Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്

പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടുത്തകാലത്തൊന്നും കളമശ്ശേരി പൊലീസ് ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല. പൊലീസ് മാത്രമല്ല നാട്ടുകാരും വല്ലാതെ ഭീതിയിലായി. ഇത് തങ്ങളുടെ കുട്ടിക്കാണ് സംഭവിക്കുന്നതെന്നതെങ്കിലോ എന്ന ആശങ്കയായിരുന്നു പലർക്കും. എന്നാൽ, സിനിമാ കഥ പോലെ അസാനം വരെ സസ്‌പെൻസ് നിലനിർത്തി നായിക കൂടിയായ കഥാകൃത്ത്. നാല് വയസുള്ള കുട്ടിയെ ഓമ്‌നി വാനിൽ തട്ടിക്കൊണ്ടുപോയത് താൻ കണ്ടുവെന്നാണ് കഥയിലെ നായികയായ വിദ്യാർത്ഥിനി നാട്ടുകാരെ ഞെട്ടിച്ച് കൊണ്ട് വെളിപ്പെടുത്തിയത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, സംഘത്തിലെ ഒരാൾ തന്നെ കുത്തിപ്പരിക്കേൽപിച്ചുവെന്നാണ് വിദ്യാർത്ഥിനി പൊലീസിന് പരാതി നൽകിയത്.

കളമശേരി എച്ച്എംടി കോളനിയിൽ, താമസിക്കുന്ന പെൺകുട്ടിയെ കിഡ്‌നാപ്പിങ് സംഘത്തിന്റെ ആക്രമണത്തിൽ കൈയിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വിവരം തിങ്കളാഴ്ചയാണ് പൊലീസിന് കിട്ടിയത്.

സംഭവം ഇങ്ങനെ:

പെരിങ്ങഴ പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി നടന്ന് വരികയായിരുന്നു വിദ്യാർത്ഥിനി. പെട്ടെന്ന് നാല് വയസ് പ്രായം തോന്നിക്കുന്ന കുട്ടി അടുത്തേക്ക് ഓടി വന്നു.കുട്ടിയെ പിടികൂടാനായി മൂന്ന് പേർ മുഖം മൂടി ധരിച്ച് പിന്നാലെയെത്തി. കുട്ടിയെ രക്ഷിക്കാൻ വേണ്ടി വാരിയെടുത്തു. അതിനിടെയാണ് മൂന്നുപേരും ചേർന്ന് കുട്ടിയെ തട്ടിപ്പറിച്ച് ഓടിപ്പോയത്. അക്രമികളിൽ ഒരാൾ കൈയിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതായിരുന്നു മൊഴി. അങ്ങനെയൊരു സംഭവം നടന്നതായി സൂചനയൊന്നും പ്രാഥമികമായി കിട്ടിയില്ലെങ്കിലും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണമായി.

സിസി ടിവി ദൃശ്യങ്ങളിൽ ഒന്നും കണ്ടെത്തിയല്ല. സംഭവസ്ഥലത്ത് താമസിക്കുന്നവരുടെ മൊഴികളെടുത്തു. ഏതെങ്കിലും മിസിങ് കേസുകൾ ഉണ്ടോയെന്നും അന്വേഷിച്ചു. എന്നാൽ, അങ്ങനെ ഒുസംഭവമേ നടന്നിട്ടില്ല എന്നാണ് വ്യക്തമായത്. അതേസമയം, വിദ്യാർത്ഥിനി തന്റെ മൊഴിയിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതോടെ പൊലീസ് ആകെ കുഴങ്ങി. വിദ്യാർത്ഥിനിയുടെ ഇടതുകൈത്തണ്ടയിലെ മുറിവ് ആഴത്തിൽ ഉള്ളതായിരുന്നില്ല എന്നത് സംശയം കൂട്ടുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥിനി കൈ സ്വയം മുറിച്ചതാകാനുള്ള സാധ്യതയും പരിശോധിച്ചു.

ഒടുവിൽ ട്വിസ്റ്റ്

കൂടുതൽ വിവരങ്ങൾ തേടി വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങളുമായി അന്വേഷണ സംഘം സംസാരിച്ചു. അപ്പോഴാണ് പിന്നാമ്പുറക്കഥയെ കുറിച്ച് സൂചന കിട്ടിയത്. പെൺകുട്ടി ഒരുയുവാവുമായി പ്രണയത്തിലാണ്. ആരാണ് കാമുകൻ എന്നായി അന്വേഷണം. പെൺകുട്ടി തന്നോട് വഴക്കിട്ടുവെന്ന് യുവാവ് പറഞ്ഞതോടെ കാര്യങ്ങളുടെ പോക്ക് പൊലീസിന് പിടികിട്ടി. കാമുകനോടുള്ള പരിഭവത്തിന്റെ പേരിൽ പെൺകുട്ടി സ്വയം കൈമുറിച്ചതാണ്. മുറിവ് അത്ര സീരിയസ് അല്ല താനും. കാമുകൻ തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

കൈമുറിച്ച് ആശുപത്രിയിൽ എത്തിയതോടെ, കാര്യങ്ങൽ കൈവിട്ടുപോകുമോ എന്ന ഭയമായി. ആത്മഹത്യ പ്രേരണാ കുറ്റത്തിന് കാമുകനെ അറസ്റ്റ് ചെയ്യുമോയെന്ന ഭീതിയായി. ഇതോടെയാണ് ഇരുവരും ചേർന്ന് കിഡ്‌നാപ്പിങ് കഥ മെനഞ്ഞെടുത്തത്. വീണ്ടും ചോദ്യം ചെയ്തതോടെ പെൺകുട്ടിയും എല്ലാം സമ്മതിച്ചു. ഏതായാലും സംഭവം സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്ത പൊലീസ് തങ്ങളെ പറ്റിച്ചതിന് കേസ് എടുക്കാനൊന്നും പോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP