Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൺബേർഡ് ബസിലെ കിളിയുമായി പ്രണയം തുടങ്ങിയത് ഒരു മാസം മുമ്പ്; പള്ളിയിൽ പോകാനിറങ്ങിയ പെൺകുട്ടി അടൂരിലെത്തി വിളിച്ചത് കാമുകനെ; കൂട്ടുകാരന്റെ നാട്ടിലേക്ക് കറങ്ങാൻ പോയത് അടിച്ചു പൊളിക്കാൻ; കനാൽ പുറമ്പോക്കിലെ പീഡനത്തിന് ശേഷം രാത്രിയിൽ റെയിൽവേ സ്റ്റേഷനിലും കാമുകന്റെ കാമകേളി; ക്രൂരത പുറത്തെത്തിച്ചത് സുഹൃത്തിന്റെ അമ്മയും പെങ്ങലും നടത്തിയ ഇടപെടൽ; അടൂരിലെ പീഡന മൊഴിയിൽ കൂടുതൽ അറസ്റ്റുണ്ടാകും; പത്താംക്ലാസിലെ മംഗലത്ത് ബസിലെ ക്രുരതയും പുറത്ത്

സൺബേർഡ് ബസിലെ കിളിയുമായി പ്രണയം തുടങ്ങിയത് ഒരു മാസം മുമ്പ്; പള്ളിയിൽ പോകാനിറങ്ങിയ പെൺകുട്ടി അടൂരിലെത്തി വിളിച്ചത് കാമുകനെ; കൂട്ടുകാരന്റെ നാട്ടിലേക്ക് കറങ്ങാൻ പോയത് അടിച്ചു പൊളിക്കാൻ; കനാൽ പുറമ്പോക്കിലെ പീഡനത്തിന് ശേഷം രാത്രിയിൽ റെയിൽവേ സ്റ്റേഷനിലും കാമുകന്റെ കാമകേളി; ക്രൂരത പുറത്തെത്തിച്ചത് സുഹൃത്തിന്റെ അമ്മയും പെങ്ങലും നടത്തിയ ഇടപെടൽ; അടൂരിലെ പീഡന മൊഴിയിൽ കൂടുതൽ അറസ്റ്റുണ്ടാകും; പത്താംക്ലാസിലെ മംഗലത്ത് ബസിലെ ക്രുരതയും പുറത്ത്

ശ്രീലാൽ വാസുദേവൻ

അടൂർ: പ്രണയത്തിലായി ഒരു മാസംതികയും മുമ്പ് പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയെ കനാൽ പുറമ്പോക്കിലിട്ട് പട്ടാപ്പകൽ പീഡിപ്പിച്ച കേസിൽ കാമുകൻ പൊലീസ് പിടിയിലാകുമ്പോൾ പുറത്തു വരുന്നത് മറ്റൊരു പീഡന പരമ്പര കഥ. സ്വകാര്യ ബസിലെ ക്ലീനറായ തന്നെ പെൺകുട്ടി തന്നെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കാമുകൻ ആണയിട്ടു പറഞ്ഞിട്ടും കാര്യമില്ല. പോക്സോ കേസിൽ കാമുകൻ മാത്രമല്ല, കാമുക-കാമുകന്മാർക്ക് രാപ്പാർക്കാൻ അവസരം നൽകിയ സുഹൃത്തും റിമാൻഡിലായി.

സൺ ബേർഡ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ ആലപ്പുഴ ഭരണിക്കാവ് കറ്റാനം മൂന്നാംകുറ്റി കൊയ്‌പ്പള്ളിൽ പുത്തൻവീട്ടിൽ നിഖിൽ (20), സുഹൃത്ത് കറ്റാനം മാളിയേക്കൽ വടക്കേതിൽ ഹരികൃഷ്ണൻ (22)എന്നിവരാണ് പിടിയിലായത്. പ്ലസ്വൺ കൊമേഴ്സിന് പഠിക്കുന്ന പെൺകുട്ടി പതിവായി സ്‌കൂളിലേക്ക് പോയിരുന്നത് സൺബേർഡ് ബസിലായിരുന്നു. അതിലെ ജീവനക്കാരനായ നിഖിലുമായി പ്രണയം തുടങ്ങിയിട്ട് ഒരു മാസം തികയുന്നതേയുള്ളു.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. അടൂരിൽ എത്തിയ ശേഷം നിഖിലിനെ വിളിച്ചു. താൻ പത്തനംതിട്ടയിലാണെന്നും നാലുമണിയോടെ എത്താമെന്നും കാമുകൻ അറിയിച്ചു. അതനുസരിച്ച് വൈകിട്ട് കാമുകൻ അടൂരിലെത്തി. നമുക്ക് കറങ്ങാൻ പോകാമെന്ന പെൺകുട്ടിയുടെ അഭ്യർത്ഥന മാനിച്ച് നിഖിൽ കുട്ടിയുമായി കൂട്ടുകാരന്റെ നാടായ രണ്ടാംകുറ്റിയിലേക്ക് പോയി. അവിടെ ഒരു കനാൽ പുറമ്പോക്കിലിട്ട് ആയിരുന്നു പീഡനം.

അതിന് ശേഷമാണ് സുഹൃത്ത് ഹരികൃഷ്ണന്റെ വീട്ടിലേക്ക് പോയത്. രാത്രി ഇരുവരും അവിടെ കഴിഞ്ഞു. ഇവിടെ വച്ചും പീഡനം ആവർത്തിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരികൃഷ്ണന്റെ മാതാവും സഹോദരിയും ചേർന്ന് പെൺകുട്ടിയെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് കായംകുളം റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടുവെന്നും അങ്ങനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നുവെന്നും ഇവർ പറഞ്ഞു. അടൂരാണ് വീടെന്ന് പറഞ്ഞതു കൊണ്ടാണ് സ്റ്റേഷനിൽ ഹാജരാക്കുന്നതെന്നും അറിയിച്ച് ഇവർ സ്ഥലം വിട്ടു.

രാത്രി വൈകിയും പെൺകുട്ടി എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി തിരികെ എത്തിയ വിവരം വീട്ടുകാരെ പൊലീസ് അറിയിച്ചു. തുടർന്ന് മൊഴി എടുത്തപ്പോഴാണ്, പെൺകുട്ടി 10-ാം ക്ലാസിൽ പഠിക്കുമ്പോൾ മംഗലത്ത് എന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ ബസിനുള്ളിലിട്ട് ശാരീരികമായി ഉപദ്രവിച്ചു എന്ന് മൊഴി നൽകിയത്. ഇതിന്റെ പേരിൽ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP