Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വഴിയരുകിൽ നിന്ന പത്താംക്ലാസുകാരിയെ ഓട്ടോയിൽ സ്‌കൂളിൽ എത്തിച്ച് ആദ്യം പീഡിപ്പിച്ചത് പട്ടാളത്തിൽ സന്തോഷ്; പെൺകുട്ടിയെ കാമുകൻ കൂട്ടുകാർക്കും കാഴ്ച വച്ചു; പീഡനം പുറംലോകത്ത് എത്തിയത് സ്‌കൂളിലെ കൗൺസിലിംഗിനിടെ; പരാതി എത്തിയിട്ടും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച് പൊലീസും; മുസ്ലിം ലീഗ് പ്രവർത്തകൻ പ്രതിയാകാതിരിക്കാൻ രാഷ്ട്രീയ ഇടപെടലും; ക്രൈംബ്രാഞ്ച് എത്തിയപ്പോൾ ക്രൂരന്മാർ അഴിക്കുള്ളിൽ; മഞ്ചേരി പോക്‌സോ കോടതിയിലെ ഈ കേസും ഉന്നാവയിലെ പ്രണയച്ചതി പീഡനത്തിന് സമാനം

വഴിയരുകിൽ നിന്ന പത്താംക്ലാസുകാരിയെ ഓട്ടോയിൽ സ്‌കൂളിൽ എത്തിച്ച് ആദ്യം പീഡിപ്പിച്ചത് പട്ടാളത്തിൽ സന്തോഷ്; പെൺകുട്ടിയെ കാമുകൻ കൂട്ടുകാർക്കും കാഴ്ച വച്ചു; പീഡനം പുറംലോകത്ത് എത്തിയത് സ്‌കൂളിലെ കൗൺസിലിംഗിനിടെ; പരാതി എത്തിയിട്ടും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച് പൊലീസും; മുസ്ലിം ലീഗ് പ്രവർത്തകൻ പ്രതിയാകാതിരിക്കാൻ രാഷ്ട്രീയ ഇടപെടലും; ക്രൈംബ്രാഞ്ച് എത്തിയപ്പോൾ ക്രൂരന്മാർ അഴിക്കുള്ളിൽ; മഞ്ചേരി പോക്‌സോ കോടതിയിലെ ഈ കേസും ഉന്നാവയിലെ പ്രണയച്ചതി പീഡനത്തിന് സമാനം

ജംഷാദ് മലപ്പുറം

മലപ്പുറം: ഉന്നാവയിലെ പെൺകുട്ടിക്കുണ്ടായത് ക്രൂര പീഡനം. പരാതി നൽകിയപ്പോൾ കത്തിച്ചും കൊന്നു. രാജ്യം ഈ പീഡനത്തിന്റെ ഇരയുടെ വേർപാടിന്റെ ദുഃഖത്തിലാണ്. ഇതിനിടെ പതിനാറുകാരിയെ കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയെന്ന കേസ് കേരളത്തിലും ചർച്ചയാവുകയാണ്. മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത് കഴിഞ്ഞ ദിവസമാണ്. പൊലീസിന്റെ ശക്തമായ ഇടപെടലുകളാണ് ഉന്നാവയ്ക്ക് സമാനമായ രക്തസാക്ഷികളെ കേരളം സൃഷ്ടിക്കാത്തതിന് കാരണം. അപ്പോഴും പീഡകർ വിലസുകയാണ്. ഇതിന് തെളിവാണ് ഈ സംഭവവും.

തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പട്ടാളത്തിൽ സന്തോഷ് (36), പട്ടാളത്തിൽ ബൈജു (38), പാറയിൽ അനസ് (36), കൊളക്കാട്ടിരി അബ്ദുറഹിമാൻ എന്ന മാനു (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 മാർച്ച് 22നാണ് കേസിന്നാസ്പദമായ സംഭവം. 2019 മാർച്ച് 15ന് ഉച്ചക്ക് 12.30ന് വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി സ്‌കൂളിൽ വെച്ച് ബലാൽസംഗം ചെയ്തിരുന്നു. തിരൂരങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ച കേസ് പിന്നീട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഓഗസ്റ്റ് 13ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബർ 21നാണ് പ്രതികൾ അറസ്റ്റിലായത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തുന്ന പെൺവാണിഭ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ 10ാംക്ലാസുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുത്തു. സംഭവം പുറംലോകം അറിഞ്ഞത് സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ്. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികൾ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടതായി സൂചനളുള്ളതായി പൊലീസ് തിരിച്ചറിയുന്നുണ്ട്.

അപമാനവും പ്രതികളിൽ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കൾ എല്ലാം രഹസ്യമാക്കി. ഇരയായ പെൺകുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു. അറസ്റ്റിലായ പ്രതികളിൽ ഒരാൾ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവർത്തകരാണെന്ന ആരോപണവും ഉണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, ഉന്നതസ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

പട്ടാളത്തിൽ സന്തോഷിനെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനാണു ശ്രമം നടന്നത്. ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേനെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ പരിസരത്തെയും പല വീടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപും മറ്റും വീടുകളിൽ നിന്നു പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP