Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനശേഷം പുലർച്ചെ വീട്ടിലെത്തിയ മുഖ്യപ്രതി ആരിഫ് പറഞ്ഞത് 'ഞാനവളെ കൊന്നു' എന്ന്; മകന്റെ മുഖത്ത് അസാധാരണ ധൈര്യം ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി മാതാവും; നരാധമന്മാരായ പ്രതികളെ പരസ്യമായി തല്ലിക്കൊല്ലണമെന്ന ആവശ്യവുമായി ജയ ബച്ചൻ; പ്രതികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ; പെണ്ണായി ജനിക്കുന്നത് കുറ്റമോ? വികാരനിർഭര കുറിപ്പുകളുമായി സിനിമാ താരങ്ങളും; തെലങ്കാനയിൽ യുവതി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ഒറ്റക്കെട്ടായി ജനങ്ങൾ

പീഡനശേഷം പുലർച്ചെ വീട്ടിലെത്തിയ മുഖ്യപ്രതി ആരിഫ് പറഞ്ഞത് 'ഞാനവളെ കൊന്നു' എന്ന്; മകന്റെ മുഖത്ത് അസാധാരണ ധൈര്യം ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി മാതാവും; നരാധമന്മാരായ പ്രതികളെ പരസ്യമായി തല്ലിക്കൊല്ലണമെന്ന ആവശ്യവുമായി ജയ ബച്ചൻ; പ്രതികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ; പെണ്ണായി ജനിക്കുന്നത് കുറ്റമോ? വികാരനിർഭര കുറിപ്പുകളുമായി സിനിമാ താരങ്ങളും; തെലങ്കാനയിൽ യുവതി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ഒറ്റക്കെട്ടായി ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി മുഹമ്മദ് ആരിഫിന്റെ മാതാവ്. പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകൻ ഒരു യുവതിയെ കൊലപ്പെടുത്തി എന്ന് പറഞ്ഞെന്നും അസാധാരണ ധൈര്യം പ്രകടിപ്പിച്ചെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരിൽ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

29ാം തിയതി പുലർച്ചെ ഒരു മണിയോടെയാണ് മകൻ വീട്ടിലെത്തിയത്. അസാധാരണ ധൈര്യം അവന്റെ മുഖത്തുണ്ടായിരുന്നു. ആരെയോ കൊന്നെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 'ഞാൻ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറിൽ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- മകൻ പറഞ്ഞെന്ന് അമ്മ പറഞ്ഞു. പുലര്ച്ചെ മൂന്ന് മണിയോടെ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നാരായൺപേട്ടിലാണ് മുഹമ്മദിന്റെ ഒറ്റമുറിവീട്. ലോറി ഡ്രൈവറായ മകൻ ഇത്രയും വലിയ ക്രൂരത ചെയ്തതിന്റെ ഞെട്ടലിലാണ് ഈ മാതാവ്.

അതേസമയം വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ രോഷത്തോടെയാണ് ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്. ഈ സമൂഹത്തിൽ സ്ത്രീയായി ജനിച്ചത് കുറ്റമാണോ? വന്യമൃഗങ്ങളുമായി പോലും പ്രതികളെ താരതമ്യം ചെയ്യരുത് അവർക്ക് നാണക്കേടാണെന്നും അനുഷ്‌കാ ഷെട്ടി പറഞ്ഞു. പിടിച്ചുലച്ച് കളഞ്ഞു ഈ സംഭവമെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും അവർ കുറിച്ചു.

അങ്ങേയറ്റം വേദനയും രോഷവും നിരാശയുമാണ് തോന്നുന്നതെന്നായിരുന്നു സങ്കടത്തോടെ അനുഷ്‌കാ ശർമ്മ ട്വീറ്റ് ചെയ്തത്. പേടിപ്പിക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. നീതി എത്രയും വേഗത്തിൽ നടപ്പിലാകണമെന്നും താരം കുറിച്ചു. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന ഹൈദരാബാദ് പോലൊരു നഗരത്തിൽ നിന്ന് കേൾക്കുന്ന ഈ വാർത്ത നടുക്കുന്നതാണെന്ന് നടി കീർത്തി സുരേഷ് പറയുന്നു. ഹൃദയം തകർക്കുന്നതാണ് കൊലപാതകത്തെ തുടർന്ന് പുറത്ത് വരുന്ന വാർത്തകളെന്നും എന്നാണ് സ്ത്രീകൾക്ക് സമാധാനത്തോടെ രാജ്യത്തിൽ സഞ്ചരിക്കാൻ കഴിയുകയെന്നും അവർ ചോദിക്കുന്നു

ജീവനാണ് പ്രധാനം, അസ്വാഭാവികമായി എന്ത് തോന്നിയാലും പൊലീസിൽ സഹായം അഭ്യർത്ഥിക്കണമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ടെ പറയുന്നു. പെൺ സുഹൃത്തുക്കൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്ന് തോന്നിയാൽ വീടെത്തുന്നത് വരെ താൻ ഫോണിൽ തുടരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾപ്ലാസയിൽ നിന്നാണ് യുവതിയെ ലോറി ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പരാതിയുമായി യുവതിയുടെ വീട്ടുകാർ രാത്രിയിൽ തന്നെ എത്തിയെങ്കിലും വേണ്ട നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് മൂന്ന് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിൽ കേസ് അതിവേഗ കോടതി അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കയാണ്.

അതേസമയം സ്ത്രീസുരക്ഷയ്ക്കായി കൂടുതൽ ശക്തമായ നിയമം കൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ബലാൽസംഗക്കുറ്റത്തിന് കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയായി. സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പാർട്ടിഭേദമില്ലാതെ എംപിമാർ ശക്തമായ ഭാഷയിൽ നിലപാട് വ്യക്തമാക്കി. ബലാൽസംഗം ചെയ്യുന്നവരെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ജയ ബച്ചൻ ആവശ്യപ്പെട്ടു.

പെൺകുട്ടിയെ തീവെച്ച് കൊന്ന സംഭവത്തിൽ പ്രതികളെ ഡിസംബർ 31ന് മുമ്പ് തൂക്കിലേറ്റണമെന്ന് എ.ഐ.എ.ഡി.എം.കെ. പാർട്ടി എംപി വിജില സത്യാനന്ദ് രാജ്യസഭയിലാണ് ആവശ്യം ഉന്നയിച്ചത്. രാജ്യം കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലെന്നും അവർ പറഞ്ഞു. നാല് പേർ തെലങ്കാന പീഡനത്തിൽ കുറ്റാരോപിതരാണ്. അവരെ ഡിസംബർ 31ന് മുമ്പായി തൂക്കിലേറ്റണം. അതേസമയം നിയമങ്ങൾ കൊണ്ട് മാത്രം ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പീഡനകേസുകൾക്കെതിരായി കൂട്ടായുള്ള പ്രതിരോധം ഉയർന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദ് ബെംഗളുരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. ടോൾ ബൂത്തിനരികെ ലോറി പാർക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ ഡോക്ടറെ ഇവർ കെണിയിൽപ്പെടുത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.

രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു. ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP