ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി; ദേശിയ പാത അടക്കം സകല റോഡുകളും മണിക്കൂറുകൾ നിശ്ചലമായി; തുല്യ നീതിയും അധികാരത്തിൽ പങ്കാളിത്തവും ആവശ്യപ്പെട്ട് ലത്തീൻ സമുദായക്കാർ നടത്തിയ പടുകൂറ്റൻ റാലിയിൽ ശ്വാസം മുട്ടി നെയ്യാറ്റിൻകര; മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഉള്ളപ്പോൾ പാവപ്പെട്ട മത്സ്യത്തൊളിലാളികൾ അടങ്ങുന്ന വിഭാഗത്തിന് എന്തുകൊണ്ട് വെറും ഒരു ശതമാനം എന്ന ചോദ്യം ഉയർത്തി ലത്തീൻ സമുദായം
മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി ലത്തീൻ സമുദായക്കാർ നെയ്യാറ്റിൻകരയെ ഉത്സവ ലഹരിയിലാക്കി. നെയ്യാറ്റിൻകര സമീപ കാലത്തെങ്ങും ദർശിക്കാത്ത ജനസഞ്ചയമാണ് ഇന്നലെ റാലിയിൻ പങ്കെടുക്കാനായി എത്തിയത്. സമനീതി, അധികാരത്തിൽ പങ്കാളിത്തം എന്ന മുദ്രാവാക്യവുമായി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ലത്തീൻ സമുദായസംഗമം അക്ഷരാർത്ഥത്തിൽ ശക്തി തെളിയിക്കുന്നതായി. അരലക്ഷത്തോളംപേർ അണിനിരന്ന പടുകൂറ്റൻ റാലി നെയ്യാറ്റിൻകര പട്ടണത്തിൽ നടന്ന ഏറ്റവും വലിയ റാലിയായി.
ആറുമണിക്കൂർ അക്ഷരാർത്ഥത്തിൽ നെയ്യാറ്റിൻകര പട്ടണത്തെ നിശ്ചലമാക്കി വെള്ളയും മഞ്ഞയും നിറത്തിലുള്ള പതാകകളും നീലയും മഞ്ഞയും നിറത്തിലുള്ള കെഎൽസിയെ പതാകകളുമായി ലത്തീൻ കത്തോലിക്കർ അണി നിരന്നപ്പോൾ ലത്തീൻ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. നെയ്യാറ്റിൻകരയിൽ സമീപകാലത്തൊന്നും ദർശിക്കാത്ത ജനസഞ്ചയമാണ് റാലിയിൽ പങ്കെടുക്കാനായി എത്തിയത്. കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചാണ് നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിൽനിന്നു റാലി തുടങ്ങിയത്.
കെ.എൽ.സി.എ. സംസ്ഥാന സമ്മേളന പ്രതിനിധികളും നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ വിശ്വാസികളും മറ്റു രൂപതകളിൽനിന്നുള്ള വിശ്വാസികളും റാലിയിൽ അണിനിരന്നു. മൂന്ന് മണിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുൻ നിരയിൽ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കെഎൽസിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിൻകര രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോൾ റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുൻനിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോൾ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടർന്നു.
അണമുറിയാതെയാണ് റാലി സമുദായസംഗമം നടക്കുന്ന നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ അക്ഷയ വാണിജ്യസമുച്ചയ അങ്കണത്തിലേക്ക് ഒഴുകിയത്. ഫ്ളോട്ടുകൾ, വാദ്യമേളം, മാർഗംകളി, തിരുവാതിര, ചവിട്ടുനാടകം എന്നിവ റാലിക്കു കൊഴുപ്പേകി. നെയ്യാറ്റിൻകര സ്റ്റേഡിയത്തിൽനിന്നു പൊതുസമ്മേളന വേദിയായ അക്ഷയ വാണിജ്യസമുച്ചയത്തിലേക്കു അണമുറിയാതെ റാലി നീങ്ങി. വൈകീട്ട് മൂന്നിന് തുടങ്ങിയ റാലി മണിക്കൂറുകൾക്കുശേഷമാണ് അവസാനിച്ചത്.
നഗരത്തിലേയ്ക്കുള്ള വാഹനഗതാഗതം പൂർണമായി നിയന്ത്രിച്ച ശേഷമാണ് റാലി നടന്നത്. റാലിയിൽ ലത്തീൻ കത്തോലിക്കാ സമുദായം ഉയർത്തുന്ന വിവിധ ആവശ്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി വിശ്വാസികൾ റാലിയിൽ ഉയർത്തിക്കാട്ടി. പടുകൂറ്റൻ റാലി കാരണം നെയ്യാറ്റിൻകര നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ബാലരാമപുരം, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽവെച്ച് വാഹനഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്ളോട്ടുകളും, ഇടവകകളിൽ നിന്നുള്ള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വർണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കെഎൽസിഎ രൂപത പ്രസിഡന്റ് ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോർജ്ജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂർ എംപി, മുൻ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാൻസിസ് സേവ്യർ എംഎൽഎ മാരായ എം.വിൻസെന്റ് കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, മുൻ സ്പീക്കർ എൻ.ശക്തൻ, നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുൻ എംഎൽഎ ആർ സെൽവരാജ്, കൊച്ചി മുൻ മേയർ ടോണി ചെമ്മണി തുടങ്ങിയവർ പ്രസംഗിച്ചു
ലത്തീൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കാത്തത് രഹസ്യ അജൻഡയുടെ ഭാഗമാണെന്ന് നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവൽ ആരോപിച്ചു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(കെ.എൽ.സി.എ.) സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചു നടന്ന സമുദായ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ വിഷയങ്ങൾക്കുപോലും കമ്മിഷനെ നിയമിച്ച് പഠിക്കാൻ താത്പര്യം കാട്ടുകയാണ് സർക്കാർ. അപ്പോഴാണ് ഒരു സമുദായത്തിന്റെ മുഴുവൻ ആവശ്യത്തോട് സർക്കാർ അലംഭാവം കാട്ടുന്നത്. പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്.
മറ്റു പിന്നാക്ക സമുദായങ്ങൾക്കു സംവരണാനുകൂല്യം നേടാൻ സർക്കാർ നടപടി സ്വീകരിച്ചപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലിൽ ഏർപ്പെടുന്ന സമുദായത്തോട് സർക്കാർ അവഗണന കാട്ടുകയാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കക്കാർക്കു വിദ്യാഭ്യാസരംഗത്ത് പത്ത് ശതമാനം സംവരണം നൽകുമ്പോൾ ലത്തീൻ സമുദായത്തിന് ഒരു ശതമാനമാണ് സംവരണം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് നാല് ശതമാനം സംവരണം ലത്തീൻ സമുദായത്തിനു ലഭിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ലത്തീൻ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രൂപത ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രം അംഗീകരിക്കാത്ത സർക്കാർ നടപടി നീതിനിഷേധമാണ്. സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ബോണക്കാട് കുരിശുമല തീർത്ഥാടനത്തിനുള്ള വിലക്ക് നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ ഇരയായവർക്കുള്ള ധനസഹായം പൂർണമായും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഓഖി പുനരധിവാസം ഇരുപത് ശതമാനംപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ബിഷപ്പ് വിൻസെന്റ് സാമുവൽ കുറ്റപ്പെടുത്തി.
കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായി. രൂപത പ്രസിഡന്റ് ഡി.രാജു സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി., വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, എംഎൽഎ.മാരായ എം.വിൻസെന്റ്, കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ, കെ.വി.തോമസ്, ഷാജി ജോർജ്, ഷെറി ജെ.തോമസ്, റവ. ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു. 15 ഇന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശപത്രിക ജനപ്രതിനിധികൾക്കു കൈമാറി. സമാപനസമ്മേളനത്തിന്റെ ഭാഗമായി അരലക്ഷത്തോളംപേർ പങ്കെടുത്ത റാലിയും നടന്നു.
ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലത്തീൻ സമുദായസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. സർക്കാരിനു സാധ്യമായ കാര്യങ്ങളിൽ നടപടി സ്വീകരിക്കും. ഓഖി ദുരന്തത്തിൽ മരിച്ചവരോ, കാണാതായവരോ ആയ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഇരുപതു ലക്ഷം രൂപ വീതമാണ് വിതരണംചെയ്തത്. രണ്ടു ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകിയത്. വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പത്തുലക്ഷം വീതം ഭവനനിർമ്മാണത്തിനായി നൽകിയെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്ന നടപടി അവസാനഘട്ടത്തിലാണ്. 3.6 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി അടുത്തമാസം ഉദ്ഘാടനംചെയ്യും. ഓഖി ദുരന്തത്തിൽ ഇനിയെന്തെങ്കിലും കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കാനുണ്ടെങ്കിൽ അക്കാര്യം വകുപ്പു മന്ത്രിയുമായി കൂടിയാലോചിച്ചു നടപ്പാക്കും. ഇക്കാര്യത്തിൽ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുള്ള പരാതി നേരിൽക്കണ്ട് ചോദിച്ചറിയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്