25 വർഷം മുമ്പ് 'മലബാർ ഹില്ലിലെ വർഷ ബംഗ്ലാവിൽ' ആദ്യമായി കാൽ കുത്തിയപ്പോൾ മൊട്ടിട്ടതാണ് ഈ മോഹം; ഒരുനാൾ ഞാനും ഈ ബംഗ്ലാവിലെ അന്തേവാസിയാകും; മാതോശ്രീയിൽ നിന്ന് ഉദ്ധവ് താക്കറെ വർഷയിലേക്ക് താമസം മാറ്റുമ്പോൾ സഫലമാകുന്നത് ഭാര്യ രഷ്മി താക്കറെ മനസിൽ സൂക്ഷിച്ച ആ രഹസ്യമോഹം; 12,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പോഷ് ബംഗ്ലാവിന് ചുറ്റും കൂട്ടുകാർ അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും അടക്കമുള്ള സെലിബ്രിറ്റികളും
മറുനാടൻ ഡെസ്ക്
മുംബൈ: ഇതൊരു വലിയ മാറ്റമാണ്, താക്കറെ കുടുംബത്തിന്. ഇങ്ങനെയൊന്ന് അവർ പലവട്ടം സ്വപ്നം കണ്ടിട്ടുണ്ടാവാം. ബാന്ദ്ര ഈസ്റ്റിലെ മാതോശ്രീയിൽ ഇരുന്ന് അഞ്ച് പതിറ്റാണ്ട് മുംബൈ വാണ ശേഷം അവിടെ നിന്ന് പടിയിറങ്ങുകയാണ്. ഇനി താമസം മലബാർ ഹില്ലിലെ വർഷ റസിഡൻസിലാണ. ഔദ്യോഗിക വസതിയായി ഈ ബംഗ്ലാവ് ഉദ്ധവ് താക്കറെയ്ക്ക് അനുവദിച്ചു. മുതിർന്ന എൻസിപി എംഎൽഎ ഛഗൻ ബുജ് പാലിന് മലബാർ ഹില്ലിലെ റാംപെക് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്. എൻ സി പി നേതാവ് ജയന്ത് പാട്ടീലിന് മലബാർ ഹില്ലിലെ തന്നെ സേവാ സദൻ ആണ് ഔദ്യോഗിക വസതിയായി ലഭിച്ചത്. ശിവസേന നേതാവ് എക് നാഥ് ഷിൻഡെയ്ക്ക് പെഡോർ റോഡിലെ സിൽവർ സ്റ്റോൺ ബംഗ്ലാവ് ആണ് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്. അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും വാഴുന്ന മുംബൈയുടെ തിലകക്കുറിയായി നിൽക്കുന്ന മലബാർ ഹിൽ. ഒരുകേരള ബന്ധം കൂടിയുണ്ട് മലബാർ ഹില്ലിന്. ആ കഥ പിന്നാലെ.
രാജ്ഭവനിൽ നിന്ന് ഏകദേശം ഒരുകിലോമീറ്റർ അകലെയാണ് 'വർഷ'. ചരിത്രപ്രസിദ്ധമായ ജിന്ന ഹൗസിന്റെ തൊട്ടടുത്ത്. ചുറ്റും പോഷ് ബംഗ്ലാവുകളും, ആകാശചു:ംബികളായ ഫ്ളാറ്റ് സമുച്ചയങ്ങളും. മന്ത്രിമാരും, നയതന്ത്രപ്രതിനിധികളും, പ്രമുഖ വ്യവസായികളും, സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളും, സർക്കാർ ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും എല്ലാം താമസിക്കുന്നയിടം.
ബാൽ താക്കറെയുടെ പ്രതാപം തിരിച്ചുപിടിക്കാൻ
ബാൽതാക്കറെ മുംബൈ വിറപ്പിച്ചിരുന്ന കാലത്ത് നിന്ന് ശിവസേനയുടെ കരുത്ത് ഒരുപാട് ചോർന്ന് പോയിട്ടുണ്ടെന്ന കാര്യം സത്യമാണ്. 1995 ൽ ബിജെപിയുമായി ശിവസേന സഖ്യസർക്കാർ രൂപീകരിക്കും വരെ അധികാരത്തിന്റെ വഴികളിൽ നിന്ന് അകലെയുമായിരുന്നു. മനോഹർ ജോഷിയും, നാരായൺ റാണെയുമൊക്കെയായിരുന്നു അന്നത്തെ നേതാക്കന്മാർ. മനോഹർ ജോഷിയാണ് സേനയുടെ ആദ്യ മുഖ്യമന്ത്രി. പിന്നീട് നാരായൺ റാണെയും. റാണെ പിന്നീട് കോൺഗ്രസിലേക്കും ബിജെപിയിലേക്കുമൊക്കെ ചേക്കേറി. ഈ നേതാക്കന്മാരെല്ലാം തന്നെ മാതോശ്രീയിലെത്തി ബാൽതാക്കറെയെ വണങ്ങാതെ ചെറുവിരൽ അനക്കിയിരുന്നില്ല.. ഇന്നിതാ ശിവസേന മേധാവി ഉദ്ധവ് താക്കറെ തന്നെ മാതോശ്രീ വിട്ട് പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു. മലബാർ ഹില്ലിലേക്ക് ചേക്കേറുകയാണ്. ബാൽ താക്കറെയുടെ കാലശേഷം ഏഴ് വർഷം പിന്നിടുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്ഥാനാരോഹണം. മുഖ്യമന്ത്രിയായി. ശിവസേനയുടെ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്.
രഷ്മിയുടെ രഹസ്യപ്രണയം 'വർഷ'
12,000 ചതുരശ്ര അടി വിസ്തീർണമുള്ള അതിരമണീയമായ ബംഗ്ലാവാണ് വർഷ. ഭാര്യ രഷ്മി താക്കറയും മക്കളായ തേജസും, എംഎൽഎയായ ആദിത്യയും ഉദ്ധവിനെ സഹായിക്കാൻ ഒപ്പമുണ്ടാകും. അതേസമയം, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുതിയ വസതി തേടുകയാണ്. സ്വകാര്യ ബാങ്കിൽ ജോലിയുള്ള അമൃതയും ഒമ്പത് വയസുകരാി ദിവിജയുമാണ് ഫട്നാവിസിന് ഒപ്പമുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയതോടെ, ഫട്്നാവിസിന് ഔദ്യോഗിക വസതിയിലേക്ക് മാറാം. വർഷ ബംഗ്ലാവ് ഒഴിയുന്നത് വരെ ഉദ്ധവ് താക്കറെയ്ക്കും കുടുംബത്തിനും അല്പം കാത്തിരിക്കേണ്ടി വരും. രഷ്മി താക്കറെയുടെ വിശദമായ പരിശോധനകൾക്ക് ശേഷമാകും ഗൃഹപ്രവേശം. ആവശ്യം വേണ്ട മിനുക്ക് പണികളൊക്കെ ചെയ്ത ശേഷമാകും ഗൃഹപ്രവേശം. 25 വർഷം മുമ്പ് മനോഹർ ജോഷി മുഖ്യമന്ത്രിയായിരിക്കെയാണ് രഷ്മി ആദ്യമായി വർഷ ബംഗ്ലാവിൽ എത്തുന്നത്. അന്നുതന്നെ വർഷയോട് രഷ്മി താക്കറെ പ്രണയത്തിലായെന്നാണ് ശിവസേനക്കാർ പറയുന്നത്. ഏതെങ്കിലും ഒരുനാൾ ഈ ബംഗ്ലാവ് തന്റെ സ്വന്തം വസതിയാക്കുന്നത് രഷ്മി സ്വപ്നം കണ്ടിരിക്കാം.
ഉദ്ധവ് താക്കറെയുടെ വിജയത്തിന് പിന്നിൽ രഷ്മി താക്കറെ
വളരെ ശാന്തസ്വഭാവക്കാരിയാണ് രഷ്മി താക്കറെയെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശാന്തയെങ്കിലും, ഇച്ഛാശക്തിയുള്ള പ്രകൃതം. നാവടക്കൂ, പണിയെടുക്കൂ, അതാണ് രഷ്മി താക്കറെയുടെ മന്ത്രമെന്ന് അമ്മാവനായ ബിസിനസുകാരൻ ദിലിപ് ശ്രംഗാർപുരെ പറയുന്നു. ഡോംബിവ്ലിയിലെ ഒരുമധ്യവർഗ്ഗ കുടുംബത്തിൽ ജനനം. വാസെ കേൽക്കർ കോളേജിൽ നിന്ന് 1980കളുടെ അവസാനം ബിരുദം നേടി. അച്ഛൻ മാധവ് പതങ്കർ കുടുംബ ബിസിനസ് നടത്തുന്നു, അമ്മ മീനാതായിയുടെ സ്വാധീനമാണ് തന്നെയും അനുജത്തിയെയും കരുത്തരാക്കിയതെന്ന് രഷ്മി താക്കറെ പറയാറുണ്ട്. കരുത്തുറ്റ കുടുംബം കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തുന്നുവെന്നാണ് രഷ്മി പറയാറുള്ളത്. അതുകൊണ്ട് തന്നെ അധികാരമോ, പ്രശസ്തിയോ, അധികാരമോ അവരുടെ തലയ്ക്ക് പിടിച്ചിട്ടിലെന്നും അമ്മാവൻ പറയുന്നു.
1987 ൽ രഷ്മി താക്കറെ കരാർ തൊഴിലാളികൾക്കുള്ള പദ്ധതിയുടെ ഭാഗമായി എൽഐസിയിൽ ചേർന്നു. 180 ദിന പദ്ധതി. എൽഐസിയിൽ രാജ് താക്കറെയുടെ സഹോദരി ജയ്ജയ് വന്തിയുമായി വളരെ വേഗം സുഹൃത്തുക്കളായി. അധികം വൈകാതെ ഫോട്ടോഗ്രഫി കമ്പവുമായി നടന്നിരുന്ന ഉദ്ധവ് താക്കറെയെ പരിചയപ്പെട്ടു. 1989 ഡിസംബർ 13 നാണ് ഇരുവരും വിവാഹിതരായത്.
രഷ്മി ഒരുമികച്ച ആതിഥേയയാണ്. ബാൽ താക്കറെയുടെ നില ഗുരുതരമായിരുന്ന സമയത്ത് മാതോശ്രീയിൽ അന്വേഷണവുമായി എത്തുന്ന ശിവസൈനികരെ എല്ലാം ഭക്ഷണം കഴിക്കാതെ വിടില്ലായിരുന്നു രഷ്മി. ഉന്നതർക്കൊപ്പമെന്നോ താഴ്ന്നവർക്കൊപ്പമെന്നോ അവർ ഭേദം കാണിക്കാറില്ലെന്ന് ശിവസേന പ്രവർത്തകർ പറയുന്നു. സംഗീത പ്രിയ കൂടിയാണ് രഷ്മി. ഉസ്താദ് ഗുലാം അലിയുടെ വലിയ ആരാധക. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പാടും. ഏതായാലും 25 വർഷം മുമ്പ് രഷ്മി കണ്ട സ്വപ്നം ഇപ്പോൾ സഫലമാവുകയാണ്. വർഷ ബംഗ്ലാവിന്റെ പടി കയറുമ്പോൾ.
മലബാർ ഹില്ലിന്റെ പേരുമാറ്റാൻ ശിവസേന ശ്രമിച്ചു; പിന്മാറി
ശിവസേന എംഎൽഎമാർ ലബാർ ഹില്ലിന്റെ പേരു മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് സ്വയം പിന്മാറുകയായിരുന്നു. കേരളത്തിന്റെ മലബാറുകാരുമായി ഒരു കണക്ഷനുണ്ട് മലബാർ ഹില്ലിന്. മുംബൈ നഗരത്തിന്റെ ഭാഗമായ ഒരുയർന്ന പ്രദേശമാണ് മലബാർ ഹിൽ. അതിസമ്പന്നരുടേയും പ്രമുഖരുടെയും വാസസ്ഥലമായാണ് മലബാർ ഹിൽസ് പൊതുവേ അറിയപ്പെടുന്നത്. ഗോദ്റെജ്, ജിൻഡാൽ, ബിർള തുടങ്ങിയ വ്യവസായപ്രമുഖർ മലബാർ ഹിൽ നിവാസികളാണ്. മുംബൈയിലെ പ്രശസ്തമായ ഹാങ്ങിങ്ങ് ഗാർഡൻ (തൂങ്ങുന്ന പൂന്തോട്ടം) ഇവിടെയാണ്. കേരളത്തിലെ വടക്കൻ മലബാറിൽ നിന്നുള്ള കേയി കുടുംബത്തിന്റെ സ്വന്തമായിരുന്നു ഈ പ്രദേശം എന്നൊരു അഭിപ്രായമുണ്ട്. പോർച്ചുഗീസുകാരുമായി നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നു ഈ കുടുംബത്തിന് പിൽക്കാലത്ത് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി.
പതിനേഴാം നൂറ്റാണ്ട് തൊട്ട് കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മൊത്തത്തിൽ കേയി കുടുംബത്തിന്റെ അധീനതയിലായിരുന്നു. അലുപ്പി കാക്ക എന്ന് പേരുള്ള ആളായിരുന്നു കേയി കുടുംബത്തിന്റെ അറിയപ്പെടുന്ന ഏറ്റവും മുതിർന്ന വ്യക്തിയും വ്യാപാരത്തിന്റെ സ്ഥാപകനും. അലുപ്പി കാക്കയ്ക്ക് ശേഷം മൂസാ കാക്കയിലൂടെ വ്യാപാരം കൂടുതൽ മെച്ചപ്പെട്ടു. തലശ്ശേരി തുറമുഖത്ത് പോർട്ടുഗീസുകാരുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടതോടെയാൺ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക കേയികൾക്ക് വന്ന് ചേർന്നത്. ഏത് വിദേശികൾ ഇന്ത്യയിൽ എത്തിയാലും കേയികൾ വഴിയായിരുന്നു വ്യാപാരം നടത്തുക എന്ന നിലയിൽ എത്താൻ അധികം താമസിച്ചില്ല. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇന്ത്യയിലെ വിവിധ തുറമുഖ നഗരങ്ങളിലേക്ക് വ്യാപിക്കപ്പെട്ടതോടെ ആ നഗരങ്ങളിലൊക്കെയും കേയിമാർ സ്വത്തുക്കളും വാങ്ങിക്കൂട്ടി. മംഗലാപുരത്തും ബോംബെയിലും ഗുജറാത്തിലുമായി ഒട്ടനവധി വസ്തുകൾ കേയിമാരുടെ പേരിലായി.
മുംബയിലെ പല കാതലായ ഭൂമിയും കേയിമാർക്ക് സ്വന്തമായിരുന്നു. മലബാർ ഹില്ല് മൊത്തവും കേയിമാരുടേതായിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുമായുള്ള വ്യാപാരത്തിലെ പ്രശ്നങ്ങൾ ഈ പ്രദേശം ബ്രിട്ടീഷുകാർക്ക് കൈമാറാൻ കാരണമായി. മലബാറിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക നിലനിർത്താൻ വേണ്ടിയാണ് മലബാർ ഹിൽ പ്രദേശം ബ്രിട്ടീഷുകാർക്ക് വിട്ടു കൊടുത്തത് എന്നാണ് പറയപ്പെടുന്നത്.
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ
- രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ല: സുപ്രീംകോടതി
- ഉദ്ധവ് താക്കറെയുടെ പിടിപ്പുകേട് തുറന്നുപറഞ്ഞ് ശരദ് പവാർ
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്