രോഗിയായ സഹോദരിയുടെ കാര്യം പോലും മറന്ന് വിവാഹം; അമ്മയുമായുള്ള പിണക്കം മാറിയത് മാസങ്ങൾക്ക് മുമ്പും; അകൽച്ചയിലായിരുന്ന മകൻ ഇടപഴകി തുടങ്ങിയപ്പോഴുണ്ടായ അപകടം തളർത്തിയ അച്ഛൻ; അവൻ എത്രയോ അപകടങ്ങളിൽ പെട്ടതാണെന്നും അവന് ഒന്നും സംഭവിക്കില്ലെന്നും അർജ്ജുന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ തോന്നിയ സംശയം അമ്മാവനിൽ ആധിയായത് കാർ ഓടിച്ചത് എടിഎം കവർച്ചയിലെ പ്രതിയെന്ന് അറിഞ്ഞപ്പോൾ: പള്ളിപ്പുറത്തെ ബാലഭാസ്കറിന്റെ അപകടത്തിലെ 'അട്ടിമറി' സിബിഐ തെളിയിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്ക്കർ ഒരു കൊടുംപാപിയല്ല. കൊടുംപാപികൾക്കാണ് ദുർമരണം വിധിക്കപ്പെടുന്നത്. ബാലഭാസ്ക്കറിന്റേത് ദുർമരണമായിരുന്നു. ദുർമരണം സംഭവിക്കാൻ തക്കവണ്ണമുള്ള കൊടുംപാപം ബാലഭാസ്കർ ചെയ്തിട്ടില്ല. ഇരുപത്തിനാലു മണിക്കൂറും സംഗീതത്തെ ഉപാസിച്ച് ജീവിച്ചയാളാണ് ബാലഭാസ്കർ. ഇത്തരമൊരാൾക്ക് ദുർമരണം വിധിക്കപ്പെടില്ല. അപ്പോൾ ആ ദുർമരണത്തിന് പിന്നിൽ മറ്റേതെങ്കിലും കാണും. ആ കാരണം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ക്രൈംബ്രാഞ്ച് ആണ്. അന്വേഷണ സംഘങ്ങൾ ആണ്-ദുരൂഹമായി തുടരുന്ന വാഹനാപകടം ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാർ മറുനാടനോട് പറഞ്ഞതാണ് ഇത്. ബാലഭാസ്കറിന്റെ കുടുംബം അന്ന് തുടങ്ങിയതാണ് പോരാട്ടം. കളിയാക്കാൻ മുന്നിൽ നിന്ന് വിഷ്ണുവും പ്രകാശ് തമ്പിയും. ഇവർ സ്വർണ്ണകള്ളക്കടത്തിൽ പൊളിഞ്ഞതോടെ സംശയങ്ങൾക്ക് പുതിയ തലം വന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് പോലും ദുരൂഹത മാറ്റാൻ ശ്രമിച്ചില്ലെന്നതാണ് വസ്തുത. തളരാത്ത മനസ്സുമായി ബാലുവിന്ഡറെ കുടുംബം പോരാട്ടത്തിന് ഇറങ്ങിയപ്പോൾ സിഐഐ എത്തുകയാണ്.
ബാലുവിന്റെ അച്ഛൻ ഉണ്ണിയും അമ്മ സഹോദരിക്കുമൊപ്പം അമ്മാവൻ ശ്രീകുമാറും മാതൃ സഹോദരി പുത്രിയായ പ്രിയാ വേണു ഗോപാലും പോരാട്ടം എറ്റെടുത്തു. ഇതിൽ പ്രിയയ്ക്കെതിരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. എല്ലാം അവസാനിച്ചത് വിഷ്ണുവും പ്രകാശ് തമ്പിയും സ്വർണ്ണക്കടത്തിൽ പ്രതിചേർക്കപ്പെട്ടപ്പോഴാണ്. ഇതിന് പിന്നാലെ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും. സ്വർണ്ണക്കടത്തിലെ മൂന്ന് പേർ അപടകട സ്ഥലത്തുണ്ടായിരുന്നുവെന്ന ഡിആർഎയുടെ റിപ്പോർട്ടും എത്തി. ഇതിനും ക്രൈംബ്രാഞ്ച് വില കൊടുക്കാത്തതിന് പിന്നിൽ ശഖുമുഖത്തെ ഒരു കോഫി ഷോപ്പിന്റെ ഇടപെടലാണെന്ന സംശയം സജീവമാണ്. ഭരണതലത്തിൽ നിന്ന് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് തെളിവാണ് വാഹം ഓടിച്ചത് അർജുൻ എന്ന് തെളിഞ്ഞിട്ടും ദുരൂഹതയില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ബാലഭാസ്ക്കർ ഇപ്പോഴേ മരണപ്പെടാൻ വിധിക്കപ്പെട്ട ആളായിരുന്നില്ല. ഈ മരണം എന്തൊക്കെയോ ആസൂത്രണത്തിൽ വന്നതാണ്. വന്നത് ദുർമരണവുമാണ്. ഈ മരണം അങ്ങിനെ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളാൻ ഞങ്ങൾ തയ്യാറല്ല. ഡ്രൈവർ ആരായിരുന്നു എന്ന് നോക്കൂ. കാർ ഓടിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. എടിഎം കവർച്ചാ കേസുകളിലെ വരെ പ്രതി. ഇയാൾ മനഃപൂർവം സൃഷ്ടിച്ച അപകടമല്ലേ അവിടെ സംഭവിച്ചത്? ഇതാണ് ബാലഭാസ്കറിന്റെ ഉറ്റ ബന്ധുക്കൾ എന്ന നിലയിൽ ഞങ്ങളുടെ നിഗമനം. കാർ ഓടിച്ചത് അപ്പു അതായത് അർജുൻ തന്നെയാണെന്ന് ബാലു തന്നെ പറഞ്ഞിട്ടുണ്ട്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞു. എന്നിട്ടും പൊലീസിന് കാർ ഓടിച്ചത് ബാലഭാസ്ക്കർ എന്ന് വരുത്താനാണ് തിടുക്കം. അന്വേഷണം കാർ ഓടിച്ചത് ആരാണ് എന്നതിൽ തൊട്ടു തുടങ്ങണമെന്നായിരുന്നു ദുരൂഹത ചർച്ചയാക്കി വയലിനിലെ കുലപതിയായ ശശികുമാർ ആവശ്യപ്പെട്ടത്.
അനന്തപരു ആശുപത്രിയിലെ ഒരു സംഭവവും ശശികുമാർ മറുനാടനോട് പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മകൾ അപകടത്തിൽ ആദ്യമേ മരിച്ചു. ബാലുവും ലക്ഷ്മിയും ഈ അർജുനും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ആ സമയത്ത് ബാലുവും ലക്ഷ്മിയും ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞങ്ങൾ ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഈ ഘട്ടത്തിൽ ഡ്രൈവർ അർജുനന്റെ 'അമ്മ പറയുകയാണ്. എന്റെ മകന് കാലുകൾക്ക് ഗുരുതര പരുക്ക് ആണുള്ളത്. അവൻ പെട്ടെന്ന് ഒന്ന് പുറത്തിറങ്ങിക്കിട്ടിയാൽ മതിയായിരുന്നു. അപ്പോൾ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. മൂന്നുപേരും ജീവന് വേണ്ടി പോരാടുന്നു. അവർ മൂന്നുപേരും രക്ഷപ്പെട്ടു വരട്ടെ. അപ്പോൾ നിങ്ങളുടെ മകൻ മാത്രം രക്ഷപെടുന്ന കാര്യം പറയരുത്. അപ്പോൾ അർജുന്റെ അമ്മയുടെ മറുപടി ഇങ്ങിനെയായിരുന്നു. അവൻ എത്രയോ അപകടങ്ങളിൽപ്പെട്ടതാണ്. അവനു ഒന്നും സംഭവിക്കില്ല. ഇതിലും വലിയ അപകടത്തിൽപ്പെട്ടിട്ടും ഒരു കുഴപ്പവും സംഭവിക്കാതെ എഴുന്നേറ്റു വന്നവനാണ് അവൻ. ഈ അപകടത്തിലും അവനു ഒന്നും സംഭവിക്കില്ല. അവർ ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ രംഗം മാറി. അവരുടെ അടുത്തു നിന്ന ബന്ധു ഈ സമയത്ത് അവരുടെ കാലുകളിൽ ചവിട്ടി. ഇതോടെ അവർ നിശബ്ദരായി. ഈ സമയത്ത് മുതൽ ഞങ്ങൾ അപകടത്തിൽ ദുരൂഹത കാണാൻ തുടങ്ങി-ശശികുമാർ കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവർ ഞങ്ങളുമായി അടുപ്പമുള്ളവർ തന്നെയാണ്. ആ സമയത്ത് അപകടം കണ്ടു വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണിവർ. ബാലുവിന്റെ കുട്ടിയുമായി ആശുപത്രിയിൽ പോയവർ ഇവരാണ്. കമ്പിപ്പാര കൊണ്ടാണ് അവർ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബാലു കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ലക്ഷ്മിയെ അവർ പുറത്തിറക്കി. ഡ്രൈവറെയും ബാലുവിനെയും പുറത്തെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അവർ ആ സമയത്ത് ഞങ്ങളോട് പറഞ്ഞത് ഡ്രൈവിങ് സീറ്റിൽ തടിച്ച ഒരാളാണ്. അയാളുടെ കാലുകൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്സ് വന്നാലേ ഡ്രൈവറെ രക്ഷപെടുത്താൻ കഴിയൂ. ആദ്യം രക്ഷാപ്രവർത്തനം നടത്തിയവരും കാറിന്റെ മുൻ സീറ്റിൽ ഇരുന്ന ലക്ഷ്മിയും പറഞ്ഞു കഴിഞ്ഞു. കാർ ഓടിച്ചത് ബാലുവല്ല ഡ്രൈവർ അർജുൻ ആയിരുന്നു എന്ന്. പിന്നെ എന്തുകൊണ്ടാണ് കാർ ഓടിച്ചത് ബാലു തന്നെ എന്ന് വരുത്താൻ ക്രൈംബ്രാഞ്ച് സംഘവും പൊലീസും ശ്രമിക്കുന്നു-ശശികുമാർ മറുനാടനോട് വിശദീകരിച്ചു. ആർക്കോ വേണ്ടി ആരോ നടത്തിയ കൊലപാതകം എന്ന നിഗമനത്തിലാണ് ബാലുവിന്റെ കാർ അപകടത്തെ ശശികുമാർ അന്നും ഇന്നും കാണുന്നത്.
എന്തു കൊണ്ട് ബാലുവിന്റെ അച്ഛൻ പോരാട്ടത്തിന് ഇറങ്ങി
രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കറുടെ വിവാഹം. രണ്ട് കൊല്ലം കാത്തിരിക്കാൻ പറഞ്ഞിട്ടും കേട്ടില്ല. ഇതോടെയാണ് ബാലഭാസ്കറിന്റെ കുടുംബവുമായി ചെറിയ പ്രശ്നങ്ങൾ തുടങ്ങുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. ഇതോടെയാണ് വിവാദങ്ങളും തുടങ്ങുന്നത്.
അപകടസമയത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് അർജുനാണെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പിയും ഇത് സമ്മതിച്ചിരുന്നു. വാഹനം ഓടിച്ചത് താൻതന്നെയാണെന്ന് അപകടശേഷം അർജുൻ താനടക്കമുള്ളവരോട് സമ്മതിച്ചിരുന്നു. എന്നാൽ, പൊലീസിനു മുന്നിൽ ഈ നിലപാട് മാറ്റി. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയാൻ കാരണമെന്ന് അന്വേഷിച്ചു. ഫോൺവിളിച്ചാണ് അന്വേഷിച്ചത്. എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നീട് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്തു. അർജുനെ കാണാനും കഴിഞ്ഞില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
ബാലഭാസ്കറും അർജുനും വെള്ളം കുടിച്ച ജ്യൂസ് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. സുഹൃത്തുക്കളായ ജമീൽ, ചിക്കു എന്ന സനൽരാജ് എന്നിവർക്കൊപ്പമാണ് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക് പോയത്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാർഡ് ഡിസ്ക് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാൽ, യാത്രസംബന്ധിച്ച ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങൾ ഡിലീറ്റായി പോയെന്നുമാണ് പ്രകാശൻ തമ്പി പറഞ്ഞത്. എന്നാൽ, ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും കൂടുതൽ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ് സംഘം. ഇതിൽ ജമീലും സിസിടിവി പരിശോധന ശരിവച്ചിട്ടുണ്ട്. ഇതോടെ സിസിടിവി ആരും നോക്കിയിട്ടില്ലെന്ന ജ്യൂസ് കടയുടമയുടെ മൊഴി കളവാണെന്നും വ്യക്തമായി. ഇതും ദുരൂഹത കൂട്ടുന്നു.
പാലക്കാട്ടെ പൂന്തോട്ടത്തെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് കൂടുതൽ അടുപ്പം. പാലക്കാട്ട് പരിപാടിക്ക് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് ഡോക്ടറെ ബാലഭാസ്കർ പരിചയപ്പെട്ടത്. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള കുടുംബവുമായുള്ള ബാലഭാക്സറിന്റെ ആദ്യ യാത്ര. പിന്നെ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഈ കുടുംബത്തിൽ നിന്നാണ്. ഡോക്ടർ രവീന്ദ്രന്റെ ഭാര്യയുടെ സഹോദരന്റെ മകനാണ് അർജുൻ. ഇയാൾ മുമ്പ് എടിഎം കവർച്ചാ കേസിലും പ്രതിയായിരുന്നു. ഇതോടെയാണ് അർജുനെ ബാലുവിന്റെ ഡ്രൈവറാക്കിയത്.
അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുത്ത് ബാലു എത്തി. സഹോദരിയെ ആശുപത്രിയിൽ കൊണ്ടു പോയി. ഇതോടെ പ്രശ്നങ്ങളും തീർന്നു. ഇതിനിടെയാണ് ബാലുവിന്റെ മരണമെത്തിയത്. ഏതായാലും ബാലുവിന്റെ മരണത്തിൽ അച്ഛൻ ഉണ്ണിക്ക് സംശയങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഞങ്ങളുമായി അൽപം അകൽച്ചയിലായിരുന്ന ബാലഭാസ്കർ അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടം. സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്തണമെന്നും അച്ഛൻ പറയുന്നു. പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്കർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ? വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്കർ ആരെങ്കിലും നിർദ്ദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്?-എന്നീ അച്ഛന്റെ ചോദ്യങ്ങൾക്ക് ആർക്കും മറുപടി നൽകാൻ കഴിയുന്നില്ല. ഇതുകൊണ്ടാണ് പോരാട്ട വഴിയിൽ ബാലഭാസ്കറിന്റെ അച്ഛൻ നീങ്ങുന്നതും.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്