അസമിൽ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം; നോർത്ത് ഈസ്റ്റിനെ പ്രതിഷേധത്തിൽ നിറയ്ക്കുന്നത് അസം അക്കോർഡ് അട്ടിമറിച്ച് ബംഗാളി സംസാരിക്കുന്നവർക്ക് മുൻതൂക്കം കിട്ടുമോ എന്ന ഭയം; ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാൻ ആദിവാസി മേഖല കൈയേറുമെന്നും ആശങ്ക; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാൻ ഇനി സൈന്യത്തെ ഇറക്കിയുള്ള അമിത് ഷായുടെ കാശ്മീർ മോഡൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാൻ സൈന്യം എത്തി. കാശ്മീരിനുള്ള പ്രത്യേക അവകാശം റദ്ദാക്കി കഴിഞ്ഞപ്പോഴുണ്ടായ സ്ഥിതിഗതികളെ നേരിട്ട അതേ രീതി പുറത്തെടുക്കും. അതിശക്തമായ നിലപാടുകൾ എടുക്കാനാണ് തീരുമാനം. പൗരത്വ ബിൽ റദ്ദാക്കമെന്നാണ് ആവരുടെ ആവശ്യം. മുസ്ലീങ്ങളെ ഒഴിവാക്കുന്നതല്ല അവിടുത്തെ പ്രതിഷേധത്തിന് കാരണം. മറിച്ച് ബംഗ്ലാദേശി ഹിന്ദുക്കളെ ഉൾക്കൊള്ളുമ്പോഴുള്ള സാമൂഹിക സാഹചര്യങ്ങളാണ് വിഷയമാകുന്നത്.
പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റർ . ബംഗ്ലാദേശിൽനിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ 1951ലാണ് ആദ്യമായി അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയത്. രാജ്യത്ത് എൻ.ആർ.സി.യുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശിൽനിന്നു കുടിയേറ്റക്കാർ വ്യാപകമായി പ്രവഹിക്കുന്നെന്നും അവർ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടർന്നാണ് ഇത് ഏർപ്പെടുത്തിയത്.
പുതിയ നിയമം വരുമ്പോൾ 2014ന് മുമ്പ് അസമിലെത്തിയവർക്കും പൗരത്വം കിട്ടും. 2005-ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം 1951-ലെ എൻ.ആർ.സി.യിൽ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005-ലെ കരാർ. അക്കാലയളവിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഘർഷങ്ങൾ കാരണം എൻ.ആർ.സി. പുതുക്കൽ പൂർത്തിയാക്കാനായില്ല. ഇതിനിടെയാണ് പുതിയ നിയമവുമായി കേന്ദ്രം എത്തുന്നത്.
അതുകൊണ്ടാണ് അസം അക്കോർഡ് വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്ന ആരോപണവുമായി അസമും നോർത്ത് ഈസ്റ്റും തെരുവിൽ ഇറങ്ങുന്നത്. പുതിയ ബില്ല് അസം അക്കോർഡിന്റെ സാധുത നഷ്ടപ്പെടുത്തില്ലെന്ന് കേന്ദ്രം പറയുന്നു. എന്നാൽ ഇത് പ്രതിഷേധക്കാർ മുഖവിലയ്‌ക്കെടുക്കുന്നില്ല. അസമിലെ തദ്ദേശീയരായ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ് പുതിയ ബില്ല് എന്ന പ്രചാരണവും വ്യാപമാകണ്. പൗരത്വ ബില്ല് അസമിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മൊത്തം നടപ്പാക്കുന്നതാണ്. പൗരത്വ ബില്ല് എൻആർസിക്ക് എതിരല്ല. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുകയാണ് എൻആർസിയുടെ ലക്ഷ്യം. എന്നാൽ മൂന്ന് രാജ്യങ്ങളിൽ നിന്ന് അഭയം ചോദിച്ചെത്തിയവരെയാണ് പൗരത്വ ബില്ല് പരിഗണിക്കുന്നതെന്നും സർക്കാർ പറയുന്നു.
പ്രതിഷേധം ബംഗാളി ഹിന്ദുക്കൾക്കെതിരെ
ബംഗാളി സംസാരിക്കുന്നവർക്ക് അസമിൽ മേധാവിത്വം ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. അസമിൽ രണ്ടാം ഭാഷയാണ് ബംഗാളി. ബംഗാളി ഹിന്ദുക്കൾ കൂടുതലും താമസിക്കുന്നത് അസമിലെ ബാരക് വാലിയിലണ്. എന്നാൽ ബ്രഹ്മപുത്ര വാലിയിൽ ബംഗാളി ഹിന്ദുക്കൾ കുറവാണ്. അവിടെയുള്ള ബംഗാളി ഹിന്ദുക്കളാകട്ടെ അസമീസ് ഭാഷയാണ് സംസാരിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു. ബില്ല് പാസായാൽ ബംഗാളി ഹിന്ദുക്കൾ അസമിന് ഭാരമാകുമെന്ന പ്രചാരണവും അസമിൽ നടക്കുന്നുണ്ട്. രാജ്യം മൊത്തമാണ് പൗരത്വ ബില്ല് നടപ്പാക്കുന്നത്. അസമിൽ മാത്രമല്ല. മേൽപറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്നവർ അസമിൽ മാത്രമല്ല താമസിക്കുന്നതെന്നും സർക്കാർ ഉണർത്തുന്നു. എന്നാൽ കൂടുതൽ പേരുള്ളത് അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ്.
ബംഗാളി ഹിന്ദുക്കളെ അധിവസിപ്പിക്കാൻ ആദിവാസി മേഖല കൈയേറാനുള്ള നീക്കം നടക്കുമെന്ന പ്രചാരണവും വ്യാപകമാണ്. ബംഗാളി ഹിന്ദുക്കൾ കൂടുതലുള്ള ബാരക് വാലി, ആദിവാസി മേഖലയിൽ നിന്ന് വളരെ വിദൂരത്താണ് എന്നാണ് സർക്കാർ നൽകുന്ന പ്രതികരണം. ആദിവാസി ഭൂമി സംരക്ഷണ നിയമത്തിൽ യാതൊരു കൈക്കടത്തലും സർക്കാർ നടത്തുന്നില്ല. ആദിവാസി മേഖല ഒഴിവാക്കിയാണ് പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
എൻആർസി എന്നാൽ ദേശീയ പൗരത്വ രിജസ്ട്രേഷൻ അഥവാ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്. അസം സംസ്ഥാനത്തിനായി 1951 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ എൻആർസിയുടെ പ്രത്യേക പരിഷ്‌കരണ നടപടികൾ നടക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷം അസം ദേശീയ പൗരത്വ രജിസ്റ്ററുടെ അന്തിമ പട്ടിക ഓഗസ്റ്റ് 31, 2019 ൽ പുറത്ത് വന്നു.
1980 കളിൽ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം നിരവധി പേരാണ് അസമിലേക്ക് കുടിയേറിയത്. ഇത് നിരവധി പ്രതിഷേധങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിവെച്ചു. ഇത് അസം അക്കോർഡിന് വഴിതെളിച്ചു.
അസമിൽ ജനിച്ചാലും പൗരത്വമില്ല!
ഇന്ത്യൻ ഭരണകൂടവും അസം മൂവ്മെന്റിന്റെ നേതാക്കളും തമ്മിൽ ഒപ്പുവെച്ച ധാരണയാണ് അസം അക്കോർഡ്. 1985 ലൽ ഡൽഹിയിൽവച്ചാണ് ഇത് ഒപ്പുവെക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ ആറ് വർഷത്തോളം നടത്തിവന്ന പ്രതിഷേധങ്ങൾക്ക് ഇതോടെ വിരാമമായി. അസം അക്കോർഡിന് ശേഷമാണ് അസം മൂവ്മെന്റിലെ നേതാക്കൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും അസമിൽ സർക്കാർ രൂപീകരിക്കുന്നതും.
1985 ൽ സിറ്റിസൺഷിപ്പ് ആക്ട് 6എ പ്രകാരം അസാം അക്കോർഡിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. മാതാപിതാക്കളിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായാൽ 1987 നും 2003 നും മധ്യേ ഇന്ത്യയിൽ ജനിച്ചവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരാണെങ്കിൽ കുട്ടികളും ഇന്ത്യൻ പൗരന്മാരാകും. എന്നാൽ അസമിൽ ഇതല്ല അവസ്ഥ.
ഈ നിയമങ്ങളോ വ്യവസ്ഥകളോ ഒന്നും അസമിന് ബാധകമല്ല. അസം അക്കോർഡ് പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല. നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നിരിക്കണം.
1971 ൽ അതിർത്തി കടന്ന അസമിൽ എത്തിയ മാതാപിതാക്കൾക്ക് അതേ വർഷം തന്നെ ജനിച്ച കുഞ്ഞിന് തന്റെ 48 ആം വയസ്സിൽ പൗരത്വം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം വന്നാൽ ആറു മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകേണ്ടി വരും. ഇതാണ് അസമിനെ പ്രതിഷേധാഗ്നിയിൽ നിറയ്ക്കുന്നത്.
സൈനിക കാവലിൽ ത്രിപുരയും അസമും
ത്രിപുരയിൽ 70 പേർ വീതമടങ്ങുന്ന രണ്ടു സംഘം സൈന്യത്തെ (രണ്ടു കോളം) ഇറക്കി. അസമിലേക്കും രണ്ടു കോളം സൈനികരെ അയച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് 5000 അർധസൈനികരെയും കേന്ദ്രം നിയോഗിച്ചു. അസമിലെ ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ത്രിപുരയിൽ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിലാണ് സൈന്യമിറങ്ങിയത്. അസമിൽ ദിബ്രുഗഡ്, ബുൻഗായ്ഗാവ് എന്നിവിടങ്ങളിലേക്കാണ് എത്തുക. പ്രചാരണങ്ങളും അനധികൃത സംഘം ചേരലുകളും തടയാൻ അസമിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ത്രിപുരയിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനു പിന്നാലെ എസ്എംഎസും നിരോധിച്ചു.
അസമിൽ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. നൂറുകണക്കിനു പേരെ തടവിലാക്കി. 8 ട്രെയിനുകൾ റദ്ദാക്കി. 6 ട്രെയിനുകൾ സർവീസ് വെട്ടിക്കുറച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ, പ്രതിഷേധം തണുപ്പിക്കാനായി മണിപ്പുരിലും ഇന്നർലൈൻ പെർമിറ്റ് (പുറമേ നിന്നുള്ളവർക്കുള്ള യാത്ര ചെയ്യാൻ പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന) ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ല. സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെയാണ് വ്യോമമാർഗം എത്തിച്ചത്. കശ്മീരിൽനിന്ന് പിൻവലിച്ച 2000 അർധ സൈനികരും ഇതിൽ ഉൾപ്പെടുന്നു.
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ അവിടെ വിന്യസിച്ച അർധ സൈനികരെയാണ് സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ അസമിലെ ദിസ്പുർ, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോർഘട്ട് എന്നിവിടങ്ങളിൽ പൊലീസ് ലാത്തിചാർജ് നടത്തി. സ്ത്രീകളും മാധ്യമ പ്രവർത്തകരും അടക്കമുള്ളവർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) കഴിഞ്ഞ ദിവസം 11 മണിക്കൂർ ബന്ദ് ആചരിച്ചിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. അസമിലും ത്രിപുരയിലും സ്ഥിതി കലാപസമാനമാണ്. ഒട്ടേറെ വാഹനങ്ങൾക്ക് തീയിട്ടു. ത്രിപുരയിൽ അസം റൈഫിൾസിന്റെ രണ്ട് കോളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ സംഘടനകളും മറ്റും അസമിലെ തിൻസുകിയ, ലുംഡിങ് ഡിവിഷനുകളിൽ ട്രെയിൻ തടയൽ ആഹ്വാനങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ 12 ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തെരുവിൽ പ്രതിഷേധിക്കുന്ന യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പിന്തുണയുമായി സർക്കാർ ജീവനക്കാരും പ്രതിഷേധം ആരംഭിച്ചു. കനത്ത പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങിയ അസം മുഖ്യമന്ത്രി ശക്തമായ സുരക്ഷാ അകമ്പടിയിൽ ഔദ്യോഗിക വസതിയിൽ മടങ്ങിയെത്തി.
ത്രിപുരയിൽ പൊലീസ്, ത്രിപുര സ്റ്റേറ്റ് റൈഫിൾസ്, അസം റൈഫിൾസ് എന്നിവയെ വിന്യസിച്ചിട്ടും സംഘർഷം വ്യാപകമായതോടെയാണ് സൈനികത്തെ ഇറക്കിയത്. പല ഭാഗങ്ങളിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ത്രിപുരയിൽ പൊലീസിനിടയിലും അതൃപ്തി പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാനഘടകത്തിനകത്തും പ്രതിഷേധമുണ്ട്. സഖ്യകക്ഷിയായി ഐപിഎഫ്ടി പ്രത്യക്ഷ പ്രക്ഷോഭത്തിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍