ലേബർ റൂമിൽ കയറ്റിയ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് നഴ്സ്; മനുഷ്യത്വരഹിതമായി പെരുമാറി ഡോക്ടർ നസ്റീൻ ഖാദറും; സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണിയായ സൗദത്ത് ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ
ജംഷാദ് മലപ്പുറം
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റിയ യുവതിയുടെ മുഖത്തടിച്ച് നഴ്സ്. മനുഷ്യത്വപരമായി പെരുമാറി മെഡിക്കൽ കോളജിലെ ഡോക്ടർ നസ്റീൻ ഖാദറും. സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണി ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ. മഞ്ചേരി മെഡിക്കൽ കോളജിൽ പ്രസവാനന്തരം ലേബർ റൂമിൽ പ്രവേശിപ്പിച്ച യുവതിയുടെ മുഖത്തടിച്ചതായും, ക്രൂരമായി പെരുമാറിയതായുമാണ് പരാതി. മെഡിക്കൽ കോളജിലെ ഡോ. നസ്റീൻ ഖാദറിനെതിരെയും കണ്ടാലറിയാവുന്ന നാലുനേഴ്സുമാർക്കെതിരെയുമാണ് മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിലെ മോഴിക്കൽ സമീറിന്റെ ഭാര്യ സി.കെ സൗദത്ത് പരാതിയുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച പരാതി മലപ്പുറം ജില്ലാ കലക്ടർക്കും, പൊലീസ് മേധാവിക്കും കൈമാറി. ഇതിന് പുറമെ മനുഷ്യാകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി കൈമാറാനിരിക്കുകയാണെന്നും സൗദത്തിന്റെ ഭർത്താവ് സമീർ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തെ കുറിച്ച് സമീർ പറയുന്നത് സൗദത്ത് പറയുന്നത് ഇങ്ങനെയാണ്. ഗർഭിണിയായ ശേഷം കഴിഞ്ഞ നവംബർ മാസംവരെ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയായ കൊരമ്പയിലായിരുന്നു കാണിച്ചിരുന്നത്. തുടർന്ന് ഇക്കഴിഞ്ഞ രണ്ടിനാണ് പ്രസവത്തിനായി കൊരമ്പയിൽ ആശുപത്രിയിൽ അഡ്മിറ്റ്ചെയ്തത്. പിറ്റേന്ന് പ്രസവവേദന വന്ന എനിക്ക് സിസേറിയൻ നടത്താൻ അവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ പ്രസവവേദന അനുഭവപ്പെടുന്ന തനിക്ക് സിസേറിയൻ ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അഭിപ്രായം ചോദിച്ച എന്റെ വീട്ടുകാരോട് എന്തെങ്കിലും സംഭവിച്ചാൽ താൻ അറിയില്ലെന്നും ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടുതന്നാൽ പരീക്ഷിക്കാമെന്നുമാണ് അശുപത്രി ഡോ. കദീജ ഉമ്മർ ബന്ധുക്കളോട് പറഞ്ഞത്.
ഡോക്ടറുടെ ഈ സംഭാഷണത്തിൽ അസ്വാഭാവികത തോന്നിയ എന്റെ വീട്ടുകാർ ഈ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ആദ്യം വിസമ്മതിച്ച ഡോക്ടർ പിന്നീട് ഒരുമണിക്കൂറോളം വൈകിപ്പിച്ച് പിന്നീട് മാറ്റാൻ സമ്മതിച്ചു. തുടർന്ന് ഈ ആശുപത്രിയിലെ ബില്ലുകളും മറ്റ് അടിപ്പിച്ച ശേഷമാണ് പോകാൻ സമ്മതിച്ചത്. എന്നാൽ കോളജിലേക്ക് പോകാൻ ആംബുലൻസ് സഹായം നൽകാൻ ആശുപത്രി അധികൃതർ തെയ്യാറായില്ല. ശേഷം മഞ്ചേരി മെഡിക്കൽ കോളജിന് സമീപത്തുനിന്നും മറ്റൊരു ആംബുലൻസ് വിളിച്ചാണ് മേഞ്ചരി മെഡലക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശേഷം മെഡിക്കൽ കോളജിലെ ലേബർ റൂമിലേക്ക് മാറ്റിയ ഉടൻതന്നെ ഒരു ലേഡി ഡോക്ടർ വരികയും ഉടൻ തന്നെ എന്നെ പരിശോധിക്കുകയും 48മണിക്കൂറിനുള്ളിൽ സുഖപ്രസവം ഉണ്ടാകുമെന്നും സിസേറിയന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് 'ഏത് മഹതിയാണ് കൊരമ്പയിൽ ആശുപത്രിയിൽനിന്ന് ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞ് പോന്നത്' എന്ന് ചോദിച്ച് മറ്റൊരു ഡോക്ടറായ നസ്റീൻ ഖാദർ തന്നെ അടുക്കലേക്കുവരികയായിരുന്നുവെന്നും സൗദത്ത് പരാതിയിൽ പറയുന്നു.
ദേഷ്യപ്പെട്ട് സംസാരിച്ച ഡോക്ടർ നസ്റീൻ ഖാദർ പ്രസവം കഴിയുംവരെ മോശമായാണ് പെരുമാറിയതെന്നും ഇവർ പറയുന്നു. 'നിങ്ങൾ എന്തിനാണ് കൊരമ്പയിൽ ആശുപത്രിയിലെ കദീജ ഡോക്ടറെ വെറുപ്പിച്ച് ഇങ്ങോട്ട് വന്നത്. ഇവിടെയും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞാൽ ഇനി എവിടേക്കാണ് നിങ്ങൾ കൊണ്ടുപോകുകയെന്നും ചോദിച്ചാണ് മനുഷ്യത്വ രഹിതമായാണ് ഡോ.നസ്റീൻ ഖാദർ സംസാരിച്ചതെന്നും സൗജത്ത് പറയുന്നു.
തുടർന്ന് ഇക്കാര്യംതന്നെ തന്റെ ഉമ്മയോടും സഹോദരിമാരോടും ഡോക്ടർ ആവർത്തിച്ചു. തുടർന്ന് എന്റെ ഉമ്മയും സഹോദരിയും ഇക്കാര്യം പുറത്തു ചൂടുവെള്ളം വാങ്ങാൻ പോയിരുന്ന എന്റെ ഭർത്താവിനെ തിരിച്ചുവന്നപ്പോൾ ഇക്കാര്യം അറിയിച്ചു. ബന്ധുക്കളെല്ലാം മാനസികമായി തകർന്നിരിക്കുന്ന സമയമായിരുന്നു ഇത്. ഇവർ ലേബർറൂമിന് പുറത്തു മനോവേദന സഹിച്ചാണ് കാത്തിരുന്നത്. ശേഷം വൈകിട്ടോടെ സുഖപ്രസവത്തിലൂടെ താൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.
പ്രസവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരിൽ കണ്ടാലറിയാവുന്ന ഒരു നഴ്സ് വളരെ മോശമായാണ് പെരുമാറിയതെന്നും ലേബർറൂമിൽവെച്ച് ഇവർ വലതുകവളിൽ അടിച്ചതായും സൗദത്ത് പറയുന്നു. തുടർന്ന് പ്രസവം കഴിഞ്ഞ ശേഷം രണ്ടു പുരുഷ നേഴ്സുമാർ വന്ന് പ്രസവ സംബന്ധമായ മുറിവുകൾ തുന്നി. ഈ സമയം വെള്ളത്തിന് ദാഹിച്ച തനിക്ക് ഒരു തുള്ളിവെള്ളംപോലും തരാൻ ഇവർ കൂട്ടാക്കിയില്ല. തുടർന്നു പുരുഷ നേഴ്സുമാർ ഇടപെട്ടാണ് വെള്ളം നൽകിയതെന്നും സൗജത്ത് നൽകിയ പരാതിയിൽ പറയുന്നു. മുറിവുകൾ തുന്നിക്കെട്ടിയ ഉടൻ തന്നെ മറ്റൊരു വനിതാ നഴ്സ് വന്ന് എണീറ്റ് കട്ടിലിൽ കിടക്കാൻ പറഞ്ഞു.
വലിയ കട്ടിലിൽ കയറാൻപോലും കഴിയാതെവന്ന തനിക്ക് ഒരു സഹായംപോലും നൽകാൻ നഴ്സ് വിസമ്മതിച്ചു. തുടർന്ന് കഠിനമായ വേദന സഹിച്ചാണ് താൻ കട്ടിലിൽ കയറിക്കിടന്നത്. ശേഷം കുഞ്ഞിനെ മുലയൂട്ടാൻ എനിക്ക് നൽകുകയും ആസമയം കുട്ടിയെ പിടിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച എന്നോട് 'നീ വേണമെങ്കിൽ മുലകൊടുത്തോ' ഞങ്ങൾക്ക് വേറെ പണിയുണ്ട്' എന്ന പറഞ്ഞ് കയർത്തുസംസാരിച്ചു. ഒരു മനുഷ്യജീവന്റെ വിലപോലും നൽകാതെയാണ് ഇവർ പെരുമാറിയത്. ഈസമയത്ത് എന്റെ കുഞ്ഞിനെയും ജീവൻ ആശുപത്രി അധികൃതരുടെ കയ്യിലായതിനാൽ ആശുപത്രിയിലെ ആരോടും അതുവരെ പരാതിപ്പെട്ടില്ല. തുടർന്ന് ലേബർ റൂമിൽനിന്നും പുറത്താക്കി നിലത്തു കിടത്തി.
എന്നാൽ ഈ സമയത്ത് രക്തം പോകുന്നത് കൂടി കണ്ടതോടെ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. ഇപ്പോഴും മഞ്ചേരി മലബാർ ആശുപത്രിയിൽചികിത്സയിലാണ്. ഇത്തരത്തിൽ തന്നോട് പ്രവർത്തിച്ച ഡോ. നസ്റീൻ ഖാദർ എന്നിവരുടേയും, ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി നഴ്സുമാരിൽ ചിലരുടേയും പ്രവർത്തിമൂലം ഞാൻ മാനസികമായി തകരുകയും ഇപ്പോഴും വലിയ സങ്കടത്തിലും പ്രയാസത്തിലുമാണ്. എന്നെ ലേബർ റൂമിൽനിന്നും മുഖത്തടിച്ച ലേഡി നഴ്സിനേയും അപമര്യാദയായി പെരുമാറിയ ഡോ. നസ്റീൻ ഖാദർ എന്നിവരേയും ഇപ്പോഴും എനിക്ക് കണ്ടാൽ അറിയാം.
ഇവരുടെ പ്രവൃത്തിമൂലം മാനസികമായി തകർന്ന ഞാനും കുടുംബവും ഇപ്പോഴും ഈ ഷോക്കിൽനിന്നും മോചിതരായിട്ടില്ല. മേൽസംഭവത്തിൽ ആശുപത്രി ലോബികളുടെ ഇടപെടലുണ്ടാകാമെന്നും താനും കുടുംബവും വിശ്വസിക്കുന്നുവെന്നും സൗദത്ത് എസ്പിക്കും കലക്ടർക്കും നൽകിയ പരാതിയിൽ വ്യക്തമാക്കി. സാധാരണക്കാർക്ക് ഏക ആശ്രയമായ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഇത്തരം പ്രവണത നടക്കുന്നത് ഏറെ ഭയമുണ്ടാക്കുന്ന കാര്യമാണ്. ഈ ഡോക്ടർക്കെതിരെ വേറെയും നിരവധി പരാതികളുള്ളതായി ആശുപത്രിയിലെ മറ്റു രോഗികളിൽനിന്നും അറിയാൻ കഴിഞ്ഞു. ഇതിനാൽ തന്നെ ഈ ഡോക്ടർക്കെതിരെയും, മറ്റു നേഴ്സുമാർക്കെതിരെയും ഇന്ത്യൻശിക്ഷാനിയമ പ്രകാരം ആവശ്യമായ ക്രിമിനൽനടപടിയും വകുപ്പ്തല നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൗദത്ത് ഇന്ന് പരാതി നൽകിയത്.
Stories you may Like
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്