സിസ്റ്റർ ദീപയെ കണ്ടവരുണ്ടോ? യുകെ മലയാളികൾക്കിടയിൽ പല വേദിയിലും എത്തിയിട്ടുള്ള സിസ്റ്റർ ദീപ വേദനയുടെയും വിഷമത്തിന്റെയും ലോകത്തു ഒറ്റപ്പെട്ടതായി കുടുംബം; മാനസിക രോഗിയെന്ന് പറഞ്ഞു ഇറക്കി വിടുന്നതാണോ മര്യാദ? സ്വയം ഇറങ്ങി പോയതെന്നു മഠത്തിന്റെ വിശദീകരണം; മഠത്തിലെ പീഡനം മൂലം മാനസിക രോഗിയായതാണെന്ന് സി. ലൂസിയുടെ വെളിപ്പെടുത്തൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ ഏക പെൺതരി. രണ്ടു ആങ്ങളമാർ പൊന്നു പോലെ നോക്കിയ പെങ്ങൾ. പള്ളിയുമായി നല്ല അടുപ്പമുണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടിയെ കന്യാസ്ത്രീയാക്കാൻ മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിനോട് സഭാ അധികൃതർ ആവശ്യപ്പെട്ടപ്പോൾ വീട്ടിലെ ഏക പെൺകുഞ്ഞല്ലേ എന്ന് പലവട്ടം ചിന്തിച്ചതാണ്. ഒടുവിൽ മനസിനെ ധൈര്യപ്പെടുത്തി. ദൈവഹിതം ഇതായിരിക്കുമെന്നു ജോസഫും ഭാര്യയും സ്വയം വിശ്വസിച്ചു. അങ്ങനെ ഏങ്ങലടിച്ച ആങ്ങളമാർക്കിടയിൽ നിന്നും വീട്ടിലേക്കു തിരിഞ്ഞു നോക്കാതെ ആ കുഞ്ഞിപ്പെങ്ങൾ വീടിന്റെ പടിയിറങ്ങി.
ഒടുവിൽ ബിന്ദു ജോസഫ് എന്ന അവൾ സിസ്റ്റർ ദീപ ജോസഫായി. ഇക്കാര്യങ്ങൾ ഏതാനും ദിവസം മുൻപ് കല്ലറ കുടുംബത്തിൽ നിന്നും സിസ്റ്റർ ദീപയുടെ സഹോദരൻ ബിന്റോ എഴുതി ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ കത്തിലെ ആദ്യ ഭാഗമാണ്. കഴിഞ്ഞ 16 വർഷമായി ഇംഗ്ലണ്ടിൽ കഴിയുന്ന സിസ്റ്റർ ദീപയെ കണ്ടെത്താൻ സഹായിക്കുമോ എന്നതാണ് പല പേജുകൾ ഉള്ള കത്തിലെ ആവശ്യം. യുകെയിലെ മലയാളികൾ സംഘടിപ്പിക്കുന്ന ആത്മീയവും അല്ലാത്തതുമായ പല പരിപാടികളിലും സിസ്റ്റർ ദീപ സാന്നിധ്യം അറിയിച്ചിട്ടുള്ളതിനാൽ ഏതെങ്കിലും മലയാളിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും എന്നാണ് കുടുംബം കരുതുന്നത്.
എന്തുകൊണ്ട് സഭ സഹായിക്കുന്നില്ല?
ഈ ചോദ്യം ഉയരാൻ കാരണം കഴിഞ്ഞ നാലു മാസമായി മകളെക്കുറിച്ചുള്ള ആശങ്കയുമായി ജോസഫും കുടുംബവും തങ്ങളുടെ അവസാന അത്താണിയായ മാനന്തവാടി രൂപത കയറി ഇറങ്ങുകയാണ്. സാധാരണക്കാരായ തങ്ങൾ ഇംഗ്ലണ്ടിലെ മഠവുമായി ബന്ധപെട്ടിട്ട് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ആണ് രൂപതയുടെ സഹായം കുടുംബം തേടിയത്. എന്നാൽ രൂപതയാകട്ടെ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ല സിസ്റ്റർ ദീപ എന്ന ന്യായീകരണത്താൽ ആദ്യമൊക്കെ പലവിധ കാര്യങ്ങൾ പറഞ്ഞു ജോസഫിനെയും കുടുംബത്തെയും പിന്തിരിപ്പിക്കാൻ ആണ് ശ്രമിച്ചത്.
അതേസമയം മകളുടെ ആരോഗ്യകാര്യത്തിൽ ആശങ്കയിലായ കുടുംബം സഭയ്ക്കു വേണ്ടാതായെങ്കിലും പൊന്നുപോലെ നോക്കി വളർത്തിയ മകളെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയുമോ എന്നതാണ് മാതാപിതാക്കൾ ചോദിക്കുന്നത്. ഒടുവിൽ പരാതി പറഞ്ഞു മടുത്ത കുടുംബം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പരസ്യമായി പരാതിയുമായി പൊതുസമൂഹത്തെ സമീപിക്കും എന്ന് സഭയെ അറിയിക്കുക ആയിരുന്നു. ഇതോടെ ഗ്ലോസ്റ്ററിലെ മഠവുമായി ബന്ധപ്പെട്ട സഭ നവംബർ മാസം പത്തിനു മഠം മദർ സുപ്പീരിയർ ജനറൽ വയനാട്ടിൽ നേരിട്ടെത്തി കുടുംബത്തെ കാര്യങ്ങൾ ധരിപ്പിക്കും എന്നറിയിക്കുക ആയിരുന്നു.
ഇതോടെ ആശ്വാസം കണ്ടെത്തിയ കുടുംബം പറഞ്ഞ തീയതിയിൽ മദർ വന്നില്ലെന്ന് മാത്രമല്ല തുടർ അന്വേഷണത്തിൽ സഹകരിക്കില്ല എന്നും തിരിച്ചറിയുക ആയിരുന്നു. ഇതോടെ ഇന്നലെ മുതൽ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ സമരം ആരംഭിച്ചിരിക്കുകയാണ്. സിസ്റ്റർ ദീപയുമായി ഏറെ മാനസിക അടുപ്പം ഉള്ള സഹോദരൻ ബിന്റോ ഫേസ്ബുക്ക് വഴിയാണ് ഇപ്പോൾ സഹായം ആവശ്യപ്പെടുന്നത്. തന്റെ പെങ്ങളെ എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആധിയും സഹോദരന്റെ വാക്കുകളിൽ വ്യക്തമാണ്.
സഭയും മഠവും പറയുന്നത് സിസ്റ്റർ മനോരോഗിയാണെന്ന്
അതേസമയം മറ്റൊരു കന്യാസ്ത്രീ കൂടി ക്രൂശിക്കപ്പെടുന്നു എന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ രൂപതയും ഇംഗ്ലണ്ടിലെ മഠം അധികൃതരും പറയുന്ന ഭാഷ്യം വേറെയാണ്. സിസ്റ്റർ ദീപ ദീർഘകാലമായി മാനസിക രോഗിയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിന് മരുന്ന് കഴിക്കുക ആണെന്നുമാണ്. ഏഴു വർഷം മുൻപ് സ്വന്തം ഇഷ്ടത്താൽ സിസ്റ്റർ ദീപ മഠം വിട്ടിറങ്ങി ഒറ്റയ്ക്ക് കഴിയുക ആണെന്നാണ്. മഠം വിട്ടശേഷമുള്ള കാര്യങ്ങളിൽ ഇടപെടുക പ്രയാസം ഉണ്ടെന്നാണ് ഔദ്യോഗിക നിലപാട്.
അതേസമയം മാനസിക രോഗിയായ സിസ്റ്ററെ ഒരു ദിവസം വെറുതെ ഇറങ്ങി പോകാൻ അനുവദിക്കുക ആയിരുന്നോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് മഠം അധികൃതർ ഉത്തരം നൽകുന്നില്ല. ഇംഗ്ലണ്ടിൽ വീട്ടുജോലിക്ക് ചെന്നാൽ പോലും ഒരാൾക്ക് തൊഴിൽ ഉടമയുടെ അനുവാദം കൂടാതെ കരാർ കാലാവധിയിൽ ഇങ്ങനെ ഇറങ്ങി പോകാൻ കഴിയുമോ എന്നും കുടുംബം ആശങ്കയോടെ ചോദിക്കുന്നു. സിസ്റ്റർ ഇറങ്ങിപ്പോയെന്നു പറയുന്ന മഠം ഇക്കാര്യം അക്കാലത്തൊന്നും കുടുംബത്തെ അറിയിച്ചിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. അതേസമയം കുടുംബം സിസ്റ്ററെ കറവപ്പശു ആക്കുക ആണെന്നും പണം പിടുങ്ങുകയാണ് ലക്ഷ്യം എന്നും മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് സൂചിപ്പിക്കുന്നത്.
ദീപയെ മാനസിക രോഗിയാക്കിയത് സഭയെന്നു സിസ്റ്റർ ലൂസി
അതിനിടെ അടുത്തിടെ സഭയുമായി കലാപത്തിന് ഇറങ്ങി ഒറ്റപ്പെട്ടിരിക്കുന്ന സിസ്റ്റർ ലൂസി പുറത്തിറക്കിയ വിവാദ പുസ്തകത്തിലും സിസ്റ്റർ ദീപയെക്കുറിച്ചുള്ള പരാമർശമുണ്ട്. സിസ്റ്റർ ദീപയെ മാനസിക രോഗിയാക്കിയത് സഭ ആണെന്നാണ് സിസ്റ്റർ ലൂസിയുടെ ആരോപണം തികഞ്ഞ ദൈവഭക്തിയും ക്രിസ്ത്യൻ വിശ്വാസവുമായി മഠത്തിൽ എത്തിയ ദീപയെ കാത്തിരുന്നത് അത്തരം കാഴ്ചകൾ ആയിരുന്നില്ല. ഇക്കാര്യങ്ങൾ കുടുംബവും ശരി വയ്ക്കുന്നു. ആദ്യകാലങ്ങളിൽ ബാംഗ്ലൂരിലെ മഠത്തിൽ സന്തോഷവതിയായിരുന്ന മകൾ പിന്നീട് മൂകാവതിയായാണ് കാണപ്പെട്ടത്. എന്തു പറ്റിയെന്ന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.
പിന്നീടു പറഞ്ഞത് ഡിപ്രെഷനു മരുന്ന് കഴിക്കുന്നുവെന്നാണ്. എന്താണ് ഡിപ്രെഷൻ എന്നുപോലും തനിക്കു അറിയില്ലായിരുന്നു എന്ന് പിതാവ് ജോസഫ് പറയുന്നു. എന്നാൽ ഇത്ര കടുത്ത മാനസിക രോഗി ആണെങ്കിൽ സിസ്റ്റർ ദീപ എങ്ങനെയാണു ഇംഗ്ലണ്ടിൽ പലയിടത്തും മോട്ടിവേഷണൽ ക്ലാസുകൾ എടുത്തതെന്ന ചോദ്യത്തിനും ഉത്തരമില്ല. അതേസമയം കൂടുതൽ ഗൗരവതരമായ ആരോപണമാണ് സഭക്കെതിരെ സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. ബാംഗ്ലൂരിലെ മഠത്തിൽ കഴിയുമ്പോൾ സിസ്റ്റർ ദീപ മുതിർന്ന കന്യാസ്ത്രീകളിൽ നിന്നും ലൈംഗിക പീഡനം നേരിട്ടിട്ടുണ്ട് എന്നാണ് സി ലൂസിയുടെ വെളിപ്പെടുത്തൽ.
മഠത്തിൽ ചുമതല ഉണ്ടായിരുന്ന 70 വയസുള്ള ഇംഗ്ലീഷ് വൈദികനും സി ദീപയെ പീഡിപ്പിച്ചത് വഴിയാണ് അവർ മാനസിക രോഗിയായത് എന്നും പുസ്തകത്തിൽ വിവരിക്കുന്നു. ഇക്കാര്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബം ബിഷപ്പ് ഹൗസിനു മുന്നിൽ സമരം ചെയ്യാൻ എത്തിയിരിക്കുന്നത്. എന്നാൽ ഇംഗ്ലണ്ട് പൗരത്വം നേടി അവിടെ കഴിയുന്ന സിസ്റ്റർ ദീപയുടെ കാര്യത്തിൽ തങ്ങൾ എന്തു ചെയ്യാനാണ് എന്ന് താമരശ്ശേരി രൂപതയും ചോദിക്കുന്നു.
സഭക്ക് വേണ്ടാതായെങ്കിൽ ഞങ്ങളെ ഏൽപിക്കട്ടെ
കഴിഞ്ഞ 23 വർഷമായി നിറയൗവന പ്രായം സഭ പറയുന്നിടത്തൊക്കെ ചെലവാക്കിയ സിസ്റ്റർ ദീപയെ മാനസിക രോഗി എന്ന് വിളിച്ച് എങ്ങനെ വഴിയിൽ ഇറക്കി വിടും എന്നാണ് കുടുംബം രോഷത്തോടെ ചോദിക്കുന്നത്. രോഗിയായപ്പോൾ വേണ്ടാതായെങ്കിൽ ഞങ്ങളെ ഏൽപ്പിക്കുകയല്ലേ ധാർമ്മികത? ഞങ്ങൾ പൊന്നുപോലെ നോക്കുമല്ലോ?
സഭയിൽ പോയെങ്കിലും അവളെ ഇപ്പോഴും പെങ്ങളായി തന്നെ കാണുവാൻ തങ്ങൾക്കു കഴിയുമെന്നും സഹോദരൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. സിസ്റ്റർ ദീപയുടെ കാര്യത്തിൽ ഒരു ഘട്ടത്തിലും അനുഭാവപൂർണവും സഹതാപവും ഉള്ള നിലപാടല്ല സഭയും മഠവും സ്വീകരിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. മനോരോഗിയെന്ന് സഭ കുറ്റപ്പെടുത്തുമ്പോൾ തന്നെ എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടതെന്ന ചോദ്യത്തിലും കുടുംബം വിശദീകരണം ആവശ്യപ്പെടുന്നു.
ഒന്നിനു പുറകെ ഒന്നായി സഭയെ തേടി വിവാദങ്ങൾ എത്തുമ്പോൾ സിസ്റ്റർ ദീപയും അവരിൽ ഒരു ഇരയായി മാറപ്പെടുകയാണോ? സഭ എന്ന് കേൾക്കുമ്പോൾ വിശ്വാസി സമൂഹത്തിൽ പേടിയും ഭയവും വളർന്നു വരികയാണോ? പരാതികൾ അവഗണിക്കപ്പെടുമ്പോൾ പരസ്യമായി പരാതിക്കാർ ബിഷപ്പ് ഹൗസിനു മുന്നിൽ വരെ എത്തുമ്പോൾ തുടർച്ചയായ നീതി നിഷേധം എന്ന നിലയിലേക്കാണോ സിസ്റ്റർ ദീപയുടെ കാര്യവും നീങ്ങുന്നത്.
പരസ്യ പ്രതിഷേധം ഉണ്ടായതോടെ മാധ്യമ ശ്രദ്ധ ലഭിച്ചെങ്കിലും സിസ്റ്റർ ദീപയെ എങ്ങനെ നാട്ടിൽ എത്തിക്കും എന്ന കാര്യത്തിൽ സഭയ്ക്കും കൃത്യമായ ധാരണ ഇല്ലെന്നതാണ് വസ്തുത. സ്വയം ഇറങ്ങി പോയതാണെങ്കിൽ പോലും ഇനി സിസ്റ്റർ ദീപയെ എന്തു പറഞ്ഞു സമീപിക്കും എന്നതാണ് സഭയും മഠവും നേരിടുന്ന പ്രധാന പ്രതിസന്ധി.
ഏതായാലും സിസ്റ്റർ ദീപ ഇപ്പോൾ സുരക്ഷിതം ആണെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. ഇവർ ഒറ്റയ്ക്ക് ഒരിടത്തു കഴിയുക ആണെന്നും ഏക ആശ്രയം ബ്രിട്ടീഷ് സർക്കാർ നൽകുന്ന തുച്ഛമായ ധനസഹായം ആണെന്നുമാണ് ലഭ്യമായ വിവരം. ഏതെങ്കിലും വിധത്തിൽ സിസ്റ്ററെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ സഹായിക്കാൻ ബ്രിട്ടനിലെ മലയാളി സമൂഹം തയാറാകുമോ എന്ന അപേക്ഷയും കുടുംബം മുന്നോട്ടു വയ്ക്കുന്നു.
Stories you may Like
- അയർലൻഡിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം; ഭർത്താവ് റിമാൻഡിൽ
- ജയലളിതയുടെ വീടിനായി സഹോദരന്റെ മക്കൾ തമ്മിൽ തർക്കം; സ്വാതന്ത്ര്യ ദിനത്തിൽ സംഭവിച്ചത്
- സന്യാസിനിയായ സഹോദരിക്ക് വൃക്ക നൽകി യുവ വൈദികൻ
- മദർ സുപ്പീരിയർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്
- യുകെ ഇന്ത്യക്ക് കൈമാറുന്ന ജയേഷ് പട്ടേലിനെ അറിയാം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്