ആഴ്ചയിൽ ഒരിക്കൽ മട്ടൺ കറിയും രണ്ടു ദിവസം മീനും കൂട്ടി സമൃദ്ധമായ ഊണ്; രണ്ടുനേരവും മുടങ്ങാതെ ചായ; ജയിൽ ഭക്ഷണത്തിലെ പോഷകഗുണത്താൽ തൂക്കം കൂടിയത് അഞ്ച് കിലോയോ എട്ട് കിലോയോ? വെള്ളമുണ്ടും നീല ഷർട്ടും അണിഞ്ഞ് നെറ്റിയിൽ കുറിയും തൊട്ട് വന്ന സുന്ദരവില്ലന് വിയർപ്പ് ഒപ്പാൻ കയ്യിൽ തൂവാലയും; വെഡിങ് ഷൂട്ടിന് വരും പോലെയുള്ള പൾസർ സുനിയുടെ വരവ് കണ്ട് അമ്പരന്ന് നാട്ടുകാർ
മറുനാടൻ ഡെസ്ക്
കൊച്ചി: പെരുമ്പാവൂർ അകനാട് ഇളമ്പകപ്പള്ളി നെടുവേലിക്കുടി സുനിൽകുമാർ എന്ന് പറഞ്ഞാൽ എത്ര പേർക്കറിയാം? അകനാടുകാർക്കല്ലാതെ അധികം പേർക്ക് ഈ സുനിൽ കുമാറിനെ അറിയുന്നുണ്ടാവില്ല. ആളൊരു തരികിടയാണെന്ന് നാട്ടുകാർക്ക് നേരത്തെ അറിയാം. അധികസമയവും അവിടെ ഉണ്ടാകാറില്ല. വല്ലപ്പോഴും വന്നാൽ, ആഡംബര ബൈക്കുകളിലോ, കാറുകളിലോ കറക്കം. ചില്ലറ കേസിലൊക്കെ പെട്ടതിനാൽ നാട്ടുകാരോട് അധികം സംസാരമില്ല. ഏതായാലും ഈ സുനിൽ കുമാറിന്റെ കൂടെ ഒരുവിശേഷണം ചേർത്താൽ അകനാട്ടുകാർ മാത്രമല്ല, കേരളക്കരയാകെ തിരിച്ചറിയും, പൾസർ സുനി. നടിയെ ആക്രമിച്ച കേസിലെ പ്രതി.
കേസ് വിചാരണയ്ക്കായി പൾസർ സുനി എത്തിയ വേഷമായിരുന്നു ഇന്ന് അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയുമൊക്കെ സംസാരവിഷയം. മറ്റുപ്രതികൾക്കൊപ്പം എത്തിയ പൾസർ അടിമുടി സുന്ദരനായിരുന്നു. വെള്ള മുണ്ടും നീല ഷർട്ടും അണിഞ്ഞ്, നെറ്റിയിൽ കുറിയും തൊട്ട് എത്തിയ പൾസറിന്റെ കയ്യിൽ ചുവപ്പുചരടും തൂവാലയും കാണാമായിരുന്നു. ഇരുവശത്തും കാവലിനായി രണ്ടുപൊലീസുകാർ. ചിലരൊക്കെ കാഴ്ച കണ്ടുപിറുപിറുത്തു..പൾസറിനെ കണ്ടാൽ കല്യാണ ചെക്കനെ പോലെയുണ്ടല്ലോ!
ദിലീപ് ഇന്ന് കേസിൽ വിചാരണയ്ക്കായി ഹാജരായില്ല. മാർട്ടിൻ, പ്രദീപ്, വിജേഷ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാനായി ഈ മാസം പതിനൊന്നിലേക്ക് മാറ്റി. തന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ദൃശ്യത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്നയിരുന്നു പൾസറിന്റെ ഹർജി. പൾസറിന്റെ ഹർജിയും ജഡ്ജി ഹണി എം.വർഗീസ് 11 ലേക്ക് തന്നെയാണ് മാറ്റിയിരിക്കുന്നത്.
ഏതായാലും കോടതി വളപ്പിലെത്തിയ പലരും പൾസറിന്റെ ഈ രൂപമാറ്റം ചർച്ചയാക്കി. അവിടെ നിന്ന് പൾസർ എന്ന പേര് സുനിക്ക് കിട്ടിയത് എങ്ങനെ എന്നായി പിന്നീട് സംസാരവിഷയം. പൾസർ ബൈക്കുകളോടുള്ള സുനിയുടെ പ്രണയമാണ് കാരണമെന്ന് ഒരുകൂട്ടർ. പൾസർ ബൈക്ക് മാത്രം അടിച്ചുമാറ്റിയതുകൊണ്ടാണെന്നും നാട്ടിൽ ആദ്യമായി പൾസർ ബൈക്ക് വാങ്ങി ഷൈൻ ചെയ്തതുകൊണ്ടാണെന്നും കഥയിൽ ചില വകഭേദങ്ങളുണ്ട്.
ജയിലിൽ ആകും മുമ്പ് പൾസർ സുനിക്ക് നാട്ടിൽ അധികം ബന്ധങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കേസിന്റെ അന്വേഷണ വേളയിൽ കാര്യമായ വിവരങ്ങളൊന്നും നാട്ടുകാർക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നില്ല. ആഡംബരപ്രിയനാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നാട്ടിൽ അധികമില്ലാത്തതുകൊണ്ട് പുറം നാട്ടുകാരുമായാണ് അടുപ്പം. കണ്ടാൽ ചോക്ലേറ്റ് കുട്ടപ്പനായതുകൊണ്ട് സുനിയുടെ ആദ്യനോട്ടത്തിൽ മനസ്സിലാകണമെന്നില്ല. തന്റെ ഗുഡ് ലുക്ക് നന്നായി ഉപയോഗിക്കാൻ സുനിക്ക് മിടുക്കുമുണ്ടായിരുന്നു. പുറംമോടി നോക്കി അടുത്തുകൂടിയ പലർക്കും സുനി പണി കൊടുത്തിട്ടുണ്ടെന്നാണ് അടുത്തറിയാവുന്നവർ പറയുന്നത്.
എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബുണ്ടാക്കിയതോടെയാണ് സിനിമയിൽ സുനിയുടെ നല്ല കാലം തെളിയുന്നത്. വിഐപികൾക്കായി ഡ്രൈവർമാരേയും ടാക്സിയും നൽകലായിരുന്നു ക്ലബിന്റെ സേവനം. 'കാണാൻ സ്മാർട്ടായതുകൊണ്ട് സെലിബ്രിറ്റികൾക്കും സുനി പ്രയിങ്കരനായി. എവിടെ പോയാലും കൂടെ കൂട്ടാൻ കൊള്ളാവുന്നവൻ എന്നൊരും ഇമേജും സൃഷ്ടിച്ചു സുനി. സിനിമയുടെ ലോകത്തേക്കുള്ള ക്ഷണവും ആ വഴിയാണ് വന്നത്.
സിനിമാ മേഖലയിലെത്തിയതോടെ ഡ്രൈവിങ് പണിയും ചില്ലറ ക്വട്ടേഷനുമൊക്കെയായി നീങ്ങുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ വിലങ്ങുവീഴുന്നത്. ക്രിമിനൽ പശ്ചാത്തലമുണ്ടായിട്ടും കാലങ്ങളായി പ്രമുഖ താരങ്ങളുടെ ഡ്രൈവറായി ജോലിചെയ്ത് സിനിമയുമായി അടുത്തബന്ധമുള്ളയാളായി. പത്തുവർഷത്തോളമായി ലൊക്കേഷനുകളിൽനിന്ന് ലൊക്കേഷനുകളിലേക്കായിരുന്നു സുനിയുടെ യാത്ര. പക്ഷേ, ഒരാളുടെകൂടെപ്പോലും സ്ഥിരമായി ജോലി ചെയ്യാനായിട്ടില്ല. പലരും ഒഴിവാക്കിയത് പല കാരണങ്ങളാൽ. സ്വഭാവ ദൂഷ്യം തന്നെയാണ് സുനിയെ ഒഴിവാക്കാൻ കാരണം. എന്നിട്ടും ഒരാൾ വിടുമ്പോൾ മറ്റൊരാളുടെ അടുത്ത് സുനി എത്തി. എന്തും ആർക്കും ചെയ്തു കൊടുക്കുമെന്ന പ്രത്യേകതയായിരുന്നു ഇതിന് കാരണം. സുനിയുടെ കുടുംബത്തിനും ഇയാളെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നതിന് തെളിവാണ് കേസ് കത്തി നിന്ന സമയത്തെ സഹോദരിയുടെ വാക്കുകൾ. സുനിയെ നേർവഴിക്ക് നടത്താൻ ശ്രമിക്കാമെന്ന് പല പ്രമുഖതാരങ്ങളും തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് സുനിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സിനിമയിൽ താരങ്ങളുടെ ആഡംബര കാറുകൾ ഓടിക്കുമ്പോഴും പൾസർ ബൈക്ക് സുനിയുടെ വീക്ക്നസായിരുന്നു. അത് എവിടെ കണ്ടാലും സ്വന്തമാക്കും. അതിന് മോഷണത്തിനും തയ്യാർ. പൂട്ടുതകർക്കുകയാണ് രീതി. വർഷങ്ങൾക്ക് മുൻപ് എറണാകുളം ചേരാനെല്ലൂരിൽ പൈപ്പ് കമ്പനിയിൽ ജോലി ചെയ്യവേ 50,000 രൂപ മോഷ്ടിച്ചു. പിന്നീട് പൾസറിലാണ് സുനി സ്വന്തം നാടായ പെരുമ്പാവൂരിൽ പൊങ്ങിയത്. ഇതോടെ ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ (28) പൾസർ സുനിയായി. പൾസറിൽ ലൊക്കേഷനിൽ കറങ്ങുന്ന ഡ്രൈവറെ സിനിമാക്കാരും പൾസർ സുനിയെന്ന് വിളിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ്. പാലായിൽ മുളകുപൊടി വിതറി യുവതിയുടെ മാല പൊട്ടിച്ചു. 2006 ൽ ബൈക്ക് മാേഷണത്തിന് എറണാകുളം കോടനാട് പൊലീസ് സ്റ്റേഷനിലാണ് സുനിക്കെതിരെ ആദ്യ കേസ്. നടിയെ ആക്രമിച്ച കേസിലെ ജയിൽ വാസം പൾസറിനെ അടിമുടി മാറ്റി മറിക്കുമോ ? അതിന്റെ ഭാഗമാണോ ഈ രൂപമാറ്റം. നാട്ടുകാർ സ്ഥിരം പറയാറുള്ളത് പോലെ 'നന്നായാൽ അവന് കൊള്ളാം'. ഏതായാലും ജയിലിലെ താമസം ആകെ മാറ്റിയിരിക്കുന്നു പൾസറിനെ. അല്ലലില്ലാത്ത ജീവിതവും, ജയിലിലെ നല്ല ഭക്ഷണവും തന്നെയാവാം സുനിയുടെ ഈ മുഖപ്രസാദത്തിന് കാരണം.
സുന്ദര വില്ലന്മാരും ജയിലിലെ സുഖവാസവും
സംസ്ഥാനത്തെ പ്രമാദമായ കേസുകൾ എല്ലാം എടുത്താൽ കാണാം എല്ലാ സുന്ദരവില്ലന്മാരാണ്. പോൾ മുത്തൂറ്റ് വധക്കേസിൽ കുടുങ്ങിയ ഓംപ്രകാശ്, നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഫയാസ്, സൗമ്യ വധക്കേസിലെ പ്രതി തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമി കേസിൽ അറസ്റ്റിലാകുമ്പോൾ, സുന്ദരനായിരുന്നില്ല. എന്നാൽ, അയാളെ സുന്ദരനാക്കിയത് ഇവിടുത്തെ ജയിലുകൾ തന്നെ.
നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ കറുത്തിരുണ്ട് കൊലുന്നെനേയുള്ള ഗോവിന്ദച്ചാമിയുടെ രൂപം ആകെ മാറി. ജയിൽ ജീവിതം ഗോവിന്ദച്ചാമിയെ ഉഷാറാക്കി. കൂടുതൽ സുന്ദരനും. ഗോവിന്ദച്ചാമി ബിരിയാണി ആവശ്യപ്പെട്ടതും ജയിൽ വാർഡൻ ആക്ഷേപിച്ചതുമെല്ലാമായിരുന്നു ഇടക്കാലത്തെ വാർത്തകൾ. ജയിലിൽ നന്നായി പണിയെടുപ്പിക്കുന്നതിനെ കുറിച്ച് അയാൾ പരാതിപ്പെട്ടെങ്കിലും പുറത്തുവന്നപ്പോൾ അതിന്റെ ക്ഷീണമൊന്നും കാണാൻ ഉണ്ടായിരുന്നില്ല. ജയിൽ ജീവിതം ഗോവിന്ദച്ചാമിയെ സംബന്ധിച്ചിടത്തോളം നല്ലകാലമായിരുന്നു
. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഗോവിന്ദച്ചാമി ജയിലിൽ ബിരിയാണിയും കഴിച്ച് സുഖജീവിതം നയിക്കുകയായിരുന്നു. മട്ടൻകറിയും തൈരും ബിരിയാണിയും പാലും കഴിച്ച് ഗോവിന്ദച്ചാമി തടിച്ചുകൊഴുത്തിരുന്നു. രാവിലെ ഇഡ്ലി അല്ലെങ്കിൽ പൊങ്കൽ, ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി, വൈകുന്നേരം പൊറോട്ട കോഴിക്കറി എന്നിവ നൽകണമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ സ്ഥിരം മെനു. ശനിയാഴ്ചത്തെ ജയിൽമെനുവിൽ ഉച്ചയ്ക്ക് ചോറിനൊപ്പം മട്ടൻകറിയും തൈരും രസവുമുണ്ട്. 70 ഗ്രാം മട്ടനാണ് ഒരാൾക്ക് നൽകുന്നത്. കറി തയ്യാറാക്കി ബ്ലോക്കിലെ വരാന്തയിൽ പ്ലേറ്റ്നിരത്തി കൃത്യമായ അളവിൽ വിളമ്പിയ ശേഷമാണ് തടവുകാർക്ക് നൽകുക. ഇത് കൂടാതെ തനിക്ക് കഞ്ചാവ് വേണമെന്ന് പോലും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ വേണ്ടതെല്ലാം ചോദിച്ചു വാങ്ങിയാണ് ഇത്രയും കാലം ഗോവിന്ദച്ചാമി ജയിലിൽ കഴിഞ്ഞത്.
പോൾ മുത്തൂറ്റ് വധക്കേസിൽ അറസ്റ്റിലായ ഓംപ്രകാശിന്റെ ഗ്ലാമർ യുവതികൾക്കും പ്രിയമായിരുന്നു. ആഡംബര കാറുകളെ പ്രണയിച്ച ഫയാസും ഗ്ലാമറിൽ സിനിമാ താരങ്ങളെ വെല്ലും. ജിഷ വധക്കേസിൽ ജയിലിൽ കഴിഞ്ഞ അമീർ ഉൾ ഇസ്ലം നാളുകൾക്ക് ശേഷം ജയിലിൽ നിന്ന് വിധി കേൾക്കാൻ എത്തിയപ്പോഴും മലയാളികൾ ഞെട്ടിയിരുന്നു. കേരളാ പൊലീസിന്റെ കാവലിൽ ജയിലിൽ കഴിഞ്ഞ അമീർ തടിച്ചു കൊഴുത്ത് സുന്ദരനായി മാറിയിരുന്നു.
ജയിൽ മെനു
ഓരോ തടവുകാരനും ചെയ്യുന്ന ജോലിക്കനുസരിച്ച് ശരീരത്തിനാവശ്യമായ കലോറി കണക്കാക്കിയാണു ജയിൽ വകുപ്പ് തടവുകാർക്കുള്ള മെനു തയ്യാറാക്കിയിരിക്കുന്നത്. ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ തടവുകാരുടെ തടിയും തൂക്കവും ജയിൽ രേഖകളിൽ രേഖപ്പെടുത്തും. ജയിലിൽ വിളമ്പുന്ന ഭക്ഷണത്തിലെ 'പോഷക' ഗുണത്താൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തടവുകാരുടെ ശരീരഭാരം കുറഞ്ഞത് അഞ്ചു കിലോ മുതൽ എട്ടു കിലോ വരെ കൂടുമെന്നു ജയിൽ അധികൃതർ തന്നെ പറയാറുണ്ട്. പഴയ ഗോതമ്പുണ്ട കഥയൊക്കെ മറന്നേക്കൂ. ഇപ്പോൾ ജയിലുകളിൽ സമീകൃതാഹാരമാണ് വിളമ്പുന്നത്. മൂന്നുനേരം സമൃദ്ധമായ ആഹാരം. ആഴ്ചയിൽ രണ്ടു ദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളിൽ ഇപ്പോൾ നൽകി വരുന്ന സസ്യേതര ഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നൽകുന്നത്.
രാജ്യത്തെ ജയിലുകളിൽ തടവുപുള്ളികൾക്ക് ഏറ്റവും സുഭിക്ഷമായ മെനുവുമായി വിഭവ സമൃദ്ധമായ ഭക്ഷണം നൽകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നാട്ടിൽ ഒരുനേരത്തെ ഭക്ഷണംപോലും ഇല്ലാതെ പതിനായിരങ്ങൾ കഴിയുമ്പോൾ കോടികൾ ജയിൽപ്പുള്ളികളുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ചർച്ചയാവുകയാണ് ഇപ്പോൾ.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- കൊടിസുനി സംഘത്തിന് ഇനി ജീവിതാവസാനം വരെ ജയിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്