ഡോ അമ്പിളി ചന്ദ്രനെതിരായ വാർത്തയും വീഡിയോയും നീക്കം ചെയ്യാൻ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനോട് നിർദ്ദേശിച്ച് ഹൈക്കോടതി; കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കാതെ വാർത്ത നൽകിയതിനെതിരെ കോടതി വിധി
എം എസ് സനിൽ കുമാർ
കൊച്ചി : സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ വാർത്താ സൈറ്റുകളിലും പ്രചരിപ്പിച്ച വ്യാജവാർത്ത നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനോട് (സിഇആർടിഇൻ) ഹൈക്കോടതി. കൊച്ചി ആസ്ഥാനമായ ഹൈടെക് ഡയഗ്നോസ്റ്റിക് സെന്റർ, അവിടെ ജോലി ചെയ്യുന്ന റേഡിയോളജിസ്റ്റ് ഡോ. അമ്പിളി ചന്ദ്രൻ എന്നിവർക്കെതിരെ പ്രചരിപ്പിച്ച വാർത്ത നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. രണ്ട് ദിവസം മുമ്പ് ഈ വാർത്തയുടെ സത്യാവസ്ഥ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറി വഴി സിഇആർടി അധികൃതരെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഡോ. അമ്പിളി പറയുന്നത് ഇങ്ങനെ: 2019 ഒക്ടോബർ 19നു ഹൈടെക് ലാബിൽ കൊച്ചി സ്വദേശിനി വിഷ്ണുപ്രിയയ്ക്ക് അൾട്രാസൗണ്ട് പരിശോധന നടത്തി. വയറ്റിൽ നേരിയ തടിപ്പു കണ്ടെത്തി. തുടർന്ന് 'ട്യൂമർ മാർക്കേഴ്സ്' എന്ന രക്തപരിശോധന ശുപാർശ ചെയ്തു. മറ്റൊരിടത്തു നടത്തിയ പരിശോധനയിൽ മുഴ ഇല്ലെന്നു കണ്ടെത്തി.
എന്നാൽ, മുഴയുണ്ടെന്നു പറഞ്ഞു പേടിപ്പിച്ചെന്ന് ആരോപിച്ചും ചികിത്സാച്ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടും യുവതി ലാബിൽ എത്തി ഭീഷണിപ്പെടുത്തി. ബ്ലാക്ക് മെയിലിങ്ങിനു വഴങ്ങുന്നില്ലെന്നു കണ്ടതോടെ അപകീർത്തിപ്പെടുത്തുമെന്നായി. യുവതിയും ഭർത്താവും സമൂഹമാധ്യമങ്ങളിലും മറ്റൊരാൾ വഴി ഓൺലൈൻ വാർത്താ സൈറ്റിലും അപകീർത്തികരമായ പ്രചാരണം തുടങ്ങിയെന്നാണ് പാരാതി. എന്നാൽ ഇത് ശരിയല്ലെന്ന് മാധ്യമ പ്രവർത്തക കൂടിയായ വിഷണുപ്രിയ പറയുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലെത്തുന്നത്.
വിഷ്ണുപ്രിയയുടെ കാൻസർ റ്റിയുമറും റ്റിയൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും
കൊച്ചി സ്വദേശിയായ വിഷ്ണുപ്രിയ എന്ന യുവതി കഴിഞ്ഞ മാസം നടത്തിയ ഫെയ്സ് ബുക്ക് ലൈവുകളിൽ കേരളത്തിലെ പ്രമുഖ റേഡിയോളജിസ്റ്റുകളിൽ ഒരാളായ ഡോക്ടർ അമ്പിളി ചന്ദ്രന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .കൊച്ചിയിലെ ഡയഗ്നോസ്റ്റിക് സെന്ററുകളിൽ ഒന്നായ ഹൈടെക് ലാബിൽ ഡോക്ടർ അമ്പിളി വിഷ്ണുപ്രിയയെ പരിശോധനനയ്ക്ക് വിധേയമാക്കി .ഒക്ടോബർ 19 ന് ആയിരുന്നു പരിശോധന .വിഷ്ണുപ്രിയയുടെ അമ്മ കാൻസർ രോഗം ബാധിച്ച് മരിച്ചു പോയതാണ് .ആർത്തവക്രമക്കേട് ഉണ്ടായതിനെ തുടർന്നാണ് ഉദര പരിശോധനയ്ക്കായി ഹൈടെക്കിൽ എത്തി ഡോക്ടർ അമ്പിളിയെ കണ്ടതെന്ന് വിഷ്ണുപ്രിയ ലൈവിൽ വ്യക്തമാക്കുന്നുണ്ട് .
കാൻസർ പാരമ്പര്യം ഉള്ളതിനാൽ ഡോക്ടർ ടി വി എസ് അൾട്രാ സൗണ്ട് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു .ചെയ്തു .റിസൾട്ട് വന്നു . ഇടത് ഓവറിയിൽ ഒരു മാസ് ലീഷൻ ..വലിപ്പം 2 .2 *2 .0 cm. റിപ്പോർട്ട് ഇങ്ങനെ അവസാനിക്കുന്നു .... ഓവറിയിൽ ലീഷൻ കണ്ടതുകൊണ്ട് തുടർ പരിശോധന ആവശ്യമാണ് .അതിനാൽ അൾട്രാ സൗണ്ട് സ്കാൻ റിസൾട്ട് , റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധനകൾ നടത്തി അതുമായി താരതമ്യം ചെയ്യണം.
പിന്നീട് നടന്നത്
വിഷ്ണുപ്രിയ ആസ്റ്റർ മെഡിസിറ്റിയിൽ എത്തി അവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ മായാദേവി കുറുപ്പിനെ കാണുന്നു .ഡോക്ടർ റ്റിയുമർ മാർക്കേഴ്സ് പരിശോധന നടത്താൻ പറയുന്നു .നടത്തി .റിസൾട്ട് നോർമൽ .എന്നാൽ വിഷ്ണുപ്രിയ എം ആർ ഐ കൂടി ചെയ്യണം എന്ന് ആവശ്യപ്പെടുന്നു .അതും നടത്തി .കാൻസർ സാധ്യതകൾ ഒന്നും കണ്ടെത്തിയില്ല .തുടർന്ന് വിഷ്ണുപ്രിയ തിരികെ ഹൈടെക് ലാബിൽ വന്ന് ഡോക്ടർ അമ്പിളിയെ കണ്ടു .ഹൈടെക്കിൽ നടത്തിയ പരിശോധന തെറ്റാണെന്നും തനിക്ക് നഷ്ടമായ പണം തിരികെ നൽകണം എന്നും ആവശ്യപ്പെടുന്നു .
ഡോക്ടർ ഒരിക്കൽ കൂടി അൾട്രാ സൗണ്ട് നടത്തി ലീഷന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു .അത് കാൻസർ അല്ലാത്തതിൽ സന്തോഷിക്കുക അല്ലേ വേണ്ടത് എന്ന് ചോദിക്കുന്നു .എന്നാൽ വിഷ്ണുപ്രിയ അത് അംഗീകരിക്കുന്നില്ല .ബഹളം വച്ചു .മടങ്ങി .
പിന്നെ വാർത്താ സമ്മേളനവും ഫെയ്സ് ബുക്ക് ലൈവും
ഡോക്ടർ അമ്പിളി ചന്ദ്രനും ഹൈടെക്ക് ലാബിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിഷ്ണുപ്രിയ പ്രത്യക്ഷപ്പെട്ടത് .ജനങ്ങളെ കബളിപ്പിക്കുന്ന ചികിത്സാ മാഫിയയുടെ ഭാഗമാണ് ഡോക്ടറും ലാബും എന്നായിരുന്നു പ്രധാന ആരോപണം .ഹൈടെക്കിൽ കണ്ടെത്തിയ റ്റിയുമറും കാൻസറും ആസ്റ്ററിൽ പരിശോധിച്ചപ്പോൾ എങ്ങനെ ഇല്ലാതായി എന്ന് വിഷ്ണുപ്രിയ ചോദിക്കുന്നു .റ്റിയുമർ മാർക്കേഴ്സ് ബ്ളഡ് ടെസ്റ്റ് ഹൈടെക്കിലെ ഡോക്ടർ നിർദ്ദേശിച്ചത് തന്നിൽ നിന്നും പണം കിട്ടാനാണ് .വിഷ്ണുപ്രിയയുടെ വാർത്താസമ്മേളനം ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ ഏറ്റെടുത്തു .
വ്യാജ വൈദ്യവും അശാസ്ത്രീയ ചികിത്സയും സ്യൂഡോ സയൻസുമൊക്കെ പ്രചരിപ്പിക്കുന്ന ഫെയ്സ് ബുക്ക് ,വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഇത് തലങ്ങും വിലങ്ങും ഷെയർ ചെയ്തു .അങ്ങനെ കാൻസർ സ്ക്രീനിങ് പരിശോധനകളും റ്റിയുമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റുമൊക്കെ നടത്തുന്നത് പണം തട്ടാനാണെന്നും വലിയൊരു മെഡിക്കൽ മാഫിയ കേരളത്തിൽ കാൻസർ വ്യാപകമാകുന്നു എന്ന തെറ്റായ പ്രചരണം നടത്തുകയും ആണെന്നുമുള്ള ധാരണ വിഷ്ണുപ്രിയയും സ്യൂഡോ സയൻസ് പ്രചാരകരും ചേർന്ന് സോഷ്യൽ മീഡിയ സർക്കിളിൽ സൃഷ്ടിച്ചു .
ഡോക്ടർ അമ്പിളി നടത്തിയ പരിശോധനയുടെ യാഥാർഥ്യം
ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ വിഷ്ണുപ്രിയയ്ക്ക് മാസമുറയുടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു .കൂടാതെ പാരമ്പര്യത്തിൽ കാൻസർ ഹിസ്റ്ററിയും .മാസമുറയിൽ വരുന്ന വ്യതിയാനങ്ങൾ കാൻസർ സൂചകമാണ് .അതുപോലെ അടുത്ത ബന്ധത്തിലോ കുടുംബത്തിൽ ആർക്കെങ്കിലുമോ മാതാപിതാക്കൾക്കോ കാൻസർ വന്നിട്ടുണ്ടെങ്കിൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതൽ .
പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യുകയോ പിന്നീട് രൂപപ്പെടുകയോ ചെയ്യുന്ന ജനിതക ഘടകങ്ങൾ ആണ് ഇതിന് കാരണം .പ്രമുഖ ഹോളിവുഡ് നടി ആഞ്ചലീന ജോളി രണ്ട് സ്തനങ്ങളും ഓവറികളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഓർക്കുക .അവരുടെ പാരമ്പര്യത്തിൽ സ്തനാർബുദം വന്നവർ ഉണ്ടായിരുന്നു അമ്മയ്ക്ക് ഓവേറിയൻ കാൻസർ ഉണ്ടായി ...ഒരു കാൻസർ സ്ക്രീനിങ് പരിശോധനയിൽ ആഞ്ചലീനയ്ക്കും കാൻസർ ജനിതക ഘടകങ്ങൾ രൂപപ്പെട്ടതായി കണ്ടെത്തി .തുടർന്ന് റിസ്ക്ക് ഒഴിവാക്കാൻ,കാൻസർ വരാതിരിക്കാൻ അവർ സ്വീകരിച്ച വഴിയാണ് സ്തനങ്ങളും ഓവറികളും നീക്കം ചെയ്യുക എന്നത് .
കാൻസർ റിസ്ക്ക് ഉള്ള വിഷ്ണുപ്രിയയെ സ്ക്രീൻ ചെയ്യാൻ വേണ്ടി പ്രാഥമിക പരിശോധന ആയ അൾട്രാ സൗണ്ട് ചെയ്യാൻ ഡോക്ടർ അമ്പിളി നിർദ്ദേശിച്ചു .അതിൽ കണ്ട സൂചകമാണ് ലീഷൻ .ഇത് മാത്രം വച്ച് അമ്പിളിക്ക് കാൻസർ ഉണ്ടോ ഇല്ലയോ എന്ന് പറയുക സാധ്യമല്ല .അതുകൊണ്ടാണ് തൊട്ടടുത്ത സ്ക്രീനിങ് പരിശോധന ആയ റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധന നടത്തണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത് .കാൻസർ കോശങ്ങൾ ശരീരത്തിൽ ഒളിച്ചിരിപ്പുണ്ടോ എന്ന് തിരയുന്ന വിവിധ തരം രക്ത പരിശോധനകളാണ് റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധന.
പക്ഷേ റ്റിയുമർ മാർക്കേഴ്സ് പരിശോധന പോലും കാൻസർ നിർണ്ണയത്തിൽ അന്തിമമല്ല .റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധന പോസിറ്റിവ് ആയതുകൊണ്ട് കാൻസർ ഉണ്ട് എന്ന് പറയാൻ ആവില്ല .ചിലപ്പോൾ കാൻസർ കോശങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും രക്ത പരിശോധനയിൽ പോസിറ്റിവ് ലക്ഷണങ്ങൾ കിട്ടാം .ഇനി രക്ത പരിശോധന നെഗറ്റിവ് ആണെന്നിരിക്കട്ടെ .അതിനെ മുൻപ് ലഭിച്ച അൾട്രാ സൗണ്ട് റിസൾട്ട് മായി താരതമ്യം ചെയ്ത് കാൻസർ സൂചന ഉണ്ടോ ഇല്ലയോ കണ്ടെത്താം . .പലതരം റ്റിയുമർ മാർക്കേഴ്സ് രക്ത പരിശോധനകൾ ഉണ്ട് .
കാൻസർ സ്ക്രീനിങ് നടത്താൻ പോകുന്ന ആളിന് ഏത് അല്ലെങ്കിൽ ഏതൊക്കെ രക്ത പരിശോധനകൾ ആവശ്യമാണ് എന്ന് തീരുമാനിക്കുന്നത് ഡോക്ടർ ആണ് .ആസ്റ്ററിൽ റ്റിയുമർ മാർക്കേഴ്സ് ടെസ്റ്റ് ചെയ്തപ്പോൾ അതെല്ലാം നോർമൽ .വിഷ്ണുപ്രിയയുടെ ഓവറിയിൽ ഐഡന്റിഫൈ ചെയ്ത ലീഷന്റെ സ്വഭാവം റ്റിയുമർ മാർക്കേഴ്സ് രക്തപരിശോധനയിൽ കിട്ടിയ വിവരങ്ങളുമായി കോറിലേറ്റ് ചെയ്തുനോക്കിയപ്പോഴാണ് കാൻസർ ഇല്ല എന്ന് ഡോക്ടർ റിസൾട്ട് നൽകുന്നത് .തുടർന്ന് വിഷ്ണുപ്രിയയുടെ ആവശ്യപ്രകാരം എം ആർ ഐ ചെയ്തു .ഓവറിയിൽ ഉണ്ടായിരുന്നത് സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ കാണപ്പെട്ട കോർപസ് ലൂട്ടിയം എന്ന കലയാണ് എന്ന് ബോധ്യമായി . .ഇത് കാൻസറിന്റെ സ്വഭാവത്തിൽ ഉള്ളതല്ല . .
പ്രാഥമിക അൾട്രാ സൗണ്ട് പരിശോധനയിൽ വ്യക്തമായി ഇതൊക്കെ തിരിച്ചറിയുക സാദ്ധ്യമല്ല . അതുകൊണ്ടാണ് ഡോക്ടർ അമ്പിളി പ്രാഥമിക സൂചനകളും സംശയങ്ങളും വെച്ച് തുടർ പരിശോധന നിർദ്ദേശിച്ചത് .ഇത് തന്നെയാണ് കാൻസർ പരിശോധനകളിൽ അനുവർത്തിക്കുന്ന ഔദ്യോഗിക പ്രോട്ടോക്കോളും സമീപനവും. ഇത് മനസ്സിലാക്കിയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്