ഇവിടെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക പ്രവർത്തകർ സംസാരിക്കുകയാണ്; സഭയ്ക്കുള്ളിലും മഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇനി തിരിച്ചറിയും; പരിപാടിക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസും; 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിൽ നിങ്ങൾ കേട്ടതൊന്നും ഒന്നുമല്ല; ഇതുവരെയും കേരളം കണ്ടിട്ടില്ലാത്ത തുറന്നുപറച്ചിലുകളുമായി 'കന്യാസ്ത്രീക്ക് പറയാനുള്ളത്' 17ന് കൊച്ചിയിൽ
പി.എസ്.സുവർണ
കൊച്ചി: കത്തോലിക്ക സഭയ്ക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ സഭയുടെ വിദ്വേഷത്തിന് പാത്രമായതാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്കലംഘനം ആരോപിച്ച് സഭയിൽ നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കുകയായിരുന്നു. പിന്നീട് സിസ്റ്ററിനെതിരെ പല തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായി, എങ്കിൽ പോലും തന്റെ തീരുമാനങ്ങളിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സിസ്റ്റർ.
സിസ്റ്ററിനെ പിന്തുണച്ചും തള്ളി പറഞ്ഞും നിരവധിയാളുകൾ രംഗത്തെത്തി. എന്നിട്ടും സിസ്റ്ററിൽ യാതൊരു മാറ്റവും ഉണ്ടായില്ല. ഇതിനിടയിൽ നീതിബോധം നശിച്ചിട്ടില്ലാത്ത ഒരുകൂട്ടം ആളുകൾ ചേർന്ന് ജസ്റ്റിസ് ഫോർ ലൂസി എന്ന പേരിൽ സിസ്റ്ററിന് പിന്തുണ നൽകുന്നതിനായി ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ന് കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പേരിൽ പരിപാടി നടത്താനും ഒരുങ്ങുകയാണ് ഈ സംഘടന.
ഡിസംബർ 17 ന് എറണാകുളം ടൗൺ ഹാളിൽ വൈകുന്നേരം 4ന് ആരംഭിക്കുന്ന പരിപാടിയിൽ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ജസ്റ്റിസ് കെമാൽ പാഷ, അഡ്വ. ജയശങ്കർ, എം.എൻ. കാരശ്ശേരി, സണ്ണി എം. കപ്പിക്കാട്, അഡ്വ. ഇന്ദുലേഖ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പരിപാടി ഒരുപക്ഷേ ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ലാത്ത തുറന്ന് പറച്ചിലുകളായിരിക്കും.
കാരണം കന്യസ്ത്രി സമൂഹം നിരവധി പീഡനങ്ങൾക്കും, മനോവിഷമങ്ങൾക്കും , മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമായിട്ടുണ്ട്. അതൊന്നും തുറന്ന് പറായാനോ അതിനെതിരെ പ്രതികരിക്കാനോ ഉള്ള ധൈര്യമോ അവകാശമോ ഒന്നും അവർക്കില്ല. എന്നാൽ തങ്ങൾക്കെതിരെയുള്ള നീതിനിഷേധത്തിനെതിരെ പോരാടാൻ ഏതെങ്കിലും ഒരു കന്യാസ്ത്രി ഇറങ്ങിപ്പുറപ്പെട്ടാൽ അവരെ മാനസികമായി പീഡിപ്പിച്ച് ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. അങ്ങനെ പുറത്ത് വരുന്ന ഒന്നിനെയും പൊതുസമൂഹം വേണ്ടപോലെ ചർച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട്് തന്നെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക നായകന്മാർ സംസാരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് പറയുവാനുള്ള വാക്കുകൾ സാംസ്കാരിക നായകന്മാരിലൂടെ പുറത്ത് വരികയാണ്. ഇതാണ് യഥാർത്ഥത്തിൽ ഡിസംബർ 17 ൽ നടക്കുന്ന കന്യസ്ത്രീക്ക് പറയാനുള്ളത് എന്ന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി.
സമൂഹത്തിൽ അന്ധരാക്കപ്പെട്ടിരിക്കുന്ന ജനങ്ങളിലേക്ക് വെളിച്ചം പകർന്നുകൊടുക്കുക എന്നത് തന്നെയാണ് ഈ കൂട്ടായിമ ഉദ്ദേശിക്കുന്നത്. എന്നാൽ സിസ്റ്റർ ലൂസിയെപോലുള്ള കന്യാസ്ത്രീകളെ അനുകൂലിച്ചുകൊണ്ടുള്ള ഈ പ്രവർത്തനം യഥാർത്ഥത്തിൽ ഒരു വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ജസ്റ്റിസ് ഫോർ ലൂസി പ്രവർത്തകർക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പരിപാടിയോട് അനുബന്ധിച്ച്, മുപ്പത് ലക്കങ്ങളായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ കഥ പറയുന്ന ഒരു ആശയവിനിമയ മാർഗമാണിത്. ഇത് യഥാർത്ഥത്തിൽ ഒരു സാങ്കൽപ്പിക കഥയാണ്. അത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ഇത് ഒരു സങ്കൽപ്പം മാത്രമല്ല ഒരുപക്ഷേ ജീവിച്ചിരിക്കുന്നവരോ അല്ലെങ്കിൽ മരിച്ചവരോ ആയ ഒരുപറ്റം കന്യാസ്ത്രീകൾ കടന്നുപോയിട്ടുള്ള അവരുടെ അനുഭവം തന്നെയായിരിക്കാം.
അതുകൊണ്ടൊക്കെ തന്നെ ഈ ചിത്രകഥ വായിക്കുന്ന ഓരോ കന്യാസ്ത്രീക്കും അവരുടെ ജീവിതവുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്ന് ഈ പരിപാടിയുടെ അണിയറപ്രവർത്തകർ പറയുന്നു. മാത്രമല്ല കന്യാസ്ത്രീകളെ കൂടുതൽ അടുത്തറിയാൻ അവരെ കുറിച്ച് ഒരു അവബോധം കൊടുക്കാൻ ഈ മരിയ എന്ന ചിത്രകഥകൊണ്ട് സാധിക്കുമെന്നും അവർ പറയുന്നു. കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പേരിൽ ഡിസംബർ 17 ന് നടക്കുന്ന പരിപാടിക്ക് മുന്നോടിയായി ഏകദേശം ഒരു മാസം മുമ്പ് തന്നെയാണ് മരിയ സീരിസ് ആരംഭിച്ചത്. സീരിസ് വളരെ പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടുകയും ചെയ്തു. സഭയ്ക്കുള്ളിലും കന്യാസ്ത്രീമഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇതിലൂടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനായി സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സമരം ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ 'കർത്താവിന്റെ നാമത്തിൽ'ന്ന ആത്മകഥ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. സഭാജീവിതത്തിലെ ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്സാണ്. എറണാകുളം പ്രസ്സ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ് സിസ്റ്ററുടെ ആത്മകഥ പ്രകാശനം ചെയ്തത്.
താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും. കേരള സംസ്കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടിക്കാണിച്ചിട്ടും വനിത കമ്മീഷനും ,മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഃഖകരമാണെന്നും പറഞ്ഞ സിസ്റ്റർ ലൂസി, മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുന്നതിനാണ് താൻ ആത്മകഥയെഴുതിയതെന്നും. നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണമാണ് ആത്മകഥയിലൂടെ താൻ ഉദ്ദേശിക്കുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വ്യക്തമാക്കി.
സിസ്റ്റർ ലൂസി കളപ്പുരയുടെ സഭാ ജീവിതം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം നേരത്തെ തന്നെ വിവാദമായിരുന്നു. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു.
മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകളാണ് സിസ്റ്ററുടെ ആത്മകഥയെ വിവാദങ്ങളിലേയ്ക്ക് തള്ളിവിട്ടത്. അതുകൊണ്ട് തന്നെ സഭാ ജീവിതത്തിലെ കയ്പ്പേറിയ സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍