അരിച്ചാക്കിന് മുകളിൽ ചുവന്ന പട്ടുകൊണ്ട് കണ്ണുകൾ മൂടിക്കെട്ടി ഇരുത്തിയത് 7 മണിക്കൂർ; പൂജയ്ക്കൊടുവിൽ പൂജാരിയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ച് പെൺകുട്ടി; കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിൽ നടന്നത് വൻ തട്ടിപ്പ്; ആഭിചാരക്രിയക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അരിച്ചാക്കുകൾക്ക് മുകളിൽ ഇരുത്തി മുന്നിൽ കലശപൂജ. പെൺകുട്ടിയുടെ പുറകിൽ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ദേവീ വേഷത്തിലെത്തിയ യുവതി. പൂജയുടെ ഇടയിൽ യുവതി തുള്ളി അനുഗ്രഹിച്ച് പൂജാരിയുടെ മുന്നിൽ നിൽക്കും. കിണ്ടിയിലെ വെള്ളം കുടഞ്ഞ് രുദ്രാക്ഷം തലയിൽ തൊടുമ്പോൾ യുവതി ശാന്തയാകും. ഓരോ പൂജ കഴിയുമ്പോഴും പെൺകുട്ടി തുള്ളും. പൂജാരിയുടെ മകൻ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് റൂമിലേക്ക് കൊണ്ടു പോകും. പെൺകുട്ടിയെ കൊണ്ട് പരസ്യമായി ഉമ്മവയ്പ്പിച്ചതിന് ശേഷം കാഴ്ച ശക്തി തിരികെ കിട്ടി എന്ന് പൂജാരിയുടെ പ്രഖ്യാപനം. പ്രഖ്യാപനം കേട്ടതോടെ കൂടി നിന്നവർ ദേവിയെ ശരണം വിളിച്ച് കൈകൂപ്പി കൂട്ട പ്രാർത്ഥന. ഓച്ചിറയിൽ നടന്ന മന്ത്രവാദം സിനിമയെപോലും വെല്ലുന്ന തരത്തിലുള്ളതായിരുന്നു.
45 ദിവസം നടന്ന മന്ത്രവാദ പൂജകളുടെ പരിസമാപ്തിയായിരുന്നു കഴിഞ്ഞ ദിവസം കൂട്ടുങ്ങൽ ദേവീ ക്ഷേത്രത്തിൽ പൂജാരി പ്രസാദ് കുട്ടന്റെ കാർമികത്വത്തിൽ നടന്നത്. രാവിലെ ആറു മണിക്കാണ് പൂജകൾ ആരംഭിച്ചത്. ചുവന്ന പട്ടു പാവാട ഉടുത്ത് വേണം കുട്ടി എത്താൻ എന്നായിരുന്നു പൂജാരിയുടെ നിർദ്ധേശം. രാവിലെ എത്തിയ കുട്ടിയെ പൂജാരിയുടെ മകനും പരികർമ്മിയും കൂടി വെള്ളം കുടഞ്ഞ് ശുദ്ധിയാക്കി കണ്ണുകൾ ചുവന്ന പട്ടു കൊണ്ട് മൂടികെട്ടി. പിന്നെ മത്രോച്ചാരണങ്ങൾ ഉരുവിട്ട് അരിച്ചാക്കിന് മുകളിൽ ഇരുത്തി. അരിച്ചാക്കുകൾ നാലെണ്ണമുണ്ടായിരുന്നു. ബാക്കി അരിച്ചാക്കുകളിൽ മാതാവും സഹോദരനും ഒരു ബന്ധുവും കയറി ഇരുന്നു. പൂജകൾക്കിടയിൽ പെൺകുട്ടിയും മാതാവും തുള്ളുന്നുണ്ടായിരുന്നു. ഇത് ദേവി ശരീരത്തിൽ കയറിയാതാണെന്നാണ് പൂജാരി പൂജ കാണെനെത്തിയവരോട് പറഞ്ഞത്.
ഇതിനൊപ്പം തന്നെ പൂജാരി തന്നെ ഏർപ്പാട് ചെയ്ത ഒരു യുവതി ചുവന്ന പട്ടു സാരിയുടുത്ത് നെറ്റിയിൽ വലിയ ചുവന്ന പൊട്ട് തൊട്ട് ദേവീ ഭാവത്തിൽ പൂജയിൽ ഉടനീളം ഉണ്ടായിരുന്നു. മന്ത്രവാദത്തിന്റെ പലഘട്ടങ്ങളിലും ഇവർ ഉറഞ്ഞു തുള്ളുകയും അലറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ ദേവി യുവതിയുടെ ശരീരത്തിൽ പ്രവേശിച്ചതാണെന്നാണ് പൂജാരി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പൂജക്കിടയിൽ പെൺകുട്ടി തുള്ളുമ്പോൾ പൂജാരിയുടെ മകൻ കുട്ടിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അടുത്തുള്ള റൂമിലേക്ക് കൊണ്ടു പോകുന്നുമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയവർക്കൊക്കെ വലിയ അത്ഭുതമായിരുന്നു ഈ കാഴ്ചകളൊക്കെ. 7 മണിക്കൂറുകൾക്ക് ശേഷം പൂജ അവസാനിച്ചു എന്ന് പറഞ്ഞ് പൂജാരി പെൺകുട്ടിയുടെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു. ഇതോടെ പെൺകുട്ടി ഇയാളുടെ ഇരുകവിളിലും മാറിമാറി ചുംബിച്ചു.
ഇതോടെ പൂജാരി പെൺകുട്ടിയോട് ചാച്ചനെ കാണാനാവുന്നുണ്ടോ എന്ന് ഉറക്കെ ചോദിച്ചു. കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. ഇത് കേട്ട് ചുറ്റും നിന്നവർ കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു. വീണ്ടും ചോദ്യം ആവർത്തിപ്പോൾ കാണാനാകുന്നുണ്ട് എന്ന് പെൺകുട്ടി പറഞ്ഞു. നാലുതവണയോളം ഈ ചോദ്യം ആവർത്തിച്ചതിന് ശേഷമാണ് കാഴ്ച ശക്തി തിരിച്ചു കിട്ടി എന്ന് പൂജാരി പ്രഖ്യാപിച്ചത്. കൂടി നിന്നവരെല്ലാം ഈ അത്ഭുത പ്രവർത്തി കണ്ട് സ്തബ്ദരായി നിൽക്കുകയായിരുന്നു. പൂജയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന് മാതാവിന് മനസ്സിലായത്.
അതേ സമയം പൂജാരി പ്രസാദ് കുട്ടനെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്. ഭിന്നശേഷിക്കാരനായ ആളുടെ വൈകല്യം മാറ്റി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായും പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി നൽകെമെന്ന് പറഞ്ഞ് പണം തട്ടുന്നതാുമാണ് പുറത്തു വരുന്ന വിവരം. ക്ഷേത്രത്തിലെത്തുന്നവരെ പല ദോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പൂജകൾ നടത്തിക്കുന്നതും പതിവാണ്. ,ംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെകുറിച്ച് വിവരം ലഭിച്ചതായിട്ടാണ് ഓച്ചിറ പൊലീസ് പറഞ്ഞത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓച്ചിറയിൽ മന്ത്രവാദം നടത്തി എന്ന വിവരം പുറത്തെത്തിയത്. ജന്മനാ കാഴ്ച ശക്തി കുറവുള്ള കായംകുളം പുതുപ്പള്ളി സ്വദേശിനിയുടെ മകളായ പതിനാലുകാരിയെയാണ് കാഴ്ച ശക്തി തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയത്. പെൺകുട്ടിയും മാതാപിതാക്കളും ആലും പീടികയിലെ കൂട്ടുങ്ങൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ക്ഷേത്രത്തിലെ മേൾശാന്തിയായ പ്രസാദ് കുട്ടൻ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുവാൻ പൂജ നടത്തിയാൽ മതി എന്ന് ഉപദേശിക്കുകയായിരുന്നു. മകളുടെ കാഴ്ച ശക്തി തിരികെ കിട്ടാനായി ലക്ഷങ്ങൾ മുടക്കി പല ചികിത്സകളും ചെയ്തിട്ടും ഫലമില്ലാതിരുന്നപ്പോഴാണ് പൂജാരി പറഞ്ഞതുപോലെ മന്ത്രവാദം നടത്താൻ മാതാപിതാക്കൾ തയ്യാറായത്.
45 ദിവസത്തെ പൂജ നടത്തി കഴിഞ്ഞാൽ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്നാണ് ഇയാൾ മാതാവിനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. രണ്ടു ലക്ഷം രൂപയോളം ചിലവു വരുമെന്നും അറിയിച്ചു. ഇതോടെ പ്രവാസിയായ ഭർത്താവിനോട് ഇക്കാര്യം പറയുകയും അവസാന മാർഗ്ഗമെന്നോണം പൂജാരി പറയുന്നത് പോലെ ചെയ്യാൻ ഉപദേശിക്കുകയുമായിരുന്നു. പൂജയുടെ തുടക്കം എന്ന നിലയിൽ 45 ദിവസം മുൻപ് ഇയാൾ ക്ഷേത്രത്തിലെത്തിയ വിശ്വാസികളോടും മറ്റും താൻ കാഴ്ച ശക്തി ലഭിക്കാനായി ഒരു പൂജ ചെയ്യുന്നുണ്ടെന്നും എല്ലാവരും എത്തണമെന്നും നിർദ്ധേശിച്ചു. അങ്ങനെ പൂജ തുടങ്ങുന്ന ദിവസം ക്ഷേത്രത്തിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഹോമവും മറ്റും നടത്തി. നാൽപ്പത്തി അഞ്ചാമത്തെ ദിവസം നടത്തുന്ന പൂജയിൽ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെയാണ് 45 ദിവസം പിന്നിട്ട കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പൂജ നടത്തിയത്. കാഴ്ച ശക്തി തിരികെ ലഭിക്കുന്ന അത്ഭുത കാഴ്ച കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ആറുമണിക്കാണ് പൂജകൾ ആരംഭിച്ചത്. കണ്ണുകൾ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകൾ നീണ്ടും. പൂജയ്ക്ക് ഒടുവിൽ കുട്ടിയുടെ അടുത്ത് നിന്ന് തന്നെ കാണാനാകുന്നുണ്ടോ എന്ന് പൂജാരി ചോദിച്ചു. അപ്പോൾ കുട്ടി കാണാനാകുന്നുണ്ട് എന്ന് പറഞ്ഞു. മൂന്നു നാലു തവണ തന്നെ കാണാനാകുന്നുണ്ടോ എന്ന് ഇയാൾ ചോദിച്ചപ്പോഴും കാണാനാകുന്നുണ്ട് എന്ന് കുട്ടി ആവർത്തിച്ചു. ഇതോടെ കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ഭുത പ്രവർത്തി ചെയ്ത പൂജാരിയെ വണങ്ങാനായി ഭക്തരുടെ തിക്കും തിരക്കായി പിന്നെ.
പൂജയ്ക്ക് ശേഷം വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് പൂജാരി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായത്. പൂജയ്ക്ക് മുൻപ് കുട്ടിക്ക് കണ്ണിന് അടുത്തുള്ളത് കാണാൻ കഴിയുമായിരുന്നു. ആ കാഴ്ച ശക്തി മാത്രമേ ഇപ്പോഴും ഉള്ളൂ. ഇതോടെയാണ് ഇക്കാര്യം മാതാവ് നാട്ടുകാരോട് പറഞ്ഞത്. കാഴ്ച ശക്തി കിട്ടാനായി 2 ലക്ഷം രൂപയും കൊടുത്തു എന്ന വിവരവും അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചപ്പോൾ പൂജാരി വലിയ ക്വട്ടേഷൻ അംഗമാണെന്നും തനിക്കും കുട്ടിക്കും ജീവിക്കാൻ കഴിയില്ലെന്നും പറയുന്നത്. നാട്ടുകാർ ഇവരോട് കൂടുതൽ ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നുമില്ല. ഇതോടെയാണ് ഡിവൈഎഫ്ഐ സംഭവത്തിൽ ഇടപെടുന്നത്.
ഡിവൈഎഫ്ഐ ക്ലാപ്പന മേഖലാ പ്രസിഡന്റ് രജത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരാതി ൻകാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമായിരുന്നു. മന്ത്രവാദം നടത്തി ജീവൻ പോലും നഷ്ടമാകുന്ന നിരവധി സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് രജത് തീരുമാനിച്ചു. ഇതോടെയാണ് ഡിവൈഎഫ്ഐയുടെ പേരിൽ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ഓച്ചിറ എസ്.എച്ച.ഒ പ്രകാശ് ഉറപ്പ് നൽകി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് പരാതി ഇല്ലെന്നാണ് മാതാവ് അറിയിച്ചത്. ഇതിനിടയിൽ സംഭവം വിവാദമായതോടെ പൂജാരി സ്ഥലത്ത് നിന്നും മുങ്ങി. മന്ത്രവാദം നടത്തിയതിന്റെ തെലിവുകൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സിഐ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്