കോംപ്ലിമെന്ററി പാസുകൾ ഇത്തവണ കരിഞ്ചന്തയിൽ വിറ്റത് ജയേഷ് ജോർജിന്റെ അടുപ്പക്കാർ! പത്ത് പാസുകൾവരെ കൈയിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് കച്ചവടം അമ്പതിനായിരം കടത്തി; ക്ലബ്ബുകൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ വഴി വിട്ട് സഹായം ചെയ്തതിന് തെളിവായി ചിത്രങ്ങൾ മറുനാടൻ പുറത്തു വിടുന്നു; പാസ് തേടിയെത്തിയ രഞ്ജി കളിക്കാരോട് കടക്ക് പുറത്തെന്ന് പറഞ്ഞതും കച്ചവടക്കാർക്ക് വേണ്ടി; കാര്യവട്ടം ട്വന്റി ട്വന്റിയിലെ അഴിമതിയിൽ നിറയുന്നത് കെസിഎയിലെ വ്യക്തി താൽപ്പര്യം
മറുനാടൻ മലയാളി ബ്യൂറോ
കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ കാര്യവട്ടം സ്പോർട്ട്സ് ഹബിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന രണ്ടാമത് ടി 20 ഇന്റർനാഷണൽ ക്രിക്കറ്റ് മത്സരത്തിനു മുമ്പ് കേരളത്തിലെ മുൻ രഞ്ജി ട്രോഫി കളിക്കാർക്ക് കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ഭാരവാഹികളിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അപമാനവും അവഹേളനവും. കോംപ്ലിമെന്ററീ പാസ് ചോദിച്ചെത്തിയ മുൻ കളിക്കാരെയാണ് അപമാനിച്ച് വിട്ടത്. എന്നാൽ കോംപ്ലിമെന്ററി പാസുകൾ കരിചന്തയിൽ വ്യാപകമായിരുന്നു. ജയേഷ് ജോർജിന്റെ അടുപ്പക്കാർക്ക് കണക്കിലധികം പാസുകൾ നൽകി. ഇവരാണ് വിറ്റ് കാശാക്കിയത്.
സഞ്ജു വി സാംസൺ കളിക്കുമെന്ന് വിചാരിച്ചാണ് മലയാളികൾ കാര്യവട്ടത്തേക്ക് ഒഴുകിയെത്തിയത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു ബിസിസി ഐ ജോയിന്റ് സെക്രട്ടറിയും കെസി എ പ്രസിഡന്റുമായ ജയേഷ് ജോർജ് പറഞ്ഞിരുന്നത്. എന്നാൽ കാര്യവട്ടത്ത് പോലും സഞ്ജുവിനെ കളിപ്പിക്കാനുള്ള സമർദ്ദം ചെലുത്താൻ കെസിഎയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ തീർത്തും തിരുവനന്തപുരത്തുകാർ നിരാശരായി. സഞ്ജുവിന്റെ കളികാണാനെത്തിയവർ നിരാശരായി മടങ്ങി. ഇന്ത്യയുടെ തോൽവിയും ഇതിന്റെ ആഘാതം കൂട്ടി. സഞ്ജുവിനെ കളിപ്പിക്കാൻ സമ്മർദ്ദം ചെലുത്താത്തവർ കോംപ്ലിമെന്റിറീ പാസ് വിറ്റ് കാശാക്കുന്ന തിരക്കിലായിരുന്നു. ബിസിസിഐയിൽ സ്വാധീനമുള്ള ജയേഷ് ജോർജിന്റെ താൽപ്പര്യങ്ങൾ മാത്രമാണ് കാര്യവട്ടത്തെ മത്സരത്തിൽ നിറയുന്നത്.
കോംപ്ലിമെന്ററീ പാസുകൾ പുറത്ത് വിറ്റ് കാശുണ്ടാക്കുന്ന സംഘം സജീവമാണമെന്ന് മുമ്പ് പലപ്പോഴും കേരളത്തിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങൾ വ്യക്തമാക്കിയിരുന്നു. അതിൽ ഏറ്റവും വലിയ കള്ളക്കളികളാണ് ഇത്തവണ നടന്നത്. സോഷ്യൽ മീഡിയയിൽ പാസുമായി നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചായിരുന്നു കച്ചവടം. കോംപ്ലിമെന്ററീ പാസുകൾ ഒരെണ്ണത്തിന് അയ്യായിരം രൂപവരെ നൽകി വാങ്ങിയവരുണ്ട്. കളിക്കാർക്കും മറ്റും മാത്രമേ കോപ്ലിമെന്ററീ പാസുകൾ നൽകാവൂവെന്നാണ് ബിസിസിയുടെ മാർഗ്ഗ നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ചാണ് പലർക്കും പാസ് കിട്ടിയത്. കെസിഎയിൽ പിടിമുറുക്കാനും ജില്ലകളിൽ സ്വാധീനം ഉറപ്പിക്കാനും കോംപ്ലിമെന്ററീ പാസുകൾ ഇഷ്ടം പോലെ വാരി നൽകി. ഇവരാണ് ഇത് വിറ്റ് കാശാക്കിയത്. പല ക്ലബ്ബുകാർക്കും പതിനഞ്ച് വരെ കോപ്ലിമെന്ററീ പാസുകൾ നൽകി. ഇത് തീർത്തും ബിസിസിഐ മാർഗ്ഗ നിർദ്ദേശത്തിന് വിരുദ്ധമാണ്. കെസിഎയിലെ ഔദ്യോഗിക ഭാരവാഹികൾ ഒന്നുമല്ല അവർ. വെറും ക്ലബ്ബുടമകൾ മാത്രം.
ഇങ്ങനെ കിട്ടിയ പാസുകളുമായി നിൽക്കുന്ന ചിത്രങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിൽ ഇട്ടത്. പാസ് വേണ്ടവർ തങ്ങളെ സമീപിക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. ഈ പാസുകളെല്ലാം ഉയർന്ന തുകയ്ക്ക് വിറ്റ് കാശാക്കിയെന്നാണ് സൂചന. കേരളത്തിൽ മത്സരങ്ങൾ നടക്കുമ്പോൾ ക്ലബ്ബുകൾക്ക് ടിക്കറ്റ് അനുവദിക്കാറുണ്ട്. അത് ഒന്നോ രണ്ടാ മാത്രമാകും. ഇത്രയധികം ടിക്കറ്റുകൾ ആരും ആർക്കും ഒരിക്കലും നൽകിയിട്ടില്ല. തൃശൂരിലെ ജില്ലാ അസോസിയേഷനിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള കടലാസ് ക്ലബ്ബുകൾക്ക് വലിയ അളവിൽ പാസ് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ കിട്ടിയ ടിക്കറ്റുകൾ വിറ്റ് അമ്പതിനായിരം രൂപ വരെയുണ്ടാക്കിയ കടലാസ് ക്ലബ്ബ് മുതലാളിമാരുണ്ടെന്നാണ് സൂചന. കെസിഎയുമായി ബന്ധമുള്ളവർ ഇങ്ങനെ പാസുകളുമായി അഭിമാനപുരസരമിട്ട പോസ്റ്റുകളാണ് കച്ചവടത്തിലെ കള്ളത്തരങ്ങൾ പുറത്താക്കിയത്. രഞ്ജി ട്രോഫി കളിച്ചവർക്ക് പാസ് നിഷേധിച്ചവരാണ് ഇങ്ങനെ ചെയ്തത്.
മുമ്പ് കൊച്ചിയിലും തിരുവനന്തപുരത്തും നടന്നിട്ടുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള എല്ലാ മുൻ രഞ്ജി ട്രോഫി കളിക്കാർക്കും കെ സി എ കോപ്ലിമെന്ററി പാസുകൾ നൽകി വന്നിരുന്നു. അതു വിതരണം ചെയ്യുവാൻ കളിക്കാരുടെ പ്രതിനിധികളെ തന്നെ പ്രത്യേകം നിയോഗിച്ചുമിരുന്നു. അതനുസരിച്ച് കളിക്കാർ ഒന്നൊന്നായി കെ സി എ ഓഫീസിൽ തലേ ദിവസം എത്തിചേർന്നപ്പോൾ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി കളിക്കാരോട് അഞ്ചു മണിക്ക് ശേഷം വരാൻ പറഞ്ഞു. മറ്റു ജില്ലകളിൽ നിന്നും വന്ന കളിക്കാർ മണിക്കൂറുകൾ കാത്തു നിന്നപ്പോൾ കെ സി എ സെക്രട്ടറി വന്ന് അറിയിച്ചത് കളിക്കാർക്ക് പാസില്ല. ഇന്ത്യൻ ക്രിക്കറ്റ് അസ്സോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കളിക്കാർക്ക് മാത്രമേ പാസുകൾ നൽകിയാൽ മതി എന്ന് ഐസിഎ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാസുകൾ നിഷേധിക്കുകയുണ്ടായി. എന്നാൽ ഐസിഎ യുമായി ബന്ധപ്പെട്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് അങ്ങനെ യാതൊരു നിർദ്ദേശവും അവർ കളി നടത്തുന്ന അസ്സോസിയേഷനും നൽകിയിട്ടില്ലെന്നാണ്.
ഐസിഎ യിൽ നടന്ന തികച്ചും ജനാധിപത്യപരമായി രഹസ്യ ബാലറ്റിൽ നടത്തിയ തിരഞ്ഞെടുപ്പിൽ കെ സി എ ഔദ്യോഗിക സ്ഥാനാർത്ഥിയായ രഞ്ജിത്ത് മേനോനെ 21 നെതിരെ 32 വോട്ടുകൾക്ക് കളിക്കാരുടെ സ്ഥാനാർത്ഥിയായ സംബശിവ ശർമ്മ ജയിച്ചതിലുള്ള അമർഷം കളിക്കാരുടെ നേർക്ക് ടിക്കറ്റ് നിഷേധിച്ച് തീർക്കുകയാണ് ' കെ സി എ സെക്രട്ടറി എന്ന് ഒരു കൂട്ടം കളിക്കാർ ആരോപിക്കുന്നു.
എന്നാൽ ക്രിക്കറ്റുമായി യാതൊരു ബന്ധമില്ലാത്ത പലരും ഓൾ എൻട്രി ബാഡ്ജുമിട്ട് സ്റ്റേഡിയത്തിൽ വെറുതെ നടക്കുന്നു. തലേ ദിവസം തിരുവനന്തപുരത്ത് നിന്ന് കെട്ടു കണക്കിന് പാസു കൊണ്ടുവന്ന് ചിലർ എറണാകുളത്ത് വിതരണം ചെയ്തു. അതിൽ ജില്ലയിൽ കൂടെ നിൽക്കുന്ന ക്ലബുകൾക്ക് ആവശ്യത്തിലധികം പാസുകൾ വാരിക്കോരി കൊടുത്തു തീർത്തു.
കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണപൊതിയിൽ നിന്ന് പുഴുവിനെ കണ്ടെത്തിയതായി ആരോപണം ഉയർന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണ പൊതി ശേഖരിച്ചു. പരിശോധനയ്ക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ ടിക്കറ്റ് കരിചന്തയ്ക്ക് അപ്പുറമൊന്നിലും കെസി എ ശ്രദ്ധിച്ചില്ലെന്ന വാദമാണ് സജീവമാകുന്നത്. കോംപ്ലിമെന്ററീ പാസുകൾ കണക്കിലധികം അച്ചടിച്ചെന്ന ആരോപണവും സജീവമാണ്. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റ് ജയമാണ് ലഭിച്ചത്.. കാര്യവട്ടത്തെ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിൻഡീസ് കളി തീരാൻ ഒൻപത് പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. 45 പന്തിൽ നാല് സിക്സറും നാല് ഫോറുമടക്കം 67 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണർ ലെൻഡൽ സിമ്മൺസാണു വിൻഡീസിന്റെ വിജയ ശിൽപി.
നികോളാസ് പൂരാൻ (18 പന്തിൽ രണ്ട് സിക്സറും നാല് ഫോറുമടക്കം 38) സിമ്മൺസിനു കൂട്ടായിനിന്നു. സിമ്മൺസ് നൽകിയ രണ്ട് ക്യാച്ചുകൾ കൈവിട്ടത് ഇന്ത്യക്കു തിരിച്ചടിയായി. എവിൻ ലൂയിസ് (35 പന്തിൽ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 40), ഷിംറോൺ ഹിറ്റ്മീയർ (14 പന്തില മൂന്ന് സിക്സറടക്കം 23) എന്നിവരുടെ വിക്കറ്റെടുക്കാനെ ഇന്ത്യക്കായുള്ളു. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. രാജ്യാന്തര ക്രിക്കറ്റിലെ കന്നി അർധ സെഞ്ചുറി നേടിയ ഓൾറൗണ്ടർ ശിവം ദുബെ (30 പന്തിൽ നാല് സിക്സറും മൂന്ന് ഫോറുമടക്കം 54), വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (22 പന്തിൽ ഒരു സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 33) എന്നിവരാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. കരിയറിൽ ആദ്യമായി മൂന്നാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയാണു ദുബെ അർധ സെഞ്ചുറിയടിച്ചത്. ഇന്ത്യക്കാരിൽ മറ്റാർക്കും 20 റൺ തികയ്ക്കാനായില്ല. ഓപ്പണർമാരായ രോഹിത് ശർമയും (18 പന്തിൽ 15) ലോകേഷ് രാഹുലും (11 പന്തിൽ 11) നായകൻ വിരാട് കോഹ്ലിയും (17 പന്തിൽ 19) നിരാശപ്പെടുത്തി. ഒന്നാം ട്വന്റി20 യിൽ നിറംമങ്ങിയ ക്ഷീണം തീർക്കാനിറങ്ങിയ രോഹിത് ശർമയ്ക്കു കാര്യവട്ടത്തും തിളങ്ങാനായില്ല.
ജാസൺ ഹോൾഡറുടെ പന്തിൽ ബൗൾഡായാണു ഹിറ്റ്മാൻ മടങ്ങിയത്. വിൻഡീസിനു വേണ്ടി കെസ്രിക്ക് വില്ല്യംസും ഹെയ്ഡൻ വാൽഷ് ജൂനിയറും രണ്ടു വിക്കറ്റ് വീതമെടുത്തു. ഷെൽഡൺ കോട്രാൽ, ഖാറി പീർ, ജാസൺ ഹോൾഡർ എന്നിവർ ഒരു വിക്കറ്റ് വീതമെടുത്തു. മലയാളി താരം സഞ്ജു സാംസണിനെ സ്വന്തം നാട്ടിലായിട്ടും കളിപ്പിക്കാത്തതിൽ വൻ പ്രതിഷേധമുയർന്നിരുന്നു. താരങ്ങൾ പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയപ്പോൾ നായകൻ വിരാട് കോഹ്ലിയെക്കാൾ കൈയടി സഞ്ജുവിനായിരുന്നു.
Stories you may Like
- വിൻഡീസ് പര്യടനത്തിൽ ജയേഷ് ജോർജ് ഇന്ത്യൻ ടീം മാനേജർ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്