Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ പീഡിപ്പിക്കാനായി കടന്നുപിടിച്ചത് നാലു നിലകൾ നടന്നു കയറിയതിന്റെ ക്ഷീണം തീർക്കാൻ വെള്ളം ചോദിച്ചെത്തിയവൻ; കുതറിമാറാൻ ശ്രമിച്ചതോടെ ഉപദേശിച്ചത് തന്നോട് സഹകരിക്കണമെന്നും; വീട്ടിൽ മറ്റാരോ ഉണ്ടെന്ന ധാരണയിൽ ഓടി രക്ഷപെട്ട അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്

യുവതിയെ പീഡിപ്പിക്കാനായി കടന്നുപിടിച്ചത് നാലു നിലകൾ നടന്നു കയറിയതിന്റെ ക്ഷീണം തീർക്കാൻ വെള്ളം ചോദിച്ചെത്തിയവൻ; കുതറിമാറാൻ ശ്രമിച്ചതോടെ ഉപദേശിച്ചത് തന്നോട് സഹകരിക്കണമെന്നും; വീട്ടിൽ മറ്റാരോ ഉണ്ടെന്ന ധാരണയിൽ ഓടി രക്ഷപെട്ട അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: യുവതിയെ ഫ്്‌ളാറ്റിനുള്ളിൽ കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഇതുവരയും കണ്ടെത്താനായില്ല. ബെംഗലൂരു മാരത്തഹള്ളി സ്വദേശിയായ യുവതിയെയാണ് അപരിചിതനായ യുവാവ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് യുവതിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്.

ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് അപരിചിതൻ എത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഏകദേശം 2.30 നാണ് കാളിങ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നപ്പോൾ അപരിചിതനായ ഒരാൾ തങ്ങളുടെ എതിർവശത്തുള്ള വീട് ഒഴിഞ്ഞുകിടക്കുകയാണോ എന്നും വാടകക്ക് നൽകുമോ എന്നുമന്വേഷിച്ചു.

തനിക്കറിയില്ലെന്നു പറഞ്ഞപ്പോൾ വീട്ടുടമസ്ഥന്റെ നമ്പർ നൽകാൻ പറഞ്ഞു. അതും കൈവശമില്ലെന്ന് പറഞ്ഞപ്പോഴാണ് ഭർത്താവിന്റെ നമ്പർ ആവശ്യപ്പെട്ടത്. അദ്ദേഹമിപ്പോൾ തിരക്കിലായിരിക്കുമെന്നും പിന്നീട് വീട്ടുടമസ്ഥനോട് അന്വേഷിച്ച് അറിയിക്കാമെന്ന് പറയുകയുമായിരുന്നു. നാലു നിലകൾ കയറിയാണ് എത്തിയതെന്നും ദാഹിക്കുന്നതിനാൽ ഒരു ഗ്ലാസ് വെള്ളം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയത്.

യുവതി വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയതോടെ യുവാവ് വീടിനുള്ളിൽ കടന്ന് വാതിൽ ഉള്ളിൽ നിന്നും പൂട്ടി. തുടർന്ന് യുവതിയെ പിന്നിൽ നിന്നും കടന്ന്പിടിക്കുകയായിരുന്നു. യുവതി കുതറിമാറാൻ ശ്രമിക്കുന്നതിനിടെ തന്നോട് സഹകരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.അക്രമിയുടെ കരവലയത്തിൽ നിന്നും രക്ഷപെടാനാകാതെ യുവതി കരഞ്ഞതോടെയാണ് ഇയാൾ പിന്തിരിഞ്ഞത്.

രക്ഷപെടാനുള്ള ശ്രമത്തിനിടെ കുതറിമാറിയ യുവതി അക്രമിയുടെ കൈയിൽ ശക്തിയായി കടിക്കുകയും അയൽക്കാരിയെ വിളിച്ച് ഉറക്കെ കരയുകയും ചെയ്തു. വീട്ടിനുള്ളിൽ മറ്റാരോ ഉണ്ടെന്ന ധാരണയിൽ അയാൾ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു. അയൽക്കാർ അക്രമിക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ മാരത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ ഇതുവരെയും കണ്ടെത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP