Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടിയേരി ബാലകൃഷ്ണന് ഡോക്ടർമാർ നിർദേശിച്ചത് രണ്ടുമാസത്തെ സമ്പൂർണ്ണ വിശ്രമം; ഈ സമയത്ത് യാതൊരു തരത്തിലുമുള്ള ഇൻഫക്ഷനും ഉണ്ടാകാൻ പാടില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശം; രണ്ടുതവണ പാർട്ടി സംസ്ഥാന ഓഫീസിൽ എത്തിയതും മാസ്‌ക്ക് ധരിച്ച്; വീട്ടിൽ സന്ദർശകർക്കും വിലക്ക്; സിപിഎം സംസ്ഥാന സെക്രട്ടറിയുടേത് പൂർണ്ണമായും ഭേദമാക്കാവുന്ന അസുഖം; അവധി വാർത്തകൾക്കിടയിലും കോടിയേരിയുടെ അസുഖത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ പാർട്ടി പ്രവർത്തകർക്ക് ആശ്വാസം

കോടിയേരി ബാലകൃഷ്ണന് ഡോക്ടർമാർ നിർദേശിച്ചത് രണ്ടുമാസത്തെ സമ്പൂർണ്ണ വിശ്രമം; ഈ സമയത്ത് യാതൊരു തരത്തിലുമുള്ള ഇൻഫക്ഷനും ഉണ്ടാകാൻ പാടില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശം; രണ്ടുതവണ പാർട്ടി സംസ്ഥാന ഓഫീസിൽ എത്തിയതും മാസ്‌ക്ക് ധരിച്ച്; വീട്ടിൽ സന്ദർശകർക്കും വിലക്ക്; സിപിഎം സംസ്ഥാന സെക്രട്ടറിയുടേത് പൂർണ്ണമായും ഭേദമാക്കാവുന്ന അസുഖം; അവധി വാർത്തകൾക്കിടയിലും കോടിയേരിയുടെ അസുഖത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ പാർട്ടി പ്രവർത്തകർക്ക് ആശ്വാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസുഖം പൂർണ്ണമായും ചികിൽസിച്ച് മാറ്റാവുന്നതാണെന്ന വാർത്തകൾ പുറത്തുവന്നതോടെ സിപിഎം പ്രവർത്തകർക്ക് ആശ്വാസം. കോടിയേരിയുടെ അസുഖ വിവരത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാർട്ടി വൃത്തങ്ങളിലും ആശങ്ക ഉയർത്തിയിരുന്നു. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം കോടിയേരി എകെജി സെന്റിൽ തിരിച്ചെത്തും. അതുകൊണ്ടുതന്നെ പാർട്ടി സെക്രട്ടറിയുടെ ചുമതല സിപിഎം ആർക്കും നൽകിയിട്ടില്ല.

രണ്ടുമാസത്തെ സമ്പൂർണ്ണ വിശ്രമമാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്‌സൺ കാൻസർ സെന്ററിൽ ഡോക്ടർമാർ കോടിയേരിക്ക് നിർദേശിച്ചത്. ഈ സമയത്ത് യാതൊരുതരത്തിലുള്ള ഇൻഫെക്ക്ഷനും ഉണ്ടാവാൻ പാടില്ല. അതിനാൽ വീട്ടിലും സന്ദർശക്ര്ക്ക് വിലക്കുണ്ട്. ഇന്ന് അടക്കം രണ്ടു തവണ പാർട്ടി ഓഫീസിൽ എത്തിയപ്പോഴും കോടിയേരി മാസ്‌ക്ക് ധരിച്ചിരുന്നു. കീമോതെറാപ്പിക്ക് ശേഷമുള്ള അസ്വസഥതകൾ അൽപ്പം ്ഉണ്ടെങ്കിലും അദ്ദേഹം ഇ്പ്പോഴും പൂർണ്ണമായും ആരോഗ്യവാനാണ്്. ഒക്ടോബർ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്‌സൺ കാൻസർ സെന്ററിൽ അടിയന്തര ചികിൽസയ്ക്കായി കോടിയേരി പോയത്. .

തുടർ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടരേണ്ടതിനാൽ കോടിയേരി അവധി അപേക്ഷ നൽകിയെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് എകെജി സെന്ററിൽ എത്തി ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിൽസ വീട്ടിൽ തുടരാനാണ് മുഖ്യമന്ത്രിയും കോടിയേരിയോടായി പറഞ്ഞത്. എകെജി സെന്ററിന് മുമ്പിലുള്ള ഫ്ളാറ്റിലാണ് കോടിയേരിയുടെ താമസം. ഇവിടെ ഇരുന്നാകും കൂടുതൽ സമയവും പാർട്ടിക്കാര്യങ്ങൾ കോടിയേരി നോക്കുക. യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ അദ്ദേഹം മറ്റ് ജില്ലകളിലെ പരിപാടികളിൽ സംബന്ധിക്കാനുള്ള സാധ്യത കുറവാണ്

നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ വെച്ച് കോടിയേരിക്ക് പകരക്കാരൻ വരണോ എന്ന കാര്യത്തിൽ സിപിഎം തീരുമാനം കൈക്കൊള്ളും. 19, 20 തീയതികളിൽ സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. കോടിയേരിക്ക് അവധി അനുവദിക്കണമെങ്കിൽ അതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മറ്റിയായിരിക്കും. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും എകെജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ് ബ്യൂറോക്ക് കോടിയേരി നൽകിയ അവധി അപേക്ഷ പിൻവലിക്കും.

കോടിയേരി ചികിൽസയ്ക്കായി വിദേശത്തുപോയപ്പോൾ ചുമതലകൾ നിർവഹിച്ചിരുന്നത് പാർട്ടി സെന്ററായിരുന്നു. എം വി ഗോവിന്ദനായിരുന്നു ചുമതലകൾ ഒക്കെ വഹിച്ചത്. ഇപ്പോഴത്തെ നിലയിൽ കോടിയേരിയുടെ ചികിത്സ കഴിയുന്നത് വരെ ഇപ്പോഴത്തെ കാര്യങ്ങൾ പോട്ടെ എന്നാണ് പാർട്ടിയുടെ നിർദ്ദേശം. ദീർഘകാലം അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായാൽ മാത്രം പുതിയൊരാൾക്ക് സെക്രട്ടറിയുടെ ചുമതല നൽകുന്ന കാര്യം പാർട്ടി പരിഗണിക്കും. പുതിയൊരാളെ സെക്രട്ടറിയായി നിയമിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ചകൾ നടന്നില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. കോടിയേരിയുമായി പിണറായി ആരോഗ്യ കാര്യങ്ങൾ ചർച്ച നടത്തിയെന്നാണ് സൂചന. ചികിൽസ ശരിയായ ദിശയിലാണെന്ന് കോടിയേരി പിണറായിയെ അറിയിച്ചിട്ടുണ്ട്. കൂടുതൽ സമയവും ഇനി ഫ്ളാറ്റിൽ ഇരുന്നാകും കോടിയേരി പാർട്ടിയെ നിയന്ത്രിക്കുക.

കോടിയേരി അവധിയിൽ പോകുന്ന സാഹചര്യമുണ്ടായാൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം വിഗേവിന്ദൻ, എളമരം കരീം എന്നിവരെ താൽക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിക്കാനിടയുണ്ട്. മന്ത്രി ഇ.പി.ജയരാജൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തുടങ്ങിയവരേയും പരിഗണിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP