Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി ഭരണത്തിൽ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറി; ബിജെപിയുടെ ഒരു എംഎൽഎ തന്നെ ബലാത്സംഗ കേസിൽ പ്രതിയായിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും പറയുന്നില്ല; ലോകരാജ്യങ്ങൾ നമ്മോടു ചോദിക്കുകയാണ്, നിങ്ങൾക്ക് എന്തുകൊണ്ട് സ്വന്തം പെൺമക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല? മോദി എപ്പോഴും മതമാണ് പറയുന്നത്; എന്നാൽ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണം: ഉന്നാവ് സംഭവത്തിൽ മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി

ബിജെപി ഭരണത്തിൽ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറി; ബിജെപിയുടെ ഒരു എംഎൽഎ തന്നെ ബലാത്സംഗ കേസിൽ പ്രതിയായിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും പറയുന്നില്ല; ലോകരാജ്യങ്ങൾ നമ്മോടു ചോദിക്കുകയാണ്, നിങ്ങൾക്ക് എന്തുകൊണ്ട് സ്വന്തം പെൺമക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല? മോദി എപ്പോഴും മതമാണ് പറയുന്നത്; എന്നാൽ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണം: ഉന്നാവ് സംഭവത്തിൽ മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ചേർന്ന് തീകൊളുത്തി കൊന്ന സംഭവത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുതതി വയനാട് എംപി രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഒരു എംഎൽഎ തന്നെ ബലാത്സംഗ കേസിൽ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർധിക്കുകയാണ്. ഓരോ ദിവസവും നമ്മൾ ഓരോ പുതിയ ബലാത്സംഗ, പീഡന കഥകൾ കേൾക്കുന്നു- രാഹുൽ പറഞ്ഞു. മുമ്പ് ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോൾ അത് ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങൾ നമ്മോടു ചോദിക്കുകയാണ്, നിങ്ങൾക്ക് എന്തുകൊണ്ട് സ്വന്തം പെൺമക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല?

യുപിയിലെ ഒരു ബിജെപി എംഎൽഎ തന്നെ ബലാത്സംഗ കേസിൽ പ്രതിയായി. എന്നിട്ടും ഈ രാജ്യത്തെ പ്രധാനമന്ത്രി ഒരു വാക്കു പോലും പറഞ്ഞില്ല. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വർധിക്കുകയാണ്. നിയമ ലംഘനങ്ങൾ വർധിക്കുന്നത് രാഷ്ട്രം എന്ന സംവിധാനത്തെ ഇല്ലാതാക്കും. രാജ്യം ഭരിക്കുന്ന ആൾ തന്നെ അക്രമത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. മോദി എപ്പോഴും മതമാണ് പറയുന്നത്. എന്നാൽ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ഉന്നാവ് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് അരങ്ങറുന്നത്. പീഡന കേസിലെ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ ചേർന്നു തീകൊളുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രി 11.40നാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപി വിധാൻ സഭയ്ക്കു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി.

അതിനിടെ ഉന്നാവിൽ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രതിഷേധത്തിനിടെ അമ്മ ആറു വയസ്സുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഡൽഹി സഫ്ദർജങ് ആശുപ്രതിക്കു മുൻപിലെ സ്ത്രീകളുടെ പ്രതിഷേധത്തിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉന്നാവിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് ഉന്നാവിൽ വീണ്ടും അതിക്രമം അരങ്ങേറാൻ കാരണമായതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പരിതാപകരമായ അവസ്ഥയാണ് സംഭവം കാണിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ആ പെൺകുട്ടിക്ക് നീതി നൽകാൻ കഴിയാതിരുന്നത് നമ്മുടെയെല്ലാം പരാജയമാണ്. സാമൂഹികമായി നമുക്കിതിൽ ഉത്തരവാദിത്തമുണ്ട്. പക്ഷേ, സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകർച്ചയാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത് -പ്രിയങ്ക പറഞ്ഞു. ഉന്നാവോയിൽ മുമ്പ് നടന്ന അതിക്രമങ്ങൾ മുൻനിർത്തി പരാതിക്കാരിയായ പെൺകുട്ടിക്ക് സുരക്ഷ ഒരുക്കാൻ എന്തുകൊണ്ട് പൊലീസ് തയാറായില്ല. പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസ് ഓഫിസർക്കെതിരെ എന്ത് നടപടിയെടുത്തു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. ഇത് തടയാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP