'യവനിക'യുടെ തിരക്കഥയിൽ നിന്ന് എസ്.എൽ.പുരം സദാനന്ദന്റെ പേര് കെ.ജി.ജോർജ് വെട്ടി മാറ്റിയോ? 'നാടകവും ആയി ബന്ധപ്പെട്ട ഈ സിനിമയുടെ തിരക്കഥ എഴുതാൻ കെജി മഹാൻ ജന്മം പലത് ജനിക്കണം; ഒരുമിച്ചു നിന്നിട്ട് കൂടെ നിന്നവനെ ചതിച്ചു അടിച്ചു മാറ്റുന്നവനെ ചതിയൻ എന്നാണ് വിളിക്കേണ്ടത്..മഹാൻ എന്നല്ല': മാതൃഭൂമി ബുക്സിന്റെ തിരക്കഥാ പുസ്തകത്തിലും സിനിമയുടെ പ്രിന്റിൽ നിന്നും എസ് എൽ പുരത്തിന്റെ പേര് ജോർജ് ഒഴിവാക്കിയെന്ന് ആരോപിച്ച് മകൻ വൈ എസ് ജയസോമ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള സിനിമയിൽ മാറ്റത്തിന്റെ കാശ് വീശിയ സംവിധായകപ്രതിഭകളിൽ ഒരാളായ കെ.ജി.ജോർജിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് നാടകകൃത്തും, തിരക്കഥാകൃത്തുമായിരുന്ന എസ്.എൽ.പുരം സദാനന്ദന്റെ മകൻ വൈ.എസ്.ജയസോമ രംഗത്തെത്തി. 'എന്റെ യവനിക' എന്ന പേരിൽ കെജി ജോർജിന്റെ തിരക്കഥ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിൽ എസ് എൽ പുരത്തെ ഒഴിവാക്കി ആ തിരക്കഥ കെ.ജി.ജോർജ് സ്വന്തം പേരിൽ ആക്കിയെന്നാണ് ജയസോമയുടെ ആരോപണം. തുടർന്ന് മാതൃഭൂമി യെ എസ് എൽ പൂരത്തിന്റെ കുടുംബം ബന്ധപ്പെട്ടപ്പോൾ കെജി ജോർജിനെ പോലെ മഹാനായ ഒരാൾ പറഞ്ഞപ്പോൾ തങ്ങൾ സംശയിച്ചില്ല എന്നായിരുന്നു മറുപടി. ജോർജും എസ്എൽ പുരത്തിന്റെ കുടുംബവും കൂട്ടായി തിരുമാനിച്ച് അറിയിച്ചാൽ, പുതിയ പതിപ്പുകളിൽ പേരു തിരുത്താമെന്നും മാതൃഭൂമി ബുക്സിന് വേണ്ടി ഒ.കെ.ജോണി മറുപടി നൽകി.
കെ.ജി.ജോർജിനെ ബന്ധപ്പെട്ടപ്പോൾ അങ്ങനെ ഒരു മിസ്റ്റേക്ക് വന്നത് ശ്രദ്ധിച്ചില്ല എന്നായിരുന്നു പ്രതികരണം.' ഒരു മഹാനിൽ നിന്നു കിട്ടാവുന്ന ഏറ്റവും നല്ല മറുപടി. മറുപടിയിൽ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയം. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് എത്ര പ്രാവശ്യം വായിക്കും. എന്നിട്ടും കണ്ടില്ല. അപ്പോൾ മനപ്പൂർവം കണ്ടില്ല എന്ന് അർഥം.മറുപടിയിൽ ഒരു കാര്യം എഴുതി 'സിനിമയിൽ ടൈറ്റിലിൽ കഥ തിരക്കഥ എന്റെയും സംഭാഷണം എസ് എൽ പുരത്തിന്റെയും എന്നാണെന്നു'. അപ്പോൾ സംശയം തോന്നി പല പ്രിന്റ്കൾ നോക്കി അപ്പോൾ ഞങ്ങൾ ഞെട്ടി എല്ലാ പ്രിന്റിലും എസ് എൽ പൂരത്തിന്റെ പേര് മാറ്റിയിരിക്കുന്നു. സംഭാഷണം മാത്രം. അപ്പോൾ പിന്നെയും സംശയം ആയി. തിരക്കഥ വിഭാഗത്തിൽ പേരില്ലാതെ മത്സരിക്കാതെ എസ്എൽ പുരം എങ്ങനെ വിജയി ആയി. അങ്ങനെ അന്നത്തെ ജൂറി മെമ്പർ ആയിരുന്ന ബഹുമാന്യനും നല്ല ഒരു നിരൂപകനും ആയ വിജയകൃഷ്ണൻ സർ നെ സമീപിക്കുന്നു. അന്ന് അവിടെ പ്രദർശിപ്പിച്ച പ്രിന്റിൽ പേര് ഉള്ളതുകൊണ്ടും PRD list ൽ പേരുള്ളതുകൊണ്ടും ആണ് എസ് എൽ പൂരത്തിന് അവാർഡ് കിട്ടിയതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ലെറ്റർ അയച്ചു തരുകയും ചെയ്തു' ജയസോമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
ഫിലിം പ്രിന്റ് കളിൽ നിന്ന് പേര് വെട്ടിമാറ്റി പ്രസിദ്ധമായ തിരക്കഥയുടെ ക്രെഡിറ്റ് സ്വന്തം പേരിൽ ആക്കിയതാണെങ്കിൽകെ.ജി.ജോർജ് മഹാൻ മാത്രമല്ല പെരുംകള്ളനും കൊടും കുറ്റവാളിയും ആണെന്ന് ജയസോമ കുറ്റപ്പെടുത്തി.'ഇത് ഇങ്ങനെ എഴുതിയതിന്റെ പേരിൽ എനിക്കിനി ഒത്തിരി ബുദ്ധിമുട്ടുകൾ എന്റെ സിനിമ ജീവിതത്തിൽ ഉണ്ടാവാം. ജീവിക്കാൻ വേണ്ടി എനിക്ക് എന്റെ അച്ഛനെ മറക്കാൻ പറ്റുമോ? തള്ളിപ്പറയാൻ പറ്റുമോ? യവനിക യുടെ തിരക്കഥയ്ക്ക് മുൻപും യവനികയ്ക്കു ശേഷവും കെജി ജോർജിന്റെ വിരൽ തുമ്പിൽ നിന്നും വന്ന ഒരു പ്രസിദ്ധമായ തിരക്കഥ ഉണ്ടോ? നാടകവും ആയി ബന്ധപ്പെട്ട ഈ സിനിമയുടെ തിരക്കഥ എഴുതാൻ കെജി മഹാൻ ജന്മം പലത് ജനിക്കണം. ഒരുമിച്ചു നിന്നിട്ട് കൂടെ നിന്നവനെ ചതിച്ചു അടിച്ചു മാറ്റുന്നവനെ ചതിയൻ എന്നാണ് വിളിക്കേണ്ടത്. മഹാൻ എന്നല്ല', ജയസോമ തന്റെ പോസ്റ്റിൽ പറഞ്ഞു.
മഹാനായ ഒരു കള്ളൻ
ഈ മഹാനെ ആദരിക്കുന്നവർ ഈ മനുഷ്യന്റെ ഉള്ളിലെ കള്ളത്തരങ്ങൾ കൂടി അറിയുക.1982 ലെ കേരള സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ യവനിക എന്ന എക്കാലത്തെയും മലയാളത്തിലെ കുറ്റാന്വഷണ സിനിമയുടെ തിരക്കഥയ്ക്ക് സ്റ്റേറ്റ് അവാർഡ്. തിരക്കഥ എഴുതിയത് പാവപ്പെട്ട എസ് എൽ പുരം സദാനന്ദനും മഹാനായ കെജി ജോർജും. രണ്ടുപേരും അവാർഡ് പങ്കിട്ടു. എസ് എൽ പൂരത്തിന്റെ മൊമന്റോയും സെര്ടിഫിക്കറ്റും വീട്ടിൽ ഷോകേസിൽ ഉണ്ട്.എസ് എൽ പുരം മരിച്ചും പോയി. ഇനിയാണ് കഥ തുടങ്ങുന്നത്. എന്റെ യവനിക എന്ന പേരിൽ കെജി ജോർജിന്റെ തിരക്കഥ മാതൃഭൂമി പുറത്തിറക്കുന്നു. എസ് എൽ പുരത്തെ ഒഴിവാക്കി ആ തിരക്കഥ സ്വന്തം പേരിൽ ആക്കുന്നു. തുടർന്ന് മാതൃഭൂമി യെ എസ് എൽ പൂരത്തിന്റെ കുടുംബം ബന്ധപ്പെടുന്നു. അവർ വ്യക്തമായ മറുപടി തരുന്നു.
കെജി ജോർജിനെ പോലെ മഹാനായ ഒരാൾ പറഞ്ഞപ്പോൾ ഞങ്ങൾ സംശയിച്ചില്ല എന്ന്.ഒക്കെ. മഹാനായ കെജി ജോർജ് നെ ബന്ധപ്പെട്ടു. അങ്ങനെ ഒരു മിസ്റ്റേക്ക് വന്നത് ശ്രദ്ധിച്ചില്ല എന്ന്.നല്ല മറുപടി. ഒരു മഹാനിൽ നിന്നു കിട്ടാവുന്ന ഏറ്റവും നല്ല മറുപടി. മറുപടിയിൽ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയം. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് എത്ര പ്രാവശ്യം വായിക്കും. എന്നിട്ടും കണ്ടില്ല. അപ്പോൾ മനപ്പൂർവം കണ്ടില്ല എന്ന് അർഥം.
മറുപടിയിൽ ഒരു കാര്യം എഴുതി 'സിനിമയിൽ ടൈറ്റിലിൽ കഥ തിരക്കഥ എന്റെയും സംഭാഷണം എസ് എൽ പുരത്തിന്റെയും എന്നാണെന്നു'. അപ്പോൾ സംശയം തോന്നി പല പ്രിന്റ്കൾ നോക്കി അപ്പോൾ ഞങ്ങൾ ഞെട്ടി എല്ലാ പ്രിന്റിലും എസ് എൽ പൂരത്തിന്റെ പേര് മാറ്റിയിരിക്കുന്നു. സംഭാഷണം മാത്രം. അപ്പോൾ പിന്നെയും സംശയം ആയി. തിരക്കഥ വിഭാഗത്തിൽ പേരില്ലാതെ മത്സരിക്കാതെ എസ്എൽ പുരം എങ്ങനെ വിജയി ആയി. അങ്ങനെ അന്നത്തെ ജൂറി മെമ്പർ ആയിരുന്ന ബഹുമാന്യനും നല്ല ഒരു നിരൂപകനും ആയ വിജയകൃഷ്ണൻ സർ നെ സമീപിക്കുന്നു. അന്ന് അവിടെ പ്രദർശിപ്പിച്ച പ്രിന്റിൽ പേര് ഉള്ളതുകൊണ്ടും PRD list ൽ പേരുള്ളതുകൊണ്ടും ആണ് എസ് എൽ പൂരത്തിന് അവാർഡ് കിട്ടിയതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ലെറ്റർ അയച്ചു തരുകയും ചെയ്തു.
പിന്നീട് അദ്ദേഹം തന്ന ലെറ്റർ തിരിച്ചു വാങ്ങുകയും ചെയ്തു. അതിന്റെ കോപ്പി നമ്മുടെ കയ്യിൽ ഉണ്ട്. ആ ഫിലിം പ്രിന്റ് കളിൽ നിന്ന് പേര് വെട്ടിമാറ്റി പ്രസിദ്ധമായ തിരക്കഥയുടെ ക്രെഡിറ്റ് സ്വന്തം പേരിൽ ആക്കിയതാണെങ്കിൽ പുള്ളിക്കാരൻ മഹാൻ മാത്രമല്ല പെരുംകള്ളനും കൊടും കുറ്റവാളിയും ആണ്. മരിച്ചു പോയവനെ സപ്പോർട്ട് ചെയ്യാൻ ആരും കാണില്ല ജീവിച്ചിരിക്കുന്നവന്റെ കൂടെ ആള് കാണു. എന്റെ അച്ഛന്റെ കൂടെ ആരും കാണില്ല. അച്ഛനെ വാനോളം പുകഴ്ത്തി പറയുന്നവർ പോലും പരസ്യമായി പറയില്ല. സിനിമ ലോകത്ത് എന്നും ചർച്ചയായ , സിനിമ വിദ്യാർത്ഥികളുടെ പഠന വിഷയം ആയ യവനിക സിനിമയുടെ തിരക്കഥ രചയിതാവിന്റെ സ്ഥാനത്തു നിന്ന് എസ് എൽ പുരത്തെ ഒഴിവാക്കാൻ മനപ്പൂർവം ഒരു ശ്രമം. പുതിയ തലമുറയ്ക്ക് എസ് എൽ പുരത്തെ പരിചയം ഉണ്ടാവരുത്. അതാണല്ലോ ചെമ്മീൻ എന്ന സിനിമയുടെ തിരക്കഥ സംഭാഷണം എസ് എൽ പൂരത്തിന്റെ ആണെന്ന് ആർക്കൊക്കെ അറിയാം?
തിരക്കഥയ്ക്കുള്ള ആദ്യ ദേശീയ അവാർഡ് നേടിയ മലയാളി എസ് എൽ പുരം ആണെന്ന് ആർക്കറിയാം. ഒത്തിരി അവാർഡും ഒത്തിരി അംഗീകാരങ്ങളും കിട്ടിയിട്ടും മരിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ ബഹുമതി കിട്ടാതെ പോയ ആളാണ് എസ് എൽ പുരം എന്നാർക്കറിയാം.ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കഥ രചിച്ച ആളാണ് എന്ന് ആർക്കറിയാം? മരിച്ചപ്പോൾ സ്വന്തം നാട്ടിൽ അദ്ദേഹം ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടിരുന്ന പഞ്ചായത്തു അനുശോചന സമ്മേളനം നടത്തിയിട്ടു അതിന്റെ ബില്ല് എസ് എൽ പൂരത്തിന്റെ ഭാര്യക്കും മക്കൾക്കും നൽകി മരണാനന്തര ബഹുമതി നല്കിയതാർക്കു അറിയാം. അതൊക്ക പഴയ കഥ. സിനിമയിൽ ഇത്രയും ബഹുമതി യൊക്കെ കിട്ടിയ ആൾ മരിച്ചപ്പോൾ സിനിമ ലോകത്തു നിന്ന് വന്നവർ ഫാസിൽ സർ ജോഷി സർ വിനയൻ സർ ശ്രീകുമാരൻ തമ്പി സർ നടൻ മുരളി ചേട്ടൻ, ദിലീപ്, രാജൻ പി ദേവ് ചേട്ടൻ മധു വാര്യർ ജയസൂര്യ, ടോണി എന്നിവർ മാത്രം ആയിരുന്നു. അതും പഴയ കഥ.
പുതിയ തലമുറയ്ക്ക് അറിവ് പകർന്നു കൊടുക്കുന്ന പടിപ്പുര എന്ന മലയാളമനോരമയുടെ പംക്തിയിൽ നിന്ന് പോലും നാടകത്തെ കുറിച്ചുള്ള അറിവുകളിൽ നിന്നും എസ് എൽ പുരത്തെ ഒഴിവാക്കി. ഇതെന്താ ഇങ്ങനെ?എസ് എൽ പുരത്തെ സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ഇതൊന്നു ഷെയർ ചെയ്യൂ.ഇത് ഇങ്ങനെ എഴുതിയതിന്റെ പേരിൽ എനിക്കിനി ഒത്തിരി ബുദ്ധിമുട്ടുകൾ എന്റെ സിനിമ ജീവിതത്തിൽ ഉണ്ടാവാം. ജീവിക്കാൻ വേണ്ടി എനിക്ക് എന്റെ അച്ഛനെ മറക്കാൻ പറ്റുമോ? തള്ളിപ്പറയാൻ പറ്റുമോ?
യവനിക യുടെ തിരക്കഥയ്ക്ക് മുൻപും യവനികയ്ക്കു ശേഷവും കെജി ജോർജിന്റെ വിരൽ തുമ്പിൽ നിന്നും വന്ന ഒരു പ്രസിദ്ധമായ തിരക്കഥ ഉണ്ടോ? നാടകവും ആയി ബന്ധപ്പെട്ട ഈ സിനിമയുടെ തിരക്കഥ എഴുതാൻ കെജി മഹാൻ ജന്മം പലത് ജനിക്കണം. ഒരുമിച്ചു നിന്നിട്ട് കൂടെ നിന്നവനെ ചതിച്ചു അടിച്ചു മാറ്റുന്നവനെ ചതിയൻ എന്നാണ് വിളിക്കേണ്ടത്. മഹാൻ എന്നല്ല
ജയസോമ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്