സമീപവാസികളുടെ ഇൻഷുറൻസ് കാര്യത്തിൽ ഉടൻ പരിഹാരം; പ്രീമിയം സർക്കാർ വഹിക്കും; ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായിട്ടല്ല സമീപത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്നതെന്ന് നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്.ബി.സർവാതെ; മാറി താമസിക്കുന്നവരുടെ വീട്ട് വാടക നഗരസഭ വഹിക്കും; മരട് ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിന് വിധേയമാകാൻ ആഴ്ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ പൂർണ്ണമായും ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും
സുവർണ്ണ പി എസ്
കൊച്ചി: മരട് ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിന് വിധേയമാകാൻ ആഴ്ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി സമീപത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനായി 125 കോടി രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു, എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന പരിസരവാസികളുടെ പരാതിക്ക് അറുതിയാവുകയാണ് ഇപ്പോൾ. ഇതുവരെയും ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നായിരുന്നു പരിസരവാസികളുടെ ആരോപണം. പരിസരവാസികളുടെ ആശങ്ക കുറയ്ക്കുന്ന തരത്തിലാണ് ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാറിന്റെ വാക്കുകൾ എത്തിയിരിക്കുന്നത്. മരടിലെ ഫ്്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള പ്രീമിയം തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും, 125 കോടി രൂപയുടെ ഇൻഷുറൻസിന് വേണ്ടി പൊതുമേഖല ഇൻഷുറൻസ് കമ്പനിയുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണെന്നും പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ
സ്നേഹിൽകുമാർ സിങ് പറഞ്ഞത്
നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലായുള്ള അഞ്ച് ടവറുകളിൽ ഓരോന്നിനും 25 കോടി രൂപ വീതമാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. എന്നാൽ ഫ്ളാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുന്ന ജനുവരി 11 മുതൽ ഒരു വർഷത്തേക്കായിരിക്കും ഇൻഷുറൻസ് ഉണ്ടാവുക. അതേസമയം ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് ഫ്ളാറ്റ് പൊളിക്കാൻ കരാറെടുക്കുന്ന കമ്പനിയായിരിക്കും നോക്കുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. കാരണം ടെൻഡറിൽ ഇൻഷുറൻസ് കാര്യം ഉൾപ്പെടുത്താതിരുന്നിനാൽ തന്നെ ഇൻഷുറൻസ് കാര്യം സർക്കാർ വഹിക്കണമെന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു. സമീപവാസികളുടെ ഇൻഷുറൻസ് തുകയ്ക്ക് പുറമേ വൈബ്രേഷൻ ടെസ്റ്റ് നടത്തുന്നതിന്റെ ചിലവും സർക്കാർ തന്നെ വഹിക്കണം. ഇതിനുള്ള ചർച്ചകൾ മദ്രാസ് ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി നടക്കുകയാണ്.
ഫ്ളാറ്റിന് സമീപത്തുള്ള വീടുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് സർക്കാർ വ്യക്തമാക്കുകയും അതിനായുള്ള നടപടികൾ പുരോഗമിക്കുകയുമാണ്. അതേസമയം ഇൻഷുറൻസ് ലഭ്യമാകുന്നത് വരെ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പൊളിക്കുന്ന കമ്പനികൾ പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപ പ്രദേശത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയേറെയാണ്. ഫ്ളാറ്റുകൾ പോളിക്കുമ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം കേടുപാടുകൾ വീടുകൾക്ക് ഉണ്ടാകാൻ കാരണം. പൊളിക്കുന്ന കമ്പനിക്കുണ്ടായ വീഴ്ച്ചയുടെ ഉദാഹരണമാണ് നെട്ടൂർ ആൽഫ സെറിൻ ഫ്ളാറ്റ് പൊളിച്ചപ്പോൾ സമീപമുള്ള വീടുകൾക്ക് ഉണ്ടായ കേടുപാടുകൾ. മതിലിൽ ഇരുമ്പുമറ സ്ഥാപിക്കണമെന്ന നിർദ്ദേശം പോലും വളരെ വൈകിയാണ് കമ്പനി നടപ്പാക്കിയത്. കൂടാതെ ഇത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന കർശന നിർദ്ദേശം നൽകുകയും സേഫ്റ്റി ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ടു. ഇതിനെല്ലാം പുറമേ എച്ച്2ഒ ഹോളിഫെയ്ത് ഫ്ളാറ്റിന് സമീപം വിള്ളലുണ്ടായിട്ടുണ്ടങ്കിൽ അത് പരിഹരിക്കാൻ കരാർ കമ്പനിയോട് നിർദ്ദേശിക്കുമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹൽകുമാർ സിങ് പറഞ്ഞു.
വീടുകൾക്ക് വിള്ളൽ വീഴില്ലെന്ന് സ്ഫോടന വിദഗ്ധൻ
ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായാണ് സമീപത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്നതെന്നാണ് ഇപ്പോഴുള്ള ആരോപണം. എന്നാൽ ഈ ആരോപണത്തെ പാടെ തള്ളിക്കളയുന്ന വാക്കുകളാണ് നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്.ബി സർവാതെ പറയുന്നത്. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴസ് ഇൻഡോർ കേന്ദ്രത്തിലെ പ്രമുഖ മൈനിങ് എൻജിനീയറായ സർവാതെ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള വിദഗ്ധോപദേശം നൽകാൻ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗമാണ്. മരടിലെ ഫ്ളാറ്റുകളുടെ സമീപത്തുള്ള വീടുകളിൽ കാണുന്ന വിള്ളലുകൾ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടതല്ലെന്നും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും ഒരു ആഘാതവും ഉണ്ടാവില്ലെന്നുമാണ് സർവാതെ പറഞ്ഞത്. മാത്രമല്ല സാധാരണ നിർമ്മിതികളിൽ 5 വർഷത്തിന് ശേഷം വിവിധ കാരണങ്ങളാൽ ചെറിയ വിള്ളലുകൾ രൂപപ്പെടാറുണ്ട്. കൊച്ചിയിലെ മണ്ണിന്റെ ഘടന ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണ്. അതിനാൽ തന്നെ പാർപ്പിടങ്ങളിൽ ഇപ്പോൾ കാണുന്ന ചെറു വിള്ളലുകൾ ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുണ്ടാവുന്ന അവശിഷ്ടങ്ങളിലൂടെ സർക്കാരിന് ലഭിക്കാൻ പോകുന്നത് ലക്ഷങ്ങളാണ്. അതായത് ഫ്ളാറ്റുകൾ പൊളിക്കുമ്പോളുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളിലൂടെ 36.06 ലക്ഷം രൂപയാണ് സർക്കാരിന് ലഭിക്കുക. ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റർ പ്രൈസസിനാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ വിൽക്കുക. ഇങ്ങനെ ലഭിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡ് നിർമ്മാണത്തിന് അടിത്തറ ഒരുക്കുന്നതിനായി ഉപോഗിക്കുമെന്നാണ് പ്രോംപ്റ്റ് എന്റർ പ്രൈസസ് പ്രൊപ്പറേറ്റർ വി.എ.അൻസാർ പറഞ്ഞത്. മാത്രമല്ല അവശിഷ്ടങ്ങൾ സ്വരൂപിക്കുന്നതിനായുള്ള സ്ഥലവും ലഭ്യമായിട്ടുണ്ട്. അതേസമയം ആൽഫ സെറിൻ ഫ്ളാറ്റ് പൊളിക്കുമ്പോൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൂടുതലായി ലഭിക്കുമെങ്കിലും ചെറു ലോറികളിൽ മത്രമേ അവ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇവയ്ക്ക് കുറഞ്ഞ വിലയാണ് ലഭിച്ചിരിക്കുന്നത്.
ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിന് വിധേയമാകാൻ ആഴ്ച്ചകൾ ബാക്കി നിൽക്കേ ഇൻഷുറൻസ് കാര്യങ്ങളിലും മറ്റും ഉടൻ തീരുമാനം ഉണ്ടാവും. സമീപ പ്രദേശത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവാത്ത വിധത്തിലാണ് നടപടികൾ. എങ്കിലും സമീപ പ്രദേശത്ത് നിന്നും ചില വീട്ടുകാർ മാറി താമസിക്കുന്നുമുണ്ട്. മാറി താമസിക്കുന്നവരുടെ വീട്ടു വാടക നഗരസഭ വഹിക്കുന്ന കാര്യം പരിഗണനയിലാണ്. എന്നാൽ വീട്ടുവാടക ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍