ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്കുള്ളത് ആറ് കിലോമീറ്റർ മാത്രം; പ്രിയ താരം കളിക്കുമെന്ന് ഉറപ്പിച്ച് തടിച്ചുകൂടിയ നാട്ടുകാരെ നിരാശരാക്കി ടീം പ്രഖ്യാപനം; സഞ്ജു.. സഞ്ജു... സഞ്ജു.. വിളികളുമായി എന്നിട്ടും താരത്തോടുള്ള അരാധന വ്യക്തമാക്കി കാണികളും; ക്യാച്ച് കളഞ്ഞ് കുളിച്ച് വീണ്ടും വീണ്ടും പരാജയമായി ഋഷഭ് പന്ത്; ദുബെ കത്തി കയറിയതും പൊള്ളർഡിന്റെ പ്രകോപനത്തിൽ; ഭാഗ്യ ഗ്രൗണ്ടിൽ ഒടുവിൽ തല കുനിച്ച് കോലിയും ടീം ഇന്ത്യയും; മുംബൈയിൽ സഞ്ജു കളിക്കുമോ എന്ന കാത്തിരിപ്പിലേക്ക് തിരുവനന്തപുരത്തുകാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉയർന്ന് കേട്ടത് സഞ്ജു സഞ്ജു സഞ്ജു വിളികൾ... എന്നാൽ വിളികളുടെ സാധ്യത തിരിച്ചറിയാൻ ടീം ഇന്ത്യ മാത്രം തയ്യാറായില്ല. ഒടുവിൽ കാണികളെ പോലെ കോലിപ്പടയും നിരാശരായി മടങ്ങി. സഞ്ജുവിന്റെ വീട്ടിലേക്ക് കാര്യവട്ടത്ത് നിന്നുള്ളത് കിലോ മീറ്ററുകളുടെ ദൂരം മാത്രമാണ്. എന്നിട്ടും മലയാളികൾ പൊരുതി നേടിയ സഞ്ജുവിന്റെ ടീമിലെ സ്ഥാനം വെറുതെയായി. കാര്യവട്ടത്ത് സഞ്ജു കളിക്കുമെന്ന് കരുതിയവരെ നിരാശരാക്കി ആറരയോടെ ടീം പ്രഖ്യാപനം എത്തി. വിജയ കോമ്പിനേഷൻ നിലനിർത്തിയിട്ടും ഭാഗ്യമൈതാനത്ത് ഇന്ത്യയ്ക്കു വെസ്റ്റിൻഡീസിനെതിരെ വമ്പൻ തോൽവിയാണ് അവസാനം കണ്ടത്. ഒന്നിനു പുറകെ ഒന്നായി 4 ക്യാച്ചുകൾ നിലത്തിട്ട ഇന്ത്യ മത്സരം വിട്ടുകൊടുത്തു. ഇതോടെ 3 മത്സര പരമ്പര സമനിലയിലായി (11). അവസാന മത്സരം 11നു മുംബൈയിൽ.
ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. എത്ര കാച്ച് വിട്ടാലും കോലിക്കും ശാസ്ത്രിക്കും പന്തിനെ മതി. ഡൽഹിയിൽ നിന്നുള്ള വിക്കറ്റ് കീപ്പറോട് അവർ സ്നേഹം കാട്ടിയപ്പോൾ തുടർച്ചയായി വെള്ളം കൊണ്ടു കൊടുക്കലായി സഞ്ജുവിന്റെ പണി. സ്വന്തം നാട്ടിൽ താരത്തോട് കാട്ടിയത് വലിയ അപമാനം. ബംഗ്ലാദേശിനെതിരായ മൂന്ന് കളികളിലും പുറത്തിരുന്ന സഞ്ജുവിന് അവസരം നൽകാതെ പുറത്താക്കി. അതിന് ശേഷം മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ പ്രതികരണം നടത്തി. ശശി തരൂരും ഹർഭജൻ സിംഗും പ്രതികരണവുമായെത്തി. ഇതോടെ ടീമിൽ തിരിച്ചെടുത്തു. അപ്പോഴും മലയാളിക്ക് പുറത്തിരിക്കാനായിരുന്നു വിധി. ജയിക്കാൻ വേണ്ടി മാത്രം ടീമിട്ട കോലിക്ക് പിഴയ്ക്കുമ്പോൾ എല്ലാ അർത്ഥത്തിലും കാര്യവട്ടത്തെ കാണികൾ നിരാശരായി. സഞ്ജു കളിച്ചതുമില്ല.. ഇന്ത്യ തോൽക്കുകയും ചെയ്തു. ഇനി മുംബൈയിൽ സഞ്ജു കളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇനി വിജയ കോമ്പിനേഷൻ എന്ന പേരിൽ ടീമിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്താനാകില്ലെന്നതാണ് വസ്തുത.
കാര്യവട്ടത്ത് ഇന്ത്യയുടെ ആദ്യ തോൽവിയാണ് ഇത്. തിരുവനന്തപുരത്ത് വിൻഡീസ് പുറത്തെടുത്തത് തളരാത്ത പോരാട്ട വീര്യമായിരുന്നു. 45 പന്തിൽ 67 റൺസെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ ലെൻഡ്ൽ സിമ്മൺസ് വിൻഡീസിനെ വിജയതീരത്തെത്തിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 170, വെസ്റ്റിൻഡീസ് 18.3 ഓവറിൽ 2ന് 173. ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക ്താളം കണ്ടെത്താനായില്ല. ബൗളിങ്ങിൽ സർവ്വത്ര പിഴച്ചു. ഫീൽഡിൽ നാണക്കേടും. വിൻഡീസ് ബാറ്റ്സ്മാന്മാരുടെ കടന്നാക്രമണത്തിനു മുന്നിൽ ബോളർമാർക്കു ലൈനും ലെങ്തും തെറ്റി. 12 സിക്സറുകളാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഓപ്പണർ എവിൻ ലൂയിസ് 40 റൺസും ഷിമ്രോൺ ഹെറ്റ്മയർ 23 റൺസും നേടി. ഇതിൽ ലൂയിസിനെ തുടക്കത്തിൽ ഋഷഭ് പന്ത് വിട്ടുകളഞ്ഞതാണ് എല്ലാത്തിനും കാരണം. ഇതോടെ വിൻഡീസ് മികച്ച അടിത്തറ ഇട്ടു. ഇതിൽ നിന്ന് സിമ്മൺസ് വിജയത്തിലേക്ക ്ടീമിനെ എത്തിച്ചു.
മധ്യ ഓവറുകളിൽ റണ്ണൊഴുക്കു നിയന്ത്രിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കാറുള്ള സ്പിന്നർമാരായ യുസ്വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ചേർന്ന് 5 ഓവറിൽ വിട്ടുകൊടുത്തത് 58 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളൂ. 11ാം ഓവറിൽ 100 റൺസ് പിന്നിട്ട ഇന്ത്യ പിന്നീടുള്ള 9 ഓവറിൽ നേടിയത് 70 റൺസ് മാത്രം. കഴിഞ്ഞ കളിയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ കെ.എൽ.രാഹുൽ (11) ആണ് ആദ്യം മടങ്ങിയത്. ആദ്യ കളിയിൽ നിറംമങ്ങിയ രോഹിത് ശർമയ്ക്ക് ഇക്കുറി 18 റൺസ് മാത്രമേ എടുക്കാനായുള്ളൂ. വിരാട് കോലിക്കു മുൻപിൽ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ഓൾറൗണ്ടർ ശിവം ദുബെ തുടക്കത്തിൽ തപ്പിത്തടഞ്ഞപ്പോൾ കാണികൾ പ്രതിഷേധാരവം മുഴക്കി. സഞ്ജു കളിക്കേണ്ടിടത്തായിരുന്നു ദുബെയുടെ വരവ്.
8ാമത്തെ ഓവറിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ ദഹത്തു തട്ടിയെന്നു പറഞ്ഞ് പൊള്ളാർഡ് ദുബെയെ പ്രകോപിപ്പിച്ചു. അത് ഇന്ത്യൻ ഇന്നിങ്സിലെ വഴിത്തിരിവായി. തൊട്ടടുത്ത പന്തിൽ സിക്സ്. ഇതോടെ പൊള്ളാർഡിന്റെ നിയന്ത്രണം തെറ്റി. തുടർച്ചയായ 2 വൈഡുകൾ. അടുത്ത 2 ബോളുകളിൽ തുടർച്ചയായി സിക്സറുകൾ. ആ ഓവറിൽ പിറന്നത് 26 റൺസ്. 27 പന്തിൽ ദുബെ ട്വന്റി20യിലെ ആദ്യ അർധസെഞ്ചുറി നേടി. തൊട്ടുപിന്നാലെ വാൽഷ് ജൂനിയറിന്റെ പന്തിൽ ഹെറ്റ്മയറിന്റെ ക്യാച്ചിൽ പുറത്താവുകയും ചെയ്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ കോലി 19 റൺസെടുത്തു മടങ്ങി.
ശ്രേയസ് അയ്യർക്കു മുന്നിൽ എത്തിയ ഋഷഭ് പന്ത് വന്നപാടെ സിസ്കറടിച്ചാണു തുടങ്ങിയതെങ്കിലും പിന്നീട് സ്കോറിങ് ഉയർത്താനായില്ല. ശ്രേയസ് അയ്യർ തുടർച്ചയായി പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയും താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ 17ാം ഓവറിലാണ് ഇന്ത്യ 150ൽ എത്തിയത്. വിൻഡീസ് ബോളർമാർ അവസാന 3 ഓവറിൽ വിട്ടുകൊടുത്തത് 20 റൺസ് മാത്രം. 2 വിക്കറ്റ് വീതം വീഴ്ത്തിയ കെസ്രിക് വില്യംസും സ്പിന്നർ ഹെയ്ഡൻ വാൽഷും തിളങ്ങി.
ഫീൽഡിംഗിലെ പോരായ്മയാണ് ഇന്ത്യയെ തളർത്തിയത്. ഭുവനേശ്വർ കുമാർ എറിഞ്ഞ 4ാം ഓവറിൽ ക്യാച്ചിനുള്ള 2 അവസരങ്ങളാണ് ഇന്ത്യ പാഴാക്കിയത്. ആദ്യം വാഷിങ്ടൻ സുന്ദറും തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫീൽഡർ രവീന്ദ്ര ജഡേജയുടെ കൈകളും ഇന്നലെ ഒരു തവണ ചോർന്നു. 16ാം ഓവറിൽ വീണ്ടും 'കൈ'പ്പിഴ. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഹെറ്റ്മയറിനെ ബൗണ്ടറിക്കരികിൽ ശ്രേയസ് അയ്യർ വിട്ടു. എന്നാൽ, ജഡേജയുടെ പന്തിൽ ഹെറ്റ്മയറിനെ പുറത്താക്കാൻ ബൗണ്ടറിയിൽ കോലിയെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- 'സിംപിൾ ജയമൊന്നും ഹെറ്റ്മെയർ ഇഷ്ടപ്പെടുന്നില്ല', താരത്തെ പ്രകീർത്തിച്ച് സഞ്ജു
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്