Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജേഷ് ഹൈക്കോടതിയിൽ എത്തിയത് ബന്ധുവിനെ കാണാൻ; ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടി; കൈവശമുണ്ടായിരുന്ന ഡയറിക്കുറിപ്പിൽ കുറിച്ചത് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നവെന്ന്; കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തു എന്നും ഡയറിക്കുറിപ്പിൽ; രാജേഷ് തന്നെ കാണുമ്പോൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുവായ അഭിഭാഷകനും: ഹൈക്കോടതിയെ നടുക്കിയത് ഉടുമ്പുഞ്ചോല സ്വദേശിയുടെ ആത്മഹത്യ

രാജേഷ് ഹൈക്കോടതിയിൽ എത്തിയത് ബന്ധുവിനെ കാണാൻ; ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടി; കൈവശമുണ്ടായിരുന്ന ഡയറിക്കുറിപ്പിൽ കുറിച്ചത് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നവെന്ന്; കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തു എന്നും ഡയറിക്കുറിപ്പിൽ; രാജേഷ് തന്നെ കാണുമ്പോൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുവായ അഭിഭാഷകനും: ഹൈക്കോടതിയെ നടുക്കിയത് ഉടുമ്പുഞ്ചോല സ്വദേശിയുടെ ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതിയെ നടുക്കിയ ആത്മഹത്യയാണ് ഇന്നുണ്ടായത്. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശിയായ രാജേഷാണ് ആത്മഹത്യ ചെയ്തത്. ഹൈക്കോടതിയുടെ മുകളിൽ നിന്നും നടളത്തിലേക്ക് ചാടിയായിയിരുന്നു ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ് (46) ആത്മഹത്യ ചെയ്തത്. കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്ന വ്യക്തിയാണ് രാജേഷെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു യുവാവ്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് രാജേഷ് എത്തിയത് എന്നാണ് ലഭിക്കുന്ന പൊലീസ് നൽകുന്ന വിവരം.

ഏത് സാഹചര്യത്തിലാണ് ഇയാൾ ഹൈക്കോടതിയിലെത്തിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരേണ്ടതായുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 3.30നാണ് ആത്മഹത്യാ സംഭവം അരങ്ങേറിയത്. തന്റെ അമ്മയോടൊപ്പം കുറച്ചുകാലമായി ഇളംകുളത്താണ് രാജേഷ് താമസിക്കുന്നത്. പിതൃസഹോദരനെ കാണുന്നതിനായി കഴിഞ്ഞ ദിവസം രാജേഷ് ഹൈക്കോടതിയിൽ എത്തിയിരുന്നു എന്നാണ് വിവരങ്ങൾ. രാജേഷിന്റെ പിതൃസഹോദരൻ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്. ചില കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ അഭിഭാഷകനെ കാണാൻ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

രാജേഷിന്റെ പക്കലുണ്ടായിരുന്ന ചില ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അഭിഭാഷകനോട് പറഞ്ഞിരുന്നു. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഇയാൾ പരാതി പറഞ്ഞിരുന്നു. കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടിയെടുത്തു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. രാജേഷ് തന്നെ കാണുന്ന സമയത്ത് മാനസിക സംഘർഷം അനുഭവിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്നും അതിനാൽ ഇന്ന് ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് അിഭാഷകൻ പറുന്നത്.

വൈകിട്ട് നാലുമണിക്കാണ് ഡോക്ടറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെന്നുമാണ് അഭിഭാഷകന്റെ വാദം അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി പ്രവർത്തിക്കുന്ന വേളയിലാണ് ദാരുണമായ ഈ ആത്മഹത്യ ഉണ്ടായതെന്നത് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP