ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് പൂട്ടു വീണു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മദ്യപാന സങ്കേതമാണ് ഇതെന്ന് ആരോപണം ഉയർന്നിരുന്നു. സെക്രട്ടറിയേറ്റിന് തൊട്ട് പിറകിലുള്ള പ്രസ് ക്ലബ്ബിലെ മദ്യപാനം പലപ്പോഴും ചർച്ചയായിരുന്നു. അപ്പോഴൊന്നും ഈ ക്ലബ്ബിൽ പരിശോധന നടത്താൻ എക്സൈസ് തയ്യാറായിരുന്നില്ല. ഏഷ്യാനെറ്റിലെ പ്രധാന വാർത്താ അവതാരകനായ വിനു വി ജോൺ ട്വിറ്ററിലൂടെ പലപ്പോഴും ഇത് ചർച്ചയാക്കി. ഇതിന് വിനു വി ജോണിനെതിരെ പ്രസ് ക്ലബ്ബ് കാരണം കാണിക്കൽ നോട്ടീസും നൽകി. അതിന് മുമ്പ് കാനഡയിൽ ഇപ്പോഴുള്ള മാധ്യമ പ്രവർത്തകയും സങ്കേതത്തിലെ വിവരങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ചർച്ചയാക്കിയിരുന്നു. ഏഷ്യാനെറ്റിലെ മറ്റൊരു മാധ്യമ പ്രവർത്തകയും അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഋഷിരാജ് സിങ് എക്സൈസ് കമ്മീഷണറായിരിക്കുമ്പോഴായിരുന്നു ഈ വിവാദങ്ങളെല്ലാം. ലൈസൻസ് ഇല്ലാത്ത പ്രവർത്തിക്കുന്ന എല്ലാ ക്ലബ്ബുകളിലേയും ബാറുകൾ പൂട്ടിയിട്ടും പ്രസ് ക്ലബ്ബിൽ തൊടാൻ സിങ്കം എന്ന് അറിയപ്പെട്ടിരുന്ന ഋഷിരാജ് സിംഗിന് പോലും ആയിരുന്നില്ല.
ഇതാണ് മാധ്യമ ലോകത്തെ വനിതാ കൂട്ടായ്മ ഇപ്പോൾ നേടുന്നത്. മുമ്പും വനിതാ കൂട്ടായ്മകൾ സമരം നടത്തിയിട്ടുണ്ട്. എന്നാൽ അത് പേരിന് മാത്രമായിരുന്നു. ഇപ്പോൾ പ്രസ് ക്ലബ് സെക്രട്ടറിക്കെതിരായ സദാചാര പൊലീസിംഗിലെ ആരോപണം പുതിയ തലത്തിലെത്തി. കേരള കൗമുദിയിലെ മഞ്ജു എം ജോയിയാണ് ഈ പോരാട്ടങ്ങളുടെ മുന്നണിയിൽ. സങ്കേതത്തിനെതിരേയും ഇവർ രംഗത്ത് വരുമെന്ന് സൂചനകളുണ്ടായിരുന്നു. വനിതാ കൂട്ടായ്മയിലെ ചിലർ എക്സൈസിനെ സമീപിക്കുകയും നിയമവിരുദ്ധമായ കാരണങ്ങൾ നടക്കുന്നതായി അറിയിക്കുകയും ചെയ്തു. നടപടിയുണ്ടായില്ലെങ്കിൽ എക്സൈസിനെതിരേയും സമരമുണ്ടാകുമെന്ന് അറിയിച്ചു. ഇതെല്ലാം ക്ലബ്ബിലുള്ളവരും അറിഞ്ഞു. എക്സൈസ് എത്തും മുമ്പ് തന്നെ രാത്രി പതിനൊന്ന് മണിവരെ തുറന്നിരിക്കുന്ന സങ്കേതം അടച്ചു. ഇനി ഏതായാലും കുറച്ചു മാസത്തേക്ക് ഇത് തുറക്കില്ല. വിവാദങ്ങൾ തീർന്ന ശേഷം ആലോചിക്കാമെന്നാണ് എക്സൈസ് പറയുന്നത്.
സെക്രട്ടറിയായിരുന്ന എം രാധകൃഷ്ണനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയതും മഞ്ജു എം ജോയിയുടെയും സരിതാ ബാലന്റേയും നേതൃത്വത്തിലുള്ള പ്രതിഷേധമാണ്. പ്രസ് ക്ലബ്ബിലേക്ക് സമരവും സംഘടിപ്പിച്ചു. നേരത്തെ ന്യൂസ് 18 കേരളയിലെ ജേണലിസ്റ്റിനെ അതേ സ്ഥാപനത്തിലുള്ളവർ വർഗ്ഗീയമായി അധിക്ഷേപിച്ചത് വലിയ ചർച്ചയായിരുന്നു. അന്ന് പ്രസ് ക്ലബ്ബിൽ വനിതാ കൂട്ടായ്മ യോഗം ചേർന്നു. സരിതാ വർമ്മയും കെ എ ബീനയും അടക്കമുള്ള മുതിർന്ന മാധ്യമ പ്രവർത്തകരായിരുന്നു ഇതിന് പിന്നിൽ. ഇരയ്ക്ക് നീതി നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല. കേസ് ഹൈക്കോടതിയിൽ നിന്ന് ക്വാഷ് ചെയ്യാനുള്ള സാഹചര്യവും ഉണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയായിരുന്നു ഇതിന് കാരണം. ഇതിനെ പ്രതിരോധിക്കാൻ അന്നുണ്ടായിരുന്ന നേതൃത്വത്തിനായില്ല. എന്നാൽ സദാചാര പൊലീസ് പരാതിയിൽ കളി മാറി. മഞ്ജു എം ജോയിയും സംഘവും ഒരുമിച്ചു നിന്നു. സോഷ്യൽ മീഡിയയിൽ അതിശക്തമായ ഇടപെടൽ നടത്തി. അങ്ങനെ സങ്കേതം പോലും പൂട്ടുന്ന അവസ്ഥയുണ്ടായി.
ന്യൂസ് 18 കേരളയിലെ വിവാദ സമയത്തും ഇരയ്ക്ക് വേണ്ടി നിലകൊണ്ടത് ബിആർപി ഭാസ്കറായിരുന്നു. അന്ന് അദ്ദേഹമിട്ട പോസ്റ്റ് വലിയ ചർച്ചയായി. പല പരിഹാസങ്ങളും ഉയർന്നു. മുതിർന്ന മാധ്യമ പ്രവർത്തകുടെ കളിയാക്കലിനെ പ്രതിരോധിച്ച് ബി ആർ പി ഭാസ്കറിനെ പിന്തുണയ്ക്കാൻ അന്നത്തെ വനിതാ ജേണലിസ്റ്റ് കൂട്ടായ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിൽ പലരും പ്രസ് ക്ലബ്ബ് അംഗങ്ങളുമായിരുന്നു. അന്നൊന്നും ഇല്ലാത്തവിധം പ്രതിഷേധം ആളിക്കത്തിക്കാൻ മഞ്ജു എം ജോയിക്കും കൂട്ടർക്കുമായി. പ്രസ് ക്ലബ്ബിലേക്ക് പ്രതിഷേധം ആളികത്തും വിധം സമൂഹ മാധ്യമങ്ങളെ മുന്നിൽ നിർത്തി പോരാട്ടം നയിച്ചു. പ്രസ് ക്ലബ്ബിലേക്ക് ജാഥയുമെത്തി. ഇതോടെയാണ് കളികാര്യമായെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികൾ തിരിച്ചറിഞ്ഞതും രാധാകൃഷ്ണനെ മാറ്റിയതും. ഇതിനൊപ്പം സങ്കേതവും പൂട്ടി. ഇന്ന് പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ നൽകിയ മാർച്ച് പൂർണ്ണ വിജയമായിരുന്നു. രാധാകൃഷ്ണനെ പുറത്താക്കിയ തീരുമാനം എത്തിയപ്പോൾ മുദ്രാവാക്യം വിളിച്ച് പുരുഷ മാധ്യമ പ്രവർത്തകരും എത്തി. അങ്ങനെ എല്ലാ വിഭാഗവും സമരത്തിന് പിന്നിലുണ്ടായിരുന്നുവെന്ന സന്ദേശം പുറം ലോകത്ത് എത്തുകയും ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അറസ്റ്റിലായ കേസിന് ആസ്പദമായ സംഭവം രണ്ടു പേർ തമ്മിലുള്ള വാക്കു തർക്കം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാധാകൃഷ്ണൻ പ്രചരിപ്പിക്കുന്നത് അവിഹിതബന്ധമാണെന്നും. 'മുക്കിയ ധാര' പത്രങ്ങൾ കാരണം പലരും കാര്യങ്ങൾ അറിഞ്ഞിട്ടുമില്ല. കേസിന് ആസ്പദമായ സംഭവം നടന്നതു ഞങ്ങളുടെ സഹപ്രവർത്തകയുടെ വീട്ടിൽ നവംബർ 30 നാണ്. പരാതിക്കാരിയുടെ വീട്ടിൽ എത്തിയ സഹപ്രവർത്തകൻ തിരികെ പോകുമ്പോൾ രാധാകൃഷ്ണനും അയാൾ വിളിച്ചു ചേർത്ത നാലുപേരും ചേർന്ന് അയാളെ തടയുകയായിരുന്നു. രാധാകൃഷ്ണനൊപ്പം ഒരു വനിതാ വക്കീലും അവരുടെ മകനും ആണ് പ്രധാന പ്രതികൾ. പ്രതി പട്ടികയിൽ ഉള്ള രണ്ടു പേര് അവരെ രാധാകൃഷ്ണൻ വിളിച്ചു വരുത്തുകയായിരുന്നുവെന്നും സംഭവത്തിന് പിന്നിൽ രാധാകൃഷ്ണന്റെ പ്ളാനിങ് ആണെന്നും പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. അതിൽ ഒരാൾക്ക് പരാതിക്കാരിയുടെ കുടുംബത്തെ അറിയുക പോലുമില്ലെന്നും വനിതാ കൂട്ടായ്മ ആരോപിച്ചിരുന്നു.
പരാതിക്കാരിയുടെ വീട്ടിൽ കടന്നു ചെന്ന രാധാകൃഷ്ണൻ 'ചെയ്ത തെറ്റ് സമ്മതിച്ചാൽ ആരെയും അറിയിക്കാതെ രക്ഷിക്കാമെന്ന്' പറഞ്ഞു. അമ്പരന്നുപോയ യുവതിയോട് 'ഇടപാട്' തുറന്ന് പറയാൻ നിർബന്ധിച്ചു. യുവതി സമ്മതിച്ചില്ല. ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചു. അത് തടഞ്ഞ രാധാകൃഷ്ണൻ പരാതിക്കാരിയുടെ ഏഴും എട്ടും പ്രായമായ മക്കളെയും അവളെയും വലിച്ചിഴച്ച് സ്വീകരണമുറിക്ക് സമീപമുള്ള മുറിയിലിട്ട് പൂട്ടാൻ ശ്രമിച്ചു. ചെറുത്ത പരാതിക്കാരിയെ അടിച്ചു. ഭാഗ്യത്തിന് ആ മുറിക്ക് ലോക്കില്ലായിരുന്നു. വാതിൽ വലിച്ചടച്ച് പിടിച്ചുകൊണ്ട് ഒപ്പമുള്ളവരെ ഉപയോഗിച്ച് സുഹൃത്തിനെ തല്ലിച്ചു. ഇത് കണ്ട പരാതിക്കാരി ബലംപ്രയോഗിച്ച് വാതിൽ തുറന്ന് പുറത്തെത്തി ഫോണിൽ മാധ്യമപ്രവർത്തകനായ ഭർത്താവിനെ വിളിച്ചുവരുത്തുന്നു. അതോടെയാണ് ഒരു മണിക്കൂറോളം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാടകത്തിന് അവസാനമായത്. പിറ്റേന്ന് അവളും ഭർത്താവും ചേർന്ന് അവർ ജോലി ചെയ്യുന്ന പത്രത്തിലെ എഡിറ്റോറിനോട് ഫോണിലൂടെ പരാതി പറഞ്ഞു. ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ച കാണാമെന്നും രാധാകൃഷ്ണനോട് ചോദിക്കാമെന്നും എഡിറ്റർ അറിയിച്ചവെന്നും വനിതാ കൂട്ടായ്മ ഉറച്ച നിലാപട് എടുത്തു. പൊലീസിന് പ്രസ് ക്ലബ്ബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു.
'രണ്ടു പേരുടെ നാണം മറയ്ക്കാൻ കൂടുതൽ പേരെ കരുവാക്കുന്ന ശക്തമായ ഗൂഢാലോചന' എന്നാണ് അയാൾ സംഭവത്തെ വിശേഷിപ്പിച്ചത്. പരാതി ചർച്ച ചെയ്യാൻ വിളിച്ച മാനേജംഗ് കമ്മിറ്റി മീറ്റിംഗിലും ഇയാൾ പങ്കെടുത്തു. മാത്രമല്ല പരാതിക്കാരിയെ അപമാനിക്കുന്ന ശ്രമം തുടരുകയും ചെയ്തു. കുട്ടികൾക്ക് മയക്കുഗുളിക കൊടുത്തു ഉറക്കിയാണ് അവൾ അനാവശ്യം ചെയ്യുന്നത് ജനാലയിലൂടെ ഒളിഞ്ഞുനോക്കിയപ്പോൾ കണ്ടു എന്നാണിയാൾ പ്രസ്താവിച്ചത്. ഇത് കേട്ടിട്ടും പ്രസ് ക്ളബ് ഭരണാധികാരികൾ, ക്രിമിനൽ കേസ് പ്രതിയായ ഇയാളെ ക്ളബ് കെട്ടിടത്തിൽ ഒളിവിൽ പാർപ്പിച്ചു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രസ് ക്ലബ് സെക്രട്ടറിയായി ഇപ്പോഴും തുടരുന്ന പ്രതി ഒരു വനിതാ പത്രപ്രവർത്തകയുടെ വീട്ടിൽ കയറി ചെയ്ത ഈ കുറ്റകൃത്യത്തിന് പ്രസ് ക്ലബ് കുട പിടിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രസ് ക്ളബിലെ അംഗങ്ങൾക്ക് നീതിബോധമുണ്ടെങ്കിൽ ഒരു സാധു സ്ത്രീയുടെ പരാതിക്ക് പരിഹാരണം കാണണമെന്നായിരുന്നു വനിതാ കൂട്ടായ്മയുടെ ആവശ്യം.
ഇതുപോലുള്ള ക്രിമിനലുകൾക്ക് കുട പിടിക്കുന്നതിൽ മുഴുവൻ അംഗങ്ങളും ലജ്ജിച്ച് തലതാഴ്ത്തേണ്ടതാണ്.മാതൃ സ്ഥാപനം ആയ കൗമുദി എത്ര വ്യക്തത യോടെയാണ് ഈ കേസ് കൈകാര്യം ചെയ്തത് എന്ന് നമ്മൾ കണ്ട് പഠിക്കണം. ദേശീയ തലത്തിൽ പ്രസ് ക്ലബിന്റെ സൽപേരു കളയുന്ന രീതിയിൽ ഒരു കാമ്പയിൻ ആയി ഇത് മാറുന്നത് കണ്ടില്ലെന്ന് നടിക്കരുത്. ഒരു നിമിഷം പോലും വൈകാതുള്ള നടപടി ആണ് വേണ്ടതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിക്കപ്പെട്ടത്. ഇതിനാണ് വനിതാ പത്രപ്രവർത്തകരിലെ പുതിയ നേതൃത്വം ധീരതയോടെ നേതൃത്വം നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്