Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗികാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല; സ്ത്രീകൾ കൊല്ലപ്പെടാതിരിക്കണമെങ്കിൽ ബലാത്സംഗത്തോട് സഹകരിക്കണം; പതിനെട്ട് വയസ് കഴിഞ്ഞ പെൺകുട്ടികൾ കയ്യിൽ കരുതേണ്ടത് കോണ്ടമെന്നും സംവിധായകൻ; ബലാത്സംഗത്തോട് സഹകരിക്കാൻ സ്ത്രീകളെ ഉപദേശിച്ച ഡാനിയേൽ ശ്രാവണിനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയ

ലൈംഗികാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല; സ്ത്രീകൾ കൊല്ലപ്പെടാതിരിക്കണമെങ്കിൽ ബലാത്സംഗത്തോട് സഹകരിക്കണം; പതിനെട്ട് വയസ് കഴിഞ്ഞ പെൺകുട്ടികൾ കയ്യിൽ കരുതേണ്ടത് കോണ്ടമെന്നും സംവിധായകൻ; ബലാത്സംഗത്തോട് സഹകരിക്കാൻ സ്ത്രീകളെ ഉപദേശിച്ച ഡാനിയേൽ ശ്രാവണിനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

വിധി ബലാത്സംഗം പോലെ, തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക.. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ഹൈബിയുടെ ഭാര്യ അന്ന ലിൻഡ നൽകിയ തലക്കെട്ട് കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. തെലങ്കാനയിൽ യുവ ഡോക്ടർ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാകുകയും പിന്നീട് ചുട്ടുകൊല്ലുകയും ചെയ്ത സംഭവത്തിൽ രാജ്യമാകെ നടുങ്ങി നിൽക്കുന്ന സമയത്ത് സമാനമായ മറ്റൊരു പ്രസ്താവനയുമായി വിവാദത്തിൽ പെട്ടിരിക്കുകയാണ് സംവിധായകൻ ഡാനിയേൽ ശ്രാവൺ. ബലാത്സംഗം അത്രവലിയ കാര്യമല്ലെന്നും അതിനോട് സ്ത്രീകൾ സഹകരിച്ചാൽ കൊല്ലപ്പെടുന്നത് ഒഴിവാക്കാം എന്നുമാണ് ഡാനിയേൽ ശ്രാവൺ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

ബലാത്സംഗം നേരിടാൻ സ്ത്രീകൾ എടുക്കേണ്ട ചില മുൻകരുതലുകൾ എന്ന നിലയിലാണ് ഡാനിയേൽ ശ്രാവൺ തന്റെ കുറിപ്പിൽ സ്ത്രീകൾ ബലാത്സംഗത്തോട് സഹകരിക്കണം എന്ന് ആവശ്യപ്പെടുന്നത്. ലൈംഗികാതിക്രമത്തെ നേരിടാൻ സ്ത്രീകൾ കോണ്ടം കയ്യിൽ കരുതണമെന്നും ശ്രാവൺ ഉപദേശിക്കുന്നു.

ഡാനിയൽ ശ്രാവണിന്റെ പോസ്റ്റ്..

' ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ കൊലപാതകം അത് ഒഴിവാക്കേണ്ടതാണ്. ബലാത്സംഗത്തിന് ശേഷം നടക്കുന്ന കൊലപാതകങ്ങൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാർ. ബലാത്സംഗം ചെയ്യുന്ന ആൾക്ക് സർക്കാരോ നിയമമോ ചെറിയ ഇളവ് നൽകിയാൽ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസിൽ വരില്ല. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാർ. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാൽ കൊലപാതകമെന്ന ക്രൂരകൃത്യത്തിൽ നിന്നും സ്ത്രീകൾക്ക് രക്ഷപ്പെടാം.

18 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവാന്മാരാക്കുക. എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ. വീരപ്പനെ കൊന്നാൽ കള്ളക്കടത്ത് ഇല്ലാതവുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. ലാദനെ കൊന്നാൽ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിർഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാൻ സാധിക്കില്ല. പ്രധാനമായും ഇന്ത്യയിലെ പെൺകുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക. 18 വയസ് കഴിഞ്ഞവർ കോണ്ടവും ഡെന്റൽ ഡാമുകളും കൈവശം വെയ്ക്കുക...ലൈംഗികാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സർക്കാർ പാസ്സാക്കേണ്ടിയിരിക്കുന്നു'

ചെറിയ സമയം കൊണ്ട് തന്നെ സംവിധായകന്റെ പോസ്റ്റിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഡാനിയേൽ ശ്രാവൺ ആരായാലും അയാൾക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും നല്ല അടി കിട്ടുന്ന പക്ഷം അയാളുടെ ബുദ്ധി തെളിയുമെന്നുമായിരുന്നു നടി കബ്ര സെയ്ത് ട്വിറ്ററിൽ കുറിച്ചത്.

 ആശയങ്ങൾ ചിലത് ചുറ്റിക്കറങ്ങുന്നുണ്ട്. ഇതിലെ ഉള്ളടക്കം തെലുങ്കാണ്. അടിസ്ഥാനപരമായി ഈ പുരുഷൻ നൽകിയ ആശയം ബലാൽസംഗത്തോട് സഹകരിക്കുന്നത് വഴി കൊലപാതകം തടയാമെന്നും അതിനായി കോണ്ടം കയ്യിൽ കരുതണമെന്നുമാണ്. ബലാത്സംഗത്തിന് കാരണം വനിതകളാണെന്നും പറഞ്ഞുവെക്കുന്നു. മാതാപിതാക്കൾ മക്കളെ നേരായി വളർത്തിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും. ബലാത്സംഗം എന്നത് വെറും ഭയാനകമായ ഒന്ന് മാത്രമല്ല, അതുകൊലപാതകം തന്നെയാണ് ..എന്ന് ഗായിക ചിന്മയി ശ്രീപാദ ട്വിറ്റ് ചെയ്തു.

 

ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ ഡാനിയൽ ശ്രാവൺ കുറിപ്പ് ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ കുറിപ്പ് ഇടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP