ചെന്നൈയിലെ ലെനോക്സ് ഇന്ത്യ ടെക്നോളജിയിൽ ആപ്പും വെബ് സൈറ്റും ഉണ്ടാക്കുന്ന മിടുമിടുക്കൻ; കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന 'ചെന്നൈ റെയിൻ' പേജിന്റെ എല്ലാമെല്ലാം; 'നാസ'യ്ക്കുപോലും 'ലാൻഡർ' കണ്ടെത്താൻ സാധിക്കാതെവന്നപ്പോൾ പഠിക്കാൻ ഉറക്കമൊഴിച്ചത് ഏഴ് ദിവസം; ചെറുപ്പം മുതൽ ഐഎസ്ആർഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദർശനു മുന്നിലിരുന്നു കണ്ട മധുരക്കാരൻ കണ്ടെത്തിയത് 'വിക്രം ലാൻഡറിന്റെ' ചന്ദ്രോപരിതലത്തിലെ യഥാർത്ഥ സ്ഥാനം; ഷൺമുഖ സുബ്രഹ്മണ്യൻ കൈയടി നേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് തമിഴ്നാട് മധുര സ്വദേശിയായ ഐ.ടി. ജീവനക്കാരൻ ഷൺമുഖ സുബ്രഹ്മണ്യൻ. 'ചന്ദ്രയാൻ- രണ്ട്' പേടകത്തിന്റെ ഭാഗമായ 'ലാൻഡർ' കണ്ടുപിടിക്കാൻ സഹായമായത് ഷൺമുഖ സുബ്രഹ്മണ്യൻ ഉന്നയിച്ച സംശയമാണെന്ന് 'നാസ' ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയതാണ് ഈ ഹീറോ പരിവേഷത്തിന് കാരണം. ഇതോടെ വിക്രം എന്നുപേരിട്ടിരുന്ന 'ലാൻഡർ' പതിക്കുന്നതിന് മുമ്പും അതിനുശേഷവുമുള്ള ചന്ദ്രോപരിതലചിത്രങ്ങൾ താരതമ്യം ചെയ്ത് ലാൻഡറിന്റെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.
ചന്ദ്രോപരിതലത്തിൽ നിയന്ത്രണംവിട്ടു പതിച്ച 'ചന്ദ്രയാൻ- രണ്ട്' പേടകഭാഗത്തിന്റെ അവശിഷ്ടങ്ങൾ അമേരിക്കൻ ബഹിരാകാശഗവേഷണ ഏജൻസിയായ 'നാസ' കണ്ടെത്തിയത് ഈ മധുരക്കാരനിലൂടെയാണ്. 'ലാൻഡർ' ഇടിച്ചിറങ്ങിയ ഭാഗത്തുനിന്ന് 750 മീറ്റർ വടക്കുപടിഞ്ഞാറ് ചന്ദ്രോപരിതലത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട ഷൺമുഖ സുബ്രഹ്മണ്യൻ വിവരം ഇ-മെയിൽ മുഖേന 'നാസ'യിലെ ശാസ്ത്രജ്ഞരെ അറിയിക്കുകയായിരുന്നു. അവർ നടത്തിയ വിശദമായ പഠനത്തിൽ 'ലാൻഡർ' കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ മുപ്പത്തിമൂന്നുകാരനായ ഷൺമുഖ സുബ്രഹ്മണ്യൻ ചെന്നൈ തരമണിയിലുള്ള ഐ.ടി.കമ്പനിയിലാണ് ജോലിചെയ്യുന്നത്.
രണ്ടു കംപ്യൂട്ടറുകൾ, ഒരാഴ്ചയോളം 7 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിന് ഒടുവിലാണ് തന്റെ നിഗമനത്തിലേക്ക് ഷൺമുഖ സുബ്രഹ്മണ്യൻ എത്തിയത്. ചെന്നൈയിൽ ലെനോക്സ് ഇന്ത്യ ടെക്നോളജി സെന്ററിൽ ടെക്നിക്കൽ ആർക്കിടെക്റ്റാണ് ഷൺമുഖം. ആപ്, വെബ്സൈറ്റ് നിർമ്മാണത്തിലും സജീവം. ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ തൽസമയം നൽകുന്ന ചെന്നൈ റെയിൻ എന്ന ഫേസ്ബുക് പേജ് നടത്തുന്നു. 'നാസ'യ്ക്കുപോലും 'ലാൻഡർ' കണ്ടെത്താൻ സാധിക്കാതെവന്നതോടെയാണ് ഇതേക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതെന്ന് ഷൺമുഖ സുബ്രഹ്മണ്യൻ പറഞ്ഞു. 'നാസ' പുറത്തുവിട്ട ചിത്രങ്ങൾ കമ്പ്യൂട്ടറിൽ സസൂക്ഷ്മം നിരീക്ഷിച്ചു. ദിവസം നാലുമണിക്കൂർവരെ ഇതിനായി ചെലവഴിച്ചു. സെപ്റ്റംബർ 26-ന് 'നാസ' പുറത്തുവിട്ട ചിത്രം മുൻ ചിത്രങ്ങളുമായി താരതമ്യംചെയ്തപ്പോഴാണ് ചന്ദ്രോപരിതലത്തിലെ മണ്ണിൽ ദൃശ്യമായ വ്യത്യാസവും സമീപം കണ്ടെത്തിയ വസ്തുവും സംശയത്തിനിടയാക്കിയത്.
ഒരാഴ്ച ജോലിക്കു ശേഷം 7 മണിക്കൂറോളം നീക്കിവച്ചാണു പരിശോധന നടത്തിയത്. രാത്രി 10 മണിക്കു ജോലി കഴിഞ്ഞെത്തിയ ശേഷം പുലർച്ചെ 3 വരെ ചിത്രങ്ങളുടെ പരിശോധന. രാവിലെ 6ന് ഓഫിസിൽ പോകുന്നതുവരെ ഇതാവർത്തിച്ചു. ചെറുപ്പം മുതൽ ഐഎസ്ആർഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദർശനു മുന്നിലിരുന്നു കാണുമായിരുന്നു. ഈ താൽപ്പര്യം വലുതായപ്പോഴും തുടർന്നു. ഇതാണ് ഇപ്പോൾ ഈ മധുരക്കാരനെ ലോകശ്രദ്ധിയിലേക്ക് എത്തിക്കുന്നതും. തന്റെ കണ്ടെത്തലുകൾ ആദ്യം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് മെയിലും അയച്ചു. നാസയ്ക്കും ഐ എസ് ആർ ഒയ്ക്കും മെയിൽ അയച്ചിരുന്നു.
മെയിലിൽ സന്ദേശം അയച്ചിട്ട് നാളുകൾ കഴിഞ്ഞും ഷൺമുഖ സുബ്രഹ്മണ്യന് മറുപടി ലഭിച്ചില്ല. എന്നാൽ, ചൊവ്വാഴ്ച 'നാസ'യിലെ ലൂണാർ റീകണയ്സൻസ് ഓർബിറ്റർ(എൽ.ആർ.ഒ.)മിഷനിലെ ശാസ്ത്രജ്ഞൻ ജോൺ കെല്ലറുടെ ഇ-മെയിൽ സന്ദേശമെത്തി. 'ലാൻഡറി'ന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിച്ചതിന് നന്ദി അറിയിച്ചതിനൊപ്പം മറുപടി വൈകിയതിൽ ക്ഷമാപണവും. സെപ്റ്റംബറിലെ ചിത്രത്തിൽ ദൃശ്യം അവ്യക്തമായിരുന്നതിനാൽ ഒക്ടോബർ 14, 15, നവംബർ 11 തീയതികളിൽ പതിഞ്ഞ ചിത്രങ്ങൾകൂടി പരിശോധിച്ചാണ് 'നാസ'യിലെ ശാസ്ത്രജ്ഞർ 'ലാൻഡർ' കണ്ടെത്തിയത്.
സെപ്റ്റംബർ 26നു നാസ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡ് ചെയ്യാൻ ലക്ഷ്യമിട്ടിരുന്ന ഭാഗത്തെ ചിത്രം പുറത്തുവിട്ടു. നാസയുടെ നിരീക്ഷണ ഓർബിറ്റർ എടുത്ത, വിക്രം ഇടിച്ചിറങ്ങിയതിനു ശേഷമുള്ളതും മുൻപുള്ളതുമായ ചിത്രങ്ങൾ പരിശോധിച്ചു വിക്രം മറഞ്ഞിരിക്കുന്നത് എവിടെയെന്നു കണ്ടെത്തുന്നതിനു സഹായിക്കാൻ ലോകത്തെമ്പാടുമുള്ള ബഹിരാകാശ കുതുകികളോടുള്ള അഭ്യർത്ഥനയും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങൾ സ്വന്തം കംപ്യൂട്ടറിലേക്കു ഡൗൺലോഡ് ചെയ്ത് ഷൺമുഖവും ശ്രമം തുടങ്ങി. പുതിയതും പഴയതുമായി ചിത്രങ്ങൾ രണ്ടു കംപ്യൂട്ടറുകളിലാക്കി സൂക്ഷ്മമായി പരിശോധിച്ചു.
ദക്ഷിണ ധ്രുവത്തിന്റെ വടക്കു ഭാഗത്തു കൂടിയാണു വിക്രം ലാൻഡിങ്ങിനൊരുങ്ങിയിരുന്നത്. അതിനാൽ, ആ സ്ഥലത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ സൂക്ഷ്മമായി പരിശോധിച്ചു. പുതിയ ചിത്രത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ 750 മീറ്റർ മാറി ചെറിയൊരു വെളുത്ത പൊട്ട് ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്. 9 വർഷംവരെ പഴക്കമുള്ള ചിത്രങ്ങൾ താരതമ്യപ്പെടുത്തി നോക്കിയപ്പോൾ ഈ പൊട്ട് പുതിയതാണെന്നു സ്ഥിരീകരിച്ചു. ഇതാണു തുടർപരിശോധനയിലൂടെ നാസ സ്ഥിരീകരിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍