ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
വാകേരി: സഫ എന്ന മിടുക്കി ആത്മവിശ്വത്തിന്റെ ആൾ രൂപമായി രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടി. ഇപ്പോൾ മറ്റൊരു പെൺകുട്ടിയും. ഇന്നലെ വയനാട്ടിലെ ഒരു സ്കൂളിൽ ഇതേ രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരു മിടുക്കി. പേര് പൂജ. പൂജയാണ് ഇപ്പോൾ വയനാട്ടിലെ ചർച്ചാ വിഷയം.
പ്രസംഗം പരിഭാഷപ്പെടുത്താൻ രാഹുൽ ഗാന്ധി വീണ്ടും ഒരു വിദ്യാർത്ഥിനിയെ ക്ഷണിച്ചപ്പോൾ ധൈര്യ സമേതം പൂജ ഏറ്റെടുത്തു. വയനാട് വാകേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്ലസ് വൺ വിദ്യാർത്ഥിനി പി.വി പൂജയാണ്. ഇടയ്ക്ക് വാക്കുകൾ കിട്ടാതെ വിഷമിച്ച പൂജയെ രാഹുൽ ചേർത്തണച്ച് ആശ്വസിപ്പിച്ചു.
'തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു. സാരമില്ല.'ചില വാചകങ്ങൾ പൂജയ്ക്ക് വേണ്ടി രാഹുൽ രണ്ടും മൂന്നും തവണ ആവർത്തിച്ചു. അപ്പോൾ പൂജയുടെ പരിഭാഷ നന്നായി. സദസ് കൈയടിച്ചു. ചടങ്ങ് തീരുംവരെ പൂജയെ വേദിയിൽ ഇരുത്തി. ചോക്ലേറ്റ് നൽകി. കാലിൽ വീണ പൂജയെ രാഹുൽ ആശ്ലേഷിച്ചു. രാഹുലിന്റെ പ്രോത്സാഹനം ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നെന്ന് പൂജ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മലപ്പുറത്ത് സഫ ഫെബിൻ എന്ന വിദ്യാർത്ഥിനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടിയിരുന്നു. സഫയും മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് പരിഭാഷകയായത്. പൂജയും അതേ വഴിയിൽ രാഹുലിന്റെ വാക്കുകൾ മലയാളത്തിലേക്ക് മാറ്റി.
ഇത് അവസരം വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി പി.വി.പൂജയ്ക്ക് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. മൾട്ടി സെക്ടറൽ ഡവലപ്പ്മെന്റ് പ്രോഗ്രാമിൽ വാകേരി സ്കൂളിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി ലബോറട്ടറി ടെക്നീഷ്യൻ ഒന്നാംവർഷ വിദ്യാർത്ഥിനി പൂജയെ പരിഭാഷയ്ക്കു ക്ഷണിച്ചത്. ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം രാഹുലിന്റെ പ്രസംഗം പൂജയ്ക്കു ശരിക്കു കേൾക്കാനായില്ല. ഇതായിരുന്നു പരിഭാഷയിൽ താളപ്പിഴയ്ക്കു കാരണമായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഭാഷ നടത്തട്ടെയെന്നു സദസ്സിൽനിന്നും നിർദ്ദേശം ഉയർന്നെങ്കിലും രാഹുൽ വഴങ്ങിയില്ല.
വേദിയിലിരുന്ന ചിലർ പൂജയെ സഹായിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയെ ശല്യം ചെയ്യരുതെന്നും നിർദ്ദേശിച്ചു. പുഞ്ചിരി തൂകി പൂജയെ അടുത്തുവിളിച്ച് സാന്ത്വനിപ്പിച്ചാണ് രാഹുൽ പ്രസംഗം തുടർന്നത്. പൂജയ്ക്ക് മനസ്സിലാകുന്നതിനു ചില പദങ്ങളും വാചകങ്ങളും രാഹുൽ ആവർത്തിച്ചു. പരിഭാഷ പൂജ മനോഹരവുമാക്കി. കേണിച്ചിറ നെല്ലിക്കര പത്മനാഭസദനത്തിൽ വത്സരാജ്-പ്രസീജ ദമ്പതികളുടെ മകളാണ് പൂജ. സ്കൂളിൽ ഏകദേശം 20 മിനിറ്റാണ് രാഹുൽ പ്രസംഗിച്ചത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയായിരുന്നു പ്രസംഗം. പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പൊതുവിദ്യാലയങ്ങളിലെ സ്ഥിതി മെച്ചപ്പെടണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മുൻ എംപി അന്തരിച്ച എം.ഐ.ഷാനവാസ് നൽകിയ സംഭാവനകൾ രാഹുൽ അനുസ്മരിച്ചു.
പരസ്പരവിദ്വേഷത്തിന്റെയും രോഷത്തിന്റെയും അന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും എന്നാൽ, ഈ വിഭജനം കൊണ്ട് രാജ്യത്തിന് മുന്നോട്ടു കുതിക്കാനാവില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെ പേരിലുള്ള വിഭജനം ഒരിക്കലും നമ്മുടെ രാജ്യത്തെ വിജയത്തിലേക്കെത്തിക്കില്ല. ഇത്തരത്തിലുള്ള വിദ്വേഷങ്ങൾ മനസ്സിൽ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് ഓരോ കുട്ടിയുടെയും കടമയാണ്. നമ്മൾ പരസ്പരം വിദ്വേഷം പുലർത്തുമ്പോൾ നമ്മുടെ രാജ്യം ദുർബലപ്പെടുകയാണ്. മതത്തിന്റെയോ വർഗത്തിന്റെയോ പശ്ചാത്തലത്തിന്റെയോ വിവേചനമോ വ്യത്യാസങ്ങളോ ഇല്ലാതെ കേരളത്തിലെ കുട്ടികൾക്ക് ഇത്തരം മനോഹരമായ കെട്ടിടങ്ങളിൽ പഠിക്കാൻ കഴിയുന്നുവെന്നതാണ് പ്രധാനമായ കാര്യം. ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്ക് വരെ ഇവിടെ പഠിക്കാൻ കഴിയുന്നു. അത് തന്നെയാണ് കേരളത്തിന്റെ പ്രസരിപ്പും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യം മുഴുവൻ അറിയപ്പെടുന്നതിനുള്ള കാരണവും. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണത്തിനാണ് ഡൽഹി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പാവപ്പെട്ടവന് അത് ഉപകാരപ്പെടുകയില്ല. സ്വകാര്യസ്ഥാപനങ്ങളിൽ പോയി പഠിക്കാനുള്ള പണം പാവപ്പെട്ടവന്റെ ൈകയിലില്ല. മുൻ എംപി. എം.ഐ. ഷാനവാസ് തുടങ്ങിവെച്ച പദ്ധതികളിലൊന്നാണ് വാകേരി സ്കൂളിലെ പുതിയ കെട്ടിടം. അദ്ദേഹം ബാക്കിവെച്ച ജോലികളും അദ്ദേഹത്തിന്റെ വീക്ഷണവും തുടരേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വേദിയിലെ ശബ്ദക്രമീകരണത്തിന്റെ പ്രശ്നം കാരണം രാഹുലിന്റെ പരിഭാഷകയായ പ്ലസ് വൺ വിദ്യാർത്ഥിനി പി.വി. പൂജ ആദ്യമൊന്ന് പതറി. രാഹുൽ പ്രോത്സാഹിപ്പിച്ചതോടെ പരിഭ്രമമെല്ലാം പമ്പ കടന്നു. താനും ആദ്യമൊക്കെ സംസാരിക്കുമ്പോൾ ഇങ്ങനെയായിരുന്നെന്നും പരിഭ്രമിക്കേണ്ടെന്നും രാഹുൽ പൂജയോട് സ്നേഹത്തോടെ പറഞ്ഞപ്പോൾ സദസ്സ് കരഘോഷത്താൽ നിറഞ്ഞു. പരിഭാഷകയ്ക്ക് സമ്മാനമായി മിഠായി നൽകിയാണ് എംപി. വേദി വിട്ടത്. രാഹുലിന്റെ പ്രോത്സാഹനം മറക്കാൻ കഴിയില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നുവെന്നും പൂജ പിന്നീട് പറഞ്ഞു. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ വി.ജെ. ആർച്ച, നയന വിനോദ്, സ്വാതി കൃഷ്ണ എന്നിവർക്ക് എംപി. ഉപഹാരം നൽകി.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍