക്കുന്നത്. ഇതിനിടെയാണ് കേസിലേക്ക് ബാലഭാസ്കറുടെ മരണവും എത്തുന്നത്.
പെൺകെണിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്തുകാർ വലയിൽ വീഴ്ത്തിയതെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയിരിക്കുന്നത്. അതിസുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്ത്. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സെറീന പിടിയിലായിരുന്നു. ഇതോടെയാണ് കള്ളക്കടത്തിന്റെ ചുരുൾ അഴിഞ്ഞത്. അഡ്വ ബിജു മോഹനനാണ് ഗ്യാങിനെ നിയന്ത്രിച്ചതെന്നും മനസ്സിലായി. ഇയാളുടെ ഭാര്യയും പിടിയിലായി. ഭാര്യയേയും കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം കള്ളക്കടത്തിന് ഉപയോഗിച്ച സ്ത്രീകളുടെ വിശദാംശങ്ങളും ഡിആർഡിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിശദാംശങ്ങളിൽ നിന്നാണ് കള്ളക്കടത്തിലേക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണൻ അടക്കമുള്ളവർ കുടുങ്ങിയത്. ഇനിയും ഞെട്ടിക്കുന്ന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഒരിക്കൽ കൂട്ടുകൂടിയാൽ പിന്നെ സ്വർണക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപെടുക അസാദ്ധ്യമാണ്. പെണ്ണും പണവും നൽകി ഉദ്യോഗസ്ഥരെ സ്വർണക്കടത്തുകാർ വിലയ്ക്കെുത്തു. ഉന്നത ഉദ്യോഗസ്ഥരെ സ്വർണക്കച്ചവടത്തിൽ പങ്കുകാരാക്കി. വൻകിട ജൂവലറികളിൽ പാർട്ട്ണർഷിപ്പ് നൽകി. ഇതോടെ കസ്റ്റംസുകാർക്ക് സ്വർണക്കടത്തുകാരുടെ പിടിയിൽ നിന്ന് ഊരാൻ കഴിയാതായി. കള്ളക്കടത്തുകാരിൽ നിന്നുള്ള പണമുപയോഗിച്ച് തലസ്ഥാനത്ത് ഭൂമിയും വീടുകളും ഫ്ളാറ്റുകളും വാങ്ങിക്കൂട്ടി. ഈ വിവരങ്ങളെല്ലാം സ്വർണക്കടത്തുകാർക്ക് അറിയാമെന്നതിനാൽ വിരമിക്കും വരെ അവരിൽ നിന്ന് രക്ഷപെടാനാവില്ല. കഴക്കൂട്ടത്തുകാരി സെറീന തന്റെ ദുബായിലെ ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേന കൊണ്ടുപോകുന്ന യുവതികളെ തിരിച്ചയയ്ക്കുന്നത് സ്വർണവും നൽകിയാണ്.
കസ്റ്റംസുകാരുടെ ഒത്താശയുള്ളതിനാൽ സ്വർണം രൂപം മാറ്റുകയോ ഒളിപ്പിക്കുകയോ വേണ്ട. കസ്റ്റംസ് ഉന്നതരുടെ സഹായം കിട്ടിയതോടെ 25 കിലോഗ്രാം സ്വർണം വരെ ബാറുകളാക്കി ഹാൻഡ് ബാഗിൽ കൊണ്ടുവന്നുതുടങ്ങി. സുന്ദരികളായ യുവതികളാണ് സ്വർണം കടത്തുന്നത്. സംശയമില്ലെങ്കിൽ വനിതാ യാത്രക്കാരെ കസ്റ്റംസ് പരിശോധിക്കാറില്ല. ഹാൻഡ് ബാഗുകൾ തുറന്നുള്ള പരിശോധനയുമില്ല. ഡെപ്യൂട്ടി കമ്മിഷണറടക്കം ആറ് വനിതാ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കസ്റ്റംസ് യൂണിറ്റിലുണ്ട്. നാലുപേരെ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇവർ ഡ്യൂട്ടിക്കില്ലാത്ത സമയം കസ്റ്റംസുകാർ കള്ളക്കടത്തുകാർക്ക് ചോർത്തിനൽകും. ഈ സമയത്തുള്ള വിമാനങ്ങളിലാണ് കാരിയർമാർ എത്തുക.
സ്വർണക്കടത്തുകാർക്ക് വാട്സ്ആപ്പിലൂടെയാണ് കസ്റ്റംസുകാർ വിവരങ്ങൾ കൈമാറിയിരുന്നത്. വിമാനത്താവളത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരെത്തുകയോ മറ്റേതെങ്കിലും പരിശോധനയുണ്ടാവുകയോ ചെയ്താൽ തത്സമയം വിവരം വാട്സ്ആപ്പിൽ കൈമാറും. സ്വർണക്കടത്തിന്റെ സൂത്രധാരൻ അഡ്വ.ബിജുവിന്റെ കൂട്ടാളി വിഷ്ണുവുമായാണ് കസ്റ്റംസുകാർ വാട്സ്ആപ്പിൽ ബന്ധപ്പെട്ടിരുന്നത്. കാരിയർമാരെ ഉൾപ്പെടുത്തി ബിജുവിന്റെ നേതൃത്വത്തിൽ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലേക്ക് കസ്റ്റംസുകാരുടെ സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു പതിവ്. ഡി.ആർ.ഐ പരിശോധനയുണ്ടായാൽ കുറച്ചുകാലം തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ കസ്റ്റംസുകാർക്ക് മാത്രമല്ല, വിവിധ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഈ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്