Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഷ്ടക്കാർക്ക് വാരിക്കോരി നൽകുന്ന 'പാലിയേറ്റീവ് നയം' തുടർന്ന് പിണറായി സർക്കാർ; മണ്ണ് തിന്നുന്ന കുട്ടികളെ കണ്ടെത്തി സർക്കാരിനെ വിവാദത്തിലാക്കിയ ദീപക്കിന് കാരണം കാണിക്കൽ നോട്ടീസും പുറത്താക്കലും; കോളടിച്ചത് കുട്ടികളുടെ മണ്ണ് തീറ്റി കേട്ട് കേൾവിയെന്ന വാദം ചർച്ചയാക്കിയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന്; ധൂർത്തിന് തെളിവായി റാങ്ക് നൽകൽ; ബാലാവകാശ കമ്മീഷൻ അധ്യക്ഷന് ഇനി ചീഫ് സെക്രട്ടറി റാങ്കും രണ്ടര ലക്ഷം രൂപയുടെ പ്രതിമാസ ആനുകൂല്യവും; സാമ്പത്തിക പ്രതിസന്ധിക്ക് വീണ്ടും പുല്ലുവില

ഇഷ്ടക്കാർക്ക് വാരിക്കോരി നൽകുന്ന 'പാലിയേറ്റീവ് നയം' തുടർന്ന് പിണറായി സർക്കാർ; മണ്ണ് തിന്നുന്ന കുട്ടികളെ കണ്ടെത്തി സർക്കാരിനെ വിവാദത്തിലാക്കിയ ദീപക്കിന് കാരണം കാണിക്കൽ നോട്ടീസും പുറത്താക്കലും; കോളടിച്ചത് കുട്ടികളുടെ മണ്ണ് തീറ്റി കേട്ട് കേൾവിയെന്ന വാദം ചർച്ചയാക്കിയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന്; ധൂർത്തിന് തെളിവായി റാങ്ക് നൽകൽ; ബാലാവകാശ കമ്മീഷൻ അധ്യക്ഷന് ഇനി ചീഫ് സെക്രട്ടറി റാങ്കും രണ്ടര ലക്ഷം രൂപയുടെ പ്രതിമാസ ആനുകൂല്യവും; സാമ്പത്തിക പ്രതിസന്ധിക്ക് വീണ്ടും പുല്ലുവില

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും ധൂർത്ത്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷനായ പി.സുരേഷിന് ചീഫ് സെക്രട്ടറി പദവിയും കെ.എസ്.ആർ ഭാഗം 3 ചട്ടം 100 പ്രകാരം വേതനവും നൽകാൻ തീരുമാനിച്ചു. അഡ്വക്കേറ്റ ജനറൽ ഉൾപ്പെടെയുള്ളവർക്ക് കാബിനറ്റ് പദവി കൊടുത്തത് വിവാദമായിരുന്നു. മണ്ണ് തിന്നൽ വിവാദത്തിൽ സർക്കാരിന് തുണയായത് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലപാടാണ്. ശിശു ക്ഷേമ സമിതിയുടെ കണ്ടെത്തലുകൾ ബാലാവകാശ കമ്മീഷൻ തള്ളി. ഇതിന് ശേഷം ശിശുക്ഷേമ സമിതിയും വാർത്ത നിഷേധിച്ചു. കൈതമുക്കിലെ മണ്ണ് തിന്നൽ വിവാദത്തിൽ നിന്ന് സർക്കാർ രക്ഷ്പപെട്ടത് ബാലാവകാശ കമ്മീഷൻ നിലപാടുകാരണമാണ്.

വിശപ്പകറ്റാൻ കുട്ടികൾ മണ്ണ് തിന്നുവെന്ന വിവാദത്തിൽ പുതിയ വിശദീകരണവുമായി ശിശുക്ഷേമ സമിതി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം കൈതമുക്കിൽ നിന്നും ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് പറഞ്ഞു. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകളാണ് ശരിയെന്നും ഏറ്റമുട്ടലിന് ഇല്ലെന്നും ദീപക് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബാലവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായി വരുന്നതിനിടെയാണ് പുതിയ വിശദീകരണവുമായി ദീപക് വാർത്താക്കുറിപ്പിറക്കിയത്. ഇതിന് ശേഷം ദീപക് രാജിയും നൽകി.

കൈതമുക്കിൽ അതിദാരുണമായ സാഹചര്യത്തിൽ കഴിഞ്ഞ കുടുംബത്തിലെ കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. എന്നാൽ കുട്ടികൾ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേൾവി മാത്രമാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്റെ വാദം. കുട്ടികൾ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയിൽ എഴുതിച്ചേർത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികൾ മണ്ണ് കഴിച്ചിട്ടില്ലെന്ന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകളാണ് ശരിയെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെയാണ് പട്ടണി വിവാദത്തിൽ നിന്ന് പിണറായി വിജയൻ സർക്കാർ രംഗത്ത് വന്നത്

പാലീയേറ്റീവ് നയത്തിന് അംഗീകാരം

2019 ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു. എല്ലാ വ്യക്തികൾക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയർന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയത് കേരളമാണ്.

സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന രീതിയിൽ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും. സർക്കാരിതര, സാമൂഹ്യാധിഷ്ഠിത സംഘടനകൾ, സർക്കാർ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. മെഡിക്കൽ കോളേജുകളെ പാലിയേറ്റീവ് പരിചരണ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കും.

കേരള പുനർനിർമ്മാണ പദ്ധതി: പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിച്ചു

കേരള പുനർനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിച്ചു. ദുരന്തത്തെ പ്രതിരോധിക്കാൻ കെൽപ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും 'നമ്മൾ നമുക്കായി' എന്ന ജനകീയ ക്യാമ്പയിൻ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികൾക്കും മാപ്പത്തോൺ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. കേരള പുനർ നിർമ്മാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിർദ്ദേശങ്ങൾ റീബിൽഡ് കേരള പദ്ധതിയുടെ പേരിൽ ലോക ബാങ്കിന്റെ വികസന വായ്പയിൽ നിന്നും നടപ്പാക്കും.

വസന്തോത്സവം 2020 ൽ പങ്കെടുക്കുന്ന വിവിധ സർക്കാർ/അർധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും സ്വന്തം ഫണ്ടിൽ നിന്നും തുക ചെലവഴിക്കാൻ അനുമതി നൽകി. പരമാവധി 5 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 2019 ഡിസംബർ 21 മുതൽ ജനുവരി 3 വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയർ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം.

പൊതുമരാമത്ത് വകുപ്പിൽ പുതുതായി നിലവിൽ വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങൾ വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് മിനിസ്റ്റീരിയൽ ജീവനക്കാരുടെ തസ്തികകൾ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളിൽ നിന്നും പുനർ വിന്യാസത്തിലൂടെ സൃഷ്ടിക്കും. ജൂനിയർ സൂപ്രണ്ട് 13, സീനിയർ ക്ലാർക്ക്/ക്ലാർക്ക് 152, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 4, ടൈപ്പിസ്റ്റ് 47, ഓഫീസ് അറ്റൻഡന്റ് 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനർ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീരിയൽ തസ്തികകളുടെ പദവി ഉയർത്താനും തീരുമാനിച്ചു. 2020 ജനുവരി 1, 2, 3 തീയതികളിൽ നടക്കുന്ന രണ്ടാമത് ലോകകേരള സഭയുടെ കാര്യപരിപാടികൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

നിയമനങ്ങൾ/സ്ഥലംമാറ്റങ്ങൾ

പൊതുഭരണവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സൈനിക് വെൽഫെയൽ, പ്രിന്റിങ്& സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പിൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർക്ക് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP