Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മംഗലത്ത് ബസിലെ കിളി പത്താംക്ലാസുകാരിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ കൊടുത്തത് കെട്ടിപിടിച്ചുള്ള ഒരു ചുടു ചുംബനം; സൺ ബേർഡ് ബസിലെ കിളിയുടെ പീഡനം പൊലീസിന് മുമ്പെത്തിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പ്ലസ് വണ്ണുകാരി പറഞ്ഞത് ഒരു കൊല്ലം മുമ്പത്തെ നടുക്കുന്ന ഓർമ്മ; കാമുകി വെറെ വഴിക്ക് പോയപ്പോൾ എല്ലാം മറന്ന സ്വകാര്യ ബസ് ജീവനക്കാരനെ തേടി എത്തിയത് വിലങ്ങുകളും; അടൂർ പീഡനത്തിൽ മൂന്നാമനും പിടിയിൽ

മംഗലത്ത് ബസിലെ കിളി പത്താംക്ലാസുകാരിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ കൊടുത്തത് കെട്ടിപിടിച്ചുള്ള ഒരു ചുടു ചുംബനം; സൺ ബേർഡ് ബസിലെ കിളിയുടെ പീഡനം പൊലീസിന് മുമ്പെത്തിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പ്ലസ് വണ്ണുകാരി പറഞ്ഞത് ഒരു കൊല്ലം മുമ്പത്തെ നടുക്കുന്ന ഓർമ്മ; കാമുകി വെറെ വഴിക്ക് പോയപ്പോൾ എല്ലാം മറന്ന സ്വകാര്യ ബസ് ജീവനക്കാരനെ തേടി എത്തിയത് വിലങ്ങുകളും; അടൂർ പീഡനത്തിൽ മൂന്നാമനും പിടിയിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: ഒരു വർഷം മുൻപ് പത്താംക്ലാസുകാരിയെ ബസിൽ ഒറ്റയ്ക്ക് കിട്ടിയപ്പോൾ കെട്ടിപ്പിടിച്ച് ഒരു ചുടു ചുംബനം കൊടുത്തപ്പോൾ ജോബിൻ എന്ന ചെറുപ്പക്കാരൻ അറിഞ്ഞിരുന്നില്ല അതിന്റെ വില ജയിൽ ആയിരിക്കുമെന്ന്. പ്രിയ കാമുകിക്ക് ചൂടോടെ നൽകിയ ചുംബനം ജോബിൻ പിന്നീട് മറന്നു. കാമുകിയും വേറെ വഴിക്ക് പോയി. ഇപ്പോഴിതാ ദാ വരുന്നു, ആ ചുംബനത്തിന് ഒരു ട്വിസ്റ്റ്.

ജോബിൻ ചുംബിച്ച പെൺകുട്ടിയെ കനാൽ പുറമ്പോക്കിലും സുഹൃത്തിന്റെ വീട്ടിലുമിട്ട് മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരൻ പീഡിപ്പിച്ചു. പീഡിപ്പിച്ചതിന് കാമുകനെയും കാമകേളിക്ക് വീട് ഒരുക്കിയതിന് കൂട്ടുകാരനെയും പൊലീസ് പൊക്കി. തുടർന്ന് കാമുകിയുടെ മൊഴി എടുത്തപ്പോഴാണ് ഒരു കൊല്ലം മുൻപ് മറ്റൊരു കാമുകനായ ജോബിൻ തന്നെ ചുംബിക്കുകയും ശരീരഭാഗങ്ങളിൽ തഴുകുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. പൊലീസ് ഒട്ടും അമാന്തിച്ചില്ല പ്രതിയായ കുന്നിട വേടമലയിൽ പ്ലാംകൊല്ലയിൽ ജോബിനെ(27) കൈയോടെ പൊക്കി റിമാൻഡ് ചെയ്തു.

ഇതോടെ പെൺകുട്ടിയുടെ രണ്ടു മൊഴികളിലായി മൂന്നു യുവാക്കൾ അകത്തായി. പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്വകാര്യ ബസ് ജീവനക്കാരൻ ആലപ്പുഴ ഭരണിക്കാവ് കറ്റാനം സ്വദേശി നിഖിൽ (20), സഹായി ഹരികൃഷ്ണൻ (22) എന്നിവർ അറസ്റ്റിലായിരുന്നു. മംഗലത്ത് ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ ജോബിൻ. പ്രണയത്തിലായി ഒരു മാസംതികയും മുമ്പ് പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയെ കനാൽ പുറമ്പോക്കിലിട്ട് പട്ടാപ്പകൽ പീഡിപ്പിച്ച കേസിൽ കാമുകൻ പൊലീസ് പിടിയിലാകുമ്പോൾ പുറത്തു വന്നതായിരുന്ന ജോബിന്റെ പീഡന പരമ്പര കഥ.

സൺ ബേർഡ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ ആലപ്പുഴ ഭരണിക്കാവ് കറ്റാനം മൂന്നാംകുറ്റി കൊയ്‌പ്പള്ളിൽ പുത്തൻവീട്ടിൽ നിഖിൽ (20), സുഹൃത്ത് കറ്റാനം മാളിയേക്കൽ വടക്കേതിൽ ഹരികൃഷ്ണൻ (22)എന്നിവരാണ് ആദ്യം പിടിയിലായത്. പ്ലസ്വൺ കൊമേഴ്‌സിന് പഠിക്കുന്ന പെൺകുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത് സൺബേർഡ് ബസിലായിരുന്നു. അതിലെ ജീവനക്കാരനായ നിഖിലുമായി പ്രണയം തുടങ്ങിയിട്ട് ഒരു മാസം തികയുന്നതേയുള്ളു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. അടൂരിൽ എത്തിയ ശേഷം നിഖിലിനെ വിളിച്ചു. താൻ പത്തനംതിട്ടയിലാണെന്നും നാലുമണിയോടെ എത്താമെന്നും കാമുകൻ അറിയിച്ചു. അതനുസരിച്ച് വൈകിട്ട് കാമുകൻ അടൂരിലെത്തി. നമുക്ക് കറങ്ങാൻ പോകാമെന്ന പെൺകുട്ടിയുടെ അഭ്യർത്ഥന മാനിച്ച് നിഖിൽ കുട്ടിയുമായി കൂട്ടുകാരന്റെ നാടായ രണ്ടാംകുറ്റിയിലേക്ക് പോയി. അവിടെ ഒരു കനാൽ പുറമ്പോക്കിലിട്ട് ആയിരുന്നു പീഡനം.

അതിന് ശേഷമാണ് സുഹൃത്ത് ഹരികൃഷ്ണന്റെ വീട്ടിലേക്ക് പോയത്. രാത്രി ഇരുവരും അവിടെ കഴിഞ്ഞു. ഇവിടെ വച്ചും പീഡനം ആവർത്തിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരികൃഷ്ണന്റെ മാതാവും സഹോദരിയും ചേർന്ന് പെൺകുട്ടിയെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് കായംകുളം റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടുവെന്നും അങ്ങനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നുവെന്നും ഇവർ പറഞ്ഞു. അടൂരാണ് വീടെന്ന് പറഞ്ഞതു കൊണ്ടാണ് സ്റ്റേഷനിൽ ഹാജരാക്കുന്നതെന്നും അറിയിച്ച് ഇവർ സ്ഥലം വിട്ടു.

രാത്രി വൈകിയും പെൺകുട്ടി എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി തിരികെ എത്തിയ വിവരം വീട്ടുകാരെ പൊലീസ് അറിയിച്ചു. തുടർന്ന് മൊഴി എടുത്തപ്പോഴാണ്, പെൺകുട്ടി 10-ാം ക്ലാസിൽ പഠിക്കുമ്പോൾ മംഗലത്ത് എന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ ബസിനുള്ളിലിട്ട് ശാരീരികമായി ഉപദ്രവിച്ചു എന്ന് മൊഴി നൽകിയത്. ഇതിന്റെ പേരിൽ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP