കുറുമാറിയവർക്ക് ജയിക്കാനാകില്ലെന്ന വിലയിരുത്തൽ ശക്തം; മഹരാഷ്ട്രയ്ക്ക് പിന്നാലെ കർണ്ണാടകയിലും അമിത് ഷായ്ക്ക് പണി കൊടുക്കാൻ സോണിയാ ഗാന്ധി; കുമാരസ്വാമിക്ക് വീണ്ടും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത ഏറെ; അധികാര കസേര കണ്ണു നട്ട് സിദ്ദരാമയ്യയും; എങ്ങനേയും പാർട്ടിയിലെ ശത്രുവിന് ഒന്നാം നമ്പർ കാർ കിട്ടാതിരിക്കാൻ കരുക്കൾ നീക്കി പരമേശ്വര; യുദൂരിയപ്പയും ബിജെപിയും അവസാന ലാപ്പിൽ നടത്തുന്നത് ഭരണം നിലനിർത്താനുള്ള ഭഗീരഥ പ്രയത്നം
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: കർണാടകത്തിൽ വീണ്ടും സഖ്യസർക്കാരിനുള്ള സാധ്യത തേടുകയാണ് കോൺഗ്രസും ജെ.ഡി.എസും. മഹാരാഷ്ട്രയിൽ ബിജെപി.യെ മാറ്റിനിർത്തി സർക്കാർ രൂപവത്കരിച്ച സാഹചര്യത്തിലാണ് ഇത്. ബിജെപി വിരുദ്ധ മുന്നണിക്ക് കർണ്ണാടകയിലും സാധ്യത തേടാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ടി ജെഡിഎസിന്റെ കുമാരസ്വാമിയെ വീണ്ടും കോൺഗ്രസ് മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് ഇത്തരമൊരു നീക്കത്തിന് ഇരുപാർട്ടികളിലെയും ഒരുവിഭാഗം നേതാക്കൾ ശ്രമമാരംഭിച്ചത്.
ഉപതിരഞ്ഞെടുപ്പുനടക്കുന്ന 15 മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ ബിജെപി. തോൽക്കുമെന്നാണ് സൂചന. എട്ട് എണ്ണത്തിൽ ജയിച്ചാൽ അവർക്ക് ഭരണം നിലനിർത്താം. അതിന് കഴിയില്ലെന്ന് ബിജെപി തന്നെ വിലയിരുത്തുന്നുണ്ട്. ഇതിനൊപ്പം മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയതും പരാജയപ്പെട്ടതും ബിജെപിക്ക് തിരിച്ചടിയായി. ശിവസേന പിണങ്ങിയത് കർണ്ണാടകയിലും വിനയായി. മുഖ്യമന്ത്രി യദൂരിയപ്പ രണ്ടും കൽപ്പിച്ച് പ്രചരണം നടത്തിയിട്ടും മുൻതൂക്കം കിട്ടുന്നില്ല. കോൺഗ്രസിന് വേണ്ടി ഓടി നടക്കുന്ന മുൻ മുഖ്യമന്ത്രി സിദ്ദരമായ്യർക്ക് വലിയ സ്വീകരണമാണ് നടക്കുന്നത്. കർണ്ണാടകയിലെ ജാതി രാഷ്ട്രീയവും ബിജെപിക്ക് അനുകൂലമാണ്. തുടക്കത്തിൽ ബിജെപിയെ പിന്തുണയ്ക്കാൻ ജെഡിഎസ് തീരുമാനിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയോടെ കാര്യങ്ങൾ മാറി.
പഴയ നിലപാടിൽനിന്ന് ജെ.ഡി.എസും പിന്നോട്ടുപോയി. കോൺഗ്രസിലെ സിദ്ധരാമയ്യവിരുദ്ധപക്ഷമാണ് ജെ.ഡി.എസുമായി സഖ്യത്തിന് നീക്കംനടത്തുന്നത്. ബിജെപി.ക്ക് എട്ട് സീറ്റിൽ വിജയിക്കാനായില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസും ജെഡിഎസും ശ്രമിക്കും. അതിനിടെ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ പോലും ജെഡിഎസ് തയ്യാറാകുമെന്ന് സൂചനയുണ്ട്. 2018-ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ കോൺഗ്രസും ജെ.ഡി.എസും ചേർന്ന് സർക്കാർ രൂപവത്കരിച്ചെങ്കിലും ഇരുപാർട്ടികളിൽനിന്നും 17 എംഎൽഎ.മാർ രാജിവെച്ചതിനെത്തുടർന്ന് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
തുടർന്നാണ് ബിജെപി. സർക്കാർ രൂപവത്കരിച്ചത്. ഇതിനെ കൂറുമാറ്റത്തിൽ കുടുക്കാൻ കോൺഗ്രസ് ശ്രമിച്ചു. സുപ്രീംകോടതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ കൂറുമാറിയവർക്ക് എംഎൽഎമാരാകാൻ മത്സരിക്കാനും സൂപ്രീംകോടതി അനുമതി നൽകി. ഇവരാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. എന്നാൽ കൂറുമാറിയവരെ ജനം കൂകി വിളിക്കുകയാണ്. ഇതാണ് ബിജെപിക്ക് ഭീഷണിയാകുന്നത്. അതിനിടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ പറഞ്ഞു. മഹാരാഷ്ട്രയിൽ സഖ്യസർക്കാരുണ്ടാക്കുന്നതിനുപിന്നിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറികൂടിയായ ഖാർഗെ.
ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാഹചര്യം വന്നാൽ കോൺഗ്രസ് ദേശീയനേതൃത്വം തക്ക തീരുമാനമെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ''ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുലഭിച്ചാൽ ബിജെപി. സർക്കാർ വീഴും. പ്രതിപക്ഷത്തിരിക്കണോ ജെ.ഡി.എസുമായിചേർന്ന് സർക്കാരുണ്ടാക്കണോ എന്ന് ദേശീയനേതൃത്വം തീരുമാനമെടുക്കും'' -അദ്ദേഹം പറഞ്ഞു. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. അതിനാൽ ജെ.ഡി.എസുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും പരമേശ്വര പറഞ്ഞു. യദുരിയപ്പ മുഖ്യമന്ത്രിയാകുന്നതിനെ പരമേശ്വര പിന്തുണക്കില്ല. ഇതും കുമാരസ്വാമിക്ക് സാധ്യത കൂട്ടും.
ഉപതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം കാക്കുമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയും പ്രസ്താവിച്ചിരുന്നു. അതിനിടെ ഉപതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധികാരത്തിൽവരുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശപ്പെട്ടു. അതിനിടെ പ്രചരണത്തിന്റെ അവസാന ദിനങ്ങളിൽ അതിശക്തമായാണ് ബിജെപി ഇടപെടൽ നടത്തുന്നത്. ഉപതെരഞഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളെല്ലാം കോൺഗ്രസിന്റേയോ ജിഡിഎസിന്റേയോ ശക്തി കേന്ദ്രങ്ങളാണ്. ഇവിടെ കത്തി പടരാനാണ് അവസാന മണിക്കൂറുകളിൽ മുഖ്യമന്ത്രി യദൂരിയപ്പയുടെ ശ്രമം. എന്നാൽ അതും ഫലം കാണുന്നില്ലെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് കർണ്ണാടകയിലെ ഭരണം അട്ടിമറിച്ചതിന് പിന്നിൽ ആഭ്യന്തര മന്ത്രിയായി അമിത് ഷായുടെ നീക്കങ്ങളാണ്. മഹാരാഷ്ട്രയിലും അമിത് ഷായെ തോൽപ്പിച്ചാണ് സോണിയ ശിവസേനയെ അധികാരത്തിലെത്തിച്ചത്. ഇതേ മാതൃകയിൽ കുമാരസ്വാമിയെ വീണ്ടും കർണ്ണാടക മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. കർണ്ണാടക നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവർ 17. ഇവർ പോയതോടെ അംഗബംല 207 പേരായി. ഇപ്പോൾ 107 അംഗങ്ങൾ ബിജെപിക്കൊപ്പം ഉണ്ട്. കോൺഗ്രസ് സഖ്യത്തിനൊപ്പം 101 പേരും. ഉപതെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് കി്ട്ടിയാൽ ബിജെപിക്ക് കേവല ഭൂരിപക്ഷമാകും. അല്ലാത്ത പക്ഷം വീണ്ടും കോൺഗ്രസിന് സാധ്യത ഏറും. ജെഡിഎസ് നിലപാട് നിർണ്ണായകമാകും. കോൺഗ്രസിനൊപ്പം ജെഡിഎസ് എത്തിയാൽ വീണ്ടും ബിജെപി വിരുദ്ധ സഖ്യം അധികാരത്തിലെത്തും. ഇതിനിടെയാണ് കൂറുമാറ്റി മത്സരിപ്പിച്ച 17പേരിൽ ഭൂരിപക്ഷവും തോറ്റമ്പുമെന്നാണ് റിപ്പോർട്ട് എത്തുന്നത്. ഇതാണ് ബിജെപിയെ വെട്ടിലാക്കുന്നത്.
കൂറുമാറിയവരെ അയോഗ്യരാക്കാതെ മത്സരിക്കാൻ അനുവദിച്ചത് വിനയാകുന്നത് ബിജെപിക്ക് തന്നെയാണ്. ഇവർക്കെതിരെ ജനരോഷം ശക്തമാണ്. പണം വാങ്ങി കൂറുമാറിയെന്ന ആരോപണമാണ് ഇതിന് കാറണം. കൂറുമാറിയവർ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ കൂക്കു വിളിയുമായി നാട്ടുകാർ നേരിടുകയാണ്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ കർണ്ണാടകയിലും ബിജെപി സർക്കാർ പുറത്താകും. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനത്തിലും ബിജെപിക്ക് ഭരണം നഷ്ടമാകും. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നമായി മാറുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ എട്ടെണ്ണത്തിൽ വിജയിക്കാനായാൽ ബിജെപി.ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം നേടാം. ഇതിനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷി. ഇതിന് കഴിയില്ലെന്ന് ബിജെപി നേതൃത്വം ഏതാണ്ട് തിരിച്ചറിഞ്ഞു കഴിഞ്ഞു.
കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് പാർട്ടി നടത്തിയ സ്വകാര്യ സർവേയിൽ കണ്ടെത്തിയത്. പല മണ്ഡലങ്ങളിലും ബിജെപി.സ്ഥാനാർത്ഥികളായ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്കെതിരേ ജനങ്ങൾ പ്രതിഷേധിച്ചതും നല്ലസൂചനയല്ല നൽകുന്നത്. കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ മണ്ഡലങ്ങളിൽ തീവ്രമായ പ്രചാരണത്തിലാണ്. ബിജെപി.യെ കുറ്റപ്പെടുത്തുന്നതിനെക്കാൾ പാർട്ടിയെ വഞ്ചിച്ച വിമതരെയാണ് അവർ ഉന്നംവെക്കുന്നത്. മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കൂറുമാറിയ നേതാക്കൾക്ക് തിരിച്ചടിയുണ്ടായത് കോൺഗ്രസിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍