Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂമിയിലെ ഏറ്റവും വലിയ വൈദ്യൻ അമ്മയാണ്; അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്; ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കും; നമ്മുടെ കുട്ടികൾക്ക് ഇറച്ചി കണ്ടാൽ വായിൽ വെള്ളം വരും; ഏഴ് തലമുറയുടെ പാരമ്പര്യമാണ് ഒരു മനുഷ്യശരീരം വഹിക്കുന്നത്; ആഹാരരീതിയും പാരമ്പര്യവും തന്നെയാണ് രോഗനിർണയം; പ്രമേഹം പരിശോധിക്കാൻ ലാബിൽ ടെസ്റ്റ് ചെ്‌യേണ്ട ആവശ്യം എന്തിനാണ്; മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഉറുമ്പ് കൂടിയാൽ ഓർത്തോ നിങ്ങൾ രോഗത്തിനടിമയായി

ഭൂമിയിലെ ഏറ്റവും വലിയ വൈദ്യൻ അമ്മയാണ്; അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്; ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കും; നമ്മുടെ കുട്ടികൾക്ക് ഇറച്ചി കണ്ടാൽ വായിൽ വെള്ളം വരും; ഏഴ് തലമുറയുടെ പാരമ്പര്യമാണ് ഒരു മനുഷ്യശരീരം വഹിക്കുന്നത്; ആഹാരരീതിയും പാരമ്പര്യവും തന്നെയാണ് രോഗനിർണയം; പ്രമേഹം പരിശോധിക്കാൻ ലാബിൽ ടെസ്റ്റ് ചെ്‌യേണ്ട ആവശ്യം എന്തിനാണ്; മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഉറുമ്പ് കൂടിയാൽ ഓർത്തോ നിങ്ങൾ രോഗത്തിനടിമയായി

മറുനാടൻ ഡെസ്‌ക്‌

പാരമ്പര്യ ചികിത്സയുടെ മുഖ്യാധാരം ആഹാരരീതിയെന്നാണ് മോഹനൻ വൈദ്യൻ പറയുന്നത്. ഭക്ഷണ ക്രമീകരണങ്ങളും, ഭക്ഷണം ശീലങ്ങളിലെ മാറ്റവും മനുഷ്യനേ രോഗിയാക്കിയെന്നും മോഹനൻ വൈദ്യർ പറയുന്നു. ഇംഗ്ലീഷുാരൻ കൊണ്ടുവന്ന പല അടിച്ചേപ്പിക്കലുമാണ് പരമ്പരാഗത നാട്ടുവൈദ്യത്തെ തകർത്തതെന്നും ഇദ്ദേഹം പ്രതികരിക്കുന്നത്. മറുനാടൻ മലയാളിക്ക നൽകിയ പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.


രോഗം മറാൻ നല്ല ഭക്ഷണം ശീലമാക്കണം എന്നാണോ താങ്കൾ വിശ്വസിക്കുന്നത്?

രോഗം മാറാൻ ആദ്യം വേണ്ടത് നല്ല മനസാണ്. ഭാരതീയ സംസ്‌കാരത്തിലേക്ക് വന്നെങ്കിൽ മാത്രമേ അതിന്റെ അടിത്തറ അറിയു. ലക്ഷക്കണക്കിന് ഗുരുകുലങ്ങളുള്ള നാടാണ് ഭാരതം. ആ ഗുരുകുലങ്ങളുടെ ആദ്യത്തെ സർവകലാശാലകളായിരുന്നു നളന്തയും തക്ഷശിലയുമെല്ലാം. ഇവിടേക്ക് വിദേശിയ കടന്നുവരവാണ് ശ്രദ്ധിക്കേണ്ട കാര്യം. മെക്കാളെ പ്രഭു 1835ൽ ഫെബ്രുവരി 2ന് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ ശരിയാക്കണമെങ്കിൽ അവന്റെ സംസ്‌കാരത്തെ അടിച്ചൊടിക്കണം. സംസ്‌കാരവും വസ്ത്രവും എല്ലാം മാറണമെന്നാണ് മെക്കളുടെ പക്ഷം. ലോകം മുഴുവൻ കറങ്ങിയിട്ടും അവിടെ ഒരു പട്ടിണക്കാരനേയും ഭിക്ഷക്കാരനേയോ കണ്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാനാണ് പറഞ്ഞത്. ബംഗാളിലാദ്യമായി മിഷണറീസ് കോൺവെന്റ് സ്ഥാപിച്ചപ്പോൾ ഇംഗ്ലീഷ് വിദ്യഭ്യാസം നിർബന്ധമാക്കണമെന്നാണ് പറഞ്ഞത്. ഇംഗ്ലീഷ് പഠിക്കാത്തവന് ജോലി ലഭിക്കില്ലെന്ന് വന്നതോടെ എല്ലാവരും ഇംഗ്ലീഷ് പഠിക്കേണ്ടത് ആവശ്യമായി വന്നു.

സർക്കാർ ജോലി വേണമെങ്കിൽ ഇംഗ്ലീഷ് ലഭിക്കേണ്ട ആവശ്യമുണ്ടാക്കിയതിന്റേയും തുടക്കം ഇങ്ങനെയാണ്.ഇംഗ്ലീഷ് വിദ്യാഭ്യാസം എന്താണ് നേടി തന്നത്. മമ്മി എന്നാൽ ശവം ഡാഡി എന്നാൽ ശവത്തേ പോലെയുള്ളത്. ഇതാണ് ഇന്ന് ഇന്ത്യയിലെ കുട്ടികൾ വിളിക്കുന്നത്. ആദം പഠിക്കേണ്ടത് അവനവന്റെ ഭാഷ ആർജിക്കുക എന്നതാണ്. ഹിന്ദിയും, സംസ്‌കൃതവും പഠിച്ച ശേഷം ഇംഗ്ലീഷ് പഠിക്കണം.ആദ്യം നമുക്ക് വേണ്ടത് സംസ്‌കാരമാണ്.

എന്റെ അടുത്തേക്ക് വരുന്ന രോഗികളോട് പച്ചമരുന്ന് കൊടുത്തിട്ട് പറയുന്നത് അമ്മയുടെ ആശിർവാദം വാങ്ങി, പകുതി മരുന്ന് അമ്മയ്ക്ക് കൊടുക്കണം എന്നാണ്. എന്നിട്ടേ രോഗി കഴിക്കാവു എന്നാണ്. അതിന്റെ അർത്ഥം, മനസ് നന്നാക്കാൻ ഇവയൊക്കെ പ്രധാനമാണ്.
യോഗ, മെഡിറ്റേഷൻ, ഈശ്വരവിശ്വാസം എന്നിവയൊക്കെയാണ് വേണ്ടത്. അമ്മയാണ് യഥാർത്ഥ ഈശ്വരൻ,ഭൂമിയിലെ ഏറ്റവും വലിയ വൈദ്യർ അമ്മതന്നെയാണ്.

അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്. അടുത്തത് പാരമ്പര്യമാണ്. ഏഴുതലമുറയുടെ പാരമ്പര്യം നമ്മളിലെപ്പോഴും കാണും. അമ്മയും അച്ഛനും ഏത് സമയത്താണ് ഒരു കുഞ്ഞിന് ജീവൻ കൊടുക്കുന്നത് അതിനനുസരിച്ചാണ് ആ കുഞ്ഞിന്റെ രോഗങ്ങളും, സ്വഭാവങ്ങളും, ചിന്തകളും അടങ്ങിയിരിക്കുന്നത്. ഒരു കുഞ്ഞിന് എങ്ങനെ ജന്മം കൊടുക്കണമെന്ന് ഖുറാനും, ബൈബിളും വേദങ്ങളും പരാമർശിക്കുന്നു.ഇന്ന് കുട്ടികൾ അച്ഛനും അമ്മയും പറയുന്നത് കേൾക്കാത്തിന്റെ മൂലകാരണം അച്ഛനും അമ്മയും തന്നെയാണ്.

വൈദ്യർ എന്നതിനപ്പുറത്തേക്ക് ഫിലോസഫറാകാറുണ്ടോ?

ഞാൻ എന്റെ കാഴ്ചപ്പാടാണ് പറയുന്നത്. എന്റെ അടുത്തേക്ക് വരുന്നവർക്ക് ഉപദേശം കൊടുക്കാറുണ്ട്. കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നില്ല ംഎന്നതാണ് പ്രശ്‌നം സംസ്‌കാരത്തിന് മൂല്യച്യുതി വന്നുപോയി. നമ്മുടെ വിദ്യഭ്യാസം പോലും ശരിയായ രീതിയിലല്ലല്ലോ

ഭക്ഷണമാണ്  രോഗത്തിന്റെ യഥാർത്ഥ കാരണം? എങ്ങനെയായിരിക്കണം ഒരാളുടെ നല്ല ഭക്ഷണം?

അച്ഛനും അമ്മയും നമുക്ക് നൽകിയിട്ടുള്ളത് എന്താണോ അത് മാത്രമേ ദഹിക്കുയുള്ളു. ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കാൻ വരും. അതേ സമയം നമ്മുടെ മക്കളുടെ മുന്നിൽ മട്ടൻ ഫ്രൈ കൊണ്ടുവച്ചാൽ വായിൽ വെള്ളമിറക്കും. അവന്റെ ജീനിൽ ആ പാരമ്പര്യമില്ല അതാണ് സത്യം. അച്ഛനും അമ്മയും കുടുംബത്തിൽ എങ്ങനെയായിരുന്നു ഭക്ഷണം കഴിച്ചത് ആ രീതി മാത്രമേ നമുക്ക് ദഹിക്കുള്ളു. ഒരേ പ്രദേശത്തിനും ഓരോ കാലാവസ്ഥയുണ്ട്.

ആപ്രദേശത്തെ കാലാവസ്ഥയെ നമുക്ക് പിടിക്കുള്ളു. ഓർഗാനിക്ക് മാത്രമല്ല ഇത്തരം ശീലങ്ങളുടെ അടിസ്ഥാനം. ഇന്ത്യക്കാരന് സായിപ്പിന്റെ അടുക്കൽ നിന്ന് ഭക്ഷണം കൊണ്ടുവന്നാൽ ദഹിക്കണം എന്നില്ല. കാലാവസ്ഥ എന്നത് ശരീരത്തിനും ഭക്ഷണിത്തിനും അടിസ്ഥാനപരമായ ശീലമാണ്. യൂറോപ്പിൽ ആപ്പിളുണ്ടാകുന്നത് ശീതകാലം കഴിഞ്ഞ ശേഷമാണ്. അത് നമ്മൂടെ നാട്ടിലെത്തിച്ച കഴിക്കാൻ നിന്നാൽ ദഹിക്കണമെന്നില്ല. നമ്മുടെ നാട്ടിലെ നാടൻ പഴവും, ചക്കയും മാങ്ങയും, കപ്പയ്ക്കയുമെല്ലാം നമ്മുടെ പ്രകൃതിയുമായി ഇണങ്ങിയവയാണ്. വാഴപഴം തന്നെ കദളിപ്പഴമാണ് ഏറ്റവും ഔഷധഗുണം. നമുക്ക് 33 % ചൂടിൽ കഴിക്കുന്ന ആഹാരരീതിയല്ല അറബിനാട്ടിൽ 50% ചൂടിൽ അറബികൾ കഴിക്കുന്നത്. അപ്പോൾ പ്രകൃതി ദേശം, എന്നിവ സ്വാധീനിക്കും.

ഗോതമ്പ് കഴിക്കുന്നത് നമുക്ക് വിരുദ്ധമായ രീതിയാണ്. പ്രത്യേകിച്ച് ഷുഗർ രോഗികൾ ഗോതമ്പ് കഴിക്കുന്നത് തെറ്റാണെന്ന കാര്യം എത്രപേർക്ക് അറിയാം. രാവിലെ ദോശ കഴിക്കുന്നവർ ആണെങ്കിൽ ഗ്യാസ് രോഗികൾക്ക് ശരീരത്തിൽ പിടിക്കണം എന്നില്ല. കാരണം, ഉഴുന്നാണ് ദോശയിൽ അടങ്ങിയിട്ടുള്ളത്.

കപ്പ കഴിക്കുകയാണെങ്കിൽ നമുക്ക് നോൺ വെജ്ജ് ശീലമാണ്. രാവിലെ പുട്ട കഴിക്കുന്നത് നല്ലതാണ്, അവിലേസുണ്ട, പത്തിരി, എന്നിവ ക്രമീകരണ ഭക്ഷണങ്ങളാണ്.പിന്നീട് ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമമാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ഉച്ചയ്ക്ക് കഴിക്കാറില്ല, ഉച്ചയ്ക്ക് കഴിക്കുന്നത് രാത്രിയിൽ കഴിക്കാറില്ല, ഇപ്പോഴത്തെ രീതി ഒരു മാസത്തേക്കുള്ള സാധനം ഫ്രീജ്ജിൽ കയറ്റി വച്ച് ചൂടാക്കുകയാണ് പതിവ്. ഫ്രിജ്ജിൽ ഭക്ഷണം സൂക്ഷിച്ചാൽ ആ ഭക്ഷണം ചത്തുപോയി എന്നുവേണം മനസിലാക്കേണ്ടത്.

ഒരു രോഗവും വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ദിവസേന നല്ലയളിവിൽ വെള്ളം കുടിക്കുക എന്നത്. പ്രത്യേകിച്ച പ്രമേഹ രോഗി. നോൺവെജ്ജ് കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത് നല്ല നോൺവെജ്ജാണോ. വളർത്തി കോഴിയേയോ, പന്നിയേയോ കഴികുകയാണെങ്കിൽ നല്ലതാണ്. എന്തുകൊണ്ടാണ് മുസ്ലിം ജനത പന്നിയിറച്ചി കഴിക്കാത്തത്. പന്നിക്ക് കഴുത്തില്ല എന്നതാണ് കാരണം. ഒന്നാമത്തെ കാരണം എന്നത് പന്നിയെ ഒറ്റവെട്ടിൽ കൊല്ലാൻ കഴിയില്ല. പ്രതിരോധിക്കാനുള്ള സംവിധാനം എല്ലാ ജീവചാലങ്ങളിലുണ്ട്്. പുരുഷൻ തെങ്ങിൽ കയറും സ്ത്രീകൾ കയറുന്നത് കണ്ടിട്ടുണ്ടോ. പക്ഷേ ഒരു പട്ടി കടിക്കാൻ വരുമ്പോൾ ഓടി തെങ്ങിൽ കയറും.

കിഗ്ണിയുടെ അണ്ടർഗ്രൗണ്ടിൽ അഡ്രിനാളിൻ ഉണ്ടാകുന്ന ഹോർമോണിൽ ബ്ലഡ് വീണാൽ സകല ഇന്ദ്രിയങ്ങളിളും നിർത്തിയിട്ട് ജീവൻ രക്ഷിക്കാൻ നോക്കും. അതിനാലാണ് ഒറ്റവെട്ടിൽ കോഴിയേയും, പോത്തിനേയുമെല്ലാം കൊല്ലണമെന്ന് പറയുന്നത്. രണ്ടാമത് വെട്ടാൻ നിന്നാൽ അഡ്രിനാളിൻ പ്രവർത്തിച്ച് ജീവൻ വീഴും. അതിനാൽ പന്നിയെ വെട്ടാൻ കഴിയില്ല. കഴുത്തില്ല എന്നതാണ് കാരണം. ഞാൻ കോഴിയും, മറ്റ് ഇറച്ചിയും കഴിക്കാറില്ല, മീൻ കഴിക്കുന്നത് പതിവാണ്. കടലിൽ നിന്ന് കൊണ്ടുവരുന്നവ മാത്രം. വല്ലപ്പോളുമേ കിട്ടാറുള്ളു.

ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, കൊളസ്‌ട്രോൾ, പ്രഷർ എന്നിവയ്ക്ക് പരിഹാരം ?

ഷുഗർ എന്നത് ഒരു രോഗമല്ല. നമ്മൾ കഴിക്കുന്ന അന്നത്തിന്റെ പേരാണ് ഷുഗർ. നമ്മൾ കഴിക്കുന്ന ആഹാരം കൺവർട്ട് ചെയ്ത് ഗ്ലൂക്കോസാക്കുകയാണ് പതിവ്. ആ ഗ്ലൂക്കോസ് നല്ലതാണെങ്കിൽ ഇൻസുലിൻ കൊടുക്കും. ഇൻസുലിൻ നൽകേണ്ടത് പാൻക്രിയാസിലല്ല. മനസിലാണ്. നമ്മുടെ ശരീരത്തിലേക്ക് ആഹാരം കടത്തി വിടുന്നതിന് ഒരുപാട് കടമ്പകൾ താണ്ടേണ്ടി വരുന്നു. ആദ്യത്തേത് കടമ്പ കണ്ണാണ്ണ്. കണ്ണുകൊണ്ട് നോക്കും കൊള്ളാമോന്ന് നല്ലതാണെങ്കിൽ എടുക്കുകയാണ് പതിവ്. കണ്ണിന് നല്ലതാണെന്ന് തോന്നാൻ വേണ്ടി മായം ചേർക്കലാണ് ഇപ്പോഴത്തെ പതിവ്. വായിലോട്ട് ഭക്ഷണം വയ്ക്കുമ്പോൾ മണം ശരിയല്ലെങ്കിൽ മൂക്ക് പ്രവർത്തിക്കും അത് കളഞ്ഞേക്കാൻ പറയും.

നാക്ക് കൊണ്ട് രുചി അറിയുകയാണെങ്കിൽ കൊള്ളില്ലെങ്കിൽ തുപ്പാൻ തലച്ചോറിന് കഴിയും. രൂചിക്ക് വേണ്ടി അജിനോമോട്ടോ ഇടാൻ തുടങ്ങി. വായിലോട്ട് ഭക്ഷണം വച്ചാൽ മുള്ളോ കല്ലോ കടിച്ചാൽ നമുക്ക് തുപ്പാൻ തോന്നും. ആമാശയത്തിലെത്തിയാൽ എന്തെങ്കിലും വിഷമുണ്ടെങ്കിൽ അത് പുറന്തള്ളാൻ ബ്രയിൻ പ്രവർത്തിക്കും. ഗ്ലുക്കോസായി രക്തത്തിൽ ചെല്ലുമ്പോൾ അവിടേയും ടെസ്റ്റിങ്ങുണ്ട്.

ആ ടെസ്റ്റിൽ പരാജയപ്പെടുന്നതാണ് ടൈപ്പ് ത്രി ഷുഗർ. പ്രായപൂർത്തിയായ ഒരു യുവാവിന്റെ ശരീരത്തിൽ ഒന്നര ലിറ്റർ മുതൽ രണ്ടര ലിറ്റർ വരെ ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വെറും 5 എം.എൽ മതി ഒരാൾക്ക്. അപ്പോൾ മനസിലാക്കേണ്ടത് ഇൻസുലിന്റെ കുറവല്ല ഷുഗർ. കഴിച്ച ആഹാരത്തിന്റേതാണ് പ്രശ്‌നം. മനസിന് ഇഷ്ടപ്പെട്ടില്ല. ഇൻസുലിൻ കെട്ടാതെ തിരസ്‌കരിക്കുമ്പോഴാണ് മൂത്രരൂപത്തിൽ ഇവയെ വെളിയിൽ തള്ളുന്നത്.

മനുഷ്യശരീരത്തിൽ ഒരുദിവസം 500 യൂണിറ്റ് ഗ്ലൂക്കോസാണ് വേണ്ടതെന്ന് സങ്കൽപിക്കുക. 600 യൂണിറ്റ് കഴിച്ചു.നമുക്ക് ഒന്നും സംഭവിക്കുകയില്ല. ശരീരത്തിന് വിഭജിച്ച് നൽകാനുള്ള സംവിധാനം ബ്രയിനിന് അറിയാം.ശരീരത്തിൽ സ്റ്റോർ ചെയ്ത് വെച്ച ഗ്ലൂക്കോസിനെയാണ് മൂത്രം ഒഴിച്ച് കളയുമ്പോൾ തിരിച്ചെടുക്കുന്നത്. ഇങ്ങനെ തിരിച്ചെടുക്കൽ പ്രക്രിയ നിരന്തരമാകുമ്പോഴാണ് ആള് ശോഷിക്കാൻ തുടങ്ങുന്നത്. മെലിയുന്നത് മാത്രമാണ് എന്റെ കാഴ്ചപ്പാടിൽ ഷുഗർ രോഗിയായിട്ടുള്ളു.

ഷുഗർ ചെക്ക് ചെയ്യാൻ എന്തിനാണ് രക്തം പരിശോധിക്കുന്നത്. മൂത്രത്തിൽ നിന്ന് അനായാസേന ഷുഗർ രോഗം മനസിലാക്കാം, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്ഡ് എനിനങ്ങനെയാണ് പണ്ടത്തെ ടെസ്റ്റ്. എന്നാൽ പാരമ്പര്യ വൈദ്യന്മാർ ചോദിക്കുന്നത് മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പുണ്ടോ എന്ന് മാത്രമാണ്. ആശുപത്രിയിൽ ചെന്നാൽ ഡോക്ടർ ഷുഗറിന്റെ മരുന്ന് നൽകുന്നു. അല്ലെങ്കിൽ ഇൻസുലിൻ നൽകുന്നു. ശരീരത്തിന്റെ ഏത് ഭാഗത്ത് ഇൻസുലിൻ കുത്തിവച്ചാലും അത് അവിടെ കിടക്കണമെന്നില്ല. അങ്ങനെ കിടന്നാൽ ലോ ബി.പി അടിച്ച് നിശ്ചയമായും മരണം സംഭവിക്കും.

കൊളസ്‌ട്രോളും ഹാർട്ട് അറ്റാക്കും തമ്മിൽ?

ശരീരത്തിലെ കൊളസ്‌ട്രോളുമായി ഹൃദയാഘാതം സംഭവിക്കുന്നതിന് യാതൊരുബന്ധവുമില്ല. കൊഴുപ്പെന്നത് മനുഷ്യശരീരത്തിൽ അത്യാവശ്യമായ കാര്യങ്ങളാണെന്നും കൊഴുപ്പും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്നും കണ്ടെത്തിക്കഴിഞ്ഞു. വൈദ്യൻ ചികിത്സയെ വിൽക്കാൻ തുടങ്ങിയപ്പോഴാണ് രോഗങ്ങൾ വർധിച്ചത്.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP