Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശുദ്ധയായ അൽഫോൻസാമ്മയോ? അതോ കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയോ? പ്രേക്ഷകർ നെഞ്ചേറ്റിയ അശ്വതിക്ക് ദുബായിൽ അറസ്റ്റ് വാറണ്ടും യാത്രാവിലക്കും; നടിയുടെ ഭർത്താവ് ജെറിൻ ബാബുവിന്റെ കമ്പനി പാർട്‌നർ രാജേഷ് ബാബുവിന് ഏഴ് ലക്ഷം രൂപ കൊടുക്കാൻ ഉത്തരവിട്ടത് അജ്മാൻ കോടതി; രണ്ടുവർഷമായിട്ടും തന്റെ പേരിലുള്ള കമ്പനിയുടെ കടം തിരിച്ചുവീട്ടാതെ മുങ്ങി 'പ്രസില്ല ജെറിൻ'

വിശുദ്ധയായ അൽഫോൻസാമ്മയോ? അതോ കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയോ? പ്രേക്ഷകർ നെഞ്ചേറ്റിയ അശ്വതിക്ക്  ദുബായിൽ അറസ്റ്റ് വാറണ്ടും യാത്രാവിലക്കും; നടിയുടെ ഭർത്താവ് ജെറിൻ ബാബുവിന്റെ കമ്പനി പാർട്‌നർ രാജേഷ് ബാബുവിന് ഏഴ് ലക്ഷം രൂപ കൊടുക്കാൻ ഉത്തരവിട്ടത് അജ്മാൻ കോടതി; രണ്ടുവർഷമായിട്ടും തന്റെ പേരിലുള്ള കമ്പനിയുടെ കടം തിരിച്ചുവീട്ടാതെ മുങ്ങി 'പ്രസില്ല ജെറിൻ'

എം മനോജ് കുമാർ

 തിരുവനന്തപുരം: പ്രസില്ല ജെറിൻ എന്ന അശ്വതിയെ മലയാളികൾ അറിയുന്നത് ഏഷ്യാനെറ്റിലെ അൽഫോൻസാമ്മയിലെ അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായാണ്. അശ്വതിയുടെ യഥാർത്ഥ പേര് പ്രസില്ല ജെറിൻ ആണെന്ന് കൂടി മലയാളികൾക്ക് തിട്ടമുണ്ടാകണമെന്നുമില്ല. ഒന്നിൽ കരുണയുടെ മഹാപ്രവാഹമായി സ്വയം മാറുന്ന കഥാപാത്രമാണെങ്കിൽ മറ്റൊന്ന് കൊടുംവില്ലത്തിയുടെ റോളും. ജീവിതത്തിൽ ഏത് റോളാണ് പ്രസില്ല ജെറിൻ എന്ന അശ്വതി ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. യുഎഇയിൽ യാത്രാ വിലക്ക് നേരിടുന്ന നടി ഇപ്പോൾ മുങ്ങി നടക്കുകയാണ് എന്നാണ് അറിയുന്നത്.

നടിയുടെ ഭർത്താവ് ജെറിൻ ബാബുവും സുഹൃത്ത് രാജേഷ് ബാബുവും കൂടി ചേർന്ന് യുഎഇയിൽ നടത്തിയ കമ്പനി നടത്തിപ്പിൽ സുഹൃത്തിനെ കബളിപ്പിച്ചതിന്റെ പേരിലാണ് നടി യുഎഇയിൽ യാത്രാ വിലക്ക് നേരിടുന്നത്. ഏഴു ലക്ഷത്തോളം രൂപ നല്കാനുണ്ടായതിനെ തുടർന്ന് രാജേഷ് ബാബു നൽകിയ പരാതിയിൽ കോടതി വിധി വന്നതിനെ തുടർന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നൽകാനാണ് അജ്മാൻ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വർഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. യാത്രാവിലക്കുമുണ്ട്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാൽ നടി അറസ്റ്റിലാകും. അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാലാണിത്. അതിനാൽ നടി മുങ്ങി നടക്കുകയാണ്.

തകധിമി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ നടിയാണിത്. സെൻട്രൽ പിക്‌ച്ചേഴ്‌സ് നിർമ്മിച്ച കാണാക്കുയിൽ സീരിയലിലൂടെയാണ് രംഗത്ത് വന്നത്. ഈ സീരിയൽ മുടങ്ങിപ്പോയി. അതിനെ തുടർന്നാണ് അൽഫോൻസാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. വിശുദ്ധയായ അൽഫോൻസാമ്മയെ കാണുന്നത് പോലെയാണ് നടിയെ ആരാധകർ വരവേറ്റത്. അൽഫോൻസാമ്മ കഴിഞ്ഞപ്പോൾ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഓർക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി വിവാഹം ചെയ്തത്.

നടി അഭിനയിച്ച നാല് സീരിയലുകളിൽ രണ്ടെണ്ണം പാതി വഴിയിൽ മുടങ്ങിപ്പോയി. പക്ഷെ രണ്ടെണ്ണം തകർപ്പൻ ഹിറ്റുകളുമായി. അശ്വതി എന്ന നടി എവിടെപ്പോയി എന്നാണ് ആരാധകർ ചോദിച്ചത്. അതിനുള്ള മറുപടി നൽകിയത് താനും ഭർത്താവും കുട്ടികളും ദുബായിൽ ആണെന്നാണ്. ദുബായിൽ ജനിച്ച് പാലക്കാട് വളർന്ന നടിയുടെ ഉത്തരത്തിൽ ആരും അസ്വഭാവികത കണ്ടതുമില്ല. പക്ഷെ എപ്പോഴാണ് നടിക്ക് യാത്രാവിലക്ക് ഉണ്ടെന്നും ദുബായിൽ മുങ്ങി നടക്കുകയാണ് എന്നും വെളിയിൽ വരുന്നത്. രാജേഷ് ബാബുവും ജെറിന്റെ ഭർത്താവ് ജെറിൻ ബാബുജിയും ചേർന്നാണ് കമ്പനി തുടങ്ങിയത് എങ്കിലും കമ്പനി നടിയുടെ പേരിലാണ്. അതിന്റെ പേരിലാണ് നടിക്ക് യുഎഇയിൽ യാത്രാവിലക്ക് നേരിടുന്നത്. പണം തിരികെ കിട്ടാനുള്ളതിനെ തുടർന്ന് രണ്ടു വർഷമായി രാജേഷ് ബാബു യുഎഇ വിട്ടിട്ടുമില്ല.

പണം നടി എപ്പോൾ അടയ്ക്കുമെന്ന് ഇതുവരെ ഒരു സൂചനയും നൽകിയിട്ടുമില്ല. പണം അടക്കാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ രശ്മി മറുനാടൻ മലയാളിയോട് പറഞ്ഞത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും നൽകിയാണ് ഇവരുടെ കമ്പനിയിലേക്ക് നൽകിയത്. കമ്പനി മുന്നോട്ടു പോയപ്പോൾ നടിക്ക് തന്റെ ഭർത്താവിനെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നൽകിയാൽ പാർട്ട്ണർഷിപ്പ് ഒഴിയാം എന്നും ഭർത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നാണ് രാജേഷ് ബാബു അജ്മാൻ കോടതിയെ സമീപിച്ചത്. കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നൽകാനാണ് അജ്മാൻ കോടതി വിധിച്ചത്. തുക അടയ്ക്കാത്തതിനെ തുടർന്ന് നടിക്ക്  നടിക്ക് യാത്രാ വിലക്കും വന്നു. പക്ഷെ നടി ഇപ്പോഴും യുഎഇയിൽ തുടരുകയാണ്. എവിടെയുണ്ടെന്നു രാജേഷിനു പിടിയുമില്ല. ഫെയ്‌സ് ബുക്കിൽ സജീവവുമാണ്.

നൽകാനുള്ള തുകയുടെ കാര്യത്തിൽ ഒരു തീർപ്പും വരാത്തതിനാൽ രാജേഷിനു വീടായ പത്തനംതിട്ടയിൽ എത്താനും കഴിഞ്ഞിട്ടില്ല. രണ്ടു വർഷമായി രാജേഷ് യുഎഇയിൽ തന്നെ തുടരുകയാണ്. നടിക്ക് എതിരെ കോടതിയിൽ കേസ് നൽകിയപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട ആളുകൾ വഴി രാജേഷിന് എതിരെയും നടി പരാതി കൊടുപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട നിയമ നടപടികളും രാജേഷിനു നേരിടേണ്ടി വന്നു. കാശ് കിട്ടാത്തതിനാൽ എങ്ങിനെ തിരികെ വരും എന്നാണ് ഭർത്താവ് ചോദിക്കുന്നത് എന്നാണ് രശ്മി പറയുന്നത്. രാജേഷിനു കുട്ടിയുണ്ടായിട്ടു പോലും ആ കുട്ടിയെ കാണാൻ കൂടി രാജേഷ് വന്നിട്ടില്ല. നടി ഒരുക്കിയ ചതിക്കുഴിയിൽപ്പെട്ടു കിടക്കുകയാണ് എന്റെ ഭർത്താവ് എന്നാണ് രശ്മി പറയുന്നത്.

എന്നെയും കുടുംബത്തിനെ കബളിപ്പിച്ച് നടിയും ഭർത്താവും മുങ്ങി നടക്കുന്നു: രശ്മി

എന്റെ ഭർത്താവും നടിയുടെ ഭർത്താവും ഒരുമിച്ച് പഠിച്ചതാണ്. എല്ലാവരും പത്തനംതിട്ടക്കാർ. ഭർത്താവ് യുഎഇയിൽ സെയിൽസിലായിരുന്നു. നടിയുടെ ഭർത്താവ് രാജേഷ് ബാബുവും ജെറിൻ ബാബുജിയും ചേർന്നാണ് കമ്പനി തുടങ്ങിയത്. ഏഴു ലക്ഷത്തോളം രൂപയാണ് ഞങ്ങൾ പാർട്ട്ണർ ഷിപ്പ് ബിസിനസിനു നൽകിയത്. പക്ഷെ കയ്‌പ്പുള്ള അനുഭവങ്ങൾ ആണ് നടിയിൽ നിന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. ഞാനും യുഎഎയിൽ ഉണ്ടായിരുന്നു. എനിക്കും കാര്യങ്ങൾ അറിയാം. ഞങ്ങൾ യുഎഇയിൽ ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ചെലവിനുള്ള തുക പോലും അവിടുന്ന് കിട്ടിയില്ല. പക്ഷെ അവരുടെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടന്നു പോവുകയും ചെയ്തു. ഇതോടെ കബളിപ്പിക്കൽ നേരിടുകയാണ് എന്ന് ഞങ്ങൾക്ക് മനസിലായി. ഞാൻ പിന്നെ നാട്ടിലേക്ക് മടങ്ങി. ഭർത്താവ് കാശ് തിരികെ ചോദിച്ചു. കിട്ടിയില്ല. തുടർന്ന് അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധി ഞങ്ങൾക്ക് അനുകൂലമായിരുന്നു. രണ്ടു വർഷമായി വിധി വന്നിട്ട്. പക്ഷെ അവർ കാശ് തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. യാത്രാവിലക്കുമുണ്ട്. പക്ഷെ നടി മുങ്ങി നടക്കുകയും ചെയ്യുന്നു. എന്റെ പ്രസവ സമയത്ത് ഭർത്താവ് വന്നിട്ട് പോയതാണ്. എന്റെ കുട്ടിക്ക് രണ്ടു വയസായി. അദ്ദേഹം ഇതുവരെ വന്നിട്ടില്ല. കാശ് തിരികെ ലഭിക്കാതെ എങ്ങിനെ വരും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കാശ് തിരികെ ലഭിച്ചാൽ മതി. പക്ഷെ അവർ കാശ് അടയ്ക്കുന്ന ഒരു ലക്ഷണവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP