കേരളത്തിലെ ബിജെപിയെ നയിക്കാൻ ആക്ഷൻ ഹീറോ തന്നെ എത്തുമോ? താഴെ തട്ടിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം നായകന്റെ സിനിമാ തിരിക്കുകൾ തീരാനെന്ന് സൂചന: സുരേഷ് ഗോപി സമ്മതിച്ചാൽ ശ്രീധരൻ പിള്ളയുടെ പിൻഗാമിയാവുക നടനെന്ന് റിപ്പോർട്ട്; സംസ്ഥാന അധ്യക്ഷനാവാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കുമ്മനവും; ദേശീയ നേതൃത്വത്തിലേക്ക് കേരള നേതാക്കളെത്തും; കേരളത്തിലെ പ്രസിഡന്റിനെ അമിത് ഷാ തീരുമാനിക്കുക ജനുവരി പകുതിക്ക് ശേഷം മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ സംഘടന പിടിച്ചെടുക്കുന്നവർക്ക് ബിജെപി സംസ്ഥാന പ്രസിഡന്റാകാം. സമവായത്തിലൂടെ പ്രസിഡന്റിനെ പ്രഖ്യാപിച്ച് താഴെ തട്ടിൽ നോമിനേഷൻ നടത്താനുള്ള നീക്കം ബിജെപി ദേശീയ നേതൃത്വം ഉപേക്ഷിച്ചു. പി.എസ്. ശ്രീധരൻ പിള്ള അധ്യക്ഷസ്ഥാനം രാജിവെച്ചതിനു ശേഷം, ആദ്യമായി ബിജെപി.യുടെ കോർ കമ്മിറ്റി യോഗം ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്നെങ്കിലും പ്രസിഡന്റിനെ കണ്ടെത്തുന്ന കാര്യത്തിൽ ചർച്ചയൊന്നും ഉണ്ടായില്ല. താഴെ തട്ടിലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പുതുതായി തെരഞ്ഞെടുക്കുന്ന ജില്ലാ പ്രസിഡന്റുമാരുടെ നിലപാടാകും ഇനി നിർണ്ണായകം.
കെ.സുരേന്ദ്രൻ, എം ടി.രമേശ്, കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണു പ്രധാനമായും ചർച്ചയിലുള്ളത്. വീണ്ടും കേന്ദ്ര നേതാക്കൾ സംസ്ഥാനത്തെത്തുമെന്നും ഇവരുടെ സാന്നിധ്യത്തിലുള്ള ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കാം എന്നുമാണു ധാരണ. പൊതുസ്വീകാര്യത കണക്കിലെടുത്തു കുമ്മനം രാജശേഖരനോ സുരേഷ്ഗോപി എംപിക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകിയാൽക്കൊള്ളാമെന്നു കേന്ദ്രനേതൃത്വത്തിനുണ്ട്. പാർട്ടിയിലെ രൂക്ഷമായ ഗ്രൂപ്പു പോരിനു തടയിടാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ. ഇക്കാര്യം ഇരുവരോടും സൂചിപ്പിച്ചെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്നാണു സൂചന. പാർട്ടി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ വൈകുന്നതിൽ ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതും ബിജെപി ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. നോ പറഞ്ഞെങ്കിലും കുമ്മനത്തെ തന്നെ അധ്യക്ഷനാക്കണമെന്ന നിലപാടുകാരും പാർട്ടിയിൽ അതി ശക്തമാണ്. സുരേഷ് ഗോപിക്കും ഇപ്പോഴും സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് തിരക്കുകൾ തീരാനാണ് തീരുമാനം നീട്ടിയെടുക്കുന്നതെന്ന ചർച്ചയും ശക്തമാണ്.
ഇതിന് വേണ്ടിയാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ തട്ടിലെന്ന ന്യായം അവതരിപ്പിക്കുന്നതെന്ന സൂചനയും ഉണ്ട്. ഡിസംബർ 21, 22 തീയതികളിൽ ബിജെപി. നിയോജകമണ്ഡലം കമ്മിറ്റികളെ തിരഞ്ഞെടുക്കും. ഡിസംബർ 31-നു മുമ്പ് ജില്ലാ കമ്മിറ്റികൾ നിലവിൽ വരും. 18,854 ബൂത്തുകളിൽ ബിജെപി.യുടെ പുതിയ ഭാരവാഹികൾ ആയിക്കഴിഞ്ഞു. അവശേഷിക്കുന്ന ബൂത്തുകളിൽ ഉടനെ തിരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനു മുമ്പ് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതോടെ കേരളത്തിലെ ബിജെപിയിൽ ആർക്കാണ് മുൻതുക്കമെന്ന് വ്യക്തമാകും.. പുതുതായി വരുന്ന ജില്ലാ പ്രസിഡന്റുമാർക്കും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക സ്ഥാനം ഉണ്ടാവും. അവരുടെയെല്ലാം അഭിപ്രായം ആരായാൻ ദേശീയ നേതാക്കളായ ശിവപ്രകാശ്, നരസിംഹ റാവു എന്നിവർ സംസ്ഥാനത്ത് എത്തും. അവർ ആർഎസ്എസ്. നേതൃത്വവുമായും ചർച്ച നടത്തും. അതിന് ശേഷമാകും സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുക.
ജനുവരി രണ്ടാം വാരത്തിനുള്ളിലേ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുകയുള്ളൂ എന്ന സൂചനയാണ് ദേശീയ നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് പാർട്ടിയിൽ ഗ്രൂപ്പുകൾ ശക്തമായതിനാൽ ആരെ പ്രസിഡന്റാക്കണം എന്നതിൽ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. ഇതുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ തട്ടിൽ നടത്തുന്നത്. സംഘടനയിൽ സ്വാധീനമുള്ളവർക്ക് അധ്യക്ഷ സ്ഥാനം നൽകാനാണ് തീരുമാനം. പ്രസിഡന്റ് പദവിയും പാർട്ടി ദേശീയ സെക്രട്ടറി പദവിയും ദേശീയതലത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളും എല്ലാം ഒരു പാക്കേജായി പരിഗണിച്ച് നേതാക്കളെ അതിൽ ഉൾപ്പെടുത്തുന്ന രീതിയാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ ഉയർന്നുവന്നിട്ടുള്ള ചിലരെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. വി മുരളീധരനാണ് ഈ ഫോർമുല മുന്നോട്ട് വച്ചതെന്ന് സൂചനയുണ്ട്. കെ സുരേന്ദ്രനെ മുന്നിൽ നിർത്തി സംഘടനാ സംവിധാനം പിടിച്ചെടുക്കാനാണ് ശ്രമം.
നിലവിൽ എട്ട് ജില്ലാ കമ്മറ്റികൾ മുരളീധരനൊപ്പമുണ്ട്. അത് കൂട്ടി സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് നീക്കം. എന്നാൽ കൃഷ്ണദാസ് പക്ഷവും ജില്ലാ തെര്ഞെടുപ്പുകളിൽ പ്രതീക്ഷിയിലാണ്. ഇന്നലെ നടന്ന യോഗത്തിൽ ബി എൽ സന്തോഷാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ ത്ട്ടിലെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത്. മുതിർന്ന നേതാവ് ഒ. രാജഗോപാൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച സംശയം ഉന്നയിച്ചപ്പോൾത്തന്നെ ആദ്യം ജില്ലവരെ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന നിലപാടാണ് ബി.എൽ. സന്തോഷ് സ്വീകരിച്ചത്. പിന്നീട് നടന്ന സംസ്ഥാന സമിതി യോഗത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച ഒന്നും ഉണ്ടായില്ല. ഏതെങ്കിലും ആൾക്കുവേണ്ടി കാമ്പയിൻ ചെയ്തതുകൊണ്ട് അയാൾ പ്രസിഡന്റായിക്കൊള്ളണമെന്നില്ലെന്ന സൂചനയും ബി.എൽ. സന്തോഷ് നേതാക്കൾക്ക് നൽകി. കേന്ദ്ര നേതൃത്വം കാര്യങ്ങൾ നിശ്ചയിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.
ആർഎസ്എസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നാണ് റിപ്പോർട്ടുകൾ. കോർ കമ്മറ്റി ചർച്ചയിൽ പങ്കെടുത്ത ഭാരവാഹികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളുകളുടെ പേരുകൾ മുന്നോട്ടുവെക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി ദേശീയ നേതൃത്വം അധ്യക്ഷനെ തീരുമാനിക്കട്ടെ എന്ന നിലപാടിലെത്തിയത്. കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും എംടി രമേശിന്റെയും പേരുകളാണ് യോഗത്തിൽ ഭാരവാഹികൾ മുന്നോട്ടുവെച്ചത്. മുൻപ് ആർഎസ്എസ് ഇടഞ്ഞുനിന്നതിനെ തുടർന്ന് നിർത്തിവെച്ച ചർച്ചയാണ് പുനരാരംഭിച്ചത്. യോഗത്തിൽ ആർഎസ്എസ് നേതാക്കളും ആരും പങ്കെടുത്തില്ല.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് സുരേഷ് ഗോപിയോടാണ് താൽപ്പര്യം. സിനിമാ ഷൂട്ടിംഗുമായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുരേഷ് ഗോപിക്ക് മുമ്പോട്ട് പോകേണ്ടതുണ്ട്. ഈ സമയത്ത് മുഴുവൻ കൃത്യമായി ഡൽഹിയിൽ നിൽക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ല. അഭിനയിക്കാനും അവതരണത്തിനും പോയാൽ അത് പ്രധാനമന്ത്രിക്ക് അലോസരമായാൽ ബന്ധത്തിൽ വിള്ളുണ്ടാകും. മോദിയും സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് തന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചത്. കേരളത്തിലെ ബിജെപിയിലെ ക്രൗഡ് പുള്ളറായി സുരേഷ് ഗോപിയെ മാറ്റുകയാണ് അമിത് ഷായുടെ തന്ത്രം. എന്നാൽ സുരേഷ ഗോപി സിനിമാ തിരക്കുകൾ ചൂണ്ടി ഒഴിയുകയായിരുന്നു. ജനവരിയോടെ സുരേഷ് ഗോപിയുടെ സിനിമാ തിരിക്കുകൾ കുറയും. ഇതോടെ പുതിയ അധ്യക്ഷനെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതോടെ ബിജെപി അധ്യക്ഷനായി ആരും എത്താവുന്ന അവസ്ഥയാണുള്ളത്. കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് ജയകുമാർ എന്നിവരാണ് പരിഗണനയിൽ. ബാലശങ്കറും അധ്യക്ഷനാകാൻ സാധ്യതയുണ്ട്. വൽസൻ തില്ലങ്കേരിയെയാണ് കേരളത്തിലെ ആർഎസ് എസിന് കൂടുതൽ താൽപ്പര്യം. കെ സുരേന്ദ്രൻ പട്ടികയിൽ രണ്ടാമനും. ബിജെപി.യിൽ സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണി വരും. പാർട്ടിയെ യൗവനയുക്തമാക്കാനുള്ള കർശന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ളത്. പ്രായം ബിജെപി.യിൽ സ്ഥാനങ്ങൾ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും.പാർട്ടിയെ സർക്കാരിനെക്കാളും ചെറുപ്പവും ഊർജസ്വലവുമായി നിലനിർത്തുക എന്നതാണ് നയം.
യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് 45 വയസ്സിൽ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സിൽ കൂടാൻ പാടില്ലെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകി. അതേസമയം, സംസ്ഥാന അധ്യക്ഷന് 55 വയസ്സിൽ കൂടുതൽ ആവാമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം കേന്ദ്രം നൽകിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവർ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിർബന്ധമാക്കും. അതേസമയം, സംസ്ഥാന സമിതിയിൽ 55-ന് മുകളിൽ ഉള്ളവരെയും പരിഗണിക്കും.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾ
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പരിചയപ്പെട്ടവരെയെല്ലാം കുടുംബമാക്കിയ കർമ്മയോഗി; മുകുന്ദന് അന്ത്യാജ്ഞലി
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്