മയക്കുമരുന്ന് കണ്ടെത്താനും ഇനി മെഷീൻ; നാവിൽ വെച്ച് ഉമിനീർ എടുത്താൽ ലഹരി അറിയാം; മൂത്രം പരിശോധിച്ചാലും ഫലം സെക്കൻഡുകൾക്കുള്ളിൽ; ന്യൂജൻ ലഹരി മരുന്നുകൾ ഉപയോഗിച്ച് കിറുങ്ങിയിട്ടും ഒന്നും സംഭവിക്കാത്തപോലെ നിൽക്കുന്നവരെ ഇനി സ്പോട്ടിൽ പിടികൂടാം; വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോൺ കിറ്റ്' കേരളത്തിലും; ഏറെ പ്രശ്നമുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് നൽകിയത് 15 കിറ്റ്; ലഹരി വിപത്തിനെതിരെ നിർണ്ണായക ചുവടുവെപ്പുമായി കേരളാ പൊലീസ്
എം മാധവദാസ്
തിരുവനന്തപുരം: നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ കേരളത്തിൽ സജീവ ചർച്ചയായ വിഷയമാണ് ന്യൂജൻ ലഹരി വസ്തുക്കളുടെ ഉപയോഗം. പുതിയ തലമുറ വളരെ വേഗം ഇത്തരം ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതാണ് പൊലീസിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഉദാഹരണമായി ഒരാൾ മദ്യപിച്ച് വണ്ടിയോടിക്കയും മറ്റും ചെയ്താൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് അത് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയും. കഞ്ചാവ് ഉപയോഗിച്ചാൽ രൂക്ഷഗന്ധത്തിലൂടെയും ഒരു പരിധിവരെ അറിയാൻ കഴിയും. എന്നാൽ ബാഹ്യലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാത്ത എൽഎസ്ഡിപോലുള്ള ന്യുജൻ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനമോടിക്കുകയയോ മറ്റോ ചെയ്താലും തിരിച്ചറിയാൻ കഴിയില്ല. പൊലീസ് വന്ന് ബ്രെത്ത് അനലൈസർ വെച്ച് ഊതി നോക്കിയാൽ അവർ അതിനെ കൂളായി അതിജീവിക്കും.
ഈ പരിമിതിയായിരുന്നു പലപ്പോഴും കേരള പൊലീസിന് വിനയായിരുന്നത്. എന്നാൽ മയക്കുമരുന്നും ന്യൂജൻ ലഹരി ഗുളികളും ഉപയോഗിക്കുന്നവരെ കൈയോടെ പിടികൂടാൻ ഒടുവിൽ കേരള പൊലീസിനും പ്രത്യേക പരിശോധനാ കിറ്റ് വരികയാണ്. വിദേശരാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോൺ കിറ്റ്' ആണു കേരളത്തിലെത്തിയത്. ഗുജറാത്ത് പൊലീസ് ഇതു നേരത്തേ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റിൽ പരിശോധിച്ചാൽ ലഹരി ഉപയോഗം അപ്പോൾത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിൾ ഈ ടെസ്റ്റിങ് കിറ്റിൽ എടുത്താൽ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന അബോൺ കമ്പനിയുടെ മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളാണ് കേരളാപൊലീസ് വാങ്ങിയത്.
നഗരങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നു ബോധ്യപ്പെട്ടതിനാൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് 15 കിറ്റ് വീതം നൽകയിട്ട്ുണ്ട്. കിറ്റ് ഫലപ്രദമാണോയെന്ന് 2 നഗരങ്ങളിലെയും പൊലീസ് കമ്മിഷണർമാരോടു ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനു ശേഷം എല്ലാ ജില്ലകളിലും കിറ്റ് ലഭ്യമാക്കും.മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ ഹൈക്കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണു നടപടിയുണ്ടായത്. ലഹരി ഉപയോഗം കണ്ടുപിടിക്കാനാകാതെ പോകുന്ന കേസുകളുടെ കണക്കും അബോൺ കിറ്റ് ഉപയോഗിച്ചാലുള്ള ഗുണവും വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതെത്തുടർന്ന് നടപടിക്കു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.
ഹെറോയിൻ, ചരസ്, എക്സ്റ്റസി, മരിജുവാന, മെത്താംഫിറ്റമിൻ, പെത്തഡിൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മയക്കുമരുന്നുകൾ ലഭ്യമാണ് ഇന്ന് കേരളത്തിൽ. അവയിൽ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് നിൽക്കുന്നവരെ കണ്ടാൽ സ്പോട്ടിൽ വെച്ചു തന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ട ഒരു മൾട്ടി ഡ്രഗ്ഗ് കിറ്റും ഇന്നോളം കേരളാ പൊലീസിന്റെ കയ്യിൽ ഇല്ലായിരുന്നു. വഡോദരാ പൊലീസിന്റെ വിജയ മാതൃകയെ അനുകരിച്ചുകൊണ്ട് കേരളത്തിലും ഇനി ഇതിനുള്ള സംവിധാനമൊരുങ്ങുന്നത്. അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500 രൂപയാണ് വില. പരീക്ഷാടിസ്ഥാനത്തിൽ ആദ്യം ഉപയോഗിച്ച്, ഫലപ്രദമെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്തെ സേനയ്ക്ക് മുഴുവൻ തികയുന്നത്ര കിറ്റുകൾ ഓർഡർ ചെയ്യും. ജില്ലാ പൊലീസ് മേധാവികൾ നയിക്കുന്ന ആന്റി നാർക്കോട്ടിക് ആക്ഷൻ ഫോഴ്സിനാവും ഇതിന്റെ ചുമതല.
തീരുമാനം കോടതി ഇടപെടലിനെ തുടർന്ന്
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നടത്തപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളെപ്പറ്റിയുള്ള ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ സർക്കാരിന്റെ ഭാഗത്തുനിന്നും സീനിയർ ഗവണ്മെന്റ് പ്ലീഡർ സുമൻ ചക്രവർത്തിയാണ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ മയക്കുമരുന്ന് വേട്ടയിലെ പ്രയാസങ്ങൾ അറിയിച്ചത്. പത്രമാധ്യമങ്ങളിൽ മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗത്തെപ്പറ്റി വന്ന എഡിറ്റോറിയൽ ആർട്ടിക്കിളുകൾ, സംസ്ഥാനത്ത് നിലവിൽ മയക്കുമരുന്ന് തത്സമയം ടെസ്റ്റുചെയ്യാൻ പറ്റുന്ന മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ സ്ഥാപകപ്രസിഡന്റും മുൻ വിജിലൻസ് എസ്പിയും ആയിരുന്ന എൻ. രാമചന്ദ്രൻ ഐപിഎസ് കോടതിക്കെഴുതിയ കത്ത് എന്നിവയെ അധികരിച്ചുകൊണ്ട് കോടതി സ്വമോധയാ ആയി ഒരു പൊതു താത്പര്യ ഹർജി രജിസ്റ്റർ ചെയ്യുകയായിരുന്നു. 2019 മെയിലായിരുന്നു ഈ നടപടി.
സംസ്ഥാനത്തെ പൊലീസ് സേനയെ നയിച്ച തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഏറെ നാളായി മയക്കുമരുന്നുകൾക്ക് ക്രിമിനൽ കുറ്റങ്ങളിൽ ഉള്ള സ്വാധീനശക്തിയെപ്പറ്റി പഠനങ്ങൾ നടത്തുകയായിരുന്നു എൻ. രാമചന്ദ്രൻ ഐപിഎസ്. ലിംഗഭേദമെന്യേ, കാട്ടുതീപോലെയാണ് കുട്ടികളിലെ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി ഉപഭോക്താക്കൾ മദ്യത്തിൽ നിന്നും വലിയ തോതിൽ മയക്കുമരുന്നുകളിലേക്ക് മാറിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടുനടക്കാനുള്ള എളുപ്പം, പിടിക്കപ്പെടാനുള്ള സാധ്യതക്കുറവ്, താരതമ്യേന കൂടിയ വീര്യം എന്നിവയാണ് ആളുകളെ മയക്കുമരുന്നിലേക്ക് അടുപ്പിക്കുന്നത്. ഇങ്ങനെ വർധിച്ച ഉപഭോഗം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്.
അപൂർവം കേസുകളിൽ മയക്കുമരുന്നിന്റെ ശേഖരവുമായി ഇതിന്റെ വിൽപനക്കാർ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഈ മയക്കുമരുന്നുകളുടെ സാന്നിധ്യത്തെപ്പറ്റിപ്പോലും നമ്മൾ അറിയുന്നത്. ഈയടുത്ത് എംഡിഎംഎ എന്ന ഒരു പാർട്ടി ഡ്രഗുമായി കൊച്ചിയിലെ ഒരു സീരിയൽ നടി പിടിക്കപ്പെട്ട സംഭവം തന്നെ ഉദാഹരണം. എന്നാൽ അത് വളരെ അപൂർവമായി മാത്രം നടക്കുന്ന ഒരു സംഭവമാണ്. എന്നാൽ, മയക്കുമരുന്ന് സമൂഹത്തിൽവളരെ ആഴത്തിൽ തന്നെ വേരുറപ്പിച്ചിട്ടുണ്ട് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന പല കൊലപാതകങ്ങളും, ആക്രമണങ്ങളും, ബലാത്സംഗങ്ങളും, ശിശുപീഡനങ്ങളും എല്ലാം തന്നെ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിരവധി ക്വട്ടേഷൻ സംഘങ്ങൾ അവരുടെ കേഡറുകളെ പോറ്റുന്നത് മയക്കുമരുന്നിന്റെ ബലത്തിലാണ്.
ഒരിക്കൽ മയക്കുമരുന്നിന് അടിമപ്പെടുന്നവർ പിന്നീട് അത് കിട്ടാൻ വേണ്ടി കൊല്ലിനും കൊലയ്ക്കും ഒക്കെ തയ്യാറാവുന്നു. കരമനയിലെ അനന്തുവിന്റെ കൊലപാതകം, ശ്രീ വരാഹത്തെ കൊലപാതകം, മയക്കുമരുന്ന് മാഫിയ രണ്ടു യുവാക്കളെ തൃശൂരിൽ അവരുടെ ബൈക്കിൽ വണ്ടിയിടിച്ച് വെട്ടിക്കൊന്ന സംഭവവും ഇതോടു ചേർത്ത് വായിക്കാവുന്നവയാണ്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ്ങ്, മെഡിക്കൽ കോളേജുകളിൽ ഉപരിപഠനം നടത്തുന്ന പല വിദ്യാർത്ഥികളും മയക്കുമരുന്നുകൾക്ക് അടിമകളാണ്. കഴിഞ്ഞ വർഷം, കൊച്ചിയിലെ നെട്ടൂരിൽ അനന്തു എന്ന ഒരു പ്ലസ്ടു വിദ്യാർത്ഥി മയക്കുമരുന്നിന് അടിമയായി ഒടുവിൽ തീവണ്ടിക്കുമുന്നിൽ ചാടി ജീവനൊടുക്കുകയുണ്ടായി. വിദ്യാർത്ഥികൾ പലപ്പോഴും കേവലം ഒരു കൗതുകത്തിന്റെ പുറത്തും, പലപ്പോഴും കൂട്ടുകെട്ടുകളിൽ പെട്ടും, അല്ലെങ്കിൽ ഒരിത്തിരി സാഹസികതയ്ക്കും ഒക്കെയായിട്ടാവും മയക്കുമരുന്നുപയോഗിച്ച് തുടങ്ങുക. എന്നാൽ ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്തിക്കിട്ടാൻ വളരെ പ്രയാസമാകും.
മയക്കുമരുന്നു നിർമ്മാർജ്ജനത്തിന്റെ ആദ്യപടി, സമയാസമയത്ത് അതിന്റെ ഉപയോഗം കണ്ടെത്തുന്നതാണെന്നു എൻ. രാമചന്ദ്രൻ ഐപിഎസ് പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഒരാളെ പരിശോധിക്കുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം, ' ആർ യു ക്ളീൻ ..? ' എന്നാണെന്നും, പരിശോധിക്കുന്ന ഉദ്യോഗസ്ഥന് സംശയം തോന്നുന്ന പക്ഷം ഉടനടി എടുത്തുപയോഗിക്കാൻ പറ്റുന്ന പാകത്തിന് ഇത്തരത്തിലുള്ള ഡിസ്പോസബിൾ സലൈവ ബേസ്ഡ് മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകൾ അവിടെ പ്രചാരത്തിലുള്ളതാണ് മയക്കുമരുന്നിനെ നിയന്ത്രിക്കാൻ അവർക്ക് കരുത്തേകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്