Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ഘോഷയാത്ര എത്താൻ വൈകി; വരനെയും ബന്ധുക്കളെയും പൂട്ടിയിട്ട് വേറെ കല്ല്യാണം കഴിച്ച് വധുവും ബന്ധുക്കളും; പൊലീസ് നടത്തിയ ഒത്തു തീർപ്പും പൊളിച്ച് പെണ്ണിന്റെ മിന്നു കെട്ട്

വിവാഹ ഘോഷയാത്ര എത്താൻ വൈകി; വരനെയും ബന്ധുക്കളെയും പൂട്ടിയിട്ട് വേറെ കല്ല്യാണം കഴിച്ച് വധുവും ബന്ധുക്കളും; പൊലീസ് നടത്തിയ ഒത്തു തീർപ്പും പൊളിച്ച് പെണ്ണിന്റെ മിന്നു കെട്ട്

മറുനാടൻ മലയാളി ബ്യൂറോ

ബിജ്നോർ: സ്വന്തം വിവാഹത്തിന് വൈകിയെത്തിയ വരന് കൊടുക്കേണ്ടി വന്നത് വലിയ വില. പോരാത്തതിന് നാണക്കേടും. ബിജ്നോറിലെ നംഗലിജത്ത് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്ര എത്താൻ വൈകിയതിനെ തുടർന്ന് വധുവും കൂട്ടരും ചേർന്ന് വരനെയും മുഴുവൻ ബന്ധുക്കളേയും ഒരു മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് വധു തന്നെ പുതിയ വരനെ കണ്ടെത്തി താലി ചാർത്തുകയും ചെയ്തു. വൈകി വന്ന വരനെ വിവാഹം കഴിക്കാൻ മടിച്ച യുവതി സ്വന്തം ഗ്രാമത്തിലുള്ള മറ്റൊരു ഗ്രാമ വാസിയെ വരനായി തിരഞ്ഞെടുക്കുക ആയിരുന്നു.

പരമ്പരാഗത വിവാഹ ചടങ്ങിലൂടെയാണ് വരനും വധുവും വിവാഹിതരാവാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിവാഹ ചടങ്ങ്. ആറാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം ആഡംബരമായി നടത്താൻ തീരുമാനിച്ചത്. ഔദ്യോഗിക വിവാഹ ചടങ്ങ് നേരത്തെ നടക്കുകയും ചെയ്തു. എന്നാൽ വിവാഹ ചടങ്ങിന് ശേഷം വധു വരനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചു. പരമ്പരാഗത ചടങ്ങുകകളോടെ ഒന്നു കൂടി വിവാഹം നടത്തണമെന്നും എന്നാലെ വരനൊപ്പം വരൂ എന്നും യുവതി പറഞ്ഞു.

എന്നാൽ പരമ്പരാഗത വിവാഹ ചടങ്ങ് വധുവിന്റെ മറ്റൊരു വിവാഹത്തിൽ കലാശിക്കുക ആയിരുന്നു. സ്ത്രീധനത്തെ തുടർന്നുണ്ടായ കശപിശയ്ക്കൊടുവിൽ വരനും കൂട്ടരും ഘോഷയാത്രയുമായി വൈകിയാണ് എത്തിയത്. രണ്ട് മണിക്കെത്തേണ്ട ഘോഷയാത്ര എത്തിയപ്പോൾ രാത്രിയായി. ഇതോടെ പ്രശ്നങ്ങളും ആരംഭിച്ചു. തുടർന്നാണ് വരനെയും കൂട്ടരെയും മുറിയിൽ പൂട്ടിയിട്ടത്. പൊലീസ് എത്തിയതതോടെയാണ് വധുവും സംഘവും പൂട്ടിയിട്ട വരനെയും കൂട്ടരെയും വിട്ടയച്ചത്. ബിജ്നോറിലെ ധംപുരിലുള്ള യുവാവായിരുന്നു വരൻ.

വധുവും പിതാവും പറയുന്നത് വരനും കൂട്ടരും സ്ത്രീധനമായി ബൈക്കും പണവും ആവശ്യപ്പെട്ടു എന്നാണ്. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇരുകൂട്ടരും തമ്മിൽ ഇതേ ചൊല്ലി വാക്കു തർക്കവും തുടങ്ങി. ഇതോടെയാണ് വരന്റെയും സംഘത്തിന്റെയും ഘോഷയാത്ര താമസിച്ചെത്തിയത്. ഇതിൽ കുപിതരായ പെൺകുട്ടിയും വീട്ടുകാരും ചേർന്ന് വരനെയും ബന്ധുക്കളെയും മുറിയിൽ പൂട്ടിയിട്ട് കൈയിലിരുന്ന സ്വർണവും പിടിച്ചു വാങ്ങി. ഇതോടെ പൊലീസും എത്തി. എന്നാൽ പെൺകുട്ടി വരനൊപ്പം പോകാൻ തയ്യാറായില്ല. പിന്നീട് ശനിയാഴ്ചയാണ് പ്രശ്നം പരിഹരിച്ചത്. പെൺകുട്ടി തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു യുവാവിനെ കണ്ടെത്തി വിവാഹം കഴിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP