രാത്രിയായാൽ പതിവായി വനിതാ ഐഎഎസ് ഓഫീസറുടെ വാട്സ് അപ്പിലേക്ക് അശ്ലീല സന്ദേശപ്രവാഹം; അയയ്ക്കുന്ന ആളെ നോക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഐഎഎഎസ് ഉന്നതൻ; സംഭവം ലീക്കായപ്പോൾ ഹൈ ലെവൽ മധ്യസ്ഥ ശ്രമങ്ങൾ; ഉന്നതൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞത് ഏറ്റവും താഴെ തട്ടിലുള്ള വനിതാ ഐഎഎസ് ഓഫീസറുടെ മുന്നിൽ; മുഖ്യമന്ത്രിയുടെ കാതിൽ വിവരം എത്തിയപ്പോൾ അപ്രധാനവകുപ്പിലേക്കുള്ള തരംതാഴ്ത്തലും
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുതിർന്ന ഐഎഎസ് ഓഫീസറെ മാറ്റിയതിനു പിന്നിൽ ലൈംഗികാരോപണ വിവാദമെന്നു സൂചന. അശ്ലീല സന്ദേശം അയച്ചതിന് വനിതാ ജൂനിയർ വനിതാ ഐഎഎസ്ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് മാറ്റമെന്നാണ് സൂചന. പ്രധാന പോസ്റ്റിൽ നിന്നും തീർത്തും അപ്രധാന പോസ്റ്റിലേക്കാണ് ഈ മാറ്റം വന്നിട്ടുള്ളത്. പരാതിക്കാരിയുടെ മുൻപാകെയെത്തി ഐഎഎസ് ഉന്നതൻ ഖേദപ്രകടനം നടത്തിയതോടെയാണ് കൂടുതൽ പ്രശ്നങ്ങളിൽ നിന്നും ഇയാൾ ഒഴിവായതെന്നും വിവരം ലഭിച്ചു. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങൾ അറിയാമെങ്കിലും അത് മറുനാടൻ പരസ്യപ്പെടുത്തുന്നില്ല. ഔദ്യോഗികമായ പരാതി രേഖപ്പെടുത്തപ്പെടുകയോ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതർ പ്രതികരിക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് ഞങ്ങളും പേര് വെളിപ്പെടുത്താതിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം തൈക്കാടു ഗസ്റ്റ് ഹൗസിൽ നടക്കുന്ന കളക്ടർമാരുടെ കോൺഫറൻസിലാണെന്നുള്ള മറുപടിയാണ് ലഭിച്ചത്. സംഭവം സ്ഥിരീകരിക്കാൻ സാധിച്ചെങ്കിലും പരാതി രേഖപ്പെടുത്താത്തതിനാൽ ഐഎഎസ് ഉന്നതന്റെ പേര് തത്ക്കാലം ഞങ്ങളും പുറത്ത് വിടുന്നില്ല.
ജൂനിയർ ഐഎഎസ് ഓഫീസറുടെ ഫോണിലേക്കാണ് ഐഎഎസ് ഉന്നതൻ അശ്ലീല സന്ദേശങ്ങൾ അയച്ചത്. ഇത് പരാതിയായി പുറത്ത് വന്നതോടെയാണ് മാപ്പ് പറഞ്ഞു രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എന്ന പദവിക്കുള്ള ഇളക്കം തട്ടൽ കൂടി പുതിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ വകുപ്പ് ഭരിച്ചിരുന്ന കരുത്തനായ ഉന്നതനു താരതമ്യേന അപ്രധാനമായ ലാവണമാണ് നല്‍കിയിരിക്കുന്നത്. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടു വരുന്ന നാലാം പരാതിയാണ് ജൂനിയർ വനിതാ ഐഎഎഎസ് ഓഫീസറുടെത് എന്നാണ് അറിയാൻ കഴിയുന്നത്. വിവാദങ്ങൾ ഒഴിവാക്കി നിർത്താൻ രേഖാമൂലമുള്ള പരാതി വനിതാ ഐഎഎസ് ഓഫീസറുടെ പക്കൽ നിന്നും വാങ്ങിയിട്ടില്ല. അത്തരമൊരു പരാതി വന്നാൽ ഒത്തുതീർക്കൽ എളുപ്പമാവില്ല. അതിനാൽ എല്ലാം വാക്കാൽ പറഞ്ഞു പരിഹരിക്കുകയായിരുന്നു.
വനിതാ ജൂനിയർ ഐഎഎസ് ഓഫീസർ പരാതി നൽകിയതോടെ ഒതുക്കി തീർക്കൽ പ്രശ്നങ്ങളും സജീവമായി. പ്രശ്നത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന. ഒത്തുതീർപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജൂനിയർ ഐഎഎസ് ഓഫീസർക്ക് മുന്നിലെത്തി ഉന്നതൻ മാപ്പ് പറഞ്ഞത്. ഇതോടെയാണ് പ്രശ്നത്തിനു താത്ക്കാലത്തേക്കെങ്കിലും പരിസമാപ്തിയായത്. പക്ഷെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉന്നതനെ തേടി വരുമെന്നും സൂചനയുണ്ട്. ആരോപണവും പ്രശ്നങ്ങളുമെല്ലാം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തിയിട്ടുണ്ട് എന്നാണു അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെയാണ് ഉന്നതനു പടിയിറങ്ങേണ്ടി വന്നത്.
വനിതാ ഐഎഎസ് ഓഫീസർ പരാതി നൽകിയതോടെ മറ്റു ജൂനിയർ വനിതാ ഐഎഎസ് ഓഫീസർമാർ കൂടി പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊടുന്നനെയുള്ള മാറ്റം. രാത്രികാലങ്ങളിൽ വനിതാ ഐഎഎസ് ഓഫീസറുടെ വാട്ട്സ് അപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ പ്രവഹിക്കാൻ തുടങ്ങി. ഒരു പരിധി കഴിഞ്ഞപ്പോൾ ജൂനിയർ ഐഎഎസ് ഓഫീസർ പ്രശ്നം പുറത്ത് പറഞ്ഞു. ഇതോടെ ഉന്നതനു എതിരെയുള്ള ആരോപണങ്ങൾ പുകയാൻ തുടങ്ങി. തുടർന്ന് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പ്രശ്നം വരുകയും ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുകയുമായിരുന്നു. മാപ്പ് പറഞ്ഞാൽ പ്രശ്നം പരിഹൃതമാകുമെന്ന സൂചനകൾ ലഭിച്ചതോടെ ഐഎഎസ് പ്രമുഖൻ മാപ്പ് പറഞ്ഞു തലയൂരുകയായിരുന്നു. പ്രശ്നം സൃഷ്ടിച്ചത് തന്റെ വിശ്വസ്തൻ ആണെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിക്കും ഇഷ്ടക്കെട് വന്നു. ഇതോടെയാണ് സ്ഥാനം തെറിച്ചത്.
വിവാദങ്ങളുടെ ഉറ്റ തോഴനാണ് ഇദ്ദേഹം. ലൈംഗിക പീഡന പരാതിയും കീഴ്ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്നെതിരെ പരാതികൾ വന്നിരുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരും വിവിധ പരാതികൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്നെതിരെ രംഗത്ത് വന്നിരുന്നു. ഇതിനു തൊട്ടുമുൻപ് ലൈംഗിക ആരോപണം ഉയർന്നത് മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് എതിരെയായിരുന്നു. ഇരുപത്തിയാറുകാരിയായ മുസ്ലിം യുവതിയാണ് കേരളാ കേഡറിലെ മുതിർന്ന ഐഎഎസ് ഓഫീസർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി ഐഎഎസ് ഉദ്യോഗസ്ഥരേയും ഉന്നത ഭരണവൃത്തങ്ങളെയും ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ സദാനന്ദൻ വിരമിക്കുകയും ചെയ്തു. ഈ വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുൻപാണ് വനിതാ ഐഎഎഎസ് ഓഫീസർ തന്നെ ഉന്നത ഐഎഎസ് ഉന്നതനെതിരെ പരാതിയുമായി രംഗത്ത് വരുകയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒത്തുതീർക്കപ്പെടുകയും ചെയ്തിരിക്കുന്നത്.
Stories you may Like
- ലൈംഗികാരോപണം കത്തിച്ച് വിടുക എന്നതായരുന്നു നേതാക്കളുടെ ആവശ്യമെന്ന് ഫെനി ബാലകൃഷ്ണൻ
- ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
- സെക്രട്ടറിയേറ്റിലെ ഭരണം നിയന്ത്രിക്കുന്നത് മന്ത്രിമാരോ പി എസുമാരോ?
- ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവാവിൽനിന്ന് പണം തട്ടിയ ഐ.ടി ജീവനക്കാരി അറസ്റ്റിൽ
- ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍