'അൽഫോൻസാമ്മയ്ക്ക്' എതിരെ അറസ്റ്റ് വാറണ്ടില്ലെന്നത് പച്ചക്കള്ളം; 'കുങ്കുമപ്പൂവിലെ കൊടുംവില്ലത്തി അമലയ്ക്കെതിരെ' അജ്മാനിലെ കോടതി വിധിയുണ്ടെന്നത് പച്ച പരമാർത്ഥം; കമ്പനി പാർട്ണർക്ക് കടം കൊടുക്കാനുണ്ടെന്നതിന് തെളിവായി കോടതി രേഖകൾ; മറുനാടൻ വ്യാജ വാർത്ത നൽകുന്നുവെന്ന് സീരിയൽ നടി പറയുന്നത് ശുദ്ധ അസംബന്ധം; കടം തിരിച്ചുകൊടുക്കാതെ ഒളിച്ചു കളിക്കുന്ന പ്രസില്ല ജെറിനെതിരായ തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു; ഇത് ബിസിനസ് പങ്കാളിയെ നെട്ടോട്ടമോടിക്കുന്ന കള്ളക്കളി തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രസില്ല ജെറിൻ എന്ന അശ്വതിയെ മലയാളികൾ മറക്കില്ല. ഏഷ്യാനെറ്റിലെ അൽഫോൻസാമ്മയിലെ അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായും മാറി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണിത്. ബിസിനസ് പങ്കാളിയെ അജ്മാനിൽ ചതിച്ച കഥ പറഞ്ഞു ഈ നടിയുടെയും ഭർത്താവിന്റെയും മറ്റൊരു മുഖമാണ് മറുനാടൻ തുറന്നു കാട്ടിയത്. കമ്പനിയുടെ പങ്കാളിയും ജീവനക്കാരനുമായ രാജേഷ് ബാബുവിനു ഏഴ് ലക്ഷത്തോളം രൂപ ഇവർ നൽകാനുണ്ടെന്നും അതിനായി അജ്മാൻ കോടതി വിധിയുണ്ടെന്നും അതിന്റെ പേരിൽ ഇവർക്ക് അറസ്റ്റ് വാറണ്ടും ഉണ്ടെന്നാണ് മറുനാടൻ വാർത്ത നൽകിയത്. തുടർന്ന് ക്ഷുഭിതയായ നടി മാധ്യമങ്ങളെ ബന്ധപ്പെട്ടു മറുനാടൻ നൽകിയത് വ്യാജവാർത്ത എന്നാണ് ആരോപണം ഉന്നയിച്ചത്. മറുനാടനു എതിരെ ദുബായിലെ ഇന്ത്യൻ കോൺസുലെറ്റിലും അജ്മാൻ പൊലീസിലും പരാതി നൽകുമെന്നും നടി പറഞ്ഞു.
നടി എന്ന നിലയിലുള്ള വിശ്വാസ്യതയും ഇവരുടെ ആരോപണങ്ങളും മുഖവിലയ്ക്ക് എടുത്ത് മാധ്യമങ്ങൾ വാർത്ത നൽകി. നടിയെക്കുറിച്ച് വന്നത് വ്യാജവാർത്ത എന്ന രീതിയിൽ ഇവരുടെ പ്രതികരണവും ഉൾക്കൊള്ളിച്ചുകൊണ്ടാണ് മറ്റു മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതോടെ മറുനാടൻ നടിയെക്കുറിച്ച് വ്യാജ വാർത്ത നൽകി എന്ന പ്രചാരണവും വന്നു. ഏഴു ലക്ഷത്തോളം രൂപ നടി രാജേഷ് ബാബുവിന് നടി നൽകാനുണ്ട്. 2017 മെയ് മാസം 30 നാണ് നടിക്ക് എതിരെ രാജേഷ് ബാബു അജ്മാൻ കോടതിയിൽ കേസ് നൽകിയത്. 2540/2017 ആണ് കേസ് കേസ് നമ്പർ. 2017 ഒക്ടോബർ 12 നു വിധിയും വന്നു. 39817 ദിർഹംസ് രാജേഷ് ബാബുവിന് നൽകാനാണ് വിധി വന്നത്. അറസ്റ്റ് വാറണ്ട് വന്നത് 2019 മെയ് അഞ്ചിനാണ്. ഈ അറസ്റ്റ് വാറണ്ട് ആണ് നിലനിൽക്കുന്നത്. ഈ തുകയും നാട്ടിലേക്ക് തിരികെ പോകാനുള്ള ടിക്കറ്റ് കൂടി നടി നൽകേണ്ടതുണ്ട്. ഇതെല്ലാം നിലനിൽക്കുന്നതുകൊണ്ടാണ് മറുനാടൻ വാർത്ത നൽകിയത്.
കോടതിവിധിയുടെ കോപ്പിയും അറസ്റ്റ് വാറണ്ടിന്റെ കോപ്പിയും കയ്യിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ബിസിനസ് പങ്കാളിയെ ചതിച്ച നടിയെക്കുറിച്ച് മറുനാടൻ വാർത്ത നൽകിയത്. 2018-ൽ വിസയുടെ കാലാവധി തീർന്നിട്ടും രാജേഷ് ബാബു ഇപ്പോഴും അജ്മാനിൽ തന്നെ തങ്ങുകയാണ്. വിസയുടെ കാലാവധി തീർന്നാൽ പിന്നെ എങ്ങിനെ വിദേശത്ത് ഒരാൾക്ക് തുടരാൻ കഴിയും. അതും കർശനമായ നിയമങ്ങൾ നിലവിലുള്ള യുഎഇപോലുള്ള ഒരു രാജ്യത്ത്. അതിനു രാജേഷിനെ സഹായിച്ചത് ഈ കോടതി ഉത്തരവാണ്. ഏഴു ലക്ഷത്തോളം രൂപ രാജേഷിനു ശമ്പള കുടിശിക എന്ന നിലയിൽ നടിയും ഭർത്താവും നൽകണം. ഇത് കോടതി ഉത്തരവാണ്. അറസ്റ്റ് വാറണ്ടും ഉണ്ട്. അതിനാൽ തത്ക്കാലം നടിക്ക് അജ്മാൻ വിടാൻ കഴിയില്ല. പണം ലഭിക്കാനുള്ളതിനാൽ രാജേഷും അജ്മാനിൽ തന്നെ തങ്ങുകയാണ്. ഈ കാര്യങ്ങൾ ആണ് വാർത്തയിൽ ഉൾക്കൊള്ളിച്ചത്. വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയതോടെ നടി ക്ഷുഭിതയായി രംഗത്തിറങ്ങുകയായിരുന്നു.
ഞാനും ജെറിനും അജ്മാനിൽ തന്നെയുണ്ട്. ഒളിച്ചു കഴിയേണ്ട ആവശ്യമില്ല. 'ഞാനുമായി ബന്ധപ്പെട്ട ഒരു വ്യാജ വാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണിത്. ഞാനും ഭർത്താവും യുഎഇയുടെ നിയമത്തിൽ നിന്നുകൊണ്ട് ബിസിനസ് നടത്തുന്ന ആളുകളാണ്. എന്നെയും അദ്ദേഹത്തെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് വാർത്ത. ഞാനോ ഭർത്താവോ ഒളിവിൽ പോയിട്ടില്ല. ഇപ്പോഴും യുഎഇ യിൽ അജ്മാനിൽ താമസിക്കുന്നുണ്ട്. ആർക്കു വേണമെങ്കിലും എന്നെ എപ്പോൾ വേണമെങ്കിലും കാണാം വിളിക്കാം സംസാരിക്കാം. മൂന്നു മാസം മുൻപ് ജെറിന്റെ ബാല്യകാല സുഹൃത്തും അയൽവാസിയുമായ രാജേഷ് ബാബു സെയിൽസ് മാനേജരായി കമ്പനിയിൽ ചേർന്നു. അടുത്തിടെ തനിക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് പറഞ്ഞ് രാജേഷ് ബാബു അജ്മാൻ ലേബർ കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതിനു ശേഷമാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസില്ലയും ജെറിനും യുഎഇയിൽ ഒളിച്ചു താമസിക്കുന്നു എന്ന് പറഞ്ഞു വാർത്ത വന്നത്.
രണ്ടാഴ്ചയിലേറെ ഓഫിസിൽ വരാത്തതിനെ തുടർന്ന് രാജേഷിനെ ജോലിയിൽ നിന്നു മാറ്റി നിർത്തി. ഇതിന്റെപ്രതികാരമായാണ് ദുഃഷ്പ്രചാരണം നടത്തുന്നത്. രാജേഷ് ബാബു കമ്പനിക്ക് ചില ബാധ്യതകളും വരുത്തിവച്ചിരുന്നു. സെയിൽസ് മാനേജർ മാത്രമായിരുന്ന അയാൾ കമ്പനിയുടെ പാർട്ണറാണെന്നാണ് പറഞ്ഞു പരത്തുന്നത്. രാജേഷ് ബാബുവിന്റെ പരാതിയിൽ അജ്മാൻ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു എന്ന് പറയുന്നതും പച്ചക്കള്ളമാണ്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് ലേബർ കോടതിയിൽ പരാതി നൽകിയാൽ അന്വേഷിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നല്ലാതെ ഒളിച്ചുകഴിയേണ്ടത് എന്തിനാണെന്ന് മനസിലാകുന്നില്ല. താൻ യുഎഇയിൽ എല്ലായിടത്തും സഞ്ചരിക്കുന്നു. ഇടയ്ക്ക് ഒരു ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. ഒളിച്ചു കഴിയുന്നു എന്നത് വലിയ തമാശയാണ്. പ്രസില്ല മാധ്യമങ്ങളോട് പറഞ്ഞു.
കേസ് നൽകി എന്ന് നടി തന്നെ പറയുന്നു. എന്നാൽ വിധി വന്നത് പറയുന്നില്ല. അജ്മാൻ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നഷ്ടപരിഹാരം നൽകാനുള്ള വിധി രേഖയായി മുന്നിൽ നിൽക്കെയാണ് ഏഴു ലക്ഷത്തോളം രൂപ നഷ്ടം നൽകാനുണ്ട് എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് നടി പറയുന്നത്. നടി പറയുന്ന കള്ളമാണ് വിധിയുടെ കോപ്പി പ്രസിദ്ധപ്പെടുത്തുന്നതിലൂടെ പൊളിയുന്നത്. അടുത്തിടെ തനിക്ക് രണ്ടുമാസം ശമ്പളം നൽകിയില്ലാ എന്ന് പറഞ്ഞു കോടതിയിൽ കേസ് നൽകി എന്നാണ് നടി പറയുന്നത്. എന്നാൽ രാജേഷ് ബാബു ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടു കേസ് നൽകിയത് തന്നെ 2017 മെയ് മാസം 30 നാണ്. വിധി വന്നത് അതേ വർഷം 2017 ഒക്ടോബർ 12നുമാണ്. എല്ലാം നടക്കുന്നത് രണ്ടു വർഷം മുൻപാണ്. മൂന്നു മാസം മുൻപ് എന്ന് എങ്ങിനെയാണ് നടി പറയുന്നത്. ഞങ്ങൾ വീണ്ടും വാർത്ത നൽകുന്നതിലൂടെയാണ് നടിയുടെ കള്ളങ്ങൾ ആണ് പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.
നടിയും ഭർത്താവ് ജെറിൻ ബാബുവും സുഹൃത്ത് രാജേഷ് ബാബുവും കൂടി ചേർന്ന് യുഎഇയിൽ കമ്പനി നടത്തി. ഈ നടത്തിപ്പിൽ സുഹൃത്തിനെ കബളിപ്പിച്ചതിന്റെ പേരിലാണ് നടിക്ക് എതിരെ കേസ് വന്നത്. ഏഴു ലക്ഷത്തോളം രൂപ നല്കാനുണ്ടായതിനെ തുടർന്ന് രാജേഷ് ബാബു നൽകിയ പരാതിയിൽ കോടതി വിധി വന്നതിനെ തുടർന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നൽകാനാണ് അജ്മാൻ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വർഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. പണം തിരികെ കിട്ടാനുള്ളതിനെ തുടർന്ന് രണ്ടു വർഷമായി രാജേഷ് ബാബു യുഎഇ വിട്ടിട്ടുമില്ല.
തകധിമി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ നടിയാണിത്. സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിച്ച കാണാക്കുയിൽ സീരിയലിലൂടെയാണ് രംഗത്ത് വന്നത്. ഈ സീരിയൽ മുടങ്ങിപ്പോയി. അതിനെ തുടർന്നാണ് അൽഫോൻസാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. വിശുദ്ധയായ അൽഫോൻസാമ്മയെ കാണുന്നത് പോലെയാണ് നടിയെ ആരാധകർ വരവേറ്റത്. അൽഫോൻസാമ്മ കഴിഞ്ഞപ്പോൾ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഓർക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി വിവാഹം ചെയ്തത്. ജെറിനും രാജേഷ് ബാബുവും സഹപാഠികളും കൂട്ടുകാരുമാണ്. അതിനാലാണ് രാജേഷ് ബാബു ജെറിനും നടിക്കും ഒപ്പം ചേർന്ന് പ്രവർത്തിച്ചത്.
തങ്ങൾക്ക് നൽകാനുള്ള പണം നൽകാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ രശ്മി മറുനാടൻ മലയാളിയോട് പറഞ്ഞത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും നൽകിയാണ് ഇവരുടെ കമ്പനിയിലേക്ക് നൽകിയത്. കമ്പനി മുന്നോട്ടു പോയപ്പോൾ നടിക്ക് തന്റെ ഭർത്താവിനെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നൽകിയാൽ പാർട്ട്ണർഷിപ്പ് ഒഴിയാം എന്നും ഭർത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നാണ് രാജേഷ് ബാബു അജ്മാൻ കോടതിയെ സമീപിച്ചത്.
കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നൽകാനാണ് അജ്മാൻ കോടതി വിധിച്ചത്. തുക അടച്ചില്ല. അതിനാൽ അറസ്റ്റ് വാറണ്ട് നിലവിൽ വന്നു. ഇതാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്