അടിത്തറ അതിശക്തമായപ്പോൾ കോലി ആഗ്രഹിച്ചത് 'ഡൽഹിക്കാരന്റെ ഫോം വീണ്ടെടുക്കൽ'; ബാറ്റിങ് ഓർഡറിൽ പരീക്ഷണം നടത്തി ഋഷഭ് പന്തിനെ മൂന്നാമനാക്കിയത് സഞ്ജുവിനെ എന്നെന്നും വെളിയിലിരുത്താൻ; റൺ മഴയൊരുക്കിയ പിച്ചിലും പൂജ്യനായി മടങ്ങുമ്പോഴും യുവതാരത്തെ താങ്ങി നിർത്താൻ ''ടീം ഇന്ത്യ'! വാങ്കഡെയിൽ മലയാളിയോട് കാട്ടിയതും അവഗണന; തുടർച്ചയായി ആറു മത്സരങ്ങളിൽ റിസർവ്വ് ബഞ്ചിലിരുന്ന ഹതഭാഗ്യനായി സഞ്ജു; വിൻഡീസിനെ തളച്ചത് ത്രിമൂർത്തികളുടെ മികവ്; ടീം ഇന്ത്യ ഒടുവിൽ ചരിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
മുംബൈ: റൺസ് ഒഴുകുന്ന വാങ്കഡെ... അവിടേയും പ്രധാനം ടീം ഇന്ത്യയ്ക്ക് ഋഷഭ് പന്തായിരുന്നു. ശരാശരിക്ക് മുകളിൽ ബാറ്റിങ് പ്രകടനം നടത്താത്ത, വിക്കറ്റ് കീപ്പിംഗിൽ സമ്പൂർണ്ണ പരാജയമായ യുവതാരം. ഡൽഹിയിൽ നിന്നുള്ള ക്യാപ്ടൻ വിരാട് കോലിക്ക് ഈ യുവ താരമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ വാങ്കഡെയിൽ ഋഷഭ് പന്തിനെ മൂന്നാമനായി ഇറക്കി. എങ്ങനേയും ആ ബാറ്റിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി പിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ വീണ്ടും ഡക്ക്.... ക്യാപ്ടൻ കൂൾ. ഇതെല്ലാം കണ്ട് അവഗണനയുടെ കയ്പ് നീരും നുണഞ്ഞ് സഞ്ജു വി സാംസണും.
ടോസ് നേടി ഇന്ത്യ 20 ഓവറിൽ അടിച്ച് കൂട്ടിയത് 240 റൺസാണ്. അതായത് ഓവറിൽ 12 റൺസിലും അധികം ശരാശരി. രോഹിത് ശർമ്മയും കെ എൽ രാഹുലും ചേർന്ന് കെട്ടിയ അടിത്തറയിൽ അടിച്ച് തകർത്ത് കോലി നേടിയ കൂറ്റൻ സ്കോർ. ക്രീസിലെത്തിയവരിൽ നിരാശനായത് ഋഷഭ് പന്ത് മാത്രം. തുടർച്ചയായ ആറു ട്വന്റി ട്വന്റി മത്സരങ്ങളിൽ കളത്തിന് പുറത്തിരിക്കുന്ന താരമെന്ന ഖ്യാതിയും ഇതോടെ മലയാളിയുടെ പ്രിയങ്കരനായ സഞ്ജുവിനെ തേടിയെത്തി. അവസരം നൽകാതെ അടുത്ത ടൂർണ്ണമെന്റിൽ നിന്ന് സഞ്ജുവിനെ ടീമിൽ നിന്ന് എടുത്തെറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. സാധ്യതകൾ ഏറെയാണ്. ഏതായാലും വെസ്റ്റ് ഇൻഡീസിന്റെ കരുത്തിനോട് മല്ലിട്ടാണ് ടീം ഇന്ത്യ മുംബൈയിൽ വിജയം നേടിയത്. ഋഷഭ് പന്ത് വേദനയാകുമ്പോഴും ടീമിന് ചിരിക്കാം. രോഹിത് ശർമ്മയുടെ 34 പന്തിലെ 71 റൺസ് തീർത്തും ഫോമിലേക്ക് താരം മടങ്ങിയത്തിയതിന്റെ സൂചനയാണ്.
കെ എൽ രാഹുൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയപ്പോൾ കോലിക്കാണ് സീരീസ് പട്ടം. ദീപക് ചഹാറിന്റെ ബൗളിങ്ങും മുഹമ്മദ് സാമിയുടെ പെർഫോമൻസും എല്ലാം വിൻഡീസിനെ മുംബൈയിൽ വരിഞ്ഞു കെട്ടാൻ ടീമിന് കരുത്തായി. ഫീൽഡിലെ പാളീച്ചകൾ തുടരുന്നു. അതു കൂടി മാറ്റിയാൽ നമ്പർ വൺ ടി 20 ടീമാണ് ഇന്ത്യയുടേതെന്ന് വ്യക്തമാക്കുകയായിരുന്നു മുംബൈയിൽ കോലിയും ടീമും. തിരുവനന്തപുരത്തെ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചു. ബാറ്റിംഗിൽ എടുത്ത കരുതലുകളും ആക്രമണ ശൈലിയും ഇന്ത്യൻ ടീമിനെ കൂടുതൽ തിളക്കമേറിയതാക്കുന്നു.
അങ്ങനെ ട്വന്റി20 പോരാട്ടങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ പതിവ് വിരാട് കോലിയും സംഘവും തിരുത്തി. 67 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയിൽ തുടക്കമാകും. തിരുവനന്തപുരത്തു നടന്ന രണ്ടാം ട്വന്റി20യിലെ തോൽവിയുടെ സകല മുറിപ്പാടുകളും അശേഷം മായിച്ചാണ് ഇന്ത്യ വാങ്കഡെയിൽ ജയിച്ചുകയറിയത്. ടോസ് നിർണായമാകുമെന്ന് കരുതിയ മത്സരത്തിൽ ഭാഗ്യം വിൻഡീസിനൊപ്പമായിരുന്നു. അവർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയും ചെയ്തു. എന്നാൽ, അവിടുന്നങ്ങോട്ട് കളംപിടിച്ച ഇന്ത്യ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി. രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്കെത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17 റൺസിനിടെ വിൻഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഞെട്ടിച്ചതാണ്. എന്നാൽ, നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത തിരിച്ചടിച്ച ഷിമ്രോൺ ഹെറ്റ്മയർ കീറോൺ പൊള്ളാർഡ് സഖ്യം മത്സരത്തിൽ വിൻഡീസിന്റെ ആയുസ് നീട്ടിയെടുത്തു. ഹെറ്റ്മയർ 24 പന്തിൽ 41 റൺസുമായി പുറത്തായെങ്കിലും പോരാട്ടം തുടർന്ന പൊള്ളാർഡ്, അർധസെഞ്ചുറി നേടി. ഒടുവിൽ ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച പൊള്ളാർഡിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പൊള്ളാർഡ് 39 പന്തിൽ അഞ്ചു ഫോറും ആറു സിക്സും സഹിതം 68 റൺസെടുത്തു.
നേരത്തെ, ചേസിങ്ങിൽ മാത്രമല്ല, ആദ്യം ബാറ്റു ചെയ്താലും റൺമഴ തീർക്കാനറിയാമെന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചതോടെയാണ് വെസ്റ്റിൻഡീസിന് മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർന്നത്. വിൻഡീസിനായി കെസറിക് വില്യംസ്, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണിത്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 260 റൺസാണ് മുന്നിൽ. വിൻഡീസിനെതിരെ തന്നെ 2016ൽ ലൗഡർഹില്ലിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 244 റൺസ് രണ്ടാമതുമുണ്ട്.
2007ൽ ഡർബനിൽ ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 218 റൺസ് നാലാമതായി. കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയതെങ്കിലും ഇത്തവണയും മലയാളി താരം സഞ്ജു സാംസണ് കളിക്കാൻ അവസരമില്ല. രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹൽ എന്നിവർക്കു പകരം മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് കളിച്ചത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ കളിച്ച വിൻഡീസ് ടീമിൽ മാറ്റങ്ങളുണ്ടായിരുന്നില്ല. തുടക്കം മുതലേ തകർത്തടിച്ച് രാഹുലും രോഹിത്തും ചേർന്ന് 2009നു ശേഷം സ്വന്തം നാട്ടിൽ പവർപ്ലേ ഓവറിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും സമ്മാനിച്ചു. ആദ്യ ആറ് ഓവറിൽ ഇരുവരും ചേർന്ന് 72 റൺസാണ് അടിച്ചെടുത്തത്. പവർപ്ലേ ഓവറുകളിൽ ഇന്ത്യ ഇതിൽ കൂടുതൽ റൺസ് നേടിയിട്ടുള്ളത് നാലു തവണ മാത്രം.
ഇന്ത്യൻ ഇന്നിങ്സിൽ ഷെൽഡൺ കോട്രൽ ബോൾ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയ രോഹിത് ശർമ, രാജ്യാന്തര ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണം 400ൽ എത്തിച്ചു. ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് രോഹിത്. അതേസമയം, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361ാം ഇന്നിങ്സിൽ 400 സിക്സ് തികച്ച രോഹിത്, 437 ഇന്നിങ്സുകളിൽനിന്ന് 400 സിക്സ് തികച്ച അഫ്രീദിയുടെ റെക്കോർഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ൽ 486ാം ഇന്നിങ്സിലാണ് 400 സിക്സ് പൂർത്തിയാക്കിയത്.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്