'ബൈനോക്കുലർ' പേടിയിൽ പദവി വേണ്ടെന്ന് വച്ച നാട്ടുകാരുടെ പ്രിയങ്കരിയായ ഐഎഎസുകാരി; മതിയായെന്ന് പറഞ്ഞ് കേരളം വിട്ട മറ്റൊരു ഉദ്യോഗസ്ഥ; നെതർലാണ്ട് രാജാവ് എത്തിയപ്പോൾ മേലുദ്യോഗസ്ഥൻ ചോദിച്ചത് കേട്ട് ചെവിയിൽ കൈപൊത്തിയ നിസ്സഹായതയും: ബിശ്വനാഥ് സിൻഹയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് നാല് പരാതികൾ; നവോത്ഥാന സർക്കാരിന്റെ പൊയ്മുഖം വലിച്ചു കീറി ജ്യോതികുമാർ ചാമക്കാല; പൊതുഭരണം ബിശ്വാസിന് നഷ്ടപ്പെട്ടത് പ്രളയകാലത്തെ പരാതിയിൽ: വിശ്വസ്തൻ വീഴുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയ പൊതുഭരണ സെക്രട്ടറിയ്ക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങൽ. വനിതാ ഐഎഎസുകാരുടെ പരാതികൾ ഗൗരവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിശ്വനാഥ് സിൻഹയ്ക്ക് പണി കിട്ടിയത്. വളരെ ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെവിയിൽ എത്തിയിട്ടും നടപടിയുണ്ടായില്ല. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു. പരാതിയുടെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.
നാല് ഐ എ എസുകാരികളാണ് ബിശ്വനാഥ് സിൻഹയ്ക്കെതിരെ പരാതി കൊടുത്തത്. കേരളത്തിൽ നിരവധി സാമൂഹിക ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥയ്ക്ക പോലും ഈ ഉദ്യോഗസ്ഥനെ കൊണ്ട് നിൽക്കകള്ളി ഇല്ലായിരുന്നു. ജോലിയിൽ നിന്ന് ലീവെടുത്ത് മാറേണ്ടി അവസ്ഥ പോലും വന്നു. ഈ ഐ എ എസുകാരന്റെ വീട്ടിന് അടുത്തായിരുന്നു ഐഎഎസുകാരിയുടെ താമസം. ബൈനോക്കുലർ പ്രയോഗമായിരുന്നു ഐ എ എസുകാരിയെ അസ്വസ്ഥമാക്കിയത്. നിവർത്തിയില്ലാതെയായിരുന്നു ലീവെടുക്കൽ. ഇതിന് സമാനമായി ആർക്കും വാട്സാപ്പ് മെസേജും അയക്കും. നെതർലണ്ടിലെ രാജാവ് ആലപ്പുഴയിൽ എത്തിയപ്പോൾ ഒരു യുവ ഐഎഎസുകാരിയോട് ചോദിച്ചത് അറിഞ്ഞ് ഏവരും ഞെട്ടി. പരസ്യമായി മുറിയിലേക്ക് വിളിക്കുകയാണ് ചെയ്തത്. ഈ കഥയും പുറത്ത് വന്നതോടെയാണ് ബിശ്വനാഥ് സിൻഹയെന്ന വിശ്വസ്തനെ മുഖ്യമന്ത്രിയും കൈവിട്ടത്. ആദ്യ പരാതിക്കാരി കേഡർ ഉപേക്ഷിച്ച് തിരിച്ചു പോവുകയും ചെയ്തു.
അർദ്ധരാത്രിയിലും പുലർച്ചെയും വാട്സാപ്പിൽ അശ്ലീല മെസേജുകൾ അയക്കുകയും വിവിധ നമ്പറുകളിൽ നിന്ന് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് ആക്ഷേപം. യുവ അസിസ്റ്റന്റ് കളക്ടർ പദവിയുള്ള ഉദ്യോഗസ്ഥകളടക്കം മൂന്ന് പേരാണ് പരാതിയുമായി സർക്കാരിനെ സമീച്ചത്. തിരുവനന്തപുരത്തു നിന്നു മാത്രമല്ല കൊച്ചിയിൽ നിന്നും ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളിൽ നിന്ന് വിളിച്ചതിനെതിരെ അവർ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പരാതിപ്പെട്ടിരുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നൽകിയ മറുപടിയും അവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ താൻ നൽകിയെന്നും 12.30ന് മറ്റൊരു നമ്പരിൽ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്. നല്ല ബ്രാ വിർജിന്റേതാണെന്ന് ഇയാൾ പറഞ്ഞതായാണ് സൂചന. ഒരു വീഡിയോ കോൺഫറൻസിനിടെ ഈ ഉദ്യോഗസ്ഥൻ, പരാതി ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. പക്ഷേ, വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത കളക്ടർമാർ അടക്കമുള്ളവർ കരുതിയത് മുതിർന്ന ഉദ്യോഗസ്ഥൻ പരുഷമായി പെരുമാറിയതിന് ക്ഷമാപണം നടത്തിയെന്നാണ് .ഇതിനു പിന്നാലെ, രണ്ട് വനിതാ ഐഎഎസുകാരെ ഈ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചും മാപ്പപേക്ഷിച്ചു.
ഐഎഎസുകാരികൾ ഇത് റെക്കാഡ് ചെയ്ത് ഉന്നതർക്ക് കൈമാറിയെന്നാണ് വിവരം. വനിതാ ഐഎഎസുകാർ പരാതിയുമായെത്തിയതോടെ സംസ്ഥാന സർവീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാൾക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വർഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിർന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐഎഎസുകാരുടെ സംഘടനയുടെ നിലപാട്. എന്നാൽ ,കേഡർ മാറ്റിയോ മറ്റ് സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയോ പ്രശ്നം പരിഹരിക്കാൻ ശ്രമമുണ്ട്. ഡൽഹിയിൽ റെസിഡന്റ് കമ്മീഷണറായി നിയമിക്കാനാണ് നീക്കം. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയുടെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെട്ട ദലിത് ജീവനക്കാരന് മാറ്റിയത് കഴിഞ്ഞ വർഷം വലിയ ചർച്ചയായിരുന്നു. അന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് സർക്കാർ വിശദീകരണം ചോദിക്കാത്തതിൽ സിപിഎം അനുകൂല സർവീസ് സംഘടന ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ അടിമത്തം വിലപ്പോവില്ലെന്ന നോട്ടിസ് പുറത്തിറങ്ങി.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ച ക്ളാസ് ഫോർജീവനക്കാരനായ ദേവദാസിനെ മാറ്റിനിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് ദേവദാസ് മുഖ്യമന്ത്രിയോട് രേഖാമൂലം പരാതിപ്പെട്ടരുന്നത്. പരാതി ഉന്നയിച്ച ദലിത് ജീവനക്കാരനെ മറ്റൊരുസെക്ഷനിലേക്ക് മാറ്റുകയും ബിശ്വനാഥ് സിൻഹയോട് സർക്കാർ വിശദീകരണം ചോദിക്കാതിരിക്കുകയും ചെയ്തതിൽ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്്ളോയിസ് അസോസിയേഷൻ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചാതുർവർണ്യവും അടിമത്വവും അംഗീകരിക്കില്ലെന്ന് കാണിച്ച് സംഘടന നോട്ടിസ് പുറത്തിറക്കിയതു ചർച്ചയായി. പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരൻ ഉന്നയിച്ചിരിക്കുന്നത്.
എച്ചിൽപാത്രം കഴുകാനും മേശപ്പുറത്തുനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി തുടക്കാനും ആവശ്യപ്പെട്ടുവെന്നാണ് ദേവദാസ് പറയുന്നത്. ഇവചെയ്യാതിരുന്നാൽവെള്ളം മേശപ്പുറത്ത് തട്ടിയിട്ട് തുടക്കാൻ പറയുക, പേപ്പർ നിലത്തിട്ടിട്ട് പെറുക്കിയെടുക്കാൻ പറയുക എന്നിവയാണ് പ്രിൻസിപ്പൽസെക്രട്ടറിയുടെ പെരുമാറ്റരീതിയെന്നും പരാതി വ്യക്തമാക്കിയിരുന്നു. തനിക്ക് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റം വേണമെന്നും ദേവദാസ് ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കിയാണ് ജീവനക്കാരനെ മാറ്റിയത്.
ജ്യോതികുമാർ ചാമക്കാലയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി ചർച്ചകൾ തുടരുന്നതിനിടെയാണ് ആരോപണവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തു വന്നിരിക്കുന്നത്. ബിശ്വനാഥ് സിൻഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതികുമാർ ചാമക്കാല വാർത്താസമ്മേളനത്തിൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചു. വനിതകളായ ജൂനിയർ ഐഎഎസ് ഓഫീസർമാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിൻഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാർ ചാമക്കാല പറയുന്നു. ഒരു ജൂനിയർ ഐഎഎസ് ഓഫീസറോട് സിൻഹ മോശമായി പെരുമാറിയതിനെ തുടർന്ന് അവരുടെ രക്ഷിതാക്കൾ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു.
പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിൻഹ സമാനമായ രീതിയിൽ പെരുമാറി. ഇവർ മുസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഇതേക്കുറിച്ച് പരാതി നൽകി. ഈ പരാതി മസൂറിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നം ഒതുക്കി തീർക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്.
എന്തിനാണ് ബിശ്വനാഥ് സിൻഹയെ മാറ്റിയതെന്ന കാര്യം ഇനിയും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും സിൻഹക്കെതിരായ പരാതി സർക്കാർ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു. ഒരു സ്ഥലമാറ്റം കൊണ്ട് ഈ പ്രശ്നം അവസാനിക്കില്ലെന്നും സിൻഹയ്ക്കെതിരെ അന്വേഷണം വേണമെന്നും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയിട്ട് ചീഫ് സെക്രട്ടറിയോട് പോലും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു
ഏറെനാളായി ബിശ്വനാഥ് സിൻഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസർമാർ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച സംശയം ശക്തമായത്. ഇക്കാര്യമാണ് ഇപ്പോൾ കോൺഗ്രസ് പരസ്യമായി ഉന്നയിക്കുന്നത്. ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ട്.
ചീഫ് സെക്രട്ടറിയടക്കമുള്ളവർ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ടെങ്കിലും ഇവരാരും പ്രതികരിച്ചില്ല എന്നാണ് വിവരം. രാത്രി 12 മണിക്ക് ശേഷം പല കാര്യങ്ങളും ചോദിച്ച് പൊതുഭരണസെക്രട്ടറി തനിക്ക് നിരന്തരം മെസേജുകൾ അയക്കുന്നതായി വനിത ഐഎഎസ് ഉദ്യോഗസ്ഥ പറയുന്നു.
Stories you may Like
- അച്ഛന്റെ കൊലപാതകം ; ഒൻപതരവർഷത്തെ തടവിനുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി
- രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല; സോളാറിൽ നിർണ്ണായക വെളിപ്പെടുത്തൽ
- കണ്ണൂർ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി
- പശ്ചിമ ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
- ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്