വലിയ ചതിയാണ് പൊലീസ് ആസ്ഥാനത്തെ ഏമാന്മാർ ചെയ്തത്; ഞങ്ങളുടെ അവസരം കളഞ്ഞുകുളിച്ചതിൽ ഡിജിപിക്കും ഉണ്ട് ഒരുപങ്ക്; ആംഡ് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ നിയമനം കാത്തിരുന്നത് 181 പേർ; കള്ളക്കളി നടന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ; മൂന്നാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ വിധിച്ച് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും അനങ്ങാതിരുന്നതോടെ കോടതി അലക്ഷ്യക്കേസുമായി ഉദ്യോഗാർത്ഥികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ വിധിക്ക് പുല്ലുവില കൽപ്പിച്ച് പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അധികൃതർ. 2016 ലെ ആംഡ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 181 പേർക്ക് ആറാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നുള്ള കെഎടിയുടെ വിധിക്കാണ് പൊലീസ് ക്വാർട്ടെഴ്സ് അധികൃതർ പുല്ലുവില കൽപ്പിച്ചിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളിൽ ഈ റാങ്ക് ലിസ്റ്റിലെ 181 പേർക്ക് നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിന്റെ വിധി വന്നത് ഓഗസ്റ്റ് മുപ്പതിനാണ്. 2017ൽ കേസ് ഫയൽ ചെയ്ത കേസിലെ വിധിയാണ് കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് വന്നത്.
ഇപ്പോൾ 94 ദിവസങ്ങൾ കഴിഞ്ഞിട്ടും വിധിയോടു പ്രതികരിക്കാനോ അപ്പീൽ നൽകാനോ പൊലീസ് ഹെഡ്ക്വാർട്ടെഴ്സ് തയ്യാറായിട്ടില്ല. വിധി വന്നിട്ട് നൂറു ദിവസമായിട്ടും നടപടി കാണാത്തതിനെ തുടർന്ന് കോടതിയലക്ഷ്യക്കേസ് നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. ഇടുക്കി-കോട്ടയം എറണാകുളം ഉൾപ്പെടുന്ന കെഎപി ആംഡ് ബറ്റാലിയനിലെ 181 പേർക്ക് ആറാഴ്ചയ്ക്കുള്ളിൽ നിയമനം നൽകണമെന്നു സംസ്ഥാന ഡിജിപിയോടാണ് കെഎടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യത്തിൽ എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ഡിജിപി അപ്പീൽ ഫയൽ ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷെ അപ്പീൽ നൽകുകയോ വിധിയോടു പ്രതികരിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് ഇതുവരെ തയ്യാറായിട്ടില്ല. കെഎപി-ഫൈവ് ബറ്റാലിയനിലേക്കുള്ള പൊലീസ് ഓഫീസർ തസ്തികയിൽ ഉൾപ്പെട്ട 181 പേരാണ് പിഎച്ച്ക്യു അധികൃതരുടെ നിസ്സംഗത കാരണം ത്രിശങ്കു സ്വർഗ്ഗത്തിൽ കഴിയുന്നത്. അടുത്ത സിറ്റിംഗിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് അധികൃതർ എന്ത് നടപടി സ്വീകരിക്കും എന്നാണു ഉദ്യോഗാർത്ഥികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
2015-ൽ നോട്ടിഫിക്കേഷൻ വരുകയും 2016-ൽ റാങ്ക് ലിസ്റ്റ് വരുകയും ചെയ്തിരുന്നു. 881 പേരാണ് മെയിൻ ലിസ്റ്റിൽ വന്നത്. 650 പേരെ ഈ മെയിൻ ലിസ്റ്റിൽ നിന്നും എടുത്തിട്ടുണ്ട്. ഈ ലിസ്റ്റിൽ ബാക്കിയായ 181 പേരെ എടുക്കണമെന്നാണ് കെഎടി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 2017-ലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തും എന്നാണ് ഈ റാങ്ക് ലിസ്റ്റിൽ ഉള്ളവരെ അറിയിച്ചിരുന്നത്. ഈ ബറ്റാലിയനിൽ ഒട്ടനവധി ഒഴിവുകൾ രേഖപ്പെടുത്തപ്പെട്ടെങ്കിലും അതൊന്നും പിഎച്ച്ക്യു കണക്കിലെടുത്തില്ല. പൊലീസ് ക്വാർട്ടെഴ്സിലെ ഒരു വിഭാഗം ഈ ഒഴിവുകൾ പൂഴ്ത്തിവയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷിത ഒഴിവുകൾ വന്നപ്പോൾ ഇവർ അത് റിപ്പോർട്ട് ചെയ്തില്ല. നിയമനം കാത്തിരുന്നവർ അറിയിപ്പ് വരുന്നതും കാത്തിരുന്നു. പ്രതീക്ഷിത നിയമനം എന്ന് പറഞ്ഞിരുന്നതിനാൽ ഒഴിവുകൾ വരുന്നതിനു അനുസരിച്ചാണ് നിയമനം നടത്തുക പതിവ്. ഒഴിവുകൾ പൊലീസ് ക്വാർട്ടെഴ്സിൽ എത്തിയെങ്കിലും എല്ലാം പൂഴ്ത്തിവയ്ക്കപ്പെട്ടു. ഒടുവിൽ വിവരാവകാശം ഫയൽ ചെയ്തപ്പോഴാണ് ഈ പൂഴ്ത്തിവയ്ക്കൽ ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വിവരാവകാശ പ്രകാരം പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അധികൃതർ നൽകിയ 2017-ൽ നൽകിയ മറുപടിയിൽ തന്നെ പറയുന്നത് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും 181 പൊലീസ് കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. പ്രതീക്ഷിത ഒഴിവുകളായാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ ഒഴിവുകൾ പിഎസ്സിയിൽ നിന്നും റിപ്പോർട്ട് ചെയ്യേണ്ടത് പൊലീസ് ആസ്ഥാനത്തു നിന്നുമാണ്. പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം വന്നാൽ ഈ ഒഴിവുകളിലേക്ക് പിഎസ്സി നിയമനം നടത്തും. പക്ഷെ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ വിധിയോ കോടതി അലക്ഷ്യക്കേസോ അതിന്റെ വരുംവരായ്കകളോ ഇതുവരെ ഗൗരവപൂർവം പൊലീസ് കണക്കിലെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കോടതി അലക്ഷ്യക്കേസിൽ തന്നെ ഇതുവരെ മൂന്നു സിറ്റിങ് നടന്നു കഴിഞ്ഞു. ഈ ആഴ്ച തന്നെ അടുത്ത സിറ്റിങ് നടക്കും. ഈ സിറ്റിംഗിലാണ് ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഇടുക്കി-കോട്ടയം ഉൾപ്പെടുന്ന ആംഡ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് ആണിത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നും 668 നിയമനങ്ങൾ നടത്തി റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ അവസാനിപ്പിച്ച അവസ്ഥയിലാണ്. പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു എന്ന് പറഞ്ഞുവെങ്കിലും പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ നിന്നും ഒഴിവുകൾ പൂഴ്ത്തിവെയ്ക്കുകയായിരുന്നു. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വിവരാകാശ പ്രകാരമുള്ള പൊലീസ് ഹെഡ് ക്വാർട്ടെഴ്സിന്റെ തന്നെ അറിയിപ്പ് കണക്കിലെടുത്ത് ശക്തമായ വിധി തന്നെയാണ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ പ്രതികരണം ഇങ്ങനെ:
വലിയ ചതിയാണ് പൊലീസ് ഹെഡ്ക്വാർട്ടെഴ്സ് അധികൃതർ കാണിച്ചത്. 2016-ൽ വന്ന റാങ്ക് ലിസ്റ്റ് ആണിത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിൽ പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അധികൃതർ നടത്തിയ അലംഭാവമാണ് ഞങ്ങൾക്ക് വിനയായത്. വിവരാവകാശപ്രകാരം ചോദിച്ചപ്പോഴാണ് 2017-ൽ 181 പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു ഞങ്ങൾക്ക് രേഖാമൂലം തന്നെ പൊലീസ് അധികൃതർ മറുപടി നൽകിയത്. അതിനു ശേഷമാണ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിൽ ഞങ്ങൾ കേസ് ഫയൽ ചെയ്യുന്നത്. ഈ കേസിലാണ് കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് വിധി വന്നത്. ആറാഴ്ചയ്ക്കകം 181 പേരെ എടുക്കണമെന്നാണ് വിധിച്ചത്. ഇപ്പോൾ 94 ദിവസമായിരിക്കുന്നു. ഒരു നടപടിയും വന്നിട്ടില്ല. ഒരു അപ്പീൽ പോലും അവർ ഫയൽ ചെയ്തിട്ടില്ല.
പിഎസ്സിയെ ഈ കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. ഡിജിപിയാണ് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്. ഞങ്ങളുടെ അവസരമാണ് പൊലീസ് ഹെഡ്ക്വാർട്ടെഴ്സിൽ ഉള്ളവർ കളഞ്ഞു കുളിച്ചത്. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ കെഎടിയെ സമീപിച്ചത്. ഒരു ലോബി തന്നെ പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ ഉണ്ട് എന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. 2017-ൽ 181 പ്രതീക്ഷിത നിയമനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വിവരം വന്നപ്പോൾ ഈ ലോബി വിവരം പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ വിധി വന്നിരിക്കുന്നു. അത് നടപ്പില്ലാക്കാത്തതിനാൽ ഞങ്ങൾ കോടതിയലക്ഷ്യക്കേസ് തന്നെ ഫയൽ ചെയ്തിരിക്കുകയാണ്. സാധാരണക്കാരന് പ്രാപ്യമായത് കോടതികളാണ്. ഈ കോടതി വിധി വന്നിട്ടും പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അനങ്ങിയിട്ടില്ല. ഇനി ഇപ്പോൾ ഞങ്ങൾ അടുത്ത സിറ്റിങ് ആണ് കാത്തിരിക്കുന്നത്-ഉദ്യോഗാർത്ഥികൾ പറയുന്നു.
Stories you may Like
- ഏഷ്യൻ ഗെയിംസ് ജേതാക്കളെ അവഗണിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
- പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല
- ആറാം കിരീടത്തിൽ മുത്തമിട്ട് പാറ്റ് കമ്മിൻസും സംഘവും
- പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ 6 പ്രതികൾക്ക് മേൽ കുറ്റം ചുമത്തി
- പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ അട്ടിമറിയോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്